<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-7831667472298564757</id><updated>2011-10-11T18:06:27.421+04:00</updated><category term='നര്‍മ്മം'/><category term='വിവാഹവാര്‍ഷികം'/><category term='ത്രിദീയത്തട്ടിപ്പ്'/><category term='ഓര്‍മ്മ'/><category term='ദുബായ്'/><category term='ത്രികോണശാസ്ത്രം'/><category term='പ്രതികരണം'/><category term='സാമൂഹികം'/><category term='രാഷ്ട്രീയം'/><category term='മാദ്ധ്യമം'/><category term='അനുഭവം'/><category term='പലവക'/><title type='text'>നിലത്തെഴുത്ത്</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://psbinoy.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default?max-results=100'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>43</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-7831667472298564757.post-5596730852842024509</id><published>2011-02-27T20:03:00.000+04:00</published><updated>2011-02-27T20:03:34.331+04:00</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><title type='text'>മക്കാവു മുത്തപ്പന്‍ ഈ മുന്നണിയുടെ നാഥന്‍</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&amp;nbsp;&amp;nbsp; ഈ നേട്ടം യു ഡി എഫിന് മാത്രം സ്വന്തം.&amp;nbsp; അഞ്ചു വര്‍ഷം പ്രതിപക്ഷത്തിരുന്നിട്ടും തെരഞ്ഞെടുപ്പ് മുറ്റത്തെത്തിയപ്പോള്‍ കൗപീനത്തില്‍ പുളിയനുറുമ്പ് കയറിയ അവസ്ഥ. ഏത് ആരോപണത്തിന് മറുപടി പറയും ഏതു പ്രശ്നം പരിഹരിക്കും എന്ന എരിപൊരിസഞ്ചാരം. ഐസ്ക്രീം എന്ന മാധുര്യമുള്ള വാക്കിന്‍റെ അര്‍ത്ഥാന്തരകല്പനകളിലെ അനന്തസാധ്യതകളെ ഭൂമിമലയാളത്തിനു വെളിപ്പെടുത്തിയ കുഞ്ഞാലിക്കുട്ടി സാഹിബാണ് ടോപ് സ്കോറര്‍. ഒന്നിലേറെ സ്ത്രീപീഡനങ്ങള്‍, തെളിവ് നശിപ്പിക്കല്‍, സാക്ഷികളെ പണം നല്‍കി സ്വാധീനിക്കല്‍, ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കി വിധി അട്ടിമറിക്കല്‍.. യു ഡി എഫിലെ രണ്ടാമത്തെ വലിയ കക്ഷിയുടെ നേതാവിന്‍റെ കിരീടത്തിലെ പൊന്‍‌തൂവലുകളാണ് ഇതൊക്കെ. നികുതിദായകന്‍റെ പണം മോഷ്ടിച്ച് പുട്ടടിച്ചതിന്‍റെ പേരില്‍ മറ്റൊരു യു ഡി എഫ് നേതാവ് പൂജപ്പുരയില്‍ ഗോതമ്പുണ്ട തിന്നുന്നു. കുറ്റക്കാരനെന്ന് സുപ്രീം കോടതി കണ്ടെത്തി ശിക്ഷ വിധിച്ച പ്രതിക്ക് സ്വീകരണയോഗമൊരുക്കി ഐക്യദാര്‍ഡ്ഡ്യം പ്രഖ്യാപിച്ചവന്മാരുടെ തൊലി ഏതിനം ജന്തുക്കളുടേതാണെന്ന സം‌ശയത്തിലാണ് ജനം. ജഡ്ജിക്ക് കൈക്കൂലി കൊടുത്ത് കേസ് ജയിച്ചതിന്‍റെ മേനി പറഞ്ഞ് സ്വയം‌പാരയായി മറ്റൊരു സവിശേഷ ജന്മം. അല്ലെങ്കിലും കുഞ്ഞാലിക്കുട്ടി മുതലിങ്ങോട്ട് യു ഡി എഫില്‍ ഇത് സ്വയം പാരകളുടെ സീസണാണ്. ബാര്‍ ലൈസന്‍സുകള്‍ക്കായി പത്മജയും വയലാര്‍ രവിയുമടക്കം പണം വാങ്ങിയ കഥയുടെ കുളിര് വേറെ. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനിറങ്ങിയിരിക്കുന്ന മാണിസാര്‍ ഉണ്ടാക്കുന്ന അലമ്പ് മറ്റൊരു സന്തോഷം. മാണിസാറിന്‍റെ പാര്‍ട്ടിയുടെ ഒരു നേതാവാണ് പൂജപ്പുരയില്‍ പിള്ളക്ക് കമ്പനി. മറ്റൊരു നേതാവ് പീറ്റര്‍ വക്കീല്‍ വിതുര പെണ്‍‌വാണിഭക്കേസില്‍ കോടതി കയറിയിറങ്ങുന്ന നേരത്താണ് ഇന്ത്യാവിഷന്‍റെ പീസ് പടത്തില്‍ അഭിനയിച്ച് പിന്നേം കയറി ഫേമസായത്. ഇതിന്നിടയില്‍ ഏതോ ചില കോടതികള്‍ കുരിയാര്‍‌കുറ്റി അഴിമതി എന്നൊക്കെ പറഞ്ഞ് ജേക്കബ്ബച്ചായനെ വിരട്ടിക്കൊണ്ടിരിക്കുന്നു. ജയിലിലേക്ക് പോകുന്നതിനുമുമ്പുള്ള സ്വീകരണയോഗത്തിന് മൈക്ക്‌സെറ്റ് കാലേക്കൂട്ടി ബുക്ക് ചെയ്തുവെക്കാന്‍ തങ്കച്ചനോട് പറഞ്ഞിട്ടുണ്ട്. ഇനിയങ്ങോട്ട് യോഗങ്ങളുടെ ഒരു ഘോഷയാത്രക്കുതന്നെയാണ് സാധ്യത കാണുന്നത്.&lt;br /&gt;&lt;br /&gt;&lt;br /&gt;സം‌സ്ഥാനത്തെ കുഞ്ഞന്മാര്‍ ഇങ്ങനെ മിന്നുന്ന പ്രകടനം കാഴ്ച്ച വെക്കുമ്പോള്‍ കേന്ദ്രം മോശമാക്കാന്‍ പാടുണ്ടോ. എത്രയോ പൂജ്യമുള്ള ഒരു സം‌ഖ്യയുടെ അഴിമതി നടത്തിയതിന് നല്ല പെടക്കണ സൈസിലുള്ള ക്യാബിനറ്റ് മന്ത്രിയൊരെണ്ണമാണ് അകത്ത് കിടക്കുന്നത്. ഇതില്‍ രാജ, രാജ മാത്രമാണ് കുറ്റക്കാരനെന്ന് ജനം കണ്ണുമടച്ചങ്ങ് വിശ്വസിച്ചേക്കണമെന്നത്രെ ഹൈക്കമാണ്ട് തമ്പുരാന്‍റെ ഉത്തരവ്. കോമണ്‍വെല്‍ത്ത് ഗയിംസ് അഴിമതിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ കല്‍‌മാഡിസാറിന്‍റെ ഫോട്ടോയ്ക്ക് വന്‍ ഡിമാന്‍റാണ് മാര്‍ക്കറ്റില്‍. പ്രാദേശികതലത്തില്‍ അഴിമതിക്ക് പഠിക്കുന്ന ഛോട്ടാ നേതാക്കളിപ്പോള്‍‍ കല്‍മാഡിയുടെ പടത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തി അനുഗ്രഹം തേടിയ ശേഷമാണത്രെ ഖദറണിയുന്നത്.&lt;br /&gt;&lt;br /&gt;അങ്ങനെ ത്രിശങ്കുസ്വര്‍ഗ്ഗ്ത്തില്‍‌നിന്ന് എങ്ങനെ കരകയറാം എന്നാലോചിക്കാനായി ഉന്നതാധികാരസമിതി യോഗം ചേര്‍ന്ന് പരസ്പരം മൂക്കു പിഴിഞ്ഞും സമാധാനിപ്പിച്ചും ഹതാശരായിരുന്ന നേതാക്കളുടെ മുന്‍പിലാണ് സാക്ഷാല്‍ മക്കാവു മുത്തപ്പന്‍ പ്രത്യക്ഷപ്പെട്ടത്. വിനയകുനയന്മാരായതുകൊണ്ടും അത്യാഗ്രഹമില്ലാത്തതുകൊണ്ടും കിട്ടിയ കച്ചിത്തുരുമ്പ് ലൈഫ് ബോട്ടുകിട്ടിയ ആവേശത്തോടെ സ്വീകരിക്കപ്പെട്ടു. എന്തിനേറെപ്പറയുന്നു ഇനിയങ്ങോട്ട് മുന്നണിയുടെ ഭാവി മുഴുവന്‍ മക്കാവു മുത്തപ്പന്‍റെ കൃപയിലത്രെ. മുഖ്യമന്ത്രിയുടെ മകന്‍ മക്കാവു ദ്വീപില്‍ പോയത് ഉഴിച്ചിലിനോ പിഴിച്ചിലിനോ, ഉഴിച്ചിലിനെങ്കില്‍ സംഗതി നടന്ന ശരീരഭാഗങ്ങളേതെല്ലാം, സംഭവാനന്തരം പ്രതിയുടെ ശരീരത്തില്‍ സം‌ഭവിച്ച ജൈവിക മാറ്റങ്ങള്‍ എന്തെല്ലാം, ഉഴിഞ്ഞ മക്കാവു തരുണികളുടെ പ്രായം, അളവുകള്‍ മുതലായവയെത്ര അടുത്ത അഞ്ച് വര്‍ഷം കേരളം ഭരിക്കുന്നതാര് എന്നു തീരുമാനിക്കാനുള്ള പ്രധാന മാനദണ്ഡങ്ങളില്‍ ചിലത്. അരുണ്‍‌കുമാറിന്‍റെ ശരീരത്തില്‍ മക്കാവു തരുണികളുടെ ശേഷിപ്പുകള്‍ തപ്പാന്‍ ഒരു കമ്മറ്റിയെയും നിയോഗിച്ചിട്ടുണ്ടത്രെ മുന്നണി. ഹസ്സന്‍ സാഹിബാണ് ഒരു കമ്മറ്റി മെമ്പര്‍. ഇപ്പോഴാണ് ഹസ്സന്‍റെ ശുഷ്ക്കാന്തിക്കു പറ്റിയ ഒരു പണി കിട്ടിയതെന്ന് ജനം. ഇതിനാണ് സര്‍ കഴിവിന് അം‌ഗീകാരം എന്നൊക്കെ പറയുന്നത്. തിരഞ്ഞെടുപ്പുവരെ ദിനവും ഒരു പത്രസമ്മേളനമെങ്കിലും ഹസ്സന്‍റേതായി ഉണ്ടകണമെന്നാണ് എല്‍ ഡി എഫുകാരുടെയും പ്രാര്‍ത്ഥന‍. മക്കാവു യാത്രക്ക് മുന്‍പ് 'പോയി ഉഴിഞ്ഞു വരൂ മകനേ' എന്ന് മുഖ്യമന്ത്രി തന്‍റെ പുത്രനെ ആശിര്‍‌വദിക്കുന്നതിന്‍റെ വീഡിയോ ക്ലിപ്പിങ്ങുകള്‍ തെളിവായി ഹസ്സന്‍റെ കൈയ്യിലുണ്ട്. പക്ഷെ ഹസ്സനും ഫ്രണ്ട്സും തെളിവുകളെല്ലാം ലോക്കറില്‍ വെച്ച് പൂട്ടിയിരിക്കുകയാണ്. പുറത്തെടുത്താല്‍ കശ്മലന്മാര്‍ തെളിവ് നശിപ്പിച്ച് കളയും. സം‌ഗതി ലോക്കറില്‍ തന്നെ സൂക്ഷിച്ച്, ചാകുമ്പോള്‍ കൂടെക്കൊണ്ടുപോകാനാണ് തീരുമാനം. പിന്നൊന്ന് മക്കാവു ദ്വീപില്‍ ഉഴിച്ചില്‍ നടത്തിയിട്ടുള്ളവന്‍റെ തന്ത ഇന്ത്യാമഹാരാജ്യത്ത് മുഖ്യമന്ത്രിപദം കൈയ്യാളുന്നതില്‍‍ ഗുരുതരമായ ചില ഭരണഘടനാ പ്രശ്നങ്ങളുമുള്ളതായി ഹസ്സന്‍റെ ഫ്രണ്ട് സതീശന്‍ വക്കീല്‍ നിയമോപദേശവും കൊടുത്തിട്ടുണ്ടത്രെ. ഹൊ! മക്കാവു മുത്തപ്പന്‍ കനിഞ്ഞാല്‍ ഹസ്സനും പ്രണ്ട്സും കൂടി മുഖ്യനെയും എല്‍ ഡി എഫിനെയും ഒരു വഴിക്കാക്കിയതുതന്നെ. മക്കാവുമുത്തപ്പാ.. കാത്തോളണേ..&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7831667472298564757-5596730852842024509?l=psbinoy.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://psbinoy.blogspot.com/feeds/5596730852842024509/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7831667472298564757&amp;postID=5596730852842024509' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/5596730852842024509'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/5596730852842024509'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/2011/02/blog-post.html' title='മക്കാവു മുത്തപ്പന്‍ ഈ മുന്നണിയുടെ നാഥന്‍'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-7831667472298564757.post-4295942248850350598</id><published>2011-01-13T08:55:00.003+04:00</published><updated>2011-01-13T11:35:59.261+04:00</updated><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><category scheme='http://www.blogger.com/atom/ns#' term='സാമൂഹികം'/><title type='text'>മറിയക്കുട്ടി മുതല്‍ ശ്രേയ വരെ</title><content type='html'>1966ലെ മാടത്തരുവി മറിയക്കുട്ടി കൊലപാതകക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെടുകയും പിന്നീട് അപ്പീല്‍‌ക്കോടതിയില്‍ മതിയായ തെളിവുകളുടെ അഭാവത്തില്‍ സ്വതന്ത്രനാക്കപ്പെടുകയും ചെയ്ത ഫാദര്‍ ബെനഡിക്ട് ഓണംകുളം എന്ന സഹനദാസന്‍ വിശുദ്ധ പദവിയിലേക്കുള്ള ഉയിര്‍പ്പിന്‍റെ പാതയില്‍ കുതിച്ചുകൊണ്ടിരിക്കുകയാണ്. സ്വര്‍ഗ്ഗത്തിലേക്ക് പുതുതായി ഒരു വാതില്‍ കൂടി തുറക്കപ്പെടുന്നതില്‍ വിശ്വാസികള്‍ക്ക് അര്‍മാദിച്ചാഹ്ലാദിക്കാം‍. &lt;br /&gt;&lt;span style="color: #cc0000;"&gt;"കത്തോലിക്കാസഭ ഫാ. ബെനഡിക്‌ടിനെ വിശുദ്ധനാക്കുവാന്‍ നടപടികള്‍ തുടങ്ങി യോ എന്ന്‌ ഞങ്ങള്‍ക്കറിയില്ല. ഏതായാലും ഞങ്ങളുടെ ആവശ്യങ്ങള്‍ സഹനദാസന്‍ ഓ ണംകുളത്തച്ചന്‍ സാധിച്ചുതരുന്നുണ്ട്‌.'' ഫാ. ബെനഡിക്‌ടിന്റെ കബറിടത്തില്‍ എത്തിയ ഒരു വിശ്വാസിയുടേതാണീ വാക്കുകള്‍. ഫാ. ബെനഡിക്‌ടിന്‌ `സഹനദാസന്‍' എന്ന പദവി വിശ്വാസികള്‍ തന്നെ ചാര്‍ത്തി യതാണ്‌"&lt;/span&gt;&lt;br /&gt;&lt;span style="color: #cc0000;"&gt;"ഗള്‍ഫില്‍ നിന്ന്‌ ഓപ്പറേഷനുവേണ്ടി നാട്ടില്‍ വന്നതിനുശേഷം ബെനഡിക്‌ട്‌ അച്ചന്റെ കബറിടത്തിലെത്തി പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി ഓപ്പറേഷന്‍ നടത്താതെ രോഗസൗഖ്യം നേടിയതും എസ്‌.എസ്‌.എല്‍.സി പരീക്ഷയ്‌ക്കിടെ ബ്ലഡ്‌ ക്യാന്‍സര്‍ പിടിപെട്ട്‌ ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരവേ ലിജോയെന്ന 15 കാരന്‌ രോഗസൗഖ്യം ലഭിച്ചതും അവയില്‍ ചിലതുമാത്രം. ലിയോയുടെ മുത്തച്ഛന്‍ എം.സി. അലക്‌സാണ്ടര്‍ കബറിടത്തിലെത്തി കരഞ്ഞു പ്രാര്‍ത്ഥിച്ചതിന്റെ ഫലമായാണ്‌ മൂന്നു മാസത്തിനകം മരിക്കുമെന്ന്‌ വിധിയെഴുതിയ ലിജോ പൂര്‍ണ ആരോഗ്യവാനായി ഇപ്പോള്‍ പത്താംക്ലാസില്‍ വീണ്ടും പഠിക്കുകയാണ്‌. അതിരമ്പുഴ സെന്റ്‌ മേരീസ്‌ പള്ളിയിലെ കബറിടത്തിനു മുന്‍പില്‍ പ്രാര്‍ത്ഥനയുമായി എത്തുന്നവര്‍ക്ക്‌ ആശ്വാസത്തിന്റെ വെളിച്ചമായി ഓണംകുളത്തച്ചന്‍ എന്ന സഹനദാസനുണ്ട്‌."&lt;/span&gt;&lt;br /&gt;ബെനഡിക്ടച്ചന്‍റെ സഹനജീവിതത്തേക്കുറിച്ച് കത്തോലിക്കാ പ്രസിദ്ധീകരണമായ സണ്‌ഡേ ശാലോം എന്ന പത്രം&lt;br /&gt;&lt;a href="http://www.sundayshalom.com/news/index.php?option=com_content&amp;amp;view=article&amp;amp;id=1977:2010-08-06-06-40-08&amp;amp;catid=128:2009-10-19-05-51-00&amp;amp;Itemid=557"&gt;പ്രസിദ്ധീകരിച്ച ലേഖനത്തിലെ &lt;/a&gt;ചില ഭാഗങ്ങളാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്. ഈ കഥയുടെ തികച്ചും വ്യത്യസ്തവും യുക്തിഭദ്രവുമായ ഒരു വേര്‍ഷന്‍&lt;br /&gt;&lt;a href="http://jorjkutty.blogspot.com/2010/08/blog-post_20.html"&gt;ഇവിടെ വായിക്കാം. &lt;/a&gt;&lt;br /&gt;ഭാരതം ദൈവങ്ങളുടെ നാടാണ്. കല്ലിലുള്ളതും സിമന്‍റിലുള്ളതും ഇരിക്കുന്നതും കിടക്കുന്നതും ഇഴയുന്നതും വാലുള്ളതും കൊമ്പുള്ളതും വെളുത്തതും കറുത്തതും ജീവനില്ലാത്തതും ജീവനുള്ളതും ഭസ്മമുണ്ടാക്കുന്നതും കെട്ടിപ്പിടിക്കുന്നതും പീഡിപ്പിക്കുന്നതും എന്തിന് നീലപ്പടം പിടിക്കുകയും അതില്‍ അഭിനയിക്കുകയും വരെ ചെയ്യുന്ന ദൈവങ്ങള്‍ നമുക്കുണ്ട്. ആ കൂട്ടത്തിലേക്ക് പുതിയതായി ചില ദൈവങ്ങള്‍ കൂടി അവതരിക്കുന്നതില്‍ തകരാറില്ല എന്നു മാത്രമല്ല വിശുദ്ധരുടെ എണ്ണം പരമാവധി വര്‍ദ്ധിപ്പിക്കുക എന്നതാണ് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, ഐക്യരാഷ്ട്രരക്ഷാസമിതിയിലെ സ്ഥിരാം‌ഗംത്വം, ചന്ദ്രനിലൊരു ചായക്കട, ക്രയോജനിക്ക് സാങ്കേതികവിദ്യ തുടങ്ങിയ ഇന്ത്യയുടെ ദീര്‍ഘകാല സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാനുള്ള എളുപ്പവഴി. &lt;br /&gt;വിശുദ്ധപദവിയിലേക്ക് കുപ്പായം തുന്നിയിരിക്കുന്ന പുതൃക്കയിലച്ചന്‍, കോട്ടുരച്ചന്‍ എന്നിവര്‍ തുടങ്ങി സ്വാമിനി പ്രജ്ഞാസിങ് ഠാക്കൂര്‍, സ്വാമി അസീമാനന്ദ് മുതലായ സഹനദാസര്‍ ഇന്ത്യയുടെ സമ്പന്നവും ശോഭനമായ ഭാവിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇങ്ങനെയൊക്കെ ആണെങ്കിലും എന്നിലെ ദേശസ്നേഹിയെ അമ്പേ നിരാശപ്പെടുത്തിയ&lt;br /&gt;&lt;a href="http://www.madhyamam.com/news/34980/110111"&gt;ഒരു പത്രവാര്‍ത്തയാണ്.&lt;/a&gt;ഈ കുറിപ്പിനാധാരം. ചങ്ങനാശേരി അതിരൂപതക്ക് കീഴിലെ അക്സപ്റ്റ് കൃപാഭവനില്‍ 12 വയസ്സുകാരിയായ ശ്രേയ എന്ന പെണ്‍കുട്ടി ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട കേസില്‍ പോലീസ് സം‌ശയിക്കുന്ന ഫാദര്‍ മാത്തുക്കുട്ടിയെന്ന ഭാവിയുടെ വാഗ്ദാനം നാര്‍ക്കോ പരിശോധന എന്ന ദിവ്യകൂദാശയില്‍‌നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു. കുറ്റാരോപിതരുടെ സമ്മതമില്ലാതെയുള്ള നാര്‍ക്കോ പരിശോധന വിലക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഈ വഴിത്തിരിവ്. മൂന്നാം മുറയുടെ മാലപ്പടക്കത്തിനിടെ മര്‍മ്മം ഒഴിവാക്കിയിടിക്കുന്ന പോലീസുകാരന്‍ പുണ്യാളനാകുന്ന ലെവലില്‍ മനുഷ്യാവകാശം നിലനില്‍ക്കുന്ന ഇന്ത്യയിലാണ് നാര്‍ക്കോ പരിശോധനയില്‍ മനുഷ്യാവകാശലം‌ഘനം കണ്ടെത്തിയ ഒരു (അ?)ന്യായാധിപന്‍ ഈ വിധി പ്രഖ്യാപിച്ചത്. ഒറ്റ വിളവു പ്രതീക്ഷിച്ച് കൃഷിയിറക്കിയ ആരെങ്കിലും ആ വിധിക്കു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ ഇപ്പോഴുണ്ടായ ഈ തുടര്‍‌ക്കൊയ്ത്ത് അവരെ ആനന്ദസാഗരത്തില്‍ ആറാടിച്ചിരിക്കണം. എന്തായാലും ഫാദര്‍ ബെനഡിക്ട് കടന്നുപോയ പീഡനവഴികളുമായി താരതമ്യം ചെയ്യുമ്പോള്‍ നാര്‍ക്കോ അനാലിസിസൊക്കെ ഉറുമ്പുകടി മാത്രം. ബനഡിക്ടച്ചന്‍റെ സഹനജീവിതത്തെ മാതൃകയാക്കി മാത്തുക്കുട്ടി മഹാശയനെ നാര്‍ക്കോ പരിശോധന എന്ന തിരുക്കര്‍മ്മത്തിനു പ്രേരിപ്പിച്ച് വളര്‍ന്നുവരുന്ന ഒരു വിശുദ്ധന്‍റെ കൂമ്പു വാടാതെ നയിക്കണമെന്നാണ് ഈയുള്ളവന് സഭാധികാരികളോട് അഭ്യര്‍ത്ഥിക്കാനുള്ളത്. ഒരു വിശുദ്ധന്‍റെ കൂടി അവതാരം കൊണ്ട് ചുരുങ്ങിയത് ഒരു പഞ്ചായത്തിലെ പ്രജകള്‍‌ക്കെങ്കിലും അധികമായി സ്വര്‍ഗ്ഗപ്രാപ്തിയുണ്ടാകുന്നെങ്കില്‍ എന്തിന് മടിക്കണം..&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7831667472298564757-4295942248850350598?l=psbinoy.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://psbinoy.blogspot.com/feeds/4295942248850350598/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7831667472298564757&amp;postID=4295942248850350598' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/4295942248850350598'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/4295942248850350598'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/2011/01/blog-post.html' title='മറിയക്കുട്ടി മുതല്‍ ശ്രേയ വരെ'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-7831667472298564757.post-4399757730033604922</id><published>2010-10-21T09:57:00.001+04:00</published><updated>2010-10-21T10:06:28.612+04:00</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><category scheme='http://www.blogger.com/atom/ns#' term='സാമൂഹികം'/><title type='text'>വിശ്വാസത്തിന്‍റെ വോട്ടുശാസ്ത്രം</title><content type='html'>കുഞ്ഞാടുകളേ, വിശ്വാസം അതാണല്ലോ എല്ലാം. നിങ്ങളുടെ ഇടയന്മാര്‍ക്കുള്ള അപ്പം, വീഞ്ഞ്, പുട്ട്, കടല, ടച്ചിങ്സ് തുടങ്ങിയ സകല ഐറ്റം‌സിന്‍റെയും സ്രോതസ് വിശ്വാസമാണെന്നുള്ളത് മറക്കരുത്. അതുകൊണ്ട് മേല്പ്പറഞ്ഞ ചരക്കുകളുടെ സ്പ്പ്‌ളൈ ലൈന്‍ മാക്സിമം ക്ലീയറാക്കി നിലനിര്‍ത്താന്‍ നിങ്ങളുടെ ഓരോ വോട്ടും വിശ്വാസികള്‍ക്ക്. അവിശ്വാസി കുശ്മാണ്ഠങ്ങളെ ഒറ്റപ്പെടുത്തുക. അമിതോപയോഗം മൂലം കുഞ്ഞാടുകളുടെ ചിന്താശേഷിക്ക് തേയ്മാനം സം‌ഭവിക്കുന്നതില്‍ ഞങ്ങള്‍ അതീവ ഉല്‍‌ക്കണ്ഠാകുലരാണ്. അതുകൊണ്ട് ജനാധിപത്യം എങ്ങനെയായിരിക്കണം രാഷ്ട്രീയക്കാര്‍ എങ്ങനെ ഭരിക്കണം തുടങ്ങിയ ഭാരിച്ച കാര്യങ്ങളൊക്കെ ഞങ്ങള്‍ തീരുമാനമെടുത്ത് കുഞ്ഞാടുകളെ അറിയിക്കും. ശവമടക്ക് പള്ളിപ്പറമ്പില്‍ വേണമെന്ന് ആഗ്രഹമുള്ള സകല കൂതറകളും റാന്‍ മൂളിക്കൊള്ളണം. നയവ്യക്തതക്കായി‍ ഒരു സാമ്പിള്‍ സ്ഥനാര്‍‌ത്ഥിപ്പട്ടിക താഴെ കൊടുക്കുന്നു.‍ കശ്മലന്മാര്‍ അവിശ്വാസിയാണോ വിശ്വാസിയാണോ എന്നുള്ളത് ബ്രാക്കറ്റില്‍ കൊടുത്തിട്ടുണ്ട്.&lt;br /&gt;&lt;br /&gt;&lt;strong&gt;ജവഹര്‍ലാല്‍ നെഹ്റു (അവിശ്വാസി) &lt;span style="color:#ff0000;"&gt;vs&lt;/span&gt; നാഥുറാം വിനായക് ഗോഡ്സെ (വിശ്വാസി)&lt;br /&gt;&lt;br /&gt;പെരിയാര്‍ ഇ വി രാമസ്വാമി (അവി) &lt;span style="color:#ff0000;"&gt;vs&lt;/span&gt; ബാല്‍‌താക്കറേ (വി)&lt;br /&gt;&lt;br /&gt;വി എസ് അച്ചുതാനന്ദന്‍ (അവി) &lt;span style="color:#ff0000;"&gt;vs&lt;/span&gt; നരേന്ദ്രമോഡി (വി)&lt;br /&gt;&lt;br /&gt;ഭഗത് സിംഗ്(അവി) &lt;span style="color:#ff0000;"&gt;vs&lt;/span&gt; തടിയന്‍റവിട നസീര്‍ (വി)&lt;br /&gt;&lt;br /&gt;ക്യാപ്റ്റന്‍ ലക്ഷ്മി (അവി) &lt;span style="color:#ff0000;"&gt;vs&lt;/span&gt; സന്തോഷ് മാധവന്‍ (വി)&lt;br /&gt;&lt;br /&gt;അമര്‍ത്യ സെന്‍ (അവി) &lt;span style="color:#ff0000;"&gt;vs&lt;/span&gt; സ്വാമി നിത്യാനന്ദ (വി)&lt;br /&gt;&lt;br /&gt;തസ്ലിമ നസ്രീന്‍ (അവി) &lt;span style="color:#ff0000;"&gt;vs&lt;/span&gt; അജ്മല്‍ അമീര്‍ കസബ് (വി)&lt;br /&gt;&lt;br /&gt;ഏര്‍‌ണസ്റ്റ് ഹെമിങ്‌വേ (അവി) &lt;span style="color:#ff0000;"&gt;vs&lt;/span&gt; ഒസാമ ബിന്‍ ലാദന്‍ (വി)&lt;br /&gt;&lt;br /&gt;സഹോദരന്‍ അയ്യപ്പന്‍ (അവി) &lt;span style="color:#ff0000;"&gt;vs&lt;/span&gt; ഫാദര്‍ ജോസ് പുതൃക്കയില്‍ (വി)&lt;br /&gt;&lt;br /&gt;സ്റ്റീഫന്‍ ഹാവ്‌ക്കിങ് (അവി) &lt;span style="color:#ff0000;"&gt;vs&lt;/span&gt; തോമസ് കോട്ടൂര്‍ (വി)&lt;br /&gt;&lt;br /&gt;അരുന്ധതി റോയ് (അവി) &lt;span style="color:#ff0000;"&gt;vs&lt;/span&gt; സിസ്റ്റര്‍ സെഫി (വി)&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;മേല്‍ക്കൊടുത്ത മാതൃകയില്‍ ഹോം‌വര്‍ക്ക് ചെയ്തു പരിശീലിച്ച് കുഞ്ഞാടുകള്‍ എല്ലാ വിശ്വാസി മഹാരഥന്മാരെയും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ആക്രോശിക്കുകയും വെന്തിങ്ങ കൊന്ത കുരിശ് ചെസ്റ്റിലെയും തൈസിലെയും കട്ടിങ്ങ്‌സ് എന്നിവ കാട്ടി വിരട്ടുകയും ചെയ്തുകൊണ്ട് നിങ്ങളുടെ സ്വന്തം ഇടയന്മാര്‍.&lt;br /&gt;വിശ്വാസം അതാണു മക്കളേ എല്ലാം..&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7831667472298564757-4399757730033604922?l=psbinoy.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://psbinoy.blogspot.com/feeds/4399757730033604922/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7831667472298564757&amp;postID=4399757730033604922' title='36 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/4399757730033604922'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/4399757730033604922'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/2010/10/blog-post_21.html' title='വിശ്വാസത്തിന്‍റെ വോട്ടുശാസ്ത്രം'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><thr:total>36</thr:total></entry><entry><id>tag:blogger.com,1999:blog-7831667472298564757.post-7361293455665848993</id><published>2010-10-04T12:43:00.002+04:00</published><updated>2010-10-04T13:06:48.111+04:00</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><title type='text'>അമ്മായി ഗൈഡന്‍സ്</title><content type='html'>&lt;a href="http://3.bp.blogspot.com/_NALkg6jh5GQ/TKmUUkd502I/AAAAAAAAAjw/4cKI3-72Y6s/s1600/Image138e.jpg"&gt;&lt;img id="BLOGGER_PHOTO_ID_5524109499054019426" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 500px; CURSOR: hand; HEIGHT: 335px; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_NALkg6jh5GQ/TKmUUkd502I/AAAAAAAAAjw/4cKI3-72Y6s/s800/Image138e.jpg" border="0" /&gt;&lt;/a&gt; അവധിക്ക് നാട്ടില്‍ പോയി വന്നതാണ്. മലയാളനാട്ടില്‍ മലയോളം വളര്‍ന്ന (മ..ല.. മല തന്നെ) കരിയര്‍ ഗൈഡന്‍സ് പ്രസ്ഥാനങ്ങള്‍ കൈവരിച്ചിരിക്കുന്ന വമ്പിച്ച പുരോഗതി കണ്ട് അന്തം‌വിട്ട ഈ അജ്ഞാനി ബ്ലോഗര്‍ തന്‍റെ അമ്പരപ്പ് സഹബ്ലോഗര്‍‌മാരുമായി പങ്കു വെച്ച് പണ്ടാറടങ്ങുന്നു. അനാദികാലം മുതല്‍ മനുഷ്യകുലത്തിലെ പൊടിമീശക്കാരായ ഇളമുറച്ചാത്തന്മാരെ 'വിദ്യ' അഭ്യസിപ്പിക്കുന്നതില്‍ ലൊക്കാലിറ്റിയിലെ അമ്മായിമാര്‍ക്കുള്ള അതിവിശേഷവും മധുരമനോജ്ഞവുമായ വിരുതിന്‍റെ  പരമപ്രാധാന്യം മനസ്സിലാക്കാതെ, കരിയര്‍ ഗൈഡന്‍സ് എന്നാല്‍ മറ്റെന്തോ മാങ്ങാത്തൊലിയാണെന്ന് തെറ്റിദ്ധരിച്ച അവിവേകിയായ ഈ ബ്ലോഗര്‍ പണ്ട് &lt;a href="http://psbinoy.blogspot.com/2010/01/blog-post_21.html"&gt; ഇങ്ങനെ&lt;/a&gt; ഒരു പോസ്റ്റ് ഇട്ടിരുന്നു. ഈ അപ്പാവിയുടെ  തെറ്റിന് ഒറ്റ പെട്ട മുലച്ചികളായ അഖിലാണ്ഡമണ്ഡല അമ്മായിദൈവങ്ങളേ.. മാപ്പ്.. മാപ്പ്..&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7831667472298564757-7361293455665848993?l=psbinoy.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://psbinoy.blogspot.com/feeds/7361293455665848993/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7831667472298564757&amp;postID=7361293455665848993' title='20 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/7361293455665848993'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/7361293455665848993'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/2010/10/blog-post.html' title='അമ്മായി ഗൈഡന്‍സ്'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_NALkg6jh5GQ/TKmUUkd502I/AAAAAAAAAjw/4cKI3-72Y6s/s72-c/Image138e.jpg' height='72' width='72'/><thr:total>20</thr:total></entry><entry><id>tag:blogger.com,1999:blog-7831667472298564757.post-7688951965525477188</id><published>2010-07-27T14:09:00.002+04:00</published><updated>2010-07-27T14:19:05.685+04:00</updated><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><title type='text'>പൊതുസമൂഹം മന്ദബുദ്ധികളല്ല</title><content type='html'>ഈയുള്ളവനൊരു ഹൈന്ദവനാണ്(സര്‍ട്ടിഫിക്കറ്റിലെങ്കിലും). എന്‍റെ കുടും‌ബത്തില്‍ കമ്യൂണിസ്റ്റുകാരുണ്ട്, കോണ്‍ഗ്രസ്സുകാരുണ്ട്, പിണറായി ഗ്രൂപ്പും അച്ചുതാനനന്ദന്‍ ഗ്രൂപ്പും ഏ ഗ്രൂപ്പും ഐ ഗ്രൂപ്പും എന്തിന് മുരളി ഗ്രൂപ്പും പോലുമുണ്ട്. പക്ഷെ മരുന്നിനു പോലും ഒരു സംഘപരിവാര്‍ അനുയായി ഇല്ല. അതിന്‍റെ കാരണമാലോചിച്ചപ്പോള്‍ കിട്ടിയ ഉത്തരം ഇതാണ്. &lt;strong&gt;ഇന്ത്യയെ ഹൈന്ദവരാജ്യമാക്കുക എന്നതാണ് പരിവാര അജണ്ഡ. നമ്മുടെ മതേതര രാജ്യത്തിന്‍റെ സമാധാനാന്തരീക്ഷം താറുമാറാക്കാന്‍ മാത്രമുപകരിക്കുന്ന ആശയപ്രചാരണങ്ങളാണ് അവരുടേത്. ന്യൂപക്ഷങ്ങളെ കൊന്നൊടുക്കിയിട്ടായാലും ഹൈന്ദവ രാഷ്ട്ര സ്ഥാപനം നടപ്പാക്കണമെന്നു ചിന്തിക്കുന്ന തീവ്രവാദികള്‍ അവരിലുണ്ട്. വിധ്വം‌സക പ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ രാജ്യത്തിന്‍റെ ഭരണസം‌വിധാനങ്ങള്‍ പോലും ദുരുപയോഗം ചെയ്യുന്നു.&lt;/strong&gt; മേല്പ്പറഞ്ഞ തരം പ്രവര്‍ത്തനങ്ങള്‍ മാനവികതക്ക് എതിരും സം‌സ്ക്കാരശൂന്യവും ദേവിരുദ്ധവുമാണെന്നുള്ള തിരിച്ചറിവാണ് എന്നെയും എന്‍റെ കുടും‌ബാം‌ഗങ്ങളെയും സം‌ഘപരിവാറില്‍‌നിന്നും അകറ്റി‌നിര്‍ത്തുന്നത്. വര്‍ഗ്ഗീയവാദത്തിന്‍റെ വിപത്ത് ഇളമുറക്കാരെ ബോദ്ധ്യപ്പെടുത്തുന്നതില്‍ കുടും‌ബത്തിലെ തല മുതിര്‍ന്നവര്‍ ശ്രദ്ധാലുക്കളായിരുന്നു. (ഇതിനായി വാഗമണ്ണില്‍ ക്ലാസ് നടത്തുന്ന ബദ്ധപ്പാടൊന്നുമില്ല. പരിവാരത്തിന്‍റെ ഏതെങ്കിലും വിക്രിയയേക്കുറിച്ചൊരു വാര്‍ത്ത രാവിലെ പത്രത്തില്‍ കാണുമ്പോള്‍ "നായിന്‍റെ മക്കള്‍" എന്നൊന്ന്  ഉച്ചത്തില്‍ പിറുപിറുത്താല്‍ മതി. പിള്ളാര്‍ക്ക് കാര്യം മനസ്സിലാകും)&lt;br /&gt;&lt;br /&gt;പരിവാരത്തിന്‍റെ പ്രവര്‍ത്തനങ്ങളേക്കുറിച്ചുള്ള അറിവുകള്‍ ഞങ്ങള്‍ക്ക് വെളിക്കിറങ്ങാനിരുന്നപ്പോള്‍ വെളിപാടായി കിട്ടിയതുമല്ല. ഇവിടുത്തെ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണസം‌വിധാനങ്ങളും ജുഡീഷ്യറിയുമൊക്കെയാണ് ഈ അറിവുകളുടെ സോര്‍‌സുകള്‍.  പ്രജ്ഞാസിം‌ഗ് ഠാക്കൂര്‍ എന്നൊരു ഹിന്ദു സന്യാസിനിയെ അറസ്റ്റു ചെയ്ത് അവരില്‍ ന്യൂനപക്ഷങ്ങളുടെ കൂട്ടക്കുരുതി ലക്ഷ്യമിട്ടുള്ള ബോം‌ബുസ്ഫോടനം ആസൂത്രണം ചെയ്ത് നടപ്പാക്കി എന്ന കുറ്റം പോലീസ് ആരോപിച്ചപ്പോള്‍, ഹിന്ദുരാഷ്ട്ര സ്ഥാപനം ലക്ഷ്യമിട്ടുള്ള ഭൂരിപക്ഷ ഭീകരവാദം രാജ്യത്ത് വളരുന്നു എന്ന് രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണകൂടവും വിളിച്ചു പറഞ്ഞപ്പോള്‍, എന്‍റെ മതവികാരമോ രോമമോ പോലും വ്രണപ്പെട്ടില്ല. മറിച്ച് ഞാനുള്‍പ്പെടുന്ന സമുദായത്തില്‍ വളര്‍ന്നു വരുന്ന ദുഷ്‌പ്രവണതകളേക്കുറിച്ച് സ്വയം ബോധവാനാകാനും അവയെ പ്രതിരോധിക്കുന്നതിന് മാനസ്സികമായി തയ്യാറെടുക്കുവാനും ഈ അറിവുകള്‍ സഹായകമാവുകയണു ചെയ്തത്.&lt;br /&gt;&lt;br /&gt;പറഞ്ഞുവരുന്നതെന്താണെന്ന് മനസ്സിലായിട്ടുണ്ടാകുമല്ലോ. അദ്ധ്യാപകന്‍റെ കൈ വെട്ടിയ സം‌ഭവമുണ്ടായപ്പോള്‍ അതിനെ കാടത്തമെന്നും ഭീകരവാദമെന്നും ഇസ്ലാം‌വിരുദ്ധമെന്നുമൊക്കെ വിശേഷിപ്പിച്ച് പ്രസ്താവനകളിറക്കുകയും ബ്ലോഗ് പോസ്റ്റുകളിടുകയും ചെയ്ത സകലവരും ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ മുന്നിര്‍ത്തി സി പി എമ്മിനെതിരെ വാളോങ്ങുന്നതു കാണുമ്പോള്‍ മുന്‍പ് തീവ്രവാദികളെ  തള്ളിപ്പറഞ്ഞതിനുള്ള പ്രായശ്ചിത്തമായി തോന്നിപ്പോകുന്നു. ഒരു ശ്വാസത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ തീവ്രവാദ നയങ്ങളെ എതിര്‍ക്കുകയും അടുത്ത ശ്വാസത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള ആരോപണങ്ങള്‍ സമുദായത്തിനെതിരാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുന്ന വിചിത്രമായ സര്‍ക്കസാണിവിടെ നടക്കുന്നത്. ഒരു തീവ്രവാദസം‌ഘടനക്കെതിരായുള്ള കുറ്റാരോപണത്തിന്‍റെ പേരില്‍ നാട്ടിലെ &lt;a href="http://psbinoy.blogspot.com/2010/07/blog-post.html"&gt; സമാധാനപ്രിയരായ ബഹുഭൂരിപക്ഷം മുസ്ലീമുകളേയും&lt;/a&gt; ഭീകരവാദികളായി മുദ്രകുത്താന്‍‌മാത്രം മന്ദബുദ്ധികളല്ല പൊതുസമൂഹമെന്നത് 'സമുദായ സ്നേഹികള്‍' ദയവായി തിരിച്ചറിയുക. ഒപ്പം മതസം‌രക്ഷകരുടെ കുപ്പായമണിഞ്ഞ സാമൂഹ്യവിരുദ്ധരുടെ ട്യൂഷന്‍ ക്ലാസും കഴിഞ്ഞ് അവര്‍ കൊടുത്ത ജനാധിപത്യവിരുദ്ധ 'സ്റ്റണ്ട്' പുസ്തകങ്ങളുമായി കൊച്ചുവെളുപ്പാന്‍‌കാലത്ത് വീട്ടില്‍ കയറിവരുന്ന ഇളമുറക്കാരെ പുളിവാറിനടിച്ച് നേര്‍‌വഴി നടത്തുക.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7831667472298564757-7688951965525477188?l=psbinoy.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://psbinoy.blogspot.com/feeds/7688951965525477188/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7831667472298564757&amp;postID=7688951965525477188' title='17 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/7688951965525477188'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/7688951965525477188'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/2010/07/blog-post_27.html' title='പൊതുസമൂഹം മന്ദബുദ്ധികളല്ല'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><thr:total>17</thr:total></entry><entry><id>tag:blogger.com,1999:blog-7831667472298564757.post-2939648774397058662</id><published>2010-07-22T10:29:00.004+04:00</published><updated>2010-07-22T19:31:25.408+04:00</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><title type='text'>ഭീകരവാദത്തിന്‍റെ ബീജോല്പാദകര്‍</title><content type='html'>&lt;p&gt;രാജ്യത്ത് അശാന്തി വിതക്കുന്ന ഭീകരപ്രസ്ഥാനങ്ങള്‍ക്ക് ഭരണകൂടം തന്നെ ഇന്ധനം പകരുന്ന വൈരുദ്ധ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു വിധി ഇന്നലെ സുപ്രീം കോടതിയില്‍‌നിന്നും ഉണ്ടായിരിക്കുന്നു. ഫോര്‍‌ബ്സ് റിപ്പോര്‍ട്ടുകളില്‍ പെരുകുന്ന കോടിപതികളുടെ എണ്ണത്തില്‍ അഭിമാനിച്ചും വ്യാവസായിക വികസനത്തിന്‍റെ വര്‍ണ്ണപ്പൊലിമയില്‍ അന്ധത ബാധിച്ചും കൊള്‍മയിര്‍ കൊള്ളുന്ന നഗരവാസി മദ്ധ്യവര്‍ത്തി സമൂഹത്തിന്‍റെ കണ്ണുതുറപ്പിക്കാനുതകുന്ന നിരീക്ഷണങ്ങളാണ് കോടതി നടത്തിയിരിക്കുന്നത്. അരാഷ്ട്രീയതയുടെ അതിസാരം ബാധിച്ച ചില കോടതികളിലെ "ശുംഭന്‍"മാരുടെ ശൗചാലയങ്ങളില്‍നിന്നുയരുന്ന "വളി" ഘോഷങ്ങള്‍ പോലും ദിവ്യ വെളിപാടുകളായി കൊട്ടിപ്പാടുന്ന ബഹുഭൂരിപക്ഷം മുഖ്യധാരാ മാദ്ധ്യമങ്ങളും ഈ വാര്‍‌ത്തയെ നിസ്സാരവല്‍ക്കരിക്കുകയോ തമസ്ക്കരിക്കുകയോ ചെയ്ത് തങ്ങളെ തീറ്റിപ്പോറ്റുന്ന വ്യവസായ മേലാളന്മാരോടും അവര്‍ക്ക് വിടുവേല ചെയ്യുന്ന വികസനഭീകരതയുടെ രാഷ്ട്രീയത്തോടുമുള്ള വിധേയത്വം പ്രകടമാക്കുന്നു. മാദ്ധ്യമം ദിനപ്പത്രത്തിന്‍റെ ഓണ്‍ലൈന്‍ എഡിഷന്‍റെ പ്രധാന തലക്കെട്ടായി വന്ന വാര്‍ത്ത താഴെ വായിക്കാം.&lt;br /&gt;&lt;strong&gt;&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;strong&gt;&lt;span style="color:#660000;"&gt;വികല വികസനം തീവ്രവാദം വളര്‍ത്തുന്നു -സുപ്രീംകോടതി&lt;/span&gt;&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;span style="color:#660000;"&gt;Thursday, July 22, 2010 &lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="color:#660000;"&gt;ന്യൂദല്‍ഹി: വികസനത്തിന്റെയും ഖനനത്തിന്റെയും മറ്റും പേരില്‍ സര്‍ക്കാര്‍ നടത്തുന്ന ഭൂമി കൈയേറ്റത്തെയും കുടിയൊഴിപ്പിക്കലിനെയും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. നിയമത്തെ നോക്കുകുത്തിയാക്കി, സ്വന്തം മണ്ണില്‍ നിന്ന് ജനങ്ങളെ കുടിയൊഴിപ്പിക്കുകയും ഭൂമി ചൂഷണത്തിന് വിട്ടു കൊടുക്കുകയും പുനരധിവാസം മറക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ രീതി തീവ്രവാദം വളര്‍ത്തുന്നുവെന്ന് കോടതി കുറ്റപ്പെടുത്തി. ഒറീസയിലെ സുന്ദര്‍ഗഢില്‍ ഖനനത്തിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് 23 കൊല്ലത്തിനു ശേഷവും നഷ്ടപരിഹാരം നല്‍കാത്തതു സംബന്ധിച്ച കേസിലാണ് ജസ്റ്റിസുമാരായ അഫ്താബ് ആലം, ബി.എസ്. ചൗഹാന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ ശ്രദ്ധേയമായ നിരീക്ഷണം. നക്‌സലിസത്തിന്റെ വളര്‍ത്തുകേന്ദ്രമാണ് ഇന്ന് സുന്ദര്‍ഗഢ്. ഭൂമിയുടെ ഉടമകള്‍ക്ക് ഭൂമിയിലുള്ള അവകാശം നിഷേധിക്കുന്ന വികസന ശൈലിയില്‍ കോടതി ഉത്കണ്ഠ പ്രകടിപ്പിച്ചു. 'ദശലക്ഷക്കണക്കായ പൗരന്മാര്‍ക്ക് വികസനം എന്നത് ഭീതി നിറക്കുന്ന, വെറുക്കപ്പെട്ട വാക്കായി മാറിയിരിക്കുന്നു. നിലനില്‍പിന്റെ ഇടം തന്നെ നിഷേധിക്കുന്ന ഒന്നാണ് വികസനമെന്ന പ്രതീതിയാണ് അവര്‍ക്കുള്ളത്. വികസനം ആരിലേക്ക് എത്തിക്കാന്‍ ഉദ്ദേശിക്കുന്നുവോ, അവര്‍ക്കിടയില്‍ നിന്ന് എതിര്‍പ്പ് ഉയരുന്നു. ഇത്തരത്തില്‍ വികസനത്തെക്കുറിച്ച സര്‍ക്കാറിന്റെ കാഴ്ചപ്പാട് വേറിട്ടു നില്‍ക്കുന്നത് എന്തുകൊണ്ടാണ്?' -കോടതി ചോദിച്ചു. &lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="color:#660000;"&gt;വികസനത്തെക്കുറിച്ച വികലമായ കാഴ്ചപ്പാട്, വികസനം ഏറ്റവുമേറെ ദോഷകരമായി ബാധിക്കുന്നവരോടുള്ള തികഞ്ഞ അവഗണന, നിയമങ്ങള്‍ നടപ്പാക്കണമെന്ന താല്‍പര്യമില്ലായ്മ -ഇതെല്ലാം ചേരുമ്പോള്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് കിട്ടാതെ പോകുന്നു. ഇടക്കാല നിയമ നിര്‍മാണ സഭയില്‍ അംബേദ്കര്‍ പ്രകടിപ്പിച്ച ആശങ്കകള്‍ ശരിയാണെന്ന് വന്നിരിക്കുന്നു. പലപ്പോഴും നിയമങ്ങള്‍ ഭാഗികമായി മാത്രമാണ് നടപ്പാക്കുന്നത്. കുടിയൊഴിപ്പിക്കപ്പെടുന്നവരോട് ഏറെ സഹാനുഭൂതിയുള്ള, കുറ്റമറ്റ നിയമങ്ങളാണ് നിലവിലുള്ളതെന്ന് ഇതുകൊണ്ട് അര്‍ഥമാക്കുന്നില്ല. സ്‌കൂള്‍, റോഡ്, ആശുപത്രി, തൊഴില്‍ എന്നിങ്ങനെ, ഭൂമി ഏറ്റെടുക്കാന്‍ നേരത്ത് മുന്നോട്ടു വെക്കുന്ന വാഗ്ദാനങ്ങള്‍ പലതാണ്. പക്ഷേ, മിക്കതും മോഹവലയമായി തുടരുന്നു. വരുമാന നഷ്ടം ഉണ്ടാകാതിരിക്കാനും പുനരധിവാസത്തിനുമുള്ള പരിപാടികളൊക്കെ ഫലത്തില്‍ നടപ്പാവുന്നില്ല. അടിസ്ഥാന മാനദണ്ഡങ്ങള്‍ പോലും പാലിക്കപ്പെടാത്തത് പ്രദേശ വാസികള്‍ക്കിടയില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും മലിനീകരണത്തിനും കാരണമാക്കുന്നു. വികസനവും സാമ്പത്തിക വളര്‍ച്ചയും മുന്‍നിര്‍ത്തി സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളോടുള്ള എതിര്‍പ്പിന്റെ കാരണങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ജീവനോപാധി നഷ്ടപ്പെടുന്നവര്‍ക്ക് അവകാശങ്ങള്‍ എന്തുകൊണ്ടാണ് ഇല്ലാതാകുന്നത്? എന്തുകൊണ്ടാണ് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദന നിരക്കും മനുഷ്യവികസന സൂചികയും വേറിട്ട ചിത്രങ്ങള്‍ നല്‍കുന്നത്? മൊത്ത ആഭ്യന്തര ഉല്‍പാദനം നോക്കിയാല്‍ ലോകത്തിലെ തന്നെ അതിവേഗം വളരുന്ന രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥയാണ് നമ്മുടേത്. പക്ഷേ യു.എന്നിന്റെ മനുഷ്യ വികസന റിപ്പോര്‍ട്ട് 182 രാജ്യങ്ങളില്‍ 134ാമത്തെ സ്ഥാനമാണ് നമുക്ക് തരുന്നത്. ഭരണകൂടത്തിന് ഭീഷണി ഉയര്‍ത്തുന്ന വിധം ശക്തി സമാഹരിക്കാന്‍ രാഷ്ട്രീയ തീവ്രവാദികള്‍ക്കും അക്രമാസക്തര്‍ക്കും കഴിയുന്നതില്‍ കോടതി ഉത്കണ്ഠ പ്രകടിപ്പിച്ചു. ഇക്കൂട്ടര്‍ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തന്നെ പരസ്യമായി വെല്ലുവിളിക്കുന്നു. മൃഗീയമായ വഴികളിലൂടെ ഭരണഘടനയെത്തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. വികസനത്തിന്റെ പേരില്‍ വന്‍തോതില്‍ ഭൂമി ഏറ്റെടുത്ത സുന്ദര്‍ഗഢില്‍, മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, തീവ്രവാദികള്‍ 550 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ 2003ല്‍ കൊള്ളയടിച്ചു. കഴിഞ്ഞ ആഗസ്റ്റില്‍ റെയില്‍വേ സ്‌റ്റേഷന്‍ കത്തിച്ചു. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് ഇത്തരം പല സംഭവങ്ങളുമുണ്ട്. ഒറീസയില്‍ ഖനനത്തിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് 23 കൊല്ലത്തിനു് ശേഷവും നഷ്ടപരിഹാരം നല്‍കാത്ത തു സംബന്ധിച്ച കേസ് പരിഗണിക്കുകയായിരുന്നു കോടതി. നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ക്കായി ആറു മാസത്തിനകം കമീഷന്‍ രൂപവത്കരിക്കാനും തുടര്‍ന്നുള്ള രണ്ടു മാസത്തിനകം തുക കൊടുത്തു തീര്‍ക്കാനും കോടതി കേന്ദ്രസര്‍ക്കാറിനോട് നിര്‍ദേശിച്ചു.&lt;br /&gt;എ.എസ്. സുരേഷ്‌കുമാര്‍ &lt;/span&gt;&lt;/p&gt;&lt;p&gt;&lt;a href="http://www.madhyamam.com/"&gt;&lt;span style="color:#660000;"&gt;http://www.madhyamam.com/&lt;/span&gt;&lt;/a&gt;&lt;/p&gt;&lt;p&gt;&lt;span style="color:#330099;"&gt;&lt;a href="http://epaper.timesofindia.com/Default/Scripting/ArticleWin.asp?From=Archive&amp;amp;Source=Page&amp;amp;Skin=TOINEW&amp;amp;BaseHref=CAP/2010/07/21&amp;amp;PageLabel=8&amp;amp;EntityId=Ar00801&amp;amp;ViewMode=HTML&amp;amp;GZ=T"&gt;Read this article in English&lt;/a&gt;&lt;/span&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7831667472298564757-2939648774397058662?l=psbinoy.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://psbinoy.blogspot.com/feeds/2939648774397058662/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7831667472298564757&amp;postID=2939648774397058662' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/2939648774397058662'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/2939648774397058662'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/2010/07/blog-post_22.html' title='ഭീകരവാദത്തിന്‍റെ ബീജോല്പാദകര്‍'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-7831667472298564757.post-6325007928911878980</id><published>2010-07-20T13:08:00.003+04:00</published><updated>2010-07-20T13:25:47.720+04:00</updated><category scheme='http://www.blogger.com/atom/ns#' term='പലവക'/><title type='text'>ഷാര്‍ജാ ഡയറി</title><content type='html'>&lt;p&gt;തിക്കും തിരക്കും ട്രാഫിക്ക് ജാമുമൊക്കെയാണ് നഗരജീവിതത്തിന്‍റെ താളം. ഷാര്‍ജയില്‍ ആ താളം മുറിയുന്ന കാലമാണ് വേനല്‍. സ്കൂളുകള്‍ പൂട്ടിയാല്‍‌പ്പിന്നെ കലാശക്കൊട്ടായി രണ്ടാഴ്ച്ച വരെ നീളുന്ന ഷോപ്പിങ്ങ് പരാക്രമം. പെട്ടിക്കണക്കിന് പൗഡറും സോപ്പും പെര്‍ഫ്യൂമും ടൈഗര്‍ ബാമും നിഡോയുമൊക്കെയായി കുടും‌ബങ്ങള്‍ ബഹുഭൂരിപക്ഷവും നാടുപിടിച്ചുകഴിഞ്ഞാല്‍ ആകെയൊരു ശാന്തതയാണ്. ആളൊഴിഞ്ഞ മൈതാനം പോലെ സൂപ്പര്‍ മാര്‍ക്കറ്റുകളും ഗിഫ്റ്റ് ഷോപ്പുകളും. ട്രാഫിക്ക് ലൈറ്റുകള്‍ക്കു പോലും ഒരു ഉഷാറില്ലെന്നു തോന്നും. കുറച്ചായി സൂപ്പര്‍ മാര്‍ക്കറ്റില്‍ നല്ല പാലക്കാടന്‍ മട്ട കിട്ടാത്തതുകൊണ്ട് റോളയിലെ സ്പൈസ് ഷോപ്പില്‍ ഒരുകൈ നോക്കാന്‍ പോയതാണ് രാത്രി പത്തു മണിക്ക്. കടയുടെ മുന്നില്‍‌ത്തന്നെ യധേഷ്ടം പാര്‍ക്കിങ്ങ്. കൈയ്യിലുള്ളത് ഒരു കാര്‍ മാത്രമായതുകൊണ്ട് ഒരു സ്പേസ് കൈയ്യേറി തൃപ്തിപ്പെട്ടു. പാര്‍ക്കിങ്ങ് കിട്ടാതെ അര മണിക്കൂര്‍ ചുറ്റിയടിക്കുക, ഒടുവില്‍ നോ പാര്‍ക്കിങ്ങ് ഏരിയയില്‍ ഹസാര്‍‌ഡ് ലൈറ്റിട്ട് വണ്ടി നിര്‍ത്തുക, ഫൈനടിക്കാനൊരുങ്ങുന്ന പാര്‍ക്കിങ്ങ് ഇന്‍സ്പെക്ടറോട് കെഞ്ചുക കരയുക ഏത്തമിടുക.. ഇതിന്‍റെയൊക്കെ ത്രല്ലില്ലെങ്കില്‍ എന്തു റോള!&lt;/p&gt;&lt;p&gt; യു    ഏ ഇയില്‍ സാമ്പത്തികമാന്ദ്യം വീശിയടിച്ചപ്പോള്‍ കടപുഴകിയ ജീവിതങ്ങള്‍ ഏറെയാണ്. പിടിച്ചു നില്‍ക്കാനായവര്‍ അനുഭവിക്കുന്ന രണ്ട് ഗുണഫലങ്ങളും മാന്ദ്യത്തിന്‍റെ അക്കൗണ്ടില്‍ പെടുത്താനുണ്ട്. കുറഞ്ഞ വീട്ടുവാടകയും ഗതാഗതക്കുരുക്കും. റിയല്‍ എസ്റ്റേറ്റ് ഓഫീസുകളില്‍ വളെടുത്തവനെല്ലാം വെളിച്ചപ്പാടായിരുന്നു മുമ്പൊക്കെ. പണം മുടക്കുന്നവന്‍ പിച്ചക്കാരന്‍. കൂടുതല്‍ ഡയലോഗ് വേണ്ട, ഇത്രയാണ് റെന്‍റ്, സൗകര്യമുണ്ടെങ്കില്‍ എട്, ഇല്ലെങ്കില്‍ പോട് എന്നാണ് നയം. ഡോക്ടറും എഞ്ജിനീയറും കമ്പനി എക്സിക്ക്യൂട്ടവുകളുമടക്കം  പഞ്ചപുച്ഛമടക്കി കൈമടക്കുമായി സ്വന്തം പേര് കൂട്ടിയെഴുതാനറിയാത്ത ബില്‍‌ഡിങ്ങ് വാച്ച്‌മാന്‍റെ മുന്നില്‍ ക്യൂ നിന്നിരുന്നത് ഒരു കാലം.  മാളികമുകളേറിയ മന്നന്‍റെ.. എന്ന മട്ടായി ഇപ്പോള്‍. ഏത് ഏരിയയില്‍, ഏത് ഫ്ലോറില്‍, എത്ര റെന്‍റിന് വേണം സാര്‍.. എന്നായിരിക്കുന്നു. "അന്ന് കാറ് വാങ്ങാന്‍ പോയ ദിവസം ഏമ്മാന്നേ എന്നല്ലല്ലോ വിളിച്ചത്" എന്നു  കിലുക്കത്തില്‍ തിലകന്‍ ചോദിച്ചത് ഓര്‍മ്മ വരുന്നത് സ്വാഭാവികം. &lt;/p&gt;&lt;p&gt;അവിടുത്തേപ്പോലെ ഇവിടെയും എന്നല്ല, ഒരു കാര്യം അവിടുത്തേതിലും കടുപ്പമാണിവിടെ എന്നുതന്നെ പറയാം. ഷാര്‍ജയിലിത് കറണ്ടുകട്ടിന്‍റെ കാലമാണ്. മുന്നറിയിപ്പില്ലാതെ എട്ടും പത്തും മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന ബ്ലാക്കൗട്ടുകള്‍ തുടങ്ങിയിട്ട് മാസമൊന്നു കഴിഞ്ഞെങ്കിലും അതിന്‍റെ അഹങ്കാരമൊന്നും ഞങ്ങള്‍ക്കില്ല. പതിവിനു വിരുദ്ധമായി സം‌ഗതി പത്രമാദ്ധ്യമങ്ങള്‍ ആഘോഷിക്കുന്നുണ്ടെങ്കിലും ഇരുട്ടടി ഉഷാറായി നടക്കുന്നു. ഇന്‍ഡസ്ട്രിയല്‍  ഏരിയകളില്‍ സ്ഥാപനങ്ങള്‍ പലതും പ്രതിസന്ധിയിലാണ്. തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെടുന്നു, റസ്റ്ററണ്ടുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണസാധനങ്ങള്‍ കേടാകുന്നു.. പകല്‍സമയങ്ങളില്‍ ചൂട് അമ്പതിനടുത്താണ്. രാത്രി പോലും നാല്പ്പതില്‍ കുറയില്ല. ഏ സി ഇല്ലാതെ അരമണിക്കൂര്‍ വീട്ടിലിരുന്നാല്‍ ഇഡ്ഡലിപ്പാത്രത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങളേക്കുറിച്ച് ഉപന്യാസമെഴുതാനുള്ള ജ്ഞാനമുണ്ടാക്കാം. ഹ്യുമിഡിറ്റി ഏറിയും കുറഞ്ഞുമിരിക്കുന്നെങ്കിലും നാട്ടിലെ അത്രതന്നെ വിയര്‍പ്പില്ല. കഴിഞ്ഞ മാസം കറന്‍റുബില്ല് കൈയ്യില്‍ കിട്ടിയപ്പോഴാണ് ഒടുവില്‍ വെട്ടിവിയര്‍ത്തത് .&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7831667472298564757-6325007928911878980?l=psbinoy.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://psbinoy.blogspot.com/feeds/6325007928911878980/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7831667472298564757&amp;postID=6325007928911878980' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/6325007928911878980'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/6325007928911878980'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/2010/07/blog-post_20.html' title='ഷാര്‍ജാ ഡയറി'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-7831667472298564757.post-4759346473253832903</id><published>2010-07-18T13:01:00.004+04:00</published><updated>2010-07-18T13:11:59.039+04:00</updated><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><category scheme='http://www.blogger.com/atom/ns#' term='സാമൂഹികം'/><title type='text'>ഗണപതിയുടെ (പ്ര) ഗുണ്ടായിസം</title><content type='html'>&lt;p&gt;&lt;span style="color:#ff6600;"&gt;&lt;strong&gt;ഭക്തരുടെ മനം നിറച്ച് ആനയൂട്ട് ആഘോഷമായി&lt;/strong&gt;&lt;br /&gt;തൃശ്ശൂര്‍: വടക്കുംനാഥ സന്നിധിയിലെ ആനയൂട്ട് ആഘോഷമായി. 49 ആനകള്‍ ഇക്കുറി ഉണ്ണാനെത്തി. ആയിരങ്ങളെ സാക്ഷിനിര്‍ത്തി മേല്‍ശാന്തി കൊറ്റപിള്ളി നാരായണന്‍ നമ്പൂതിരിയില്‍നിന്ന് മൂന്നു വയസ്സുകാരന്‍ ചേറ്റുവ കണ്ണന്‍ ആദ്യ ഉരുള വാങ്ങി. 28-ാം തവണയാണ് മുടങ്ങാതെ ആനയൂട്ട് നടക്കുന്നത്.........&lt;/span&gt;&lt;/p&gt;&lt;br /&gt;&lt;p&gt;&lt;span style="color:#ff6600;"&gt;(മതൃഭൂമി വാര്‍ത്ത)&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;br /&gt;&lt;p&gt;"പുണ്യമാസമായ കര്‍ക്കിടകത്തെ വരവേല്‍ക്കുന്നതിനായാണ്" ആനയൂട്ടെന്ന് ചിലര്‍. "പൊതുവെ ദുര്‍ഘട മാസമെന്ന് അറിയപ്പെടുന്ന കര്‍ക്കിടക മാസത്തില്‍ വിഘ്നങ്ങള്‍ ഒന്നും വരുത്തരുതെന്ന് ഗണപതി ഭഗവാനോട് പ്രാര്‍ത്ഥിക്കുന്നതിനും ഭഗവാനെ തൃപ്തിപ്പെടുത്തുന്നതിനുമായാണ് ഈ ചടങ്ങ് നടത്തുന്നതെന്ന്" മറ്റു ചിലര്‍. ചങ്ങലക്കിട്ട ആനകളെ പ്രത്യക്ഷ ഗണപതിയായി സങ്കല്പ്പിച്ചാണത്രെ ചടങ്ങ് നടത്തുന്നത്. എന്തരായാലും ഊണ് എല്ലിനിടയില്‍ കയറിയ ഒരു പ്രത്യക്ഷ ഗണപതി (അതോ കിട്ടിയ ശാപ്പാട്, നടന്ന ദൂരത്തിന് മുതലാകാഞ്ഞതുകൊണ്ടോ) ഇന്നലെ തൃശ്ശൂര്‍ നഗരത്തിലുണ്ടാക്കിയ അലമ്പ് ചില്ലറയല്ല. ഗണപതിയുടെ (പ്ര) കാലിലെ മുള്ളുചങ്ങല പാപ്പാന്‍ വലിച്ചതാണ് ഏടങ്ങേറാക്കിയതെന്നും കേള്‍ക്കുന്നുണ്ട്. പൂങ്കുന്നം പോസ്റ്റോഫീസിനു സമീപം ഇടഞ്ഞ ഗണപതി (പ്ര) ഡാഡി ശിവന്‍റെ മണിയോര്‍‌ഡര്‍ വല്ലതുമുണ്ടോയെന്ന് പോസ്റ്റുമാനോടന്വേഷിച്ച് നിരാശനായി മൂന്നുകുറ്റിയിലെത്തി. പിന്നീട് ഒരു ചെയ്ഞ്ചിനായി റെയില്‍‌വേ ട്രാക്കിലിറങ്ങിയായി ഓട്ടം. പിന്നാലെ പാപ്പാന്മാരും (അതാണല്ലോ അവരുടെ ഡ്യൂട്ടി). നേരെ &lt;a href="http://3.bp.blogspot.com/_NALkg6jh5GQ/TELE7tdsS_I/AAAAAAAAAh4/v_pgsOtEXAA/s1600/2010july18elephant.jpg"&gt;&lt;img id="BLOGGER_PHOTO_ID_5495171025440885746" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 250px; CURSOR: hand; HEIGHT: 197px" alt="" src="http://3.bp.blogspot.com/_NALkg6jh5GQ/TELE7tdsS_I/AAAAAAAAAh4/v_pgsOtEXAA/s400/2010july18elephant.jpg" border="0" /&gt;&lt;/a&gt;തൃശ്ശൂര്‍ റെയില്‍‌വേ സ്റ്റേഷനിലെത്തിയ ഗണപതി (പ്ര) കൈലാസത്തിലേക്കുള്ള ട്രെയിന്‍ വൈകിയോടുന്നതറിഞ്ഞ് ക്ഷുഭിതനായി പുറത്തിറങ്ങി ആദ്യം കണ്ട രണ്ടു മാരുതി കാറുകള്‍ പൊക്കിയെടുത്ത് സിസര്‍ക്കട്ടടിച്ച് റിലാക്സ് ചെയ്തു. എന്തായാലും ഗണപതിയെ (പ്ര) മയക്കുവെടി വെച്ച് തളക്കുന്നതുവരെയുള്ള മണിക്കൂറുകള്‍ നഗരം മുള്‍‌മുനയിലായിരുന്നു. ക്ഷേത്രമേല്‍‌ശാന്തി പൂജിച്ച മയക്കുമരുന്നാണോ ഗണപതിയെ (പ്ര) വെടിവെയ്ക്കാന്‍ ഉപയോഗിച്ചത് എന്നതു സം‌ബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ലഭ്യമല്ല. ഗണപതിയെ (പ്ര) വെടിവെച്ച ഡോക്‌ടര്‍ പാപ പരിഹാരത്തിനായി മൂന്നു റൗണ്ട് വെടിവഴിപാട് നേര്‍ന്നതായും കേള്‍ക്കുന്നുണ്ട്. ഇന്നലെ തന്നെ മറ്റൊരു ഗണപതി (പ്ര) ഗുരുവായര്‍ ആനക്കോട്ടയില്‍ കൂട്ടാനയുടെ കൂമ്പിടിച്ചു കലക്കി ഗുണ്ടായിസം കാട്ടിയതായും വാര്‍ത്ത. &lt;/p&gt;&lt;p&gt;&lt;br /&gt;ആനയൂട്ടിന് വിളമ്പുന്ന അവില്‍, ശര്‍ക്കര, പഴം, മലര്‍ തുടങ്ങിയ വിഭവങ്ങളുടെ കോമ്പിനേഷന്‍, ആനകള്‍ക്ക് പ്രത്യേകിച്ച് കുട്ടിയാനകള്‍ക്ക് മാരകമായ അസുഖങ്ങള്‍ക്ക് കാരണമാകുന്നതായി ഒരു ആരോപണം മുന്‍പ് കേട്ടിരുന്നു. ചെരിഞ്ഞ ചില ആനകളുടെ കുടലില്‍‌നിന്നും കോണ്‍ക്രീറ്റു പോലെ ഉറച്ച ഈ മിശ്രിതം കണ്ടെത്തിയത്രെ. എന്തായാലും തൃശ്ശുരുകാര്‍ക്ക് ആനയുമായി ബന്ധപ്പെട്ടതെന്തും ആഘോഷമാണ്. വഴിയേ പോകുന്നവന്‍റെ കുടും‌ബത്തിന്‍റെ അന്നം മുട്ടിക്കാതെ ഊട്ടും ഓട്ടവുമൊക്കെ നടത്തേണ്ട ഉത്തരവാദിത്ത്വം ആഘോഷക്കാരില്‍ നിക്ഷിപ്തമാക്കേണ്ടതാണ്.&lt;br /&gt;&lt;/p&gt;&lt;p&gt;വാല്‍‌ക്കഷണം: "ഭക്തരുടെ മനം നിറച്ച് ആനയൂട്ട് ആഘോഷമായി" എന്ന് മാതൃഭൂമിയുടെ തലക്കെട്ട്. ആനപ്പിണ്ഡം പ്രസാദമാക്കിയിരുന്നെങ്കില്‍ ഭക്തര്‍ക്ക് വയറുകൂടി നിറക്കാമായിരുന്നു എന്ന് കൂട്ടത്തിലൊരു ഗണപതി (പ്ര) പിറുപിറുത്തത്രേ.&lt;br /&gt;&lt;/p&gt;&lt;p&gt;ചിതത്തിനു കടപ്പാട് &lt;a href="http://www.deepika.com/"&gt;http://www.deepika.com/&lt;/a&gt;&lt;br /&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7831667472298564757-4759346473253832903?l=psbinoy.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://psbinoy.blogspot.com/feeds/4759346473253832903/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7831667472298564757&amp;postID=4759346473253832903' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/4759346473253832903'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/4759346473253832903'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/2010/07/blog-post_18.html' title='ഗണപതിയുടെ (പ്ര) ഗുണ്ടായിസം'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_NALkg6jh5GQ/TELE7tdsS_I/AAAAAAAAAh4/v_pgsOtEXAA/s72-c/2010july18elephant.jpg' height='72' width='72'/><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-7831667472298564757.post-1719639788005922815</id><published>2010-07-05T18:02:00.004+04:00</published><updated>2010-07-07T08:21:16.292+04:00</updated><category scheme='http://www.blogger.com/atom/ns#' term='സാമൂഹികം'/><title type='text'>ഞാനറിഞ്ഞ മുസ്ലീം ഇതല്ല</title><content type='html'>ഓര്‍മ്മവെച്ച കാലത്തെ പെരുന്നാള്‍‌ ദിനങ്ങളില്‍ അയല്‍‌പക്കത്തുനിന്നും പതിവു തെറ്റാതെ എത്തിയിരുന്ന പത്തിരിയുടെയും നെയ്ച്ചോറിന്‍റെയും മനം മയക്കുന്ന സൗരഭ്യത്തിലൂടെയാണ് ആദ്യമായി മുസ്ലീമിനെ അറിഞ്ഞത്. സ്കൂള്‍മുറ്റത്തെ ചെങ്കല്ലിന്‍റെ പാരുഷ്യം തൊലി ചുരണ്ടിയെടുത്ത മുട്ടുമായി ഏങ്ങിക്കരഞ്ഞുനിന്നപ്പോള്‍ സാരമില്ലാട്ടോ എന്ന് കവിളില്‍ തലോടി ചേര്‍ത്തണച്ച പോക്കറുമാഷിന്‍റെ നെഞ്ചിന്‍റെ ചൂടിലൂടെയാണ് ആ അറിവ് വളര്‍ന്നത്. കലാലയത്തിലെ കലഹം തെരുവിലേക്ക് വളര്‍ന്ന ഒരു ദിനം കുറുവടികള്‍ക്ക് മുന്‍പിലകപ്പെട്ട് നിരാശ്രയനായി നിന്നപ്പോള്‍ പോകിനെടാ എല്ലാം എന്ന ഗര്‍ജ്ജനവുമായി ഇടയില്‍ ചാടിവീണ് സം‌രക്ഷണത്തിന്‍റെ വന്‍‌മതില്‍ തീര്‍ത്ത ചുമട്ടുകാരന്‍ ഖാദറിക്കയിലും ഞാന്‍ മുസ്ലീമിനെ അറിഞ്ഞു. പിള്ളേര്‍ക്ക് ഇഷ്ടമുള്ള മീനാണല്ലോന്നു കരുതി ഞാന്‍ കൊറച്ച് ഇങ്ങോട്ടും വാങ്ങിച്ചു എന്നൊരു ചിരിയുമായി പടികടന്നെത്തിയിരുന്ന പരീതണ്ണന്‍, അയല്‍‌പക്കത്തിന്‍റെ ഐശ്വര്യം. നിലാവിന്‍റെ പാല്‍‌പ്പുഞ്ചിരിയുമായി നാലുമണിച്ചായയും പലഹാരങ്ങളുമൊരുക്കി മകനെയും കൂട്ടുകാരെയും പതിവായി കാത്തിരുന്ന ഒരു ഉമ്മയുടെ വാല്‍‌സല്യം മറ്റൊരറിവ്. ഞങ്ങളിലൊരാള്‍ അകാലത്തില്‍ വേര്‍‌പിരിഞ്ഞപ്പോള്‍ മകനേ എന്ന് ഇടനെഞ്ചുപൊട്ടിവിളിച്ച് അലമുറയിട്ടുകരഞ്ഞ ആ ഉമ്മയുടെ കണ്ണുനീരുന്‍റെ ഉപ്പിന് തുല്യമായൊരറിവ് ഇന്നും നേടാനായിട്ടില്ല. പിന്നീട് പ്രവാസത്തിലും വേര്‍പിരിയാതെ തുടര്‍ന്ന സുഹൃദ്‌ബന്ധങ്ങള്‍, ദുര്‍‌ഘടമായ ജീവിതസന്ധികളില്‍ താങ്ങും തണലുമായി കരുത്തു പകര്‍ന്നവര്‍.. ഞാനറിഞ്ഞ മുസ്ലീം ഇവരൊക്കെയാണ്.&lt;br /&gt;&lt;br /&gt;നിയമത്തിന്‍റെ മുന്‍പില്‍ കൈയ്യാമം വെയ്ക്കപ്പെട്ട് സമൂഹത്തിനു മുന്‍പില്‍ നഗ്നനാക്കപെട്ട അല്പബുദ്ധിയായ ഒരു മനുഷ്യനെ സ്വന്തം അമ്മക്കും കൂടപ്പിറപ്പിനും മുന്‍പിലിട്ട് കൊത്തിയരിഞ്ഞ് ദൈവത്തനു ഗുണ്ടാപ്പണി ചെയ്യുന്ന കാട്ടാളന്മാര്‍ ചാര്‍ത്തിയെടുത്തിരിക്കുന്ന പേരും മുസ്ളിം എന്നായതില്‍ ദുഖിക്കുന്നു, പ്രതിഷേധിക്കുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7831667472298564757-1719639788005922815?l=psbinoy.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://psbinoy.blogspot.com/feeds/1719639788005922815/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7831667472298564757&amp;postID=1719639788005922815' title='33 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/1719639788005922815'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/1719639788005922815'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/2010/07/blog-post.html' title='ഞാനറിഞ്ഞ മുസ്ലീം ഇതല്ല'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><thr:total>33</thr:total></entry><entry><id>tag:blogger.com,1999:blog-7831667472298564757.post-8840272451933061573</id><published>2010-06-29T15:27:00.000+04:00</published><updated>2010-06-29T15:32:01.752+04:00</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><title type='text'>ഫുട്ബോള്‍ ഗുണ്ട്</title><content type='html'>"അങ്ങനെയിപ്പ പോണ്ട. ഫുട്ബോള് കാണണേ നിങ്ങക്ക്  വീട്ടിലിരുന്ന് കണ്ടൂടേ. പാതിരാത്രീല് ഫ്രണ്ട്സിന്‍റൂടെയുള്ള ഈ കൂട്ടം‌കൂടലത്ര പന്തിയല്ലേയ്"&lt;br /&gt;"എടീ ഫുട്ബോള് ഒരു ടീം പ്ലേ അല്ലേ. അതൊരു ടീമായിരുന്ന് കണ്ടാലേ ഒരു ഗുമ്മൊള്ളൂ."&lt;br /&gt;"അല്ലേലും എന്‍റേം പിള്ളേരടേം കൂടെയിരിക്കുമ്പം നിങ്ങക്ക് ഗുമ്മ് വരൂല്ലല്ലോ"&lt;br /&gt;"എടങ്ങേറാക്കല്ലേ പൊന്നേ, കളി തൊടങ്ങാറായി. "&lt;br /&gt;"ഇന്നാരൊക്കെയാ കളി?"&lt;br /&gt;"സ്പെയ്നും പോര്‍ച്ചുഗലും"&lt;br /&gt;"എന്നാ സ്പെയ്നിന്‍റെ മൂന്നു കളിക്കാരടെ പേര് തെകച്ചറിയാവേ പറഞ്ഞേച്ചും പൊയ്ക്കോ. വല്യ ഫുട്ബോളു കളിക്കാരനല്ലേ"&lt;br /&gt;"..."&lt;br /&gt;"എന്തേ മിഴുങ്ങിയിരിക്കണേ അറിഞ്ഞൂടാല്ലേ?"&lt;br /&gt;"ഹേ അതല്ല ഞാന്‍ ഓര്‍ത്തെടുക്കുവാരുന്നു.. പാബ്ലൊ പിക്കാസോ.. സൈമണ്‍ ബ്രിട്ടോ..."&lt;br /&gt;"പോരാ ഇനീം ഒരു പേരൂടെ പറയണം"&lt;br /&gt;"ഡെമി മൂറേ"&lt;br /&gt;"ആ അങ്ങനെ വഴിക്കുവാ. കളി തീര്‍ന്നാ വേഗമിങ്ങ് വന്നേക്കണം. പെണ്ണുങ്ങക്ക് ബുദ്ധിയില്ലാന്നാ നിങ്ങടെയൊക്കെ വിചാരം എന്നെ പറ്റിക്കാന്‍ പറ്റൂല്ലാന്ന് ഇപ്പ മനസ്സിലായല്ലോ. .."&lt;br /&gt;"മനസ്സിലായി പൊന്നേ, നീ ആളൊരു പുലി തന്നെ സിമ്മം"&lt;br /&gt;ശുഭം&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7831667472298564757-8840272451933061573?l=psbinoy.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://psbinoy.blogspot.com/feeds/8840272451933061573/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7831667472298564757&amp;postID=8840272451933061573' title='23 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/8840272451933061573'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/8840272451933061573'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/2010/06/blog-post_29.html' title='ഫുട്ബോള്‍ ഗുണ്ട്'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><thr:total>23</thr:total></entry><entry><id>tag:blogger.com,1999:blog-7831667472298564757.post-1215488273161868437</id><published>2010-06-26T09:55:00.003+04:00</published><updated>2010-06-26T10:07:14.187+04:00</updated><category scheme='http://www.blogger.com/atom/ns#' term='സാമൂഹികം'/><title type='text'>സര്‍ക്കാര് തമ്പ്രാനും കൂതറ ജനവും</title><content type='html'>"അണ്ണാ ഗവര്‍ണ്മെന്‍റണ്ണാ, ഈ മാവോയിസ്റ്റുകളെ ഇപ്പ എന്തോന്നാണ് ചെയ്യാമ്പോണത്?"&lt;br /&gt;"അണ്ണാന്നാ..! തമ്പ്രാന്ന് വിളീടാ പരട്ടേ"&lt;br /&gt;"ശരി ഗവര്‍‌ണ്മെന്‍റമ്പ്രാ മാവോയിസ്റ്റുകളെ ഒതുക്കാനെക്കൊണ്ട് സൈന്യത്തെ എറക്കാമ്പോണൂന്ന് കേട്ടത് ശരിയാണോമ്പ്രാ?"&lt;br /&gt;"പിന്നല്ലാണ്ട്! പട്ടാളമെറങ്ങിയാ സകല ചെറ്റകളേം മിനിറ്റുവെച്ച് നുമ്മള് തീര്‍ത്തുകെട്ടൂല്ലേന്നും?"&lt;br /&gt;"എന്നാലും തമ്പ്രാ പട്ടാളം‌ന്നൊക്കെ പറഞ്ഞാ, അവരടെ മിനിമം പരിപാടി ആളെ കൊല്ലണതാ. അവരെ നുമ്മടെ നാട്ടുമ്പുറത്തെറക്കണത് ഇച്ചരെ കടുംകയ്യല്ലേ തമ്പ്രാ?"&lt;br /&gt;"അപ്പ മാവോയിസ്റ്റുകള് മനുഷ്യമ്മാരെ കൊല്ലണത് പുണ്യമാന്നാണോടാ കൂതറേ? കൊന്നാ തിരിച്ചു കൊല്ലും.. അതിനാണ് ഗവര്‍ണ്‍‌മെന്‍റ്."&lt;br /&gt;"അതല്ല തമ്പ്രാ, 'മാവോ' എന്നതാ കശുമാവ് എന്നതാന്ന് തിരിച്ചറിയാത്ത നാട്ടുമ്പുറത്തുകാരെയും ആദിവാസികളെയുമാണ് എവമ്മാര് കൂടെ കൂട്ടീരിക്കണത്. അവരെയെല്ലാം കൊന്ന്‍ തീര്‍ക്കണത് നടപ്പൊള്ള കാര്യമാണോ തമ്പ്രാ?"&lt;br /&gt;"എടാ വിഡ്ഡീ, ഒരു എ കെ 47 തോക്കീന്ന് ഒരു സെക്കന്‍റീ പൊറത്ത് വരണത് പന്ത്രണ്ട് ബുള്ളറ്റാ. അപ്പ മിനിറ്റില് 720, മണിക്കൂറില്‍ 43200, ദെവസത്തില്‍ 1036800. ഈക്കണക്കില് കൊന്നുതള്ളിയാ മാവോയിസ്റ്റുകളെ തീര്‍ത്തുകെട്ടാന്‍ എത്ര ദെവസമെടുക്കൂന്ന് നീ തന്നെ കണക്കു കൂട്ടിക്കോ. അല്ലേല് നിനക്കൊക്കെ എന്തറിയാം. നീ വല്ലോം കോളേജീ പോയി രാഷ്ട്രമീമാംസ പഠിച്ചിട്ടൊണ്ടോ."&lt;br /&gt;"എന്നാലും തമ്പ്രാ കഞ്ഞികുടി മുട്ടി, ഒരു ഗതീം പര ഗതീം ഇല്ലാതായവോമ്മാരെയാ ഈ മാവോയിസ്റ്റുകള് കൂടെ കൂട്ടിരിക്കണത്. അവരെയൊക്കെ കൊന്ന് തീര്‍ക്കാന്‍ തൊടങ്ങിയാ കഞ്ഞികുടിക്കാന്‍ വകയൊള്ള അവരടെ സൊന്തക്കാരുണ്ടെങ്കി അവരുംകൂടെ ബോംബെടുക്കില്ലേന്നും?"&lt;br /&gt;"സകല തെണ്ടികളേം നുമ്മള് കൊല്ലും. പട്ടാളം പോരാണ്ട് വന്നാ വ്യോമസേനയെ വിളിക്കും."&lt;br /&gt;"കൊന്നേച്ചും കത്തിച്ചു കളഞ്ഞേക്കണം തമ്പ്രാ. കുഴിച്ചിട്ടാ പിന്നീടു നമ്മള് വ്യവസായം തൊടങ്ങാന്നേരത്ത് പൊങ്ങിവരും ശവങ്ങള്"&lt;br /&gt;"കറക്ട്, ബുദ്ധി വന്നുതുടങ്ങി നിനക്കൊക്കെ"&lt;br /&gt;"പക്ഷേങ്കി നിങ്ങടെ പാര്‍ട്ടീല് പോലും ഇതിനോട് യോജിപ്പില്ലാത്തവരുണ്ടല്ലോ അണ്ണാ"&lt;br /&gt;"ദേ പിന്നേം അണ്ണാന്ന്..! തമ്പ്രാന്ന് വിളീടാ ചെറ്റേ"&lt;br /&gt;"ശരി സര്‍ക്കാര് തമ്പ്രാ. ഈ മനുഷ്യമ്മാരടെ പട്ടിണി മാറ്റാന്‍ എന്തേലും വഴിയൊണ്ടാക്കിയാ അവരെ മാവോയിസ്റ്റുകളടെ കൈയ്യീന്ന് രക്ഷപെടുത്താമ്മേലേന്നാ ഞാഞ്ചോദിക്കണത്."&lt;br /&gt;"പട്ടിണി കെടക്കണ സകല കൂതറകളടേം വീട്ടില് ബിരിയാണി പാര്‍സലെത്തിക്കണതല്ല സര്‍ക്കാരിന്‍റെ പണി."&lt;br /&gt;"ബിരിയാണിയൊന്നും വെണ്ടാമ്പ്രാ. വല്ലോം നട്ടുനനച്ചൊണ്ടാക്കി വെശപ്പടക്കണ പാവത്തുങ്ങടെ ഭൂമി പിടിച്ചടക്കി പട്ടിണിയാക്കണതെങ്കിലും ഒഴിവാക്കിക്കൂടെ തമ്പ്രാ?"&lt;br /&gt;"എടാ നാട്ടില് വികസനോം പുരോഗതീമൊക്കെ വരുമ്പം ചെലരൊക്കെ ഇച്ചരെ നഷ്ടം സഹിക്കണ്ട വരും"&lt;br /&gt;"നഷ്ടം സഹിക്കണ്ട വരണ ഈ "ചെലര്" എപ്പഴും പട്ടിണിക്കാരാന്നൊള്ളതാ കൊഴപ്പം തമ്പ്രാ."&lt;br /&gt;"പിന്നെ രാജ്യത്തിന് ചില്ലറയൊണ്ടാക്കിത്തരണ കച്ചോടക്കാരു വേണോ നഷ്ടം സഹിക്കാന്‍? അല്ലേലും സാധാരണക്കാരുമായിട്ടൊള്ള നുമ്മടെ എടവാട് എപ്പഴും മൈനസിലാ."&lt;br /&gt;"പക്ഷെ തമ്പ്രാ, ഈ സമത്വം സാമൂഹ്യനീതി എന്നൊക്കെ പറയണത്.."&lt;br /&gt;"എടാ പരമ ചെറ്റേ, ഇനീം നിനക്ക് മനസ്സിലായിട്ടില്ലെങ്കി ഞാനൊരു കാര്യം പറഞ്ഞു തരാം. കച്ചോടം ചെയ്ത് പത്ത് തുട്ടൊണ്ടാക്കാന്‍ അറിയണ മൊതലാളിമാര്‍ക്ക് ഞങ്ങ വാരിക്കോരിക്കൊടുക്കും. അതിന്‍റെടേല് താഴെ വീഴണ പൊട്ടും പൊടീം നക്കിത്തിന്ന് മിണ്ടാതിരുന്നേച്ചും ഞങ്ങ പറയുമ്പ പറയുമ്പ വന്ന് വോട്ട് ചെയ്തോണം മറ്റുള്ള തെണ്ടികള്. ഇതിനാണ് ജനാധിപത്യം വികസനം എന്നൊക്കെ പറയണത്. മനസ്സിലായോടാ കൂതറ ജനമേ.."&lt;br /&gt;&lt;br /&gt;വാല്‍‌ക്കഷ്ണം: ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്നു പറഞ്ഞത്രെ ഏതോ ഒരുത്തന്‍. ആത്മാവിനെന്തിന് ഭക്ഷണം!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7831667472298564757-1215488273161868437?l=psbinoy.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://psbinoy.blogspot.com/feeds/1215488273161868437/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7831667472298564757&amp;postID=1215488273161868437' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/1215488273161868437'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/1215488273161868437'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/2010/06/blog-post_26.html' title='സര്‍ക്കാര് തമ്പ്രാനും കൂതറ ജനവും'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-7831667472298564757.post-8847775960485580957</id><published>2010-06-14T11:51:00.008+04:00</published><updated>2010-06-14T12:20:23.279+04:00</updated><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><title type='text'>മുത്തലിക്കിന്‍റെ മാമ അവതാരം</title><content type='html'>&lt;span style="color:#990000;"&gt;&lt;strong&gt;നിത്യാനന്ദ തപസ്സ് തുടങ്ങി; പിന്തുണയുമായി ശ്രീരാമസേന&lt;/strong&gt; &lt;/span&gt;&lt;span style="color:#990000;"&gt;&lt;br /&gt;ബാംഗ്ലൂര്‍: വിവാദ സി.ഡിയിലുള്‍പ്പെട്ട സ്വാമി നിത്യാനന്ദ ബിഡദി ആശ്രമത്തില്‍ തപസ്സ് തുടങ്ങി. ആത്മശാന്തിക്കും ശാരീരികബലത്തിനുമായാണ് നിത്യാനന്ദ ഒരാഴ്ചത്തെ പഞ്ചതപസ്യയ്ക്ക് തുടക്കംകുറിച്ചത്............. ............................................................................&lt;br /&gt;&lt;/span&gt;&lt;span style="color:#990000;"&gt;&lt;br /&gt;&lt;div&gt;...........53 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ആശ്രമത്തിലെത്തിയ നിത്യാനന്ദയെ സന്ദര്‍ശിക്കാന്‍ തിങ്കളാഴ്ച നിരവധിപേര്‍ എത്തി. &lt;strong&gt;ശ്രീരാമസേനാനേതാവ് പ്രമോദ് മുത്തലിക്കാണ്&lt;/strong&gt; ഇതില്‍ പ്രധാനി. നിത്യാനന്ദയെ പിന്തുണയ്ക്കാനും അദ്ദേഹം മറന്നില്ല. ഹിന്ദു ആശയങ്ങള്‍ 35-ഓളം രാജ്യങ്ങളില്‍ എത്തിച്ച നിത്യാനന്ദയെ തേജോവധം ചെയ്യാന്‍ ക്രിസ്ത്യന്‍ലോബി ആസൂത്രണം ചെയ്തതാണ് വിവാദമെന്ന് അദ്ദേഹം ആരോപിച്ചു. ഹിന്ദു സന്യാസിമാരെ താറടിച്ചുകാണിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്നും ഇതിനെതിരെ ശ്രീരാമസേന പ്രക്ഷോഭത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.&lt;br /&gt;(മാതൃഭൂമി ദിനപ്പത്രം. 14/06/2010 )&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;ഇപ്പഴാണ് കാര്യങ്ങള്‍ വെടിപ്പായത്. നിത്യാനന്ദയും മുത്തലിക്കും!. ആര്‍ഷഭാരത സദാചാരമൂല്യങ്ങളുടെ സം‌രക്ഷണത്തിന് ഇതിലും സാര്‍ത്ഥകമായ സമവാക്യം ഏതുണ്ട്? ‘ഉന്നതമായ ഹൈന്ദവ മൂല്യങ്ങള്‍’ക്ക് വന്നുപെട്ട ജീര്‍ണ്ണതയില്‍ അതീവ ഉല്‍ക്കണ്ഠാകുലനാണ് ത്രേതായുഗത്തിന്റെ ഗൃഹാതുരതയില്‍ &lt;a href="http://4.bp.blogspot.com/_NALkg6jh5GQ/TBXgZ619MWI/AAAAAAAAAhQ/qqtue90RAoE/s1600/03096_34709.jpg"&gt;&lt;img id="BLOGGER_PHOTO_ID_5482534857290363234" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 200px; CURSOR: hand; HEIGHT: 200px" alt="" src="http://4.bp.blogspot.com/_NALkg6jh5GQ/TBXgZ619MWI/AAAAAAAAAhQ/qqtue90RAoE/s400/03096_34709.jpg" border="0" /&gt;&lt;/a&gt;ജീവിക്കുന്ന മുത്തലിക്ക് അവര്‍കള്‍ എന്നറിയാമല്ലോ. ധാര്‍മ്മികതയുടെയും സംസ്ക്കാരത്തിന്റെയും പളുങ്കുപാത്രം പാഡ് ലോക്കിട്ട ചഡ്ഡികളിലാക്കി ഉടയാതെ സൂക്ഷിക്കേണ്ടതിന്റെ മുഴുവന്‍ ഉത്തരവാദിത്ത്വവും ഭാരതനാരികള്‍ക്കു മാത്രമാണ് എന്നതിലും വാനരസേനയുടെ ആചാര്യന് തര്‍ക്കമില്ല. വര്‍ണ്ണവ്യ്‌വസ്ഥയുടെ അകത്തളങ്ങളിലെ സുഖകരമായ അന്ധകാരത്തിലിരുന്ന്, പുരുഷവാനരന്മാരുടെ ആയുധങ്ങള്‍ ഉഴിഞ്ഞും തേച്ചും തിളക്കിയും ഹൈന്ദവരാഷ്ട്ര നിര്‍മ്മിതിയില്‍ പങ്കാളികളായി ഒതുങ്ങിക്കഴിയേണ്ട വനിതകള്‍, നസ്രാണിക്കും മാപ്ലക്കുമൊപ്പമിരുന്ന് തൊഴിലെടുക്കുകയും കാമുകന്മാരുമായി പബ്ബുകളും പാര്‍ക്കുകളും കയറിയിറങ്ങുകയും ചെയ്യുന്ന സാംസ്ക്കാരിക ജീര്‍ണ്ണതയില്‍നിന്നും ആര്‍ഷഭാരതത്തെ കരകയറ്റാന്‍ വാനരപ്പടയുടെ തെരുവ് യുദ്ധം മാത്രം മതിയാവില്ല&lt;a href="http://1.bp.blogspot.com/_NALkg6jh5GQ/TBXhKrTzZgI/AAAAAAAAAhY/SZ4S3j2Uljw/s1600/03087_41244.jpg"&gt;&lt;img id="BLOGGER_PHOTO_ID_5482535694934173186" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 185px; CURSOR: hand; HEIGHT: 185px" alt="" src="http://1.bp.blogspot.com/_NALkg6jh5GQ/TBXhKrTzZgI/AAAAAAAAAhY/SZ4S3j2Uljw/s400/03087_41244.jpg" border="0" /&gt;&lt;/a&gt;. ബൌദ്ധികവും ആത്മീയവുമായ ആശയപ്രചാരണവും പരമപ്രധാനമത്രെ. ഹിന്ദുക്കളില്‍ പെണ്ണായിപ്പിറന്ന സകലതിനെയും നിത്യാനന്ദമാരുടെ ആശ്രമങ്ങളില്‍ നടക്കിരുത്തുകയല്ലാതെ മറ്റെന്തുവഴി! ‘35 ഓളം രാജ്യങ്ങളിള്‍ ഹിന്ദു ആശയങ്ങള്‍ എത്തിച്ച’ മാഹാശയനാണ് നിത്യാനന്ദസ്വാമിയെന്ന് മുത്തലിക്കണ്ണന്‍ കുളിരുകോരുന്നു. അനുഗ്രഹം ചൊരിഞ്ഞ് മലര്‍ക്കെ തുറന്നുവെച്ച നിത്യാനന്ദയുടെ ശ്രീകോവിലില്‍ മുഖം‌പൂഴ്ത്തി പ്രണമിച്ച ഒരു ഭക്ത ‘ഹിന്ദു ആശയങ്ങള്‍’ വദനമാര്‍ഗ്ഗേ ഏറ്റുവാങ്ങുന്ന ദൃശ്യങ്ങള്‍ കണ്ട് ലോകമാകെത്തന്നെ കുളിരുകോരിയതാണ്. &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി സദാചാരത്തിന്റെ കാവലാള്‍ ചമയുന്ന മതതീവ്രവാദികളുടെ ആദ്യ ഇരകള്‍ എന്നും സ്ത്രീകളാണ് എന്നത് ഫാസിസത്തിന്റെ ലോകനീതി. സ്വന്തം രാജ്യത്ത് വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ &lt;a href="http://www.mathrubhumi.com/online/malayalam/news/story/308892/2010-05-15/india"&gt;കൊട്ടേഷന്‍ സ്വീകരിക്കുന്ന മുത്തലിക്കിനേപ്പോലുള്ള നരാധമര്‍ &lt;/a&gt;നിക്ഷിപ്ത താത്പര്യങ്ങള്‍ക്കായി സ്വന്തം അമ്മപെങ്ങന്മാരെത്തന്നെയും നിത്യാനന്ദമാര്‍ക്ക് കൂട്ടിക്കൊടുക്കാന്‍ മടിക്കില്ല എന്നതും നിസ്സം‌ശയം.&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;വാര്‍ത്തക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: &lt;a href="http://www.mathrubhumi.com/index.php"&gt;മാതൃഭൂമി ഓണ്‍ലൈന്‍ &lt;/a&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7831667472298564757-8847775960485580957?l=psbinoy.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://psbinoy.blogspot.com/feeds/8847775960485580957/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7831667472298564757&amp;postID=8847775960485580957' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/8847775960485580957'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/8847775960485580957'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/2010/06/blog-post_14.html' title='മുത്തലിക്കിന്‍റെ മാമ അവതാരം'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_NALkg6jh5GQ/TBXgZ619MWI/AAAAAAAAAhQ/qqtue90RAoE/s72-c/03096_34709.jpg' height='72' width='72'/><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-7831667472298564757.post-7588764199796312705</id><published>2010-06-06T08:27:00.002+04:00</published><updated>2010-06-06T08:38:23.184+04:00</updated><category scheme='http://www.blogger.com/atom/ns#' term='സാമൂഹികം'/><title type='text'>ആന്‍റിനാ പരീതുമാര്‍ നവലോകത്തില്‍</title><content type='html'>‍ ഇന്‍ നൈന്‍റീന്‍ എയ്റ്റീസ്. പൂജപ്പുര രവിയുടെ കണ്ണുകള്‍ പോലെ വിജ്രം‌ഭിച്ച് നിന്നിരുന്ന ടെലിവിഷന്‍ പിക്‌ച്ചര്‍ ട്യൂബുകളില്‍ 'ഗ്രെയ്‌ന്‍സ്' എന്ന ഈച്ചക്കൂട്ടം സുലഭമായി പറന്ന് കളിച്ചിരുന്ന കാലം.  ദൂരദര്‍ശനില്‍ തേജേശ്വര്‍ സിങ് വായിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുകയും ഗീതഞ്ജലി അയ്യരും റിനി സൈമണും വായിക്കുന്ന വാര്‍ത്തകള്‍ കാണുകയും ചെയ്തിരുന്ന കാലം. അനന്തപുരിയില്‍‌നിന്നും കുന്നുകളും മലകളും താണ്ടി മൃതപ്രായരായെത്തി മേഘങ്ങള്‍ക്കും മരങ്ങള്‍ക്കുമിടയില്‍ ഒളിച്ചുകളിച്ചിരുന്ന സിഗ്നലുകളെ ആകാശത്തോളം ഉയരമുള്ള 'കമ്പി ആന്‍റിന' എന്ന വലവിരിച്ചു പിടിച്ച് ബൂസ്റ്റ് കൊടുത്ത് വളര്‍ത്തി വലുതാക്കി 'ബുനിയാദും' 'ചുനൗത്തിയും' തൊണ്ടതൊടാതെ വിഴുങ്ങിയിരുന്ന കാലം.  പിക്‌ച്ചര്‍ ട്യൂബിനെ വെല്ലുന്ന പ്രൊജക്ഷനുമായി കണ്ണു തള്ളിയിരുന്ന് സല്‍മാ സുല്‍ത്താനെയും നീതി രവീന്ദ്രനെയും ആവാഹിച്ചിരുന്ന പ്രേക്ഷകന്‍റെ സ്വപ്നാരാമത്തിലേക്ക് അപ്രതീക്ഷിതമായി തേനീച്ചകളെ ഇളക്കിവിടുന്ന ഔചിത്യമില്ലാത്ത കോമാളിയായിരുന്നു ആന്‍റിന എന്ന വില്ലന്‍. ഒരു ചെറുകാറ്റോ ചാറലോ മതി രണ്ടിഞ്ചിന്‍റെ ജി ഐ പൈപ്പുകളില്‍ തലയുയര്‍ത്തി നിന്നിരുന്ന പഹയന്‍ പണിമുടക്കാന്‍. സ്വാഭാവികമായും ആന്‍റിന ഇന്‍‌സ്റ്റലേഷന്‍ ഏന്‍റ് റിപ്പയര്‍ എന്നൊരു പുതിയ തൊഴില്‍ മേഖല രൂപപ്പെട്ടു. ഉച്ചക്ക് ഈച്ചപിടുത്തവും രാത്രിയില്‍ മാക്രിപിടുത്തവുമായി നടന്നിരുന്ന കുറേ ചെറുപ്പക്കാര്‍ ആന്‍റിന എക്സ്‌പേര്‍ട്ടുകളായി കളത്തിലിറങ്ങി പുട്ടടിക്കാനുള്ള വക കണ്ടെത്തി. ആന്‍റിനയുടെ ഉയരം ഈസ് ഡൈറക്‌ട്‌ലി പ്രൊപ്പോഷണല്‍ ടു പിക്‌ചര്‍ ക്വാളിറ്റി എന്നതായിരുന്നു പൊതു തത്വം.  അസം‌ഖ്യം സ്റ്റേ വയറുകളുടെ സഹായമുണ്ടെങ്കിലും ജി ഐ പൈപ്പുകള്‍ക്ക് ചെന്നെത്താന്‍ കഴിയുന്ന ഉയരത്തിന് ഒരു പരിധിയുണ്ടായിരുന്നു. ഈ അവസരത്തിലാണ് പുതിയൊരു ടെക്നോളജിയുമായി  പരീതണ്ണന്‍ എന്ന ആന്‍റിനാപ്പരീത് രം‌ഗപ്രവേശം ചെയ്യുന്നത്. വാനോളം ഉയരമുള്ള കൊന്നത്തെങ്ങുകളുടെ മുകളില്‍ ചുരുങ്ങിയ ചിലവില്‍ ആന്‍റിന ഉറപ്പിച്ചുകൊണ്ട് ദൃശ്യമാദ്ധ്യമങ്ങളുടെ സാങ്കേതികവിദ്യാരം‌ഗത്ത് വിപ്ലവാത്മകമായ ഒരു എപ്പൊസോഡിന് തുടക്കം കുറിക്കപ്പെട്ടു. തെങ്ങാന്‍റിനയുടെ തെളിച്ചം സ്വന്തമാക്കാന്‍ നാട്ടാരെല്ലാം ആന്‍റിനാപ്പരീതിന്‍റെ ഒരു ഡേറ്റിനായി പരക്കം പാഞ്ഞു. ശ്രീകൃഷണന് കൊട്ടേഷന്‍ കൊടുക്കാന്‍ കാവലിരുന്ന ധര്‍മ്മനും ദുര്യോധനനും പകര്‍ന്ന ഇന്‍സ്പിരേഷനില്‍ ആന്‍റിനാപ്പരീതിനെ ബുക്ക് ചെയ്യാനായി ഗൃഹനാഥന്മാര്‍ കൊച്ചുവെളുപ്പാന്‍‌കാലത്ത് ഇടവഴികളില്‍ മല്‍സരയൊട്ടം തന്നെ നടത്തി. 'തൊടിയായാലൊരു തെങ്ങ് വേണം, തെങ്ങായാലൊരു ആന്‍റിന വേണം' എന്നൊരു പഴഞ്ചൊല്ല് മുന്‍‌കാലപ്രാബല്യത്തോടെ പ്രകാശനം ചെയ്യപ്പെട്ടു. തെങ്ങില്‍ ആന്‍റിന ഇല്ല എന്ന ഒറ്റക്കാരണം കൊണ്ട് വീടുകളില്‍ കല്യാണം മുടങ്ങുന്ന അവസ്ഥ സം‌ജാതമായി. നിലവിലെ ഡിമാന്‍റ് മീറ്റ് ചെയ്യാന്‍ ചുരുങ്ങിയത് ഒരു ഡസന്‍ ആന്‍റീനാപ്പരിതുമാര്‍ എങ്കിലും വേണമെന്ന അവസ്ഥയുണ്ടായെങ്കിലും തെങ്ങുകയറ്റവും ആന്‍റിന ഫിക്സിങ്ങിന്‍റെ സാങ്കേതികവിദ്യയും ഒരേപോലെ സ്വായത്തമാക്കിയവരുടെ അഭാവത്തില്‍ പരീതിന് ഒരു ബദല്‍ ഉരുത്തിരിഞ്ഞില്ല. പഴയ ആന്‍റിന എക്സ്പേര്‍ട്ടുകളില്‍ പലരും മാക്രിപിടുത്തത്തിലേക്ക് തിരികെ പോകുകയും ശേഷിച്ചവര്‍ ആന്‍റിനാപ്പരീതിന്‍റെ നിഴലെത്താത്ത നാടുകളിലേക്ക് ഓടിപ്പോകുകയും ചെയ്തു. അധികം വൈകാതെതന്നെ നാട് ഒരു സമ്പൂര്‍ണ്ണ തെങ്ങാന്‍റിന ഗ്രാമമായി മാറിയെങ്കിലും ആന്‍റിനാപ്പരീതിന്‍റെ ഡിമാന്‍റിന് കുറവുവന്നില്ല. അദ്യമാദ്യം തെങ്ങിലേറിയ ആന്‍റിനകളില്‍ തകരാറുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടൊപ്പം ആന്‍റിനാപ്പരീതിന്‍റെ സമീപനത്തിലും മാറ്റങ്ങള്‍ ദൃശ്യമായി. ഇന്‍സ്റ്റലേഷന് വേണ്ടിവന്നതിലും അധികം തുക അറ്റകുറ്റപ്പണികള്‍‌ക്കായി  ആന്‍റിനാപ്പരീത് ഈടാക്കാന്‍ തുടങ്ങിയതോടെ സ്ത്രീധനത്തിലും അധികം തുക മരുമകന് പോക്കറ്റ് മണിയായി കൊടുക്കണ്ടി വന്ന അമ്മായിഅപ്പന്‍റെ അവസ്ഥയില്‍ നാട്ടുകാര്‍ എത്തിപ്പെട്ടു. ആന്‍റിനാപ്പരീതിന്‍റെ കമ്മീഷന്‍ ഏജന്‍റുമാരായി മാറിയ   മക്കളുടെയും മരുമക്കളുടെയും നേതൃത്വത്തിലുള്ള മാഫിയാസം‌ഘങ്ങള്‍ തമ്മിലുള്ള പോരില്‍ നാടിന്‍റെ സമാധാനാന്തരീക്ഷം താറുമാറായി.  തെങ്ങിന്‍റെ മണ്ടയില്‍ പണിമുടക്കിയിരിക്കുന്ന ആന്‍റിനകള്‍ താഴെയെത്തിച്ച് കൊടുക്കുകയെങ്കിലും ചെയ്യണമെന്ന അപേക്ഷകള്‍ നിഷ്ക്കരുണം നിരസിക്കപ്പെട്ടു. ആന്‍റിനാപ്പരീതിന്‍റെ സേവനം അപ്രാപ്യമായ വീടുകള്‍ ചിത്രഹാറും ചിത്രമാലയുമില്ലാതെ തളര്‍ന്നു കിടന്നു.  ഞായറാഴ്ച്ചകളില്‍ രം‌ഗോളിയില്ലാതെ വീടുകള്‍ വൈകിയുണരുകയും പാതിരാപ്പടമില്ലാതെ നേരത്തെ ഉറങ്ങുകയും ചെയ്തു.  ലഘുവായ ഈച്ചശല്യം ഉണ്ടായിരുന്നെങ്കിലും മുടക്കുകാശിന് ഫലം തന്നിരുന്ന ജി ഐ പൈപ്പുകളേക്കുറിച്ച് അമ്മൂമ്മമാര്‍ ഗൃഹാതുരതയോടെ കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുത്തു. &lt;br /&gt;------------------------&lt;br /&gt;മുകളിലെ കഥയില്‍ സാമാന്യം മസാല കലര്‍ത്തിയിട്ടുണ്ടെങ്കിലും കഥാതന്തു സത്യമാണ്. കഥ നടന്ന കാലത്ത് പൊടിപ്പൈയ്യനായിരുന്ന ഈ ബ്ലോഗര്‍ പില്‍ക്കാലത്താണ് തിരിച്ചറിഞ്ഞത് 'കുത്തക' എന്ന സം‌ഭവത്തിന്‍റെ ഏറ്റവും ലളിതമായ  പ്രാദേശിക രൂപമായിരുന്നു ആന്‍റിനാപ്പരീതെന്ന്. നവലോകം ആന്‍റീനാപ്പരീതുമാരുടേതാണ്. മനുഷ്യരാശിയെ സ്വന്തം കാല്‍ക്കീഴില്‍ കുരുക്കിയിടനുള്ള തന്ത്രങ്ങള്‍ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന തിരക്കിലാണ് ലോകവിപണിയിലെ കുത്തകകള്‍. നിയന്ത്രണമില്ലാത്ത സ്വകാര്യവല്‍‌ക്കരണത്തിന്‍റെ ട്യൂമര്‍ പൊട്ടിത്തെറിച്ചുണ്ടായ ആഗോള സാമ്പത്തികമാന്ദ്യം എന്ന ദുരന്തം പൊതുമേഖല എന്ന ജീവവായുവിന്‍റെ പ്രാധാന്യം ഇനിയും തിരിച്ചറിയാത്തവര്‍‌ക്കുള്ള പാഠമാകേണ്ടതാണ്. ബാങ്കിങ്ങും ആരോഗ്യവും അടക്കമുള്ള സമസ്തമേഖലകളും ആരോടും പ്രതിബദ്ധതയോ ഉത്തരവാദിത്വമോ ഇല്ലാത്ത സ്വകാര്യ മേഖലക്ക് തീറെഴുതിയതിനുള്ള പിഴ ഒടുക്കേണ്ടിവന്നത് ഒടുവില്‍ നികുതിദായകനും.പക്ഷെ ഉറക്കം നടിക്കുന്നവരെ ഉണര്‍ത്തുക എളുപ്പമല്ല. സാമ്പത്തിക മാന്ദ്യത്തിന്‍റെ അടുത്ത ഊഴത്തില്‍ തകര്‍ച്ചയുടെ ആഘാതം എങ്ങനെ കൂടുതല്‍ ഫലപ്രദമായി പൊതുജനത്തിന്‍റെ അക്കൗണ്ടിലേക്ക് തിരിച്ചുവിടാം എന്നത് മാത്രമായിരിക്കും കുത്തകകള്‍ ഉരുവിടുന്ന പാഠം.  വ്യക്തിജീവിതത്തിന്‍റെയും രാഷ്ട്രങ്ങളുടെ ഭരണസം‌വിധാനങ്ങളുടെ തന്നെയും അവശ്യഘടകങ്ങളായി അവതരിക്കപ്പെടുന്ന സാങ്കേതികവിദ്യകളുടെ ഉടമസ്ഥാവകാശം ഏതാനം ചില വ്യക്തികളുടെ സ്വകാര്യസ്വത്തായി നിലനില്‍ക്കുന്നതിലുള്ള അപകടം നാം തിരിച്ചറിയേണ്ടതുണ്ട്. വിജ്ഞാനദാഹത്തിന്‍റെ ഉപോല്പ്പന്നങ്ങളായി ഉരുത്തിരിയുന്ന കണ്ടുപിടുത്തങ്ങള്‍ ഇന്ന് വിരളമായിരിക്കുന്നു. പകരം എന്‍ഡ് പ്രൊഡക്ടും അതിന്‍റെ വിലയും തീരുമാനിച്ചുറപ്പിച്ച് കുത്തകകളുടെ സ്പോണ്‍സര്‍‌ഷിപ്പില്‍ നടത്തപ്പെടുന്ന ഗവേഷണപരീക്ഷണങ്ങള്‍ക്കാണ് മേല്‍ക്കൈ. വായ്ക്ക് രുചി പകരുന്ന ഒരുകെട്ട് പപ്പടമുണ്ടാക്കി വിറ്റഴിച്ച് അതില്‍‌നിന്നുള്ള  മാന്യമായ ലാഭം കൊണ്ട് കഞ്ഞികുടിച്ച് കഴിയാം എന്ന ലളിതമായ കച്ചവട തത്വത്തിന് ഇന്നു പ്രസക്തിയില്ല. പപ്പടം എന്ന് ചിന്തിക്കുന്നവനേയെല്ലാം എങ്ങനെ തന്‍റെ പപ്പടം മാത്രം തീറ്റിക്കാമെന്നും ഒരിക്കല്‍ തന്‍റെ പപ്പടം തിന്നുന്നവന്‍റെ പത്ത് തലമുറകളെ അതിന് അടിമകളാക്കി മാറ്റാനുതകുന്ന സാങ്കേതികവിദ്യകള്‍ എങ്ങനെ  വികസിപ്പിക്കാമെന്നും തലപുകക്കുന്നവരാണ് ഇന്നിന്‍റെ വിപണിയിലെ ജേതാക്കള്‍. ഇവിടെയാണ്  ഒരു ബദല്‍ മരുന്നായി സേവന നിര്‍മ്മാണ മേഖലകളില്‍ ഒരുപോലെ  പൊതുമേഖലയെ ഊര്‍ജ്ജ്വസ്വലമായി നിലനിര്‍ത്തേണ്ടതിന്‍റെ ആവശ്യം.&lt;br /&gt;&lt;br /&gt;ബൃഹത്തായ വിഷയമാണ്. ചുരുക്കുന്നത് സമയക്കറവുകൊണ്ടല്ല. സ്വന്തം കുടും‌ബ ബഡ്ജറ്റിന്‍റെ സാമ്പത്തികശാസ്ത്രം തന്നെ ഇനിയും വേണ്ടവിധം പിടികിട്ടാത്ത ഈ ബ്ലോഗര്‍ പത്രമാസികകള്‍ വായിച്ച് വികസിച്ച സാമാന്യബുദ്ധിയുടെ പുഷ്ടിയില്‍ കുറിച്ചതാണ് ഇതുവരെ. പ്രചോദനമായത് നമ്മുടെ സം‌സ്ഥാനത്തെ 37 പൊതുമേഖലാ സ്ഥാപനങ്ങളില്‍ നാലുവര്‍ഷം മുമ്പത്തെ പന്ത്രണ്ടിന്‍റെ സ്ഥാനത്ത്, മുപ്പത്തിരണ്ടെണ്ണവും ലാഭത്തിലായിരിക്കുന്നു എന്ന സന്തോഷമുളവാക്കുന്ന അറിവും. അവശേഷിക്കുന്നവയും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ലാഭത്തിലാകും എന്ന് വ്യവസായമന്ത്രിയുടെ പ്രഖ്യാപനം. പുതുതായി എട്ടോളം സം‌രം‌ഭങ്ങള്‍ക്ക് തുടക്കമിടാനും തീരുമാനിച്ചിരിക്കുന്നു. ലാഭത്തിലോടുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ പോലും വിറ്റുതുലക്കുന്ന, വിത്തെടുത്ത് കുത്തുന്ന സമീപനം തലപ്പാവിലെ തൂവലായി കരുതുന്ന സാമ്പത്തികവിദഗ്ധര്‍ രാജ്യം വാഴുമ്പോള്‍ ഈ നേട്ടത്തിനു തിളക്കമേറും. ഈ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച തൊഴിലാളികള്‍ക്കും അവര്‍ക്ക് വഴികാട്ടിയായ സര്‍ക്കാരിനും അഭിവാദ്യങ്ങള്‍.&lt;br /&gt;&lt;br /&gt;വാല്‍‌ക്കഷ്ണം: കൃഷി ചെയ്ത് ഉപജീവനം നടത്തുന്നവന് വളമെന്ന പേരില്‍ പാഷാണം വിതരണം ചെയ്യുന്നത് കൊലപാതകത്തിലും നിഷ്ഠൂരമായ കുറ്റകൃത്യമാണ്. ഈ പാതകം കരുതുക്കൂട്ടി നടപ്പിലാക്കിയെന്ന് സം‌സ്ഥാനത്തിനാകെ ബോദ്ധ്യപ്പെട്ട കുത്തകക്കു വേണ്ടി കണ്ണീരൊഴുക്കുന്ന ഒരുദ്യോഗസ്ഥന്  താന്‍ നേതൃത്വം കൊടുക്കുന്ന വകുപ്പ് നേടിയ ഈ വിജത്തിലുള്ള പങ്ക് അവകാശപ്പെടാനുള്ള അര്‍ഹതയില്ല എന്നു വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഈയുള്ളവനെടുക്കുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7831667472298564757-7588764199796312705?l=psbinoy.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://psbinoy.blogspot.com/feeds/7588764199796312705/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7831667472298564757&amp;postID=7588764199796312705' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/7588764199796312705'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/7588764199796312705'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/2010/06/blog-post.html' title='ആന്‍റിനാ പരീതുമാര്‍ നവലോകത്തില്‍'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-7831667472298564757.post-945140915663291752</id><published>2010-05-16T08:26:00.005+04:00</published><updated>2010-05-17T19:17:04.596+04:00</updated><category scheme='http://www.blogger.com/atom/ns#' term='ത്രിദീയത്തട്ടിപ്പ്'/><category scheme='http://www.blogger.com/atom/ns#' term='ത്രികോണശാസ്ത്രം'/><title type='text'>നടത്തറ ശാന്തേച്ചീടെ അക്ഷയത്രികോണം</title><content type='html'>&lt;span style="color:#ff0000;"&gt;(അക്ഷയത്രിതീയ എന്ന ഉഡായിപ്പ് ഉത്സവം ആഘോഷിക്കാന്‍ കൂടുതല്‍ സഭ്യമായ മറ്റൊരു വഴി തെളിയാത്തതുകൊണ്ട്, മുമ്പൊരിക്കല്‍ ഫോട്ടോബ്ലൊഗില്‍ പോസ്റ്റ് ചെയ്തിരുന്ന 'ഗഥ' ചില ചില്ലറ മിനുക്ക് പണികളോട ഇവിടെയിടുന്നു)&lt;/span&gt;&lt;br /&gt;&lt;br /&gt;നടത്തറ ശാന്തേച്ചിക്കാണ് നന്ദി പറയേണ്ടത്. ഇപ്പഴിപ്പം ജീവിക്കണേന് ഒരു രസമൊക്കെ തോന്നിത്തൊടങ്ങീട്ടൊണ്ട്. എന്നാ ഒടുക്കത്തെ കഷ്ടപ്പാടാരുന്നു അന്നൊക്കെ! വല്ല പട്ടിയോ പൂച്ചയോ ആയി ജനിച്ചാ മതിയാരുന്നൂന്ന് ശരിക്കും തോന്നീട്ടൊണ്ട്. കുഞ്ഞുന്നാളില് തിന്നാനും ഉടുക്കാനുമില്ലാത്തേന്‍റെ കഷ്ടപ്പാട്. കള്ളും കുടിച്ച് മുടിപ്പിച്ചു നടക്കണ തന്തേടെ തൊഴി വേറെ. കൊറച്ച് തൊലിവെളുപ്പ് ഒണ്ടായിപ്പോയതോണ്ട് അരേം മൊലേം ഒറച്ചപ്പമൊതല്‍ നാട്ടില്‍ ആണായിപ്പിറന്ന സകല തേണ്ടികളുടേം പരാക്രമം സഹിച്ചു. ഒടുക്കം തമ്മീ ഭേദമെന്നു തോന്നിയ ഒരുത്തന്‍ വെളുക്കെ ചിരിച്ചു കാണിച്ചപ്പം കൂടെയെറങ്ങി. ഒരുമിച്ചു പൊറുതി തൊടങ്ങീപ്പഴാ മനസ്സിലായത് കെട്ടിയോനു പണി കൂട്ടിക്കൊടുപ്പാണെന്ന്. സ്വന്തം തള്ളേ വരെ കൂട്ടിക്കൊടുക്കണ പട്ടീടെ മോന്‍. പിന്നൊരു മൂന്നാലു കൊല്ലം ജീവിച്ച പാട്.. ദെവസോം മൂന്നും നാലും പേരുടെ കൂടെ.. കാശു മുഴുവന്‍ കെട്ടിയോന്‍ കഴുവേറീടെ മോന്‍ വാങ്ങിച്ചെടുക്കും. ആരുടേന്നറിയാതെ മൂന്നു പിള്ളേരുംകൂടി ആയപ്പം ഈ പോക്ക് ശരിയാവില്ലെന്നു തോന്നി. അങ്ങനെ കെട്ടിയോനെ ചവുട്ടിപ്പുറത്താക്കി കച്ചോടമൊക്കെ നേരിട്ടാക്കി. അതീപ്പിന്നെയാണ് പിള്ളേര്‍ക്ക് വയറുനിറച്ച് തിന്നാന്‍ കൊടുക്കാന്‍ തൊടങ്ങിയത്. എന്നാലും സ്ഥലപ്പേരു ചേര്‍ത്ത് "പ്ലാമൂട് കോമളം"ന്ന് ആള്‍ക്കാരു പറേണ കേക്കുമ്പം സങ്കടം വരും.രാത്രി തലേ മുണ്ടിട്ട് കാര്യം നടത്താന്‍ വരണവനും പകല്‍‌വെളിച്ചത്തീ കണ്ടാ പരമപുച്ഛമാ. നാട്ടിലെ ശീലാവതിമാരുടെ കാര്യമാണേലോ.. ചെകുത്താന്‍ കുരിശു കണ്ടപോലെയാ കോമളത്തിനെ കണ്ടാല്‍. പിന്നെ കാശാണെങ്കില്‍ പത്തും ഇരുപതുമായിട്ട് ചെലവുകാശ് കിട്ടൂന്നല്ലാതെ ഒന്നും മിച്ചം പിടിക്കാന്‍ പറ്റാറില്ല. പൊരയൊന്നു കെട്ടിമേയണോങ്കി ചക്രശ്വാസം വലിക്കണം. അന്നും നടത്തറ ശാന്തേച്ചി മാത്രമാണ് സങ്കടം പറയാനുണ്ടായിരുന്നത്. ശാന്തേച്ചി എന്നേക്കാളൊക്കെ വളരെ പണ്ടേ പണി തൊടങ്ങിയതാ. മിടുക്കും ശുഷ്ക്കാന്തീം ഒള്ളതോണ്ട് ഇപ്പഴും പിടിച്ചു നിക്കണു. എത്ര തെരക്ക് പണിക്കെടേലും പത്രം വായിക്കും ശാന്തേച്ചി. നമ്മടെ പ്രസിടണ്ട് പണിക്കരുചേട്ടന് ശാന്തേച്ചീടങ്ങ് പറ്റുപടിയൊണ്ട്. ചേച്ചിക്കു വയ്യാത്തപ്പം എന്‍റടുത്തും വരാറുണ്ടെങ്കിലും ശാന്തേച്ചിയെ പിടിച്ചപിടിയാണ് പണിക്കരുചേട്ടന്. നാട്ടില് പ്രശ്നംവെയ്പ്പ്, മഷി നോട്ടം, കൂടോത്രം പോലുള്ള പണികള്‍ക്ക് പണിക്കരുചേട്ടനേക്കഴിഞ്ഞേ വേറെ ആളുള്ളൂ എന്നറിയാല്ലോ. ശാന്തേച്ചിയെ കണികണ്ടിറങ്ങി പത്രിക കൊടുത്ത് മെമ്പറായി ജയിച്ചേപ്പിന്നെയാണ് ചേട്ടന് ശാന്തേച്ചീനെ ഇത്രക്കങ്ങ് പിടുത്തമായത്. അങ്ങനെ സന്തോഷമായിട്ടിരിക്കണ ഏതോ നേരത്താണ് പണിക്കരുചേട്ടനോട് ചേച്ചി ചോദിച്ചത് ഞങ്ങളെ കണി കണ്ടാല്‍ ഇത്ര വിശേഷമാണെങ്കി ഞങ്ങക്കുകൂടി ഗുണമൊണ്ടാകണപോലെ എന്തേലുമൊരു സ്ഥിരം ഏര്‍പ്പാട് ചെയ്തുതരാമ്മേലേന്ന്. അങ്ങനെ ചേച്ചി നിര്‍ബന്ധം പിടിച്ചപ്പഴാണ് പണിക്കരുചേട്ടന്‍ ഈ പുത്തി പറഞ്ഞത്. ഞങ്ങളേപ്പോലുള്ള പെണ്ണുങ്ങള്‍ക്ക് ദക്ഷിണതന്ന് കണികാണുന്നവര്‍ക്ക് വര്‍ഷം മുഴുവന്‍ ഐശ്വര്യം ഒറപ്പാക്കാനൊരു ദിവസം ഒപ്പിച്ചെടുക്കുക. ഏതോ പൊസ്തകം നോക്കി സംസ്കൃതത്തില്‍ ചെല പാട്ടൊക്കെ പാടി കുറച്ച് ഞായങ്ങളും പറഞ്ഞു ചേട്ടന്‍. മശക്കണി കാണണ ദിവസത്തിന് പേരിട്ടതും ചേട്ടന്‍ തന്നെയാണ്. "അക്ഷയ ത്രികോണം". എനിക്കാദ്യം കേട്ടപ്പൊ നാണം വന്നു. ശാന്തേച്ചിയാ പറഞ്ഞുതന്നത് എളുപ്പം കാശുണ്ടാക്കണോങ്കി നാണം എന്നൊന്ന് ഒണ്ടാകാമ്പാടില്ലാന്ന്. കുനിഞ്ഞുനിന്ന് കാലിന്‍റെ എടേക്കൂടെ മേലോട്ട് നോക്കുമ്പം ചന്ദ്രനെ വെള്ളയായി കാണണ ദെവസമാണെന്നു പറഞ്ഞ് ഒരു നാളും കുറിച്ചു തന്നു ചേട്ടന്‍. അതു പിന്നെ എല്ലാ ദിവസോം ചന്ദ്രനെ വെളുത്തു തന്നല്ലേ കാണണേന്ന് ഞാനൊരു ദെവസം ചേട്ടനോട് ചോദിച്ചതാ. ചെയ്തോണ്ടിരുന്ന പണി നിര്‍ത്താണ്ട്തന്നെ ചേട്ടനെന്നെ നോക്കി കണ്ണുരുട്ടി. അങ്ങനെ ചോദിക്കുവോ സംശയിക്കുവോ ചെയ്താ പാപം കിട്ടും, നരകത്തീ പോകൂന്നൊരു പറച്ചിലും. സത്യം പറയാല്ലോ ഇത് ഞങ്ങളൊക്കെ ചേര്‍ന്നു തട്ടിക്കൂട്ടിയ ഉഡായിപ്പാണേലും പാപം നരകംന്നൊക്കെ കേട്ടപ്പൊ ഞാനുമൊന്ന് പേടിച്ചു. ഇനീപ്പം മതം ആചാരം‌ന്നൊക്കെ പറഞ്ഞ് വല്ലോരും കൊടിപിടിക്കാന്‍ വരുവോന്ന് ചേച്ചി പേടിച്ചതാ. പണിക്കരുചേട്ടനതപ്പഴേ ചിരിച്ചുതള്ളി. മുപ്പത്തിമുക്കോടി ദൈവങ്ങളേം മൊത്തമായോ ചില്ലറയായോ വിറ്റ് കാശാക്കാമെന്നൊള്ളതാ നമ്മടെ മതത്തിന്‍റെ ഒരു കൊണമെന്നാ ചേട്ടന്‍ പറയണത്. തീട്ടം പൊതിഞ്ഞ് കൊടുത്താലും എല്ലാം ശാസ്ത്രമാന്ന് പറഞ്ഞാ ആള്‍ക്കാര് വാങ്ങി വിഴുങ്ങിക്കോളും. ഒടുക്കം ഇങ്ങനെയൊരു ഏര്‍പ്പാടുണ്ടെന്ന് കരക്കാരെ അറിയിക്കണ കാര്യം ഞങ്ങള് വിചാരിച്ചേലുമൊക്കെ എളുപ്പം നടന്നു. ചേട്ടന്‍ മുട്ടിച്ചുതന്ന കൊറേ പത്രക്കാരേം ചാനലുകാരേമൊക്കെ ഞങ്ങള് നാലഞ്ച് പെണ്ണുങ്ങള് ശരിക്കങ്ങ് സല്‍ക്കരിച്ചു. ഇതു വല്ലോം ഞങ്ങക്കറിയാന്‍ മേലാത്ത പണിയാണോ. മൂവായിരം കൊല്ലം മുമ്പേ ഒള്ള ശാസ്ത്രപ്രകാരമൊള്ള ആചാരമാണെന്നാ പറഞ്ഞു പരത്തിയത്. അങ്ങനെ ആദ്യത്തെ "അക്ഷയ ത്രികോണം" വന്നപ്പൊ ടെന്‍ഷനാരുന്നു. രാവിലെ ഒറ്റക്കൊറ്റക്ക് ചെലരൊക്കെ വന്നു തൊടങ്ങി. വന്നവരൊക്കെ അമ്പതും നൂറുമൊക്കെ തന്നാണ് കണികണ്ടു പോയത്. അണിഞ്ഞൊരുങ്ങി കണി കാണിച്ചു നിന്നുകോടുക്കാന്‍ ഒരു ചളിപ്പുണ്ടായിരുന്നു. കാശുമായി ക്യൂ നില്‍ക്കണവനില്ലാത്ത ഉളുപ്പ് എനിക്കെന്തിനാന്ന് പിന്നെ വിചാരിച്ചു. ഉച്ചകഴിഞ്ഞപ്പഴേക്കും ഒരുവിധം തെരക്കായി. സന്ധ്യ കഴിഞ്ഞപ്പം ക്യൂ നില്‍ക്കാനാളായി. എന്തിനു പറയണു ആദ്യത്തെ അക്ഷയ ത്രികോണം കൊണ്ടുതന്നെ വീടിന്റെ ചായ്പ് ഞാന്‍ ഓടിട്ടു. ഇതിപ്പൊ അഞ്ചാമത്തെ കൊല്ലമാ. ഇപ്പഴിപ്പം തലേന്നേ തെരക്കു തൊടങ്ങും. സഹായിക്കാന്‍ അയലത്തൂന്നൊക്കെ കുറിയിട്ട് കാവിയുടുത്ത് പിള്ളാരു വരും. കിട്ടണ കാശെണ്ണിത്തീര്‍ക്കാന്‍ തന്നെവേണം ഒരു ദിവസം. നാട്ടുകാരൊന്നും ഇപ്പൊ പഴേപോലല്ല. ഭയങ്കര ബഹുമാനമാ. സ്ഥലപ്പേരു ചേര്‍ത്ത് അറിയണതുതന്നെ ഒരു ഗമയാ. പട്ടിണി കെടന്ന കാലത്ത് ഞാനും വിചാരിച്ചിട്ടൊണ്ട് ദൈവമൊന്നുമില്ലാന്ന്. ഇപ്പൊ എനിക്കു മനസ്സിലായി, ദൈവമൊണ്ട്. ഞങ്ങടെ വിളി കേട്ട ദൈവം അറിഞ്ഞുതന്ന സമ്മാനമാ ഈ അക്ഷയ ത്രികോണം. എന്നാലും നന്ദി പറയണ്ടത് നടത്തറ ശാന്തേച്ചിയോടാ. ശാന്തേച്ചിയില്ലായിരുന്നെങ്കില്‍..&lt;br /&gt;താങ്ക്യൂ നടത്തറ ശാന്തേച്ചീ.. താങ്ക്യൂ.&lt;br /&gt;&lt;br /&gt;&lt;span style="color:#ff0000;"&gt;സമര്‍പ്പണം: ത്രികോണശാസ്ത്രത്തിന്‍റെ വക്താക്കളായ കോവാലകൃഷ്ണന്മാര്‍ക്ക്.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7831667472298564757-945140915663291752?l=psbinoy.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://psbinoy.blogspot.com/feeds/945140915663291752/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7831667472298564757&amp;postID=945140915663291752' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/945140915663291752'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/945140915663291752'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/2010/05/blog-post_16.html' title='നടത്തറ ശാന്തേച്ചീടെ അക്ഷയത്രികോണം'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-7831667472298564757.post-3268955070737806626</id><published>2010-05-11T08:34:00.002+04:00</published><updated>2010-05-11T08:43:07.197+04:00</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>അമ്മൂമ്മ മാഹാത്മ്യം ഗുരുവായൂര്‍ ഖണ്ഡം</title><content type='html'>&lt;span style="color:#006600;"&gt;ഈ പോസ്റ്റിന്‍റെ ആദ്യ ഭാഗം &lt;a href="http://psbinoy.blogspot.com/2010/05/blog-post.html"&gt; &lt;span style="color:#000099;"&gt;ഇവിടെ വായിക്കാം&lt;/span&gt;&lt;/a&gt;. 'തുടരന്‍' ഒരു ബോറന്‍ തന്നെ. ഇതൊരു ശീലമാക്കില്ല എന്ന് ഏത്തമിട്ട് ഉറപ്പ് തരുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;നത്തോലി ഫ്രൈ ടച്ചിങ്സായി കിട്ടിയത്ര സന്തോഷത്തോടെ വല്യളിയന്‍ ചോറൂണിനുള്ള ടോക്കണുമായെത്തി. ഇനിയും നമ്മുടെ ഊഴം വരെ കാക്കണം. ഇതിനിടെ സുനിതേച്ചി പലവട്ടം പുറത്തുപ്പോയി തിരിച്ചെത്തി. (പോലീസുകാര്‍ക്കിപ്പോള്‍ ഞങ്ങടെ ടീമിനെ വല്യ റസ്പക്ടാണ്) ബാലേട്ടന്‍ ഇപ്പോഴും അമ്മയെ തേടി എന്ന തിരക്കഥയുടെ പണിപ്പുരയില്‍ തന്നെ. ഇത്രയുമായപ്പോഴേക്കും  ഒന്നുറപ്പിച്ചു. അമ്മൂമ്മ ക്ഷേത്രത്തിനുള്ളില്‍ കടന്നിട്ടുണ്ട്. അതുകൊണ്ട് ഞങ്ങളില്‍ ആരെങ്കിലുമൊരാള്‍ സ്ഥിരമായി പുറത്തേക്കുള്ള കവാടത്തിനരുകില്‍ അമ്മൂമ്മക്കുള്ള വാറണ്ടുമായി നില്‍‌പ്പുറപ്പിച്ചു. സെറ്റുടുത്ത് മലയാളി മങ്കമാരായി ഒരുങ്ങിവന്ന സ്ത്രീജനങ്ങളും കുട്ടികളും ഇതിനോടകം പിച്ചക്കാര്‍ തോല്‍ക്കുന്ന വേഷത്തിലായിട്ടുണ്ട്. കുഞ്ഞ്‌വാവമാര്‍ കരഞ്ഞ് തളര്‍ന്നുറങ്ങുന്നു.&lt;br /&gt;&lt;br /&gt;കാത്തിരിപ്പിനിടയില്‍ വീണ്ടും ‘വഴി വഴി‘ എന്ന ആക്രോശം. തന്ത്രിമാരുടെ മറ്റൊരു സം‌ഘം. മുതിര്‍ന്ന കുട്ടികളെ ഈ യാത്രയില്‍ കൂട്ടേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നി. ഇപ്പോള്‍ കണ്ട ഏര്‍പ്പാട് പണ്ട് തെരുവില്‍ ചെയ്തിരുന്നതിനല്ലേ വിവേകാനന്ദസ്വാമികള്‍ കേരളത്തെ ഭ്രാന്താലയമെന്നു വിളിച്ചതെന്ന് കുട്ടികളാരെങ്കിലും ചോദിക്കുമോ എന്ന് ഞാന്‍ ഭയന്നു. ചരിത്രപാഠപുസ്തകത്തിന്റെ പിഞ്ഞിത്തുടങ്ങിയ ഏടുകളില്‍ കണ്ടുമറന്ന പ്രാകൃത ആചാരങ്ങള്‍ പലതും ഇന്നും ചില തമോഗര്‍ത്തങ്ങളില്‍ നിലനില്‍ക്കുന്നു എന്നവര്‍ തിരിച്ചറിയുന്നുണ്ടാകണം.     &lt;br /&gt;&lt;br /&gt;കല്യാണം പോലുള്ള ശുഭകാര്യങ്ങള്‍ ഗുരുവായൂരില്‍ നടത്തുന്നത് ലളിതമായി പറഞ്ഞാല്‍ സ്വയം പീഡനവും പരപീഡനവുമാണ്. പറഞ്ഞറിയിക്കാനാകാത്തതാണ് തിരക്കുള്ള ദിനങ്ങളില്‍ വിവാഹാര്‍ത്ഥികള്‍ ഇവിടെയനുഭവിക്കുന്ന യാതന. ജീവിതത്തിലെ ഏറ്റവും മെമ്മറബിള്‍ ആയ ചടങ്ങുകളിലൊന്നാണിത് എന്നുകൂടി ഓര്‍ക്കണം. ഇന്ന് റിലീസായ അണ്ണന്റെ സിനിമക്ക് ചെന്നൈ സത്യം തിയറ്ററിനു മുന്‍പിലെ തിരക്കാണ് മണ്ഡപങ്ങള്‍ക്ക് ചുറ്റും. ചറപറാ വിവാഹങ്ങള്‍ നടന്നുകൊണ്ടിരിക്കും. ചെറുക്കനും പെണ്ണും മാറിപ്പോകുന്ന സിനിമാക്കഥയില്‍ ഒട്ടും അതിശയോക്തിയില്ല എന്ന് ഇവിടുത്തെ കോലാഹലം നേരിട്ട് കണ്ടാല്‍ മനസ്സിലാകും. നടന്നത് വിവാഹമോ റേപ്പോ എന്ന് ശങ്കിക്കും വിധമായിരിക്കും താലികെട്ട് കഴിഞ്ഞിറങ്ങുന്ന വധൂവരന്മാരുടെ അലങ്കോലമായ വേഷഭൂഷാദികളും അലങ്കാരപ്പണികളും. തികച്ചും സ്വകാര്യമായ ചടങ്ങായിരുന്നെങ്കില്‍ അവരവരുടെ ഇഷ്ടം എന്ന് സമാധാനിക്കാം. ലോകരെ ക്ഷണിച്ച് നടത്തുന്ന ചടങ്ങുകള്‍ ഇത്തരത്തിലാകുന്നത് തികഞ്ഞ അന്യായമെന്നുതന്നെ പറയേണ്ടിവരും.&lt;br /&gt;ഭഗവാന്‍ സര്‍വ്വവ്യാപിയായിരിക്കുമ്പോള്‍ എന്തിന് ഗുരുവായൂര്‍ എന്ന് ഭക്തര്‍ ചിന്തിക്കാത്തതെന്ത്? അറബിനാട്ടിലെ ഇസ്ലാം മണ്ണല്‍നിന്നും ശീമയിലെ നസ്രാണിയുടെ കമ്പനി കുഴിച്ചെടുത്ത പെട്രോള്‍ ജപ്പാനിലെ ബുദ്ധന്മാര്‍ നിര്‍മ്മിച്ച വാഹനത്തിലൂറ്റി വേണോ ഹിന്ദുദൈവങ്ങളിലെ സൂപ്പര്‍ സ്റ്റാറിനെ കാണാന്‍ ഭക്തര്‍ കാസറഗോഡ് നിന്നും ഗുരുവായൂരിലെത്തേണ്ടത്? ഈ നാഷണല്‍ വെയ്സ്റ്റിന് തിരിച്ചറിയപ്പെടാതെ പോകുന്നതെന്തുകൊണ്ട്? അര നൂറ്റാണ്ട് മുമ്പ് ഈ ക്ഷേത്രത്തിന്റെ സമീപത്തെ പൊതുവഴികളില്‍ പോലും പ്രവേശമില്ലാതിരുന്ന വിഭാഗങ്ങളാണ് ഇന്നിവിടെ ഈച്ചകളേപ്പോലെ ആര്‍ക്കുന്നതില്‍ ഭൂരിപക്ഷവുമെന്നത് മറ്റൊരു വിരോധാഭാസം. സ്വന്തം അയല്‍‌പക്കത്ത് ഒരു ക്ഷേത്രമില്ലാത്ത ഏത് ഹൈന്ദവനുണ്ട് കേരളത്തില്‍? വെണ്ടിങ്ങ് മെഷീനുകളില്‍ പുണ്യം വില്‍ക്കുന്ന ഗുരുവായൂരും ശബരിമലയും പോലുള്ള എസ്റ്റാബ്ലിഷ്ഡ് കേന്ദ്രങ്ങളിലെ കുതന്ത്രിമാരുടെ ദുര്‍മേദസ്സിന് സം‌ഭാവന ചെയ്യുന്ന പണം സ്വന്തം നാട്ടിലെ കുഞ്ഞ് ക്ഷേത്രത്തിലേക്ക് വഴിതിരിച്ച് വിടാനുള്ള ഔചിത്യമെങ്കിലും ഭക്തര്‍ കാണിച്ചാല്‍ അര്‍ദ്ധപ്പട്ടിണിക്കാരായ കുറേ പൂജാരികള്‍ക്കെങ്കിലും വിശപ്പടക്കാനാകും. പകരമായി, വണ്ടിയിടിച്ച് വഴിയില്‍ കിടക്കുമ്പോള്‍ ഓട്ടോറിക്ഷ വിളിച്ച് ആശുപത്രിയിലെത്തിക്കാനുള്ള മുഖപരിചയമെങ്കിലും അവര്‍ക്കുണ്ടാകും. വര്‍ണ്ണവെറിയുടെ അണയാക്കനലുകളായ പെരിയ തന്ത്രിമാര്‍ക്ക്, മതില്‍‌ക്കെട്ടിനുള്ളിലെ ഈ ഫ്യൂഡല്‍ പ്രഭുക്കള്‍ക്ക് അങ്ങനെയൊരു സൌമനസ്യം തോന്നാനിടയില്ല.&lt;br /&gt;&lt;br /&gt;ഗുരുവായൂരപ്പനെ കണികണ്ടുണരാം എന്ന റിയല്‍ എസ്റ്റേറ്റ് വാഗ്ദാനത്തില്‍ കുടുങ്ങി വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ ഭക്തി വ്യവസായകേന്ദ്രത്തില്‍  സ്ഥിരതാമസമാക്കുന്നവര്‍ തെല്ലൊന്നുമല്ല ജാഗ്രത പാലിക്കേണ്ടത്. ഭാവിയില്‍ അവരുടെ മക്കള്‍ കണ്ണില്‍ ചോരയില്ലാത്ത ഒരു തട്ടിപ്പ് സംഘാം‌ഗമാകാനുള്ള സാധ്യത ഏറെയാണ്. ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ പളനി ഒരുദാഹരണം. മഴവില്‍ക്കാവടിയിലെ നിഷ്ക്കളങ്കനായ നായകന്‍ പളനിയില്‍ കാലുകുത്തിയ ദിനം തന്നെ പോക്കറ്റടിക്കാരനായത് യാദൃശ്ചികമല്ല, മറിച്ച് സ്വാഭാവികമായ പരിണാമമാണ്. അനുഭവസ്ഥര്‍ക്കറിയാം, പളനിയില്‍ വണ്ടിയിറങ്ങുന്ന നിമിഷം തട്ടിപ്പുകാരാല്‍ ഹൈജാക്ക് ചെയ്യപ്പെടുന്ന ഭക്തര്‍ ചവറും ചണ്ടിയുമായാണ് അവിടെനിന്നും തിരികെ യാത്രയാകുക. അവിടെ തൂണിലും തുരുമ്പിലുമുള്ളത് തട്ടിപ്പും പിടിച്ചുപറിയുമാണ്. നഗരഭരണത്തില്‍നിന്നും പളനിയാണ്ടവന്‍ എന്നേ പുറത്താക്കപ്പെട്ടിരിക്കുന്നു. ആ ദുര്‍ഗ്ഗതി ഗുരുവായൂരിന് സം‌ഭവിക്കാതിരിക്കട്ടെ.&lt;br /&gt;&lt;br /&gt;കഥയിലേക്ക് തിരികെ വരാം. ചോറൂണിന് ഞങ്ങളുടെ ഊഴമെത്തി. അച്ഛന്‍റെ സ്ഥാനത്തുനിന്ന് മൂത്ത അളിയന്‍ വേണം ചടങ്ങ് നടത്താന്‍. വമ്പിച്ച തിരക്കാണ് ചോറൂണ് നടക്കുന്ന സ്ഥലത്ത്. ഒരേ സമയം ഡസനിലധികം കുട്ടികളെ നിരത്തിയിരുത്തിയാണ് പരിപാടി. ഇടിച്ച് നില്‍ക്കുന്ന രക്ഷിതാക്കളെയും ബന്ധുജനങ്ങളെയും മറികടന്ന് മുന്നിലേക്കെത്തണമെങ്കില്‍ റസ്ലിങ്ങ് പഠിക്കണം. ആദ്യശ്രമത്തില്‍ തന്നെ ഇടിയുടെ കാഠിന്യം രുചിച്ചറിഞ്ഞതോടെ ഞങ്ങളുടെ സംഘത്തിലെ പ്രായമായവരും കുട്ടികളും ആനന്ദപുളകിതരായി പിന്മാറി. അളിയനും ചോറൂണുകാരനും(അവനെ ഒഴിവാക്കാനാകില്ലല്ലോ) അവന്‍റെ അമ്മയും മാത്രം വല്ല വിധേനയും മുന്നിലെത്തി. മോശമാക്കാന്‍ പാടില്ലല്ലോ, ചോറൂണുകാരന്‍റെ ചേട്ടനുമായി ഞാനും പിന്നാലെ ഇടിച്ചുകയറി നോക്കി. കുഞ്ഞുങ്ങളോ സ്ത്രീകളോ എന്ന് പോലും നോക്കാത്ത തമിഴന്‍റെയും തെലുങ്കന്‍റെയും പരാക്രമം കട്ടിയെ ചതച്ചരക്കുമെന്നായപ്പോള്‍ ഞാനും പിന്‍‌വാങ്ങി. ഒരു ഡസനിലേറെ ആളുകള്‍ രണ്ടു ദിക്കില്‍ നിന്നും മെനക്കെട്ടിറങ്ങിയതാണ്. അതില്‍ രണ്ടുപേര്‍ക്കൊഴിച്ച് ആര്‍ക്കും ചടങ്ങ് കാണാനോ എന്തിന് വേദിയുടെ സമീപമൊന്ന് എത്താനോ പോലുമുള്ള അവസരമുണ്ടായില്ല. ഒരുകണക്കിന് ഞങ്ങള്‍ക്ക് ഭാഗ്യമുണ്ട്. ഞങ്ങളെവിടെയുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. അമൂമ്മയെവിടെയാണെന്ന് അമ്മൂമ്മക്കെങ്കിലും അറിയുമോ എന്ന് സം‌ശയം. പത്ത് മിനുറ്റ് കൊണ്ട് ചടങ്ങ് തീര്‍ത്ത് ആറടി രണ്ടിഞ്ചുകാരനായ അളിയന്‍റെ തോളിലേറി കരഞ്ഞുതളര്‍ന്ന കഥാനായകന്‍ തിരിച്ചെത്തി. തിരിച്ചറിവില്ലാത്ത പ്രായമായത് നന്നായി. അല്ലെങ്കില്‍ ചൂടുവെള്ളത്തില്‍ വീണ പൂച്ചയേപ്പോലെ ഈ പീഡാനുഭവത്തിന്‍റെ ഓര്‍മ്മയില്‍ കുട്ടി ചോറ് കാണുമ്പോള്‍‍ അലറിവിളിക്കുന്ന അവസ്ഥയുണ്ടായേനെ.   &lt;br /&gt;&lt;br /&gt;വീണ്ടും ബാലേട്ടനെ ബന്ധപ്പെട്ട് അമ്മൂമ്മ ഇപ്പോഴും റേഞ്ചിലില്ല എന്ന് ഉറപ്പ് വരുത്തി ഞങ്ങള്‍ പുരുഷന്മാര്‍ ക്ഷേത്രത്തിനുള്ളില്‍ത്തന്നെ അന്വേഷണത്തിനിറങ്ങി. അരമണിക്കൂറോളം റോന്ത് ചുറ്റിക്കഴിഞ്ഞപ്പോഴാണ് അളിയന്‍ ഒരു ചെറുചിരിയോടെ എന്‍റെ തോളില്‍തട്ടി ഒരു കാഴ്ച്ച കണിച്ചുതന്നത്. അല്പം ഉയര്‍ന്ന ഒരു തറയില്‍ ക്ഷേത്രത്തൂണില്‍ കെട്ടിപ്പിടിച്ചുനിന്ന്, മരം‌ചുറ്റിക്കളിക്കുന്ന എഴുപതുകളിലെ ഷീലയേപ്പോലെ ഒരു കാല്‍ മുന്നോട്ടും പിന്നോട്ടുമാട്ടി ജില്‍ ജില്ലെന്ന് നില്‍ക്കുന്നു അമ്മൂമ്മ ദ ഗ്രേറ്റ്! ഞങ്ങളെ കണ്ടയുടെനെ ഐസ്‌ക്രീം കണ്ട കുട്ടിയേപ്പോലെ നിഷ്ക്കളങ്കമായൊരു ചിരിയുമായി ഉര്‍‌വ്വശി സ്റ്റൈലില്‍ ഓടിവന്നു അമ്മൂമ്മ. മണിക്കൂറുകള്‍ നീണ്ട അലച്ചില്‍ കാരണം തെല്ലൊന്ന് ക്ഷീണിച്ചിട്ടുണ്ടെങ്കിലും അള്‍ ഉഷാറില്‍ തന്നെ. മൂത്രപ്പുരയില്‍‌നിന്നിറങ്ങി ബാലേട്ടനെ കാണാതയപ്പോള്‍ ക്യൂവില്‍ ഞങ്ങളെ കണ്ടുപിടിക്കാന്‍ ശ്രമിച്ചിരുന്നത്രെ. ക്യൂ മാറിപ്പോയതുകൊണ്ടോ എന്തോ നടന്നില്ല. (ദര്‍‌ശനത്തിനും വഴിപാടിനും രണ്ട് ക്യൂവാണ്). എല്ലായിടവും തിരഞ്ഞ് നടക്കുന്നതിനിടയില്‍ വണ്ടി പാര്‍ക്ക് ചെയ്ത സ്ഥലത്തുവരെ പോയിനോക്കി കക്ഷി.  ഒടുവില്‍ ക്യൂ നിന്ന് ക്ഷേത്രത്തിനുള്ളില്‍ കടന്നിട്ടിപ്പോള്‍ കുറേ മണിക്കൂറുകളായി. ഇതിനിടയില്‍ തന്നെ തിരഞ്ഞ് നടക്കുന്നവര്‍ക്ക് കാഴ്ച്ച എളുപ്പമാക്കാന്‍ കല്യാണമണ്ഡപങ്ങളിലൊന്നില്‍ വലിഞ്ഞ് കയറി നില്‍ക്കുകയും ചെയ്തു കുറേ സമയം.&lt;br /&gt;&lt;br /&gt;കൊച്ചിക്കാര്‍ക്ക് സ്റ്റാമിന അല്പം കൂടുതലായതുകൊണ്ട്  അവര്‍ വീണ്ടും ദര്‍ശനത്തിനായുള്ള ക്യൂവിലേക്ക് നീങ്ങാന്‍ പരിപാടിയിട്ടുകൊണ്ടിരിക്കുമ്പോള്‍ ഞങ്ങള്‍ ഇരിങ്ങാലക്കുട ടീം യജ്ഞം മതിയാക്കി ക്ഷേത്രത്തില്‍‌നിന്നിറങ്ങി. രാവിലെ കണ്ട വധുക്കളിലൊരാള്‍ തന്‍റെ പുതുമണവാളനുമായി തോളുകള്‍ കൊണ്ട് പറ്റാവുന്ന നേരമ്പോക്കുകളില്‍ ഏര്‍പ്പെട്ട് നടന്ന് നീങ്ങുന്നു. പെണ്‍കുട്ടി ഉടുത്തിരിക്കുന്ന സാരിയുടെ അവസ്ഥയും തലയിലെ മുല്ലപ്പൂ അവശിഷ്ടങ്ങളും കണ്ടപ്പോള്‍ എന്തുകൊണ്ടോ ടി ജി രവിയെ ഓര്‍മ്മ വന്നു. &lt;br /&gt;&lt;br /&gt;കല്യാണമണ്ഡപത്തില്‍ കയറിനിന്ന അമ്മൂമ്മയുടെ തീക്കളിയേക്കുറിച്ചായിരുന്നു തിരികെയുള്ള യാത്രയിലത്രയും എന്‍റെ ചിന്ത. 'ഒരു പ്രത്യേക സാഹചര്യത്തില്‍ ഇങ്ങനെയൊക്കെ വേണ്ടിവന്നു മക്കളേ' എന്നുപറഞ്ഞ് കൈയ്യില്‍ ബൊക്കെയും കഴുത്തില്‍ മാലയും അരികിലൊരു മാരനുമായി മോണകാട്ടി നാണിച്ച് നില്‍ക്കുന്ന അമ്മൂമ്മയെ സങ്കല്പ്പത്തില്‍ കണ്ടതിന്‍റെ ഞെട്ടലില്‍ ഞാന്‍ ആക്സിലറേറ്റര്‍ ആഞ്ഞ് ചവുട്ടി.. ഗുരുവായൂരില്‍‌നിന്നും ദൂരേക്ക്..&lt;br /&gt;&lt;br /&gt;വാല്‍‌ക്കഷ്ണം: വൈകിട്ട് ഫോണ്‍ ചെയത്പ്പോഴാണറിഞ്ഞത്. അമ്മൂമ്മ വീണ്ടുമൊരിക്കല്‍‌ക്കൂടി മിസ് ആയത്രെ. കണ്ടുപിടിക്കാന്‍ രണ്ടു മണിക്കൂറെടുത്തു പോലും. അമ്മൂമ്മ ഉണ്ണിക്കണ്ണനുമായി സാറ്റ് കളിക്കുന്നതാകണം. പാവം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7831667472298564757-3268955070737806626?l=psbinoy.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://psbinoy.blogspot.com/feeds/3268955070737806626/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7831667472298564757&amp;postID=3268955070737806626' title='22 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/3268955070737806626'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/3268955070737806626'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/2010/05/blog-post_11.html' title='അമ്മൂമ്മ മാഹാത്മ്യം ഗുരുവായൂര്‍ ഖണ്ഡം'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><thr:total>22</thr:total></entry><entry><id>tag:blogger.com,1999:blog-7831667472298564757.post-557253494287618678</id><published>2010-05-09T10:51:00.006+04:00</published><updated>2010-05-11T08:49:21.056+04:00</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>ഗുരുവായൂരിൽ മിസ് അമ്മൂമ്മ</title><content type='html'>ഒരു ഗുരുവായൂർ യാത്രയേക്കുറിച്ചാണ്. ഇവിടെ ക്ഷേത്രദർശനം ശീലമുള്ളവർ പുതുമയൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഈ ലേഖകനും ക്ഷേത്രങ്ങളും തമ്മിലുള്ള ബന്ധം കേരളാ കോണ്‍ഗ്രസ്സും ആദർശവും പോലെയേ ഉള്ളൂ എന്നതിനാൽ ഈ കുറിപ്പ് തികച്ചും വ്യക്തിപരമായ കൌതുകം എന്ന് കണ്ടാൽ മതി. ക്ഷമാശീലർക്ക് സ്വാഗതം.&lt;br /&gt;&lt;br /&gt;മിഥുനമാസത്തിലെ അവസാന ഞായറാഴ്ച്ച. കഴിഞ്ഞ വർഷമാണ്. നിൽക്കുന്നത് ഗുരുവായൂരിലാകുമ്പോൾ ഈ ദിനത്തിനൊരു പ്രത്യേകതയുണ്ട്. വരുന്നത് കർക്കിടകം. കല്യാണങ്ങൾ‌ക്കോ മറ്റ് ശുഭകാര്യങ്ങൾ‌ക്കോ യോജിക്കാത്ത മാസം. അതുകൊണ്ടുതന്നെ ഗുരുവായൂരപ്പൻ ലോങ്ങ്‌ലീവിൽ പ്രവേശിക്കുന്നതിന് മുൻപ് ശുഭകാര്യങ്ങൾ നടത്തിയെടുക്കാനുള്ള അവസാന ചാൻസെന്ന നിലയിൽ ഭക്തജനങ്ങൾ ഇരമ്പിയെത്തുന്ന ദിനമാ‍ണിത്. ഇന്ന് ഇവിടെയാണ് ദേവൂട്ടന്റെ ചോറൂണ്. എന്റെ അളിയനും പ്രീയസുഹൃത്തുമായ അവന്റെ അച്ഛൻ അങ്ങ് ദുബായിൽ ലീവും കാൻസൽ ചെയ്ത് റിസഷനിൽ കുടുങ്ങിക്കിടക്കുന്നു. ഇവിടെ ഞങ്ങൾ അവൈലബിൾ പി ബി വേണം ചടങ്ങ് നടത്താൻ.&lt;br /&gt;&lt;br /&gt;ഈയുള്ളവനും ഒരു വയസ്സ് തികയാത്ത മകളും എഴുപത് കഴിഞ്ഞ അമ്മായിയമ്മയും ഇന്നലത്തെ ആറ് പെഗ്ഗ്iന്‍റെ ഹാങ്ങ് ഓവറിൽ ഉണർന്ന മൂത്ത അളിയനും മറ്റ് സ്ത്രീജനങ്ങളുമൊക്കെ അടങ്ങുന്ന സം‌ഘം കൊച്ചുവെളുപ്പാൻ‌കാലത്ത് തന്നെ കുളിച്ചൊരുങ്ങി ഇരിങ്ങാലക്കുടയില്‍‌നിന്നും ഗുരുവായൂരിൽ എത്തിയിരിക്കുകയാണ്. ചോറൂണുകാരൻ കഥാനായകൻ അവന്റെ അമ്മയുടെ നാടായ എറണാകുളത്തുനിന്നും പരിവാരസമേതം പുറപ്പെട്ടിട്ടുണ്ട്. പുലർച്ചെ ആറരയായപ്പോഴേക്കും നഗരം തിരക്കിലമർന്നിരിക്കുന്നു. പെയ്ഡ് പാർക്കിങ്ങുകളൊക്കെ ഹൗസ്‌ഫുൾ. ഒടുവിൽ കുയിൽ കാക്കക്കൂട്ടിൽ മുട്ടയിടുന്നപോലെ, മുന്നിൽക്കണ്ട ഒരു വിവാഹ സം‌ഘത്തിൽ നുഴഞ്ഞ് കയറി കല്യാണ മണ്ഡപത്തിന്‍റെ പാർക്കിങ്ങിൽ വണ്ടിയുപേക്ഷിച്ച് തമിഴ്‌നാട്ടിലെ ഒരു പഞ്ചായത്തിൽ വിരിഞ്ഞ മൊത്തം മുല്ലപ്പൂവും തലയിൽ ചൂടിയ വധുവിനും സംഘത്തിനും പിന്നലെ ക്ഷേത്രത്തിലേക്ക് നടന്നു. ദര്‍ശനത്തിനുള്ള ക്യൂ ആനക്കൊണ്ട പോലെ വളഞ്ഞ് പുളഞ്ഞ് പന്തൽ നിറഞ്ഞിട്ടുണ്ട്. പറഞ്ഞ സമയം കഴിഞ്ഞിട്ടും കൊച്ചിക്കാരെ കാണാഞ്ഞ് വിളിച്ച് നോക്കിയപ്പോൾ വഴിയിൽ മറ്റേതോ അമ്പലത്തിൽ തൊഴാൻ കയറിയിരിക്കുന്നു സൈന്യം. മഗധം ലക്ഷ്യമാക്കി പട നയിച്ച അലക്സാണ്ടർ പോകുന്ന പോക്കിൽ വഴിയിൽക്കണ്ട ചെല ചീള് നാട്ടുരാജാക്കന്‍‌മാരെ ചുമ്മാ മസില് കാട്ടി വിരട്ടി സാമന്തന്മാരാക്കിയ പോലെ.&lt;br /&gt;&lt;br /&gt;വീണുകിട്ടിയ സമയം കൊണ്ട് ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ ആദ്യം കണ്ട ബ്രാഹ്‌മിണ്‍സ് ഹോട്ടലിൽ ഇടിച്ചുകയറി. ( ഇന്ത്യൻ‍ സെക്യുലറിസത്തിന്‍റെ ഒരു രീതിവെച്ച്‍ സർക്കാരിന്റെ പങ്കാളിത്തത്തിൽ തിയ്യൻസ്, പുലയൻസ്, മാപ്ലാസ്.. എന്നിങ്ങനെ തീനിടങ്ങൾ ആരം‌ഭിക്കാൻ ഇടത് പാർട്ടികളെങ്കിലും മുൻകൈ എടു‍ക്കേണ്ടതാണ്) ഓരോ ഇഞ്ച് തറയും ക്ഷേത്രമുറ്റത്തെ അഴുക്കും വാഷ്‌റൂമിൽ നിന്നുള്ള വെള്ളവും ചേർന്ന മിശ്രിതത്തിൽ കുതിർന്നിരിക്കുകയാണ്. ചെരിപ്പുകൾ എല്ലാവരും ബുദ്ധിപൂർ‌വ്വം വണ്ടിയിൽ അഴിച്ച് വെച്ചതുകൊണ്ട് ആണിരോഗം പിടിപെട്ടവരേപ്പോലെ കാല്‍ തറയിൽ തൊട്ടും തൊടാതെയുമിരുന്ന് ഭക്ഷണം കഴിച്ചെന്ന് വരുത്തി. ദോഷം പറയരുതല്ലോ ഇഡ്ഡലിയും ഇടിക്കട്ടയും ദോശയും പശയും എല്ലാം ഒന്നാണെന്ന് തോന്നിക്കുന്ന, സർവ്വവും മായയാണെന്ന് ഭക്തരെ ഓര്‍മ്മിപ്പിക്കുന്ന മാരക ടേസ്റ്റ്.&lt;br /&gt;&lt;br /&gt;അധികം വൈകാതെ കൊച്ചിപ്പട എത്തിച്ചേര്‍ന്നു. ടീമം‌ഗങ്ങളെ ഒന്ന് പരിചയപ്പെടുത്തേണ്ടതുണ്ട്. ദേവൂട്ടൻ (ചോറൂണുകാരൻ), അവന്റെ ചേട്ടൻ (പേട്രോമാക്സ് പരുവം), ഇവരുടെ അമ്മ, സുനിതേച്ചി(ചോറൂണുകാരന്‍റെ അമ്മയുടെ ചേച്ചി), ഭൂകമ്പം റിക്ടർ സ്കെയ്ലിൽ എട്ടടിക്കുമ്പോൾ കസേരയുടെ കാലുറപ്പിക്കാൻ ചുറ്റിക തപ്പുന്ന ടൈപ്പ് ബലേട്ടൻ(സുനിതേച്ചിയുടെ ഹസ്)‍, ഇവരുടെ മക്കള്‍ രെണ്ടെണ്ണം(മെയ്‌ൽ ആന്റ് ഫീമെയ്‌ൽ ചാത്തൻ‌സ്), ഓടിക്കോ സുനാമി വരണൂ എന്ന് പറഞ്ഞാൽ ‘ബക്കറ്റിലിത്തിരി വെള്ളം പിടിച്ചേച്ച് വന്നേക്കാം മക്കളെ‘ എന്ന് പറയുന്ന ടൈപ് അമ്മൂമ്മ ഒരെണ്ണം(ബാലേട്ടന്‍റെ അമ്മ). അങ്ങനെ കോറം തികഞ്ഞ് എല്ലാവരും ആനക്കൊണ്ടയുടെ വാലറ്റത്ത് സ്ഥാനം പിടിച്ചു. നിന്നും നിരങ്ങിയും നീങ്ങുന്ന ക്യൂവില്‍ അര മണിക്കൂർ പിന്നിട്ടപ്പോൾ ശങ്ക കലശലായ അമ്മൂമ്മയെ കൂട്ടി മൂത്രപ്പുരയിലേക്ക് പോയത് ബാലേട്ടനാണ്. ഒരു പതിനഞ്ച് മിനുറ്റ് കഴിഞ്ഞപ്പോൾ കക്ഷി ഒരു മൂളിപ്പാട്ടൊക്കെ പാടി തിരികെയെത്തി, തനിയെ! അമ്മൂമ്മയെവിടെ എന്ന് ചോദിച്ചതിന് ഒരു നിമിഷം ബ്ലാങ്കായി നിന്നിട്ട് ഹീറോ ഹാപ്പിയായി പറഞ്ഞു, ‘മൂത്രോഴിച്ചിട്ട് എറങ്ങീപ്പോ അമ്മേടെ കാര്യം ഞാമ്മറന്ന് പോയി‘. ഭേഷ്! ഒരു ഇമാജിനറി റിവോൾവിങ് ലൈറ്റ് തലയിൽ ഫിറ്റ് ചെയ്ത് ബാലേട്ടനെ ട്രെയ്ലറാക്കി ജനത്തെ ഇടിച്ചുതെറിപ്പിച്ച് സുനിതേച്ചി മൂത്രപ്പുരയിലേക്ക് പാഞ്ഞു. സം‌ഭവസ്ഥലം അകവും പുറവും പരിസരവുമൊക്കെ അരിച്ചുപെറുക്കിയിട്ടും പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. കാര്യമുറപ്പിച്ചു, അമ്മൂമ്മ ഈസ് മിസ്സിങ്ങ്. ഈ ടൈമിങ്ങിനാണ് കാശ്. റെക്കോഡ് തിര‍ക്കിലാണ് ക്ഷേത്രപരിസരം. ഒരുപിടി മണ്ണിട്ടാല്‍ നിലത്ത് വീഴില്ല. എല്ലാവരും ഇനിയെന്ത് എന്ന പരിഭ്രമത്തിലായപ്പോള്‍ സുനിതേച്ചിയാണ് പറഞ്ഞത്. ആരും ക്യൂവില്‍ നിന്ന് മാറണ്ട. ബാലേട്ടന്‍ പുറത്തുതന്നെ നിന്ന് അന്വേഷണം തുടരട്ടെ. ചെറിയ തീയിലൊന്നും വാടുന്ന ഇനമല്ല അമ്മൂമ്മയെന്ന ആശ്വാസവുമുണ്ട്. മുക്കാല്‍ മണിക്കൂറോളം വിണ്ടും കടന്നുപോയി. ബാലേട്ടന്‍ വെറും കൈയ്യോടെ വന്നും പോയുമിരിക്കുന്നുണ്ട്. ക്യൂ ക്ഷേത്രത്തിന് സമീപമെത്തിയതോടെ എല്ലാവരുടെയും മൊബൈല്‍ ഫോണുകൾ ക്ലോക്ക് റൂമിൽ ഏൽ‌പ്പിക്കേണ്ടിയും വന്നു. അങ്ങനെ അകത്ത് കടന്നതോടെ ബാലേട്ടനുമായുള്ള ലൈവ് കമ്മ്യൂണീക്കേഷൻ മുറിഞ്ഞു.&lt;br /&gt;&lt;br /&gt;പൂരത്തിരക്കാണ് ക്ഷേത്രത്തിനുള്ളിൽ. അസഹനീയമായ ചൂടിന് ബോണസായി ഉയര്‍ന്ന ഹ്യുമിഡിറ്റിയും. കവാടത്തിലെ തിക്കും തിരക്കും പല വെറൈറ്റി വിയർപ്പുകളുടെ മണവും ഗുണവും തൊട്ടറിയാനും ചിലപ്പോഴൊക്കെ രുചിച്ച് തന്നെ അറിയാനുമുള്ള അസുലഭാവസരമാണ്. എല്ലാം ഹൈന്ദവ വിയർപ്പുകളായതുകൊണ്ട് അശുദ്ധമില്ല എന്നതാണൊരാശ്വാസം. അകത്ത് കടന്നപ്പോൾ മലയാളവും തെലുങ്കും തമിഴും ശരണം വിളിയും വഴക്കും കുട്ടികളുടെ കരച്ചിലും എല്ലാമായി ഭക്തിസാന്ദ്രമായ അന്തരീക്ഷം. കുട്ടിക്ക് ചോറു കൊടുക്കാൻ ടോക്കൺ എടുക്കേണ്ടതുണ്ട്. അതിന് മറ്റൊരു ക്യൂവാണ്. ആനക്കൊണ്ടയല്ലെങ്കിലും രാജവെമ്പാല തന്നെ. വല്യളിയൻ ദൗത്യമേറ്റ് ടോക്കണെടുക്കാൻ പോയിരിക്കുന്നു. പരിചയമില്ലാത്ത തിരക്കും ചൂടുമൊക്കെക്കൊണ്ട് ചെറിയ കുട്ടികൾ കരച്ചിൽ ആരം‌ഭിച്ചിട്ടുണ്ട്. കുഞ്ഞുവാവകൾക്ക് പാല് കൊടുക്കാൻ പറ്റിയ ഒഴിഞ്ഞ സ്ഥലമുണ്ടോ എന്ന് നോക്കൂ എന്ന് ഭാര്യ. ശരിക്കൊന്ന് ശ്വാസം വിടണമെങ്കിൽ അമ്പലത്തിന്‍റെ ഒരു കിലോമീറ്റര്‍ ദൂരെയെത്തണം, പിന്നെയാണ് ഒഴിഞ്ഞ സ്ഥലം! ഒന്ന് കറങ്ങിനോക്കിയപ്പോൾ സ്ത്രീസാന്ദ്രത കൂടിയ ഒരിടം കണ്ടെത്തി. രണ്ട് വശം തുറന്ന ഒരു പഴയ എടുപ്പാണ്. അതിനുള്ളില്‍‌ത്തന്നെ ഒരു പ്രത്യേകഭാഗത്ത് ശര്‍ക്കരയിൽ ഈച്ച പൊതിഞ്ഞിരിക്കുന്നതുപോലെ കുറേ സ്ത്രീകള്‍ വിയർത്തൊലിച്ച് തൊട്ടുരുമിയിരിക്കുന്നു. ഇതെന്ത് കഥ എന്ന് അതിശയിച്ചപ്പോഴാണ് കണ്ടത്, മുകളിൽ തിരിഞ്ഞ് കളിക്കുന്ന ഒരു പങ്കയുടെ ചെറുകാറ്റാണ് തരുണികളുടെ ഒരുമക്ക് നിദാനം. എന്തായാലും കരച്ചിൽ ഉച്ചസ്ഥായിയിലാക്കിയ കുട്ടികളെയും സ്ത്രീജനങ്ങളെയും കൂട്ടിക്കൊണ്ടുവന്ന് പുതിയ ഷെല്‍ട്ടറിലാക്കി. അമ്മൂമ്മ മിസ് ആയിട്ടിപ്പോൾ രണ്ട് മണിക്കൂറെങ്കിലും കഴിഞ്ഞിട്ടുണ്ട്. ‘ബാലേട്ടനിപ്പോൾ ആളെ കണ്ടുപിടിച്ചിട്ടുണ്ടാകുമല്ലേ‘ എന്ന് ആരോ ചോദിച്ചത് ഒരാശ്വാസത്തിനാണ്. ‘ഹും, അങ്ങേരിപ്പോൾ എവിടെയെങ്കിലും പത്രം വായിച്ചിരിക്കുന്നുണ്ടാകും‘ എന്ന് സുനിതേച്ചിയുടെ മറുപടി. വിളിച്ച് നോക്കാനാണെങ്കിൽ മൊബൈലും കൈയ്യിലില്ല. പുറത്തിറങ്ങിയാൽ വീണ്ടും അകത്ത് കയറണമെങ്കിൽ ക്യൂ നിൽക്കണം. ഒടുവിൽ ചെവിയിൽ ചവീട് മൂളുന്ന ശല്യം സഹിക്കാതായപ്പോൾ ക്യൂ നിയന്ത്രിക്കുന്ന പോലീസുകാർ സുനിതേച്ചിക്ക് മാത്രം പുറത്ത് പോയിവരാനുള്ള അനുവാദം കൊടുത്തു.&lt;br /&gt;&lt;br /&gt;പെട്ടന്നാണ് ഞങ്ങൾ നിന്നിരുന്ന ഭാഗത്ത് ആൾക്കൂട്ടത്തിന് ഒരു ചലനമുണ്ടായത്. ക്ഷേത്രക്കുളത്തിലെ കുളി കഴിഞ്ഞ തന്ത്രിമാരുടെ സം‌ഘം ഈറനുമുടുത്തുള്ള വരവാണ്. തീണ്ടൽ ഒഴിവാക്കാനായി ‘വഴി വഴി‘ എന്ന് ഉറക്കെ വിളിച്ച് മുൻപിൽ നടന്നൊരാൾ വഴിയൊരുക്കുന്നു. ഭക്തർ ഭയഭക്തിബഹുമാനത്തോടെ ചിതറിമാറുന്നു, കുട്ടികളുടെ കണ്ണുകളിൽ പരിഭ്രമം. നനഞ്ഞ ഒറ്റമുണ്ടിലെ അശ്ലീല പ്രദർശനത്തിൽനിന്ന് സ്ത്രീകൾ മുഖം തിരിക്കുന്നു. ഇതിൽ ഏത് കൌപീനധാരിയാണാവോ സ്ത്രീകളുടെ ചുരിദാറിൽ ഗുരുവായൂരപ്പനുള്ള അനിഷ്ടം കണ്ടുപിടിച്ചത്!&lt;br /&gt;&lt;br /&gt;ക്ലോക്ക് റൂമില്‍ നിന്നും മൊബൈലെടുത്ത് ബാലേട്ടനെ വിളിച്ച ശേഷം സുനിതേച്ചി തിരികെയെത്തി. അമ്മൂമ്മ ഇപ്പോഴും ഔട്ട് ഓഫ് റേഞ്ച് തന്നെ. ബാലേട്ടൻ സേർച്ച് തുടരുന്നുണ്ട്. ഇതിനകം അമ്മൂമ്മ ക്ഷേത്രത്തിനുള്ളിൽ കടന്നിട്ടുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഞങ്ങളും അന്വേഷണം ഊര്‍ജ്ജിതമാക്കി. ഉയരം കുറഞ്ഞ അമ്മൂമ്മയെ ജനക്കൂട്ടത്തിനിടയിൽ തിരയുന്നതും ശ്രമകരം. തുലാഭാരത്തിനും ചോറൂണിനുമാണ് തിരക്കേറെ. തുലാഭാരം ഒന്നു കാണേണ്ട കാഴ്ച്ച തന്നെയാണ്. കൃത്യമായി പണമടച്ചാൽ തടിക്ക് സമം തൂക്കേണ്ട ഐറ്റം‌സ്- അരി, ശര്‍ക്കര, പഞ്ചാര തുടങ്ങി നാണയം വരെ- എല്ലാം പന്തലില്‍ റെഡി. അനിയന്ത്രിതമായ തിരക്ക് കാരണം ഏതാനം സെക്കന്‍റുകൾ മാത്രമേ ഓരോ വഴിപാടുകാരനും അനുവദിക്കുന്നുള്ളു. ആക്രിക്കടയിൽ പാട്ട തൂക്കുന്ന മട്ടിൽ ‍കാര്യങ്ങൾ നീക്കുന്ന ദേവസ്വം ജോലിക്കാർ തട്ടിൽ കയറിയിരിക്കുന്ന ഭക്തന്മാരോട് വഴിയിൽ തൂറാനിരിക്കുന്നവനോടുള്ള അനുഭാവം പോലും കാണിക്കാത്തത് സ്വാഭാവികം. പണം വാങ്ങി പുണ്യം വില്‍ക്കുന്ന കച്ചവടത്തിന്‍റെ അകവും പുറവും അറിയുന്നവരല്ലോ അവർ. അതല്ലെങ്കിൽ അരിക്കും പിണ്ണാക്കിനും പകരം തട്ടിൽ വെക്കാൻ സ്വർണ്ണവും വെള്ളിയുമായി വരട്ടെ- ഏത് കാട്ടുകള്ളനാണെങ്കിലും- മൂത്ത തന്ത്രിയടക്കം വന്ന് ഓച്ഛാനിച്ച് നില്‍ക്കും.&lt;br /&gt;&lt;br /&gt;തുലാഭാരക്കാരുടെ തിരക്കില്‍‌നിന്നും പുറത്ത് ചാടിയപ്പോൾ കണ്ടത് മറ്റൊരു ദയനീയ കാഴ്ച്ചയാണ്. ഒരു കൽ‌മണ്ഡപത്തോട് ചേർന്ന തറയിൽക്കിടന്ന് ദീനമായി കരയുന്നു അമ്പതിന് മുകളില്‍ പ്രായമുള്ള ഒരു സ്ത്രീ. കുറച്ച്‌കൂടി ചെറുപ്പമായൊരുത്തി സമീപമിരുന്ന് വീശിക്കൊടുക്കുന്നുണ്ട്. കാര്യമന്വേഷിച്ചപ്പോൾ നെഞ്ചുവേദനയെന്ന് മറുപടി. കൂടെയുള്ളവർ ദര്‍‌ശനത്തിനായി പോയിരിക്കുന്നു. അവർ വന്നിട്ട് ജീവനുണ്ടെങ്കിൽ ചികിത്സയേക്കുറിച്ച് ആലോചിക്കാം. മറിച്ചായാൽ മക്കൾ വഴിയാധാരമാകുമെങ്കിലും കണ്ണന്‍റെ സവിധത്തിലായതുകൊണ്ട് ആത്മാവിന് മോക്ഷമുറപ്പ്.&lt;br /&gt;ഓരൊ കൊല്ലവും ഗുരുവായൂരും ശബരിമലയും വേളാങ്കണ്ണിയും പോലുള്ള തീർത്ഥാടനകേന്ദ്രങ്ങളിലേക്ക് ഉറക്കമൊഴിച്ചുള്ള യാത്രക്കിടയിൽ റോഡുകളിൽ പൊലിയുന്ന ജീവനുകൾ എത്രയുണ്ടാകും. ശാന്തി തേടി തങ്ങളുടെ സവിധത്തിലേക്ക് ശരണം വിളിച്ചെത്തുന്ന ഭക്തരുടെ പ്രാണൻ കാക്കാനുള്ള സാമാന്യ മര്യാദ പോലും ഈ ദൈവങ്ങൾ കാണിക്കാത്തതെന്ത്!&lt;br /&gt;&lt;strong&gt;(തുടരും) &lt;/strong&gt;&lt;br /&gt;&lt;strong&gt;ഈ പോസ്റ്റിന്‍റെ ബാക്കി ഭാഗം &lt;a href="http://psbinoy.blogspot.com/2010/05/blog-post_11.html"&gt;&lt;span style="color:#000099;"&gt;ഇവിടെ വായിക്കാം&lt;/span&gt;&lt;/a&gt;&lt;br /&gt;&lt;/strong&gt;&lt;span style="color:#33cc00;"&gt;സോറി. ഒരു ചെറുകുറിപ്പിൽ അധികം ഉദ്ദേശിച്ചിരുന്നതല്ല. എഴുതിവന്നപ്പോൾ റബ്ബർ ബാൻഡ് പോലെ നീണ്ടു പോയി. ബാക്കി ഭാഗം മറ്റൊരു പോസ്റ്റാക്കിയിടാം.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7831667472298564757-557253494287618678?l=psbinoy.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://psbinoy.blogspot.com/feeds/557253494287618678/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7831667472298564757&amp;postID=557253494287618678' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/557253494287618678'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/557253494287618678'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/2010/05/blog-post.html' title='ഗുരുവായൂരിൽ മിസ് അമ്മൂമ്മ'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-7831667472298564757.post-7399568995911026958</id><published>2010-03-29T19:40:00.004+04:00</published><updated>2010-03-29T20:40:52.641+04:00</updated><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><title type='text'>നൂർ സമീറുമാർ നമുക്കായി ചെയ്യുന്നത്</title><content type='html'>വാർത്തകളിൽ അറിഞ്ഞത്..&lt;br /&gt;&lt;br /&gt;കോട്ടയം താഴത്തങ്ങാടിയിൽ നിയന്ത്രണം വിട്ട ഒരു സ്വകാര്യ ബസ് പൊട്ടിവീണ വൈദ്യുതക്കമ്പികളുമായി മീനച്ചിലാറിന്റെ  ആഴങ്ങളിലേക്ക് മുങ്ങിത്താഴ്ന്നപ്പോൾ വൈദ്യുതാഘാതം ഭയന്ന് ദൃക്സാക്ഷികൾ രക്ഷാപ്രവർത്തനത്തിനിറങ്ങാനാകാതെ  പകച്ചു നിന്നു. പക്ഷെ കൺമുൻപിൽ മരണക്കയത്തിലേക്ക് മുങ്ങിത്താഴുന്ന മനുഷ്യജീവനുകളുടെ പിടച്ചിലിന് മുൻപിൽ നിസ്സംഗനാകാൻ സാധിച്ചില്ല കുമ്മനം വാലാവില് സതീഷ് എന്ന നാൽപ്പത്തിരണ്ടുകാരന്. സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനത്തിനായി ആദ്യം പുഴയിലേക്ക് ചാടിയ ധീരൻമാരിൽ ഒരാളായി സതീഷ്. പിന്നീട് പല തവണയായി നാലോ അഞ്ചോ വിദ്യാർത്ഥികളെ സതീഷ് രക്ഷപെടുത്തി കരക്കെത്തിച്ചെന്ന് ദൃക്സാക്ഷികൾ. ഇതിനിടെ കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹം തിരികെ വീട്ടിലെത്തി ഭാര്യ മിനിയേയും  കൂട്ടി കോട്ടയം മെഡിക്കൽ കോളേജിൽ അടിയന്തിര ചികിത്സ നേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹജീവികളുടെ പ്രാണനുവേണ്ടിയുള്ള പോരാട്ടത്തിൽ രക്തസാക്ഷിയായി ആ മനുഷ്യസ്നേഹി. &lt;br /&gt;താഴത്തങ്ങാടിയിൽ ധീരതയുടെയും മനസ്സാന്നിദ്ധ്യത്തിന്രെയും സഹാനുഭൂതിയുടെയും ഉദാത്ത  മാതൃകകളായ എത്രയോ പേർ ഇനിയുമുണ്ട്. കടത്തുകാരൻ ആലുംമൂട് അറുപുഴചിറയില്  കബീർ, ദുരന്തത്തിൽ അകപ്പെടുകയും സഹയാത്രികരായിരുന്ന കൂട്ടുകാരികളെ രക്ഷപെടുത്തുകയും ചെയ്ത സൂര്യ, കുമ്മനം തെങ്ങുംപറമ്പില് എം.കെ.ഷിയാദ്,  ദുരന്ത ഭൂമികളിൽ പതിവായി സൌജന്യ സേവനം നടത്തുന്ന ഇന്റർഡൈവ് എന്ന മുങ്ങൽവിദഗ്ധരായ യുവാക്കളുടെ സംഘം..&lt;br /&gt;&lt;br /&gt;ഇനി നമുക്ക് ഹൈറേഞ്ചിലേക്ക് പോകാം. പൂർണ്ണ ഗർഭിണിയായ ഒരു ആദിവാസി സ്ത്രീ  ചികിത്സ നിഷേധിക്കപ്പെട്ട് പ്രസവവേദയോടെ 240 കിലോമീറ്റർ ബസിലും ഓട്ടോറിക്ഷയിലുമായി യാത്ര ചെയ്യുകയും ഒടുവിൽ നാൽപ്പത് മണിക്കൂർ നീണ്ട അലച്ചിലിനൊടുവിൽ കോട്ടയം മെഡിക്കൽ കോളേജിൽ  അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയായി ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയതത് വാർത്തയായിരുന്നു. (&lt;a href=" http://chithrakarans.blogspot.com/2010/03/blog-post_26.html "&gt; ഈ വിഷയത്തിൽ ചിത്രകാരന്റെ പോസ്റ്റ് &lt;/a&gt;) സ്റ്റെതസ്ക്കോപ്പിനു പകരം കാലപാശം കഴുത്തിലണിഞ്ഞ, കൃത്യവിലോപത്തിൽ മാത്രം ഡോക്ടർ പട്ടത്തിന് അർഹരായ  വെള്ളക്കോട്ടണിഞ്ഞ നരാധമന്മാരേക്കുറിച്ച് ഇവിടെയൊന്നും  പറയുന്നില്ല. കാരണം ഈ പോസ്റ്റ് മനസ്സാക്ഷി ജീർണ്ണിച്ച ഇത്തരം അഹങ്കാരിപ്പരിഷകളുടെ ദുർഗന്ധത്താൽ മലിനമാക്കാനുള്ളതല്ല. സഹായം നൽകാൻ ബാദ്ധ്യസ്തരായ സർക്കാർ സംവിധാനങ്ങൾ കൈവിട്ടിടത്ത് നിരാലംബരായ ആ കുടുംബത്തിന് ആശ്രയമായത് അനീഷ് എന്ന സാധാരണക്കാരനായ ഒരു ഓട്ടോ തൊഴിലാളിയാണ്. കാട്ടാനശല്യത്താൽ വലിയ വാഹനങ്ങൾ പോലും റോഡിലിറങ്ങാൻ മടിക്കുന്നിടത്താണ്   രാത്രി 12 മണിക്ക് ഹൈറേഞ്ചിലെ പൈനാവിൽ നിന്നും കാനനപാതയിലൂടെ തൊടുപുഴയിലേക്കും പിന്നീട് വെളുപ്പിന് രണ്ടരക്ക് 25 കി. മി. അകലെയുള്ള മുവാറ്റുപുഴയിലേക്കും വീണ്ടും 55 കി മി. ദൂരെയുള്ള കോട്ടയം മെഡിക്കൽ കോളേജിലേക്കും ഈ യുവാവ് തന്റെ സ്നേഹരഥം തെളിച്ചത്. നിർദ്ധനരും നിരാശ്രയരുമായ ഒരു ആദിവാസി കുടുംബത്തെ പിൻസീറ്റിലിരുത്തി 136 കി. മി  തന്റെ  കുടുകുടുവണ്ടിയോടിക്കാൻ അനീഷിന് ഇന്ധനമായത് മരവിപ്പ് ബാധിക്കാത്ത  മനസ്സാക്ഷി ഒന്നുമാത്രം.  &lt;br /&gt;&lt;br /&gt;തൊടുപുഴയിലേക്ക് ഒരിക്കൽക്കൂടി തിരികെ പോകാം.  തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകനായി വേഷം മാറിയ പിശാചിന്റെ വികൃതിയിൽ   ദൈവത്തിന്റെ  മാനം കപ്പൽ കയറാതെ കഷ്ടിച്ച് രക്ഷപെടുത്തിയെടുത്തതിന്റെ തൊട്ടുപിറ്റേന്ന് ശനിയാഴ്ച. നഗരത്തിൽ ട്രാഫിക്ക് ഡ്യൂട്ടിയിലായിരുന്ന നൂർ സമീർ എന്ന ട്രാഫിക് കോൺസ്റ്റബിൾ തൊടുപുഴയാറിന് കുറുകെയുള്ള പാലത്തിലെ ജനക്കൂട്ടത്തിന്റെ കാരണമന്വേഷിച്ചെത്തിയപ്പോൾ കണ്ടത് താഴെ പുഴയിലൂടെ ഒഴുകിപ്പോകുന്ന ഒരു പുരുഷനെയാണ്. കൈയ്യിലുണ്ടായിരുന്ന വാക്കി ടോക്കിയും ഷൂസും തൊപ്പിയും ഊരിവെച്ച് പുഴയിലേക്ക് എടുത്തുചാടാൻ നൂർ സമീർ എന്ന ചെറുപ്പക്കാരന് രണ്ടാമതൊന്ന് അലോചിക്കേണ്ടി വന്നില്ല.  മുകളിലെ കടവിൽ കുളിക്കാനിറങ്ങി അപകടത്തിൽ‌പ്പെട്ട  മാനത്തൂർ പുത്തൻപുരക്കൽ ജോസിന്റെ പിന്നാലെ നീന്തിയെത്തിയ നൂർ സമീർ അദ്ദേഹത്തെ കരക്കടുപ്പിച്ചു. ജോസ് ഇപ്പോൾ ആശുപത്രിയിൽ സുഖം പ്രാപിച്ച് വരുന്നു.((&lt;a href=" http://maramaakri.blogspot.com/2010/03/blog-post_5657.html "&gt; ഈ വിഷയത്തിൽ മരമാക്രിയുടെ പോസ്റ്റ് &lt;/a&gt;)&lt;br /&gt; &lt;br /&gt;&lt;br /&gt;ഈ മനുഷ്യർ നമുക്കായി ചെയ്യുന്നതെന്താണ്? കാര്യക്ഷമമായ പൊതുസംവിധാനങ്ങളുടെ അപര്യാപ്തതയാൽ ആവർത്തിക്കപ്പെടുന്ന ദുരന്തങ്ങൾ, ദിശാബോധം നഷ്ടപ്പെട്ട പ്രസ്ഥാനങ്ങളുടെയും നേതാക്കളുടെയും അസംബന്ധ വാചാടോപങ്ങൾ, രക്തരൂക്ഷിതമായ ഗുണ്ടാവിളയാട്ടങ്ങൾ, വിദ്വേഷത്തിന്റെ വിത്തുകൾ പാകുന്ന മത സമുദായ വാറോലകൾ എന്നിങ്ങനെ പ്രതിലോമകരമായ വാർത്തകൾ പേജുകൾ നിറക്കുമ്പോൾ ഈ മനുഷ്യസ്നേഹികൾ സൃഷ്ടിക്കുന്ന ബോക്സ് ന്യൂസുകൾ സമൂഹമനസാക്ഷിക്കുള്ള മൃതസഞ്ജീവനികളാകുന്നുണ്ട്. സ്വന്തം ജീവൻ പണയപ്പെടുത്തി ദുരന്തമുഖങ്ങളിലേക്ക് എടുത്ത് ചാടുന്നവർക്ക് പ്രചോദനമാകുന്നത് കറ കളഞ്ഞ മനുഷ്യത്വം ഒന്നു മാത്രം. അത് ചെയ്യാതിരിക്കാൻ അവർക്കാവില്ല തന്നെ. അത്ര മോശം സമൂഹത്തിലൊന്നുമല്ല നമ്മൾ ജീവിച്ചിരിക്കുന്നതെന്ന ബോധമുണർത്തിയതിന്, നന്മയുടെയും നിസ്വാർത്ഥതയുടെയും ഇത്തിരിവെട്ടം പുതുതലമുറക്കായി തെളിച്ചു വെച്ചതിന് നിങ്ങൾക്ക് പ്രണാമം.  നരബലിയിൽ സം‌പ്രീതരാകുന്ന ദൈവങ്ങളുടെയും മനുഷ്യന്റെ കുടൽ‌മാല ഹാരമാക്കുന്ന അവതാരങ്ങളുടെയും കെട്ടുകഥകൾക്കു പകരം ഊഷ്മളമായ മാനവസ്നേഹത്തിന്റെ ഈ നിർമ്മല ഗാഥകൾ നമ്മുടെ കുഞ്ഞുങ്ങൾക്കായി കാത്തുവെക്കാം. അവർ ഭയമകന്നുറങ്ങട്ടെ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7831667472298564757-7399568995911026958?l=psbinoy.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://psbinoy.blogspot.com/feeds/7399568995911026958/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7831667472298564757&amp;postID=7399568995911026958' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/7399568995911026958'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/7399568995911026958'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/2010/03/blog-post.html' title='നൂർ സമീറുമാർ നമുക്കായി ചെയ്യുന്നത്'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-7831667472298564757.post-418953022307854953</id><published>2010-02-20T10:51:00.002+04:00</published><updated>2010-02-20T11:08:21.054+04:00</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><title type='text'>ബാച്ചിലര്‍ കശ്മലന്‍‌സ്</title><content type='html'>ഗള്‍ഫിലെ Forced bachelors ന്‍റെ സങ്കടങ്ങളേക്കുറിച്ച് പറയാന്‍ ഏവര്‍ക്കും നൂറ് നാവാണ്. വിരഹവേദന, ഗൃഹാതുരത്വം.. തേങ്ങാക്കൊല!&lt;br /&gt;ഞങ്ങള്‍ വടക്കുനോക്കിയന്ത്രങ്ങളുടെ വേപഥു ആരിവൂ..&lt;br /&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/_NALkg6jh5GQ/S3-HYqsd6CI/AAAAAAAAAgY/EklkdcWIsEc/s1600-h/Image069.jpg"&gt;&lt;img style="TEXT-ALIGN: center; MARGIN: 0px auto 10px; WIDTH: 400px; DISPLAY: block; HEIGHT: 393px; CURSOR: hand" id="BLOGGER_PHOTO_ID_5440215732734257186" border="0" alt="" src="http://1.bp.blogspot.com/_NALkg6jh5GQ/S3-HYqsd6CI/AAAAAAAAAgY/EklkdcWIsEc/s400/Image069.jpg" /&gt;&lt;/a&gt; &lt;div&gt;&lt;/div&gt;ഷാര്‍ജ റോളയിലെ ഒരു റസിഡന്‍ഷ്യല്‍ ബില്‍‌ഡിങ്ങ് കവാടം&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7831667472298564757-418953022307854953?l=psbinoy.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://psbinoy.blogspot.com/feeds/418953022307854953/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7831667472298564757&amp;postID=418953022307854953' title='23 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/418953022307854953'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/418953022307854953'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/2010/02/blog-post_20.html' title='ബാച്ചിലര്‍ കശ്മലന്‍‌സ്'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_NALkg6jh5GQ/S3-HYqsd6CI/AAAAAAAAAgY/EklkdcWIsEc/s72-c/Image069.jpg' height='72' width='72'/><thr:total>23</thr:total></entry><entry><id>tag:blogger.com,1999:blog-7831667472298564757.post-2381014714737648126</id><published>2010-02-08T10:54:00.004+04:00</published><updated>2010-02-08T11:13:00.085+04:00</updated><category scheme='http://www.blogger.com/atom/ns#' term='ദുബായ്'/><title type='text'>തുരങ്കം‌സ് ഓഫ് ദുബായ്സ്</title><content type='html'>അത്ഭുതങ്ങളുടെ നഗരമാണ് ദുബായ്. അമ്പരപ്പിക്കുന്ന വേഗത്തിലുള്ള വികസനം. നിരത്തുകള്‍ക്ക് ഇരുവശവും തണല്‍ മരങ്ങള്‍ക്ക് പകരം എന്നപോലെ സ്ഫടിക സൗധങ്ങള്‍. കടലില്‍ വീണ മരം പോലെ മനുഷ്യ നിര്‍മ്മിത ദ്വീപുകള്‍. ആഡം‌ബരത്തിന്‍റെ അവസാനവാക്കായ സെവന്‍ സ്റ്റാര്‍ ഹോട്ടലുകള്‍. അവിടെ താമസക്കാരായ ലോക കോടീശ്വരന്മാരെ അമ്പരപ്പിച്ചുകൊണ്ട് ബീച്ചില്‍ ലുങ്കിയുടുത്ത് ജോഗ് ചെയ്യുന്ന മലയാളികള്‍.. സന്ദര്‍‌ശകര്‍ക്കായി വിസ്മയക്കാഴ്ച്ചകള്‍ തന്നെ എങ്ങും.&lt;br /&gt;&lt;br /&gt;കഴിഞ്ഞ ആഴ്ച്ച ഇവിടുത്തെ പ്രധാന പത്രങ്ങളിലൊന്നില്‍ വന്ന ഒരു വാര്‍ത്ത മുന്‍പറഞ്ഞ അത്ഭുതങ്ങളേയൊക്കെ കവച്ച് വെക്കുന്നതായി. "രഹസ്യ തുരങ്കം" കണ്ടെത്തിയതായാണ് തലക്കെട്ട്. ഏതോ പ്രാചീനയുഗത്തില്‍ നിര്‍മ്മിക്കപ്പെട്ട രഹസ്യതുരങ്കത്തിന്‍റെ അവശിഷ്ടങ്ങള്‍ ആര്‍ക്കിയോളജിക്കാര്‍ കണ്ടെത്തിയ വാര്‍ത്തയാണെന്ന് കരുതിയാല്‍ തെറ്റി. ഒരു കിലോമീറ്ററിലധികം നീളത്തില്‍ പണി പൂര്‍ത്തിയായ ഒരു അണ്ടര്‍‌പാത്ത് എങ്ങനെയോ ശ്രദ്ധിക്കപ്പെടാതെ കിടന്നുപോയതാണ്. അതും ലോകശ്രദ്ധയാകര്‍ഷിച്ച ബുര്‍ജ് ഖലീഫയെന്ന കെട്ടിടഭീമന്‍റെ കാല്‍ച്ചുവട്ടില്‍. infrastructure development പ്രളയത്തില്‍ കൂട്ടം തെറ്റിപ്പോയ ഒരു കുഞ്ഞരുവി! വാര്‍ത്ത കണ്ട് നോക്കൂ&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;color:#cc0000;"&gt;&lt;strong&gt;Secret tunnel: SZ Road traffic woes could ease&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;a href="http://3.bp.blogspot.com/_NALkg6jh5GQ/S2-2GTvIZHI/AAAAAAAAAgI/Vej7pTvzmUs/s1600-h/untitled.bmp"&gt;&lt;img id="BLOGGER_PHOTO_ID_5435763494752904306" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 310px; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_NALkg6jh5GQ/S2-2GTvIZHI/AAAAAAAAAgI/Vej7pTvzmUs/s400/untitled.bmp" border="0" /&gt;&lt;/a&gt;&lt;span style="font-size:85%;"&gt; Dubai: You can't help feeling a bit like Batman while driving into an apparently secret, subterranean car tunnel coursing under the Downtown Burj Khalifa area.&lt;br /&gt;There are no street signs or nameplates, just four empty lanes of asphalt divided by a concrete divider and two long ceiling slots to allow in air and sunlight.&lt;br /&gt;Several visits by XPRESS to the completely unknown 1.1-kilometre bypass tunnel revealed an empty thoroughfare save for a couple of straggler cars clipping through the concrete passageway.&lt;br /&gt;‘Not aware'&lt;br /&gt;A Roads and Transport Authority (RTA) official said they weren't aware of the tunnel which links Downtown Burj Khalifa to Al Mafraq Road and bypasses heavy Dubai Mall traffic congestion on Financial Centre Road (formerly Doha Road).&lt;br /&gt;"We may have announced this already, but I'm not aware of it," said the official. "It sounds like it will save drivers a lot of time."&lt;br /&gt;The official couldn't say when the tunnel had actually opened.&lt;br /&gt;A Dubai Taxi driver said he was overjoyed when he stumbled upon the find by accident.&lt;br /&gt;Using the underground tunnel instead of braving the construction work at Defence Roundabout and Financial Centre Road southerly towards Dubai Mall has saved him many times in recent weeks, he said.&lt;br /&gt;"On busy traffic days, it can take a lot of time to go from Shaikh Zayed Road past Dubai Mall and down the road behind (Al Mafraq Road) to get to Dubai Exhibition Centre," he said. "There is so much traffic at the [Dubai] Mall. This tunnel has made life much easier."&lt;br /&gt;To access the tunnel from a westerly direction on Shaikh Zayed Road, drivers can turn in to the Downtown Burj Khalifa exit before the Defence Roundabout exit. Once inside Downtown Burj Khalifa, motorists proceed to the second small roundabout and then turn left towards Emaar Square. The road directly enters the tunnel at the foot of Emaar Square office towers.&lt;br /&gt;It takes about a minute to pass through the tunnel and exit directly onto Al Mafraq Road with the Al Murooj Rotana hotel on the driver's side&lt;/span&gt;&lt;br /&gt;&lt;span style="color:#cc0000;"&gt;വാര്‍ത്തക്ക് കടപ്പാട്: GulfNews (&lt;/span&gt;&lt;a href="http://www.gulfnews.com/"&gt;&lt;span style="color:#cc0000;"&gt;www.gulfnews.com&lt;/span&gt;&lt;/a&gt;&lt;span style="color:#cc0000;"&gt;)&lt;/span&gt;&lt;br /&gt;&lt;br /&gt;അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ വേണം പറമ്പൊക്കെ നന്നായൊന്ന് കിളച്ച് നോക്കാന്‍. അപ്പനപ്പൂപ്പന്മാരായിട്ട് പണിത വല്ല തുരങ്കവും മറഞ്ഞ് കിടപ്പുണ്ടെങ്കിലോ..! പറയാന്‍ പറ്റില്ലേ..&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7831667472298564757-2381014714737648126?l=psbinoy.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://psbinoy.blogspot.com/feeds/2381014714737648126/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7831667472298564757&amp;postID=2381014714737648126' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/2381014714737648126'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/2381014714737648126'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/2010/02/blog-post_08.html' title='തുരങ്കം‌സ് ഓഫ് ദുബായ്സ്'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_NALkg6jh5GQ/S2-2GTvIZHI/AAAAAAAAAgI/Vej7pTvzmUs/s72-c/untitled.bmp' height='72' width='72'/><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-7831667472298564757.post-3887871812164398290</id><published>2010-02-03T14:31:00.003+04:00</published><updated>2010-02-03T15:43:22.448+04:00</updated><category scheme='http://www.blogger.com/atom/ns#' term='മാദ്ധ്യമം'/><category scheme='http://www.blogger.com/atom/ns#' term='സാമൂഹികം'/><title type='text'>അണ്ട്രാവിയിട്ട വാര്‍ത്തകള്‍</title><content type='html'>ടെയ്‌ലറിങ്ങും പറ്റുമെങ്കില്‍ ഫാഷന്‍ ഡിസൈനിങ്ങും കൂടി ജേര്‍‌ണലിസം കോഴ്സിന്‍റെ ഭാഗമാക്കണമെന്നാണ് ഈയുള്ളവന്‍റെ അഭിപ്രായം. കാരണം ചില പത്രങ്ങളിലെ വാര്‍ത്തകള്‍ പലതുമിപ്പോള്‍ നിക്കറിട്ടാണ് വെളിച്ചം കാണുന്നത്. അബ്ദുള്‍ റൗഫ് എന്നൊരു പാവം വ്യവസായിയെ ഇക്കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്ര സര്‍ക്കാര്‍ ഭൂമിയില്ലാത്ത കൃഷിക്കാര്‍ക്ക് വേണ്ടി അനുവദിക്കുന്ന ഭൂമിയില്‍‌ കുറച്ച് (1000 ഏക്കറോ മറ്റോ, ചുമ്മാ) അടിച്ചുമാറ്റിയത്രെ സാധു. സ്വന്തമായി ഭൂമിയില്ല, പട്ടിണിയാണ്, കിട്ടുന്ന ഭൂമില്‍ വല്ല ചേനയോ ചേമ്പോ നട്ടുണ്ടാക്കി വേവിച്ച് കൊടുത്തിട്ടുവേണം പൈതങ്ങള്‍ക്ക് വിശപ്പകറ്റാന്‍ എന്നൊക്കെ കരഞ്ഞു പറഞ്ഞ് നിക്കറിന്‍റെ കീശയും കാലിയായ പേര്‍‌സുമൊക്കെ കാണിച്ച്‌കൊടുത്തിട്ടും കേരളാവില്‍‌നിന്നുള്ള സര്‍ട്ടീറ്റ് തന്നെ വേണം എന്ന് വാശിപിടിച്ച മറാത്തികളാണ് തെറ്റുകാര്‍. കൃത്യാന്തരബാഹുല്യത്താല്‍ നട്ടം തിരിയുന്ന കേരളത്തിലെ ഉഗ്യോഗസ്ഥരെ ഇത്തരം ചീള് ചേന ചേമ്പ് സര്‍ട്ടീറ്റുകള്‍ക്കായി ശല്യം ചെയ്യുന്നത് നാടിന്‍റെ വികസനത്തേത്തന്നെ പിന്നോട്ടടിക്കും. അതുകൊണ്ട് നാടിന്‍റെ നന്മയെ കരുതി (അതുകൊണ്ട് മാത്രം) ആവശ്യമുള്ള കടലാസൊക്കെ എഴുതിയുണ്ടാക്കി ശ്ശടേന്ന് ഒരു സീലും തഹസില്‍‌ദാരുടെ ഒപ്പും സ്വയമങ്ങ് ചാര്‍ത്തി മറാത്തിക്ക് പണ്ടാറടങ്ങി. ഇതൊരു തെറ്റാണോ? ആണെന്നാണ് ഇപ്പോള്‍ പോലീസുകാര് പറയുന്നത്. എന്തായാലും വ്യാജരേഖാക്കേസില്‍ അവര് പൊക്കിയ റൗഫണ്ണനെ പിറ്റേന്ന് കോടതി പതിന്നാല് ദിവസത്തേക്ക് റിമാന്‍ഡും ചെയ്തു.&lt;br /&gt;&lt;br /&gt;വിഷയമതല്ല. ഈ പാവം വ്യവസായിയുടെ പേര് പത്രത്താളുകളില്‍ നിറഞ്ഞ് നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ജനാബ് കുഞ്ഞാലിക്കുട്ടി സാഹിബും മാദകത്തിടമ്പ് റജീനാരാജകുമാരിയും തമ്മിലുള്ള XXX പ്രണയകാവ്യം ഹൗസ് ഫുള്ളായി ഓടിക്കൊണ്ടിരുന്ന കാലം. സാഹിബിന്‍റെ ഭാര്യാസഹോദരീഭര്‍ത്താവായ അദ്ബുള്‍ റൗഫ് സാക്ഷികളെ കൂറ് മാറ്റാന്‍ നടത്തിയ ഇടപെടലുകള്‍ മുതല്‍ കേസ് നടത്തിപ്പിന്‍റെ ചുക്കാന്‍ പിടിക്കുന്നതടക്കമുള്ള പഴയ വാര്‍ത്തകള്‍ വെബ്ബിലൊന്ന് തിരഞ്ഞാല്‍ ഗൂഗിളമ്മച്ചി കാണിച്ച് തരും. ഇദ്ദേഹവും സാഹിബുമായുള്ള കൂട്ടുകച്ചവടങ്ങളേക്കുറിച്ചുള്ള ഗോസിപ്പുകള്‍ കോഴിക്കോട്ടുകാര്‍ക്കെങ്കിലും പുതുമയല്ല. ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത് കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധുവാണെന്ന കാര്യം കേരളത്തിലെ മിക്കവാറും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷെ നമ്മുടെ മാതൃഭൂമി മനോരമ പത്രങ്ങള്‍ മാത്രം ഇക്കാര്യമറിഞ്ഞില്ല. അറസ്റ്റ് നടന്ന വിവരം മറ്റെല്ലാ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്ത ഇന്നലെ മനോരമ പൂര്‍‌ണ്ണമായും വാര്‍ത്ത ഒഴിവാക്കി.(എവിടെയെങ്കിലും പ്രാദേശിക കോളത്തില്‍ വന്നിട്ടുണ്ടോ എന്നറിയില്ല). മാതൃഭൂമിയിലാകട്ടെ ഏതോ ഒരു റൗഫ് അറസ്റ്റില്‍ എന്ന മട്ടിലൊരു വാര്‍ത്ത കൊടുത്തു. ഇന്ന് രണ്ടാം ദിനം മറ്റ് പത്രങ്ങള്‍ക്കൊപ്പം തുടര്‍‌വാര്‍ത്ത കൊടുത്തപ്പോഴും കുഞ്ഞാലിക്കുട്ടിയുമായുള്ള റൗഫിന്‍റെ ബന്ധുത്വം മനോരമയും മാതൃഭൂമിയും അറിഞ്ഞിട്ടില്ല. ഇതാണത്രെ മാദ്ധ്യമപ്രവര്‍ത്തനത്തിന്‍റെ ഉദാത്ത മാതൃകകള്‍. റൗഫിന്‍റെ സ്ഥാനത്ത് സി പി എമ്മിലെ ഏതെങ്കിലുമൊരു ചോട്ടാ നേതാവിന്‍റെ മുള്ളിത്തെറിച്ച ബന്ധമെങ്കിലുമുള്ള ഒരുവനായിരുന്നു എങ്കില്‍ കാണേണ്ടിയിരുന്നു പുകില്‍. അവന്‍റെ മൂലവും പൂരാടവുമടക്കം ചൊറിഞ്ഞ് പുറത്തിട്ട് ആഘോഷമാക്കിയിട്ടുണ്ടാകും വീരവാനരന്മാരും മനോരമയും ഒപ്പം ചാനലുകളും.&lt;br /&gt;&lt;br /&gt;മൂടുതാങ്ങുന്നത് ഒരു കലയാണ്. താങ്ങുന്ന മൂടുകളുടെ ജീര്‍ണ്ണിച്ച നഗ്നതയില്‍ മണ്ണും പുല്ലും തടഞ്ഞ് അലോസരമുണ്ടാകാതെ അണ്ട്രാവിയണിയിച്ച് സം‌രക്ഷിക്കേണ്ടത് നല്ല മൂടുതാങ്ങികളുടെ ബാദ്ധ്യതയത്രെ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7831667472298564757-3887871812164398290?l=psbinoy.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://psbinoy.blogspot.com/feeds/3887871812164398290/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7831667472298564757&amp;postID=3887871812164398290' title='19 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/3887871812164398290'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/3887871812164398290'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/2010/02/blog-post.html' title='അണ്ട്രാവിയിട്ട വാര്‍ത്തകള്‍'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><thr:total>19</thr:total></entry><entry><id>tag:blogger.com,1999:blog-7831667472298564757.post-1581313854608813789</id><published>2010-01-21T08:27:00.004+04:00</published><updated>2010-01-21T08:55:54.644+04:00</updated><category scheme='http://www.blogger.com/atom/ns#' term='സാമൂഹികം'/><title type='text'>തൊഴിക്കുന്ന തൊഴിലുകള്‍</title><content type='html'>&lt;div&gt;കഴിഞ്ഞ അവധിക്കാലത്താണ്. അടുത്ത ബന്ധുവിന്‍റെ മകള്‍ ബാം‌ഗ്ലൂരില്‍ നര്‍‌സിങ്ങിന് ചേരുന്നു. കുട്ടിക്ക് ഈ ജോലിയോടുള്ള താത്പര്യമാണോ തീരുമാനത്തിന് പിന്നിലെന്ന് വെറുതെ അവളുടെ അച്ഛനോട് ചോദിച്ചു. അങ്ങനെയൊന്നുമില്ല അയല്‍‌വാസിയായ അവളുടെ ബെസ്റ്റ് ഫ്രണ്ട് ഇതേ കോഴ്‌സിനാണ് ചേരുന്നത്, അതുകൊണ്ട് അവളും ആ വഴി പോകട്ടെ എന്ന് തീരുമാനിച്ചു എന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പിതാവിന്‍റെ മറുപടി. &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;നമ്മുടെ സമൂഹത്തില്‍ പുതുമയല്ലാത്ത കാര്യം തന്നെ. തൊഴിലധിഷ്ടിത വിദ്യാഭ്യാസം തിരഞ്ഞെടുക്കുമ്പോള്‍ ഈയൊരു തീരുമാനത്തിന്‍റെ സത്തയാണ് ആ കുട്ടിയുടെ ശിഷ്ടമുള്ള ആയുസ്സിന് പ്രാണവായു പകരേണ്ടത് എന്ന പ്രധാനപ്പെട്ട വസ്തുത പലരും കണക്കിലെടുക്കാറില്ല. സ്വയം‌പര്യാപ്തതയും അതുവഴി സ്വതന്ത്രമായൊരു വ്യക്തിത്വവും ഉയര്‍ത്തിപ്പിടിക്കാന്‍ ഏറ്റവും അത്യന്താപേക്ഷിതമായ ഉപജീവനമാര്‍ഗ്ഗം നമ്മള്‍ തിരഞ്ഞെടുക്കുന്നത് തികച്ചും അശ്രദ്ധവും അശാസ്ത്രീയവുമായാണ് എന്ന് പറയാതെ വയ്യ. വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ സാമൂഹിക സാഹചര്യങ്ങളിലെ ചെറുപ്പക്കാര്‍ക്ക് തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പരിമിതമാണ് എന്ന് അം‌ഗീകരിക്കുമ്പോള്‍‌ത്തന്നെ ലഭ്യമായ സാദ്ധ്യതകളെങ്കിലും നമ്മള്‍ ഔചിത്യത്തോടെ ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതുണ്ട്. ഒരു തൊഴില്‍ മേഖല തിരഞ്ഞെടുക്കുമ്പോള്‍ തീര്‍ച്ചയായും സാമ്പത്തികവും തൊഴില്‍‌പരവുമായ സുരക്ഷിതത്വം ഒരു പ്രധാന ഘടകമാണെങ്കിലും അത് ഒരേയൊരു മാനദണ്ഡമാകുന്നിടത്താണ് അപകടം. അച്ചാറില്ലെങ്കില്‍ അലുവ കഴിക്കാം എന്ന് പറയുന്നപോലെഒരേ വിദ്യാര്‍ത്ഥിയുടെ ചോയ്‌സ് ലിസ്റ്റില്‍ ഒന്നാമതായി മെഡിസിനും രണ്ടാമതായി മെക്കാനിക്കല്‍ എഞ്ചിനീറിങ്ങും മൂന്നാമതായി ബിസിനസ് മാനേജ്‌മെന്‍റും കടന്ന് വരുന്നതിലെ കോമാളിത്തം നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. അത്ഭുതകരമാംവിധം വ്യത്യസ്തങ്ങളായ അഭിരുചികള്‍ ഒളിഞ്ഞിരിക്കുന്ന ജീനുകള്‍ പേറുന്ന മനുഷ്യര്‍ക്കിടയില്‍ എന്തും ചെയ്യും സുകുമാരന്‍ മട്ടിലുള്ള സര്‍‌വ്വകലാവല്ലഭന്മാര്‍ വിരളമായിരിക്കും. ചിത്രം വരക്കുന്നവന്‍ പാട്ട് പാടണമെന്നില്ല, കണക്ക് വഴങ്ങുന്നവന്‍ ചിലപ്പോള്‍ കളിയില്‍ കുഴങ്ങും. ചിത്രത്തിലെ രേഖകളും രൂപങ്ങളും വായിച്ചെടുക്കാന്‍ ജന്മവാസനയില്ലാത്തവന്‍ എങ്ങനെയൊരു നല്ല സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറാകും, മനുഷ്യരെ ഭയക്കുന്ന അന്തര്‍‌മുഖന്‍ ബുദ്ധിജീവിയാണെങ്കിലും എങ്ങനെ നല്ലൊരു അദ്ധ്യാപകനാകും, മുന്ന് വരികള്‍‌ക്കപ്പുറം ലോജിക്കില്ലാത്തവന്‍ എങ്ങനെയൊരു നല്ല പ്രോഗ്രാമറാകും, സഹജീവികളോട് സഹാനുഭൂതിയില്ലാത്തവനെങ്ങനെ നല്ല ഡോക്ടറാകും. തെറ്റായ പ്രവര്‍ത്തിമണ്ഡലത്തില്‍ എത്തിപ്പെടുന്നവന്‍ പത്ത് മുപ്പത് കൊല്ലക്കാലം അവനവനു തന്നെയും സമൂഹത്തിനാകെയും ബാദ്ധ്യതയായി മാറുന്ന ദുരന്തമാവുകയാവും ഫലം. മറിച്ച് നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട, ഒരു വിനോദമെന്നപോലെ പ്രീയത്തോടെ ചെയ്യാന്‍ കഴിയുന്ന പ്രവൃത്തിക്ക് ഔദ്യോഗിക പദവിയും പ്രതിഫലവും ലഭിക്കുന്ന അവസ്ഥ എത്ര ആവേശകരമായിരിക്കുമെന്ന് കൂടി ചിന്തിക്കണം. &lt;/div&gt;&lt;br /&gt;&lt;div&gt;പലപ്പോഴും ഉപരിപ്ലവമായ പൊലിമയിലാണ് പല തൊഴില്‍മേഖലകളും വിലയിരുത്തപ്പെടുന്നത്. ഒന്നാമത്തെ ഉദാഹരണമാണ് ഡോക്ടറുടെ തൊഴില്‍. ജോലിക്കുവേണ്ടി സ്വകാര്യജീവിതത്തില്‍ ഇത്രയധികം ത്യാഗങ്ങള്‍ സഹിക്കുന്ന മറ്റൊരു വിഭാഗമുണ്ടെന്ന് തോന്നുന്നില്ല. ക്ലിപ്തതയില്ലാത്ത ജോലിസമയം, സമ്മര്‍ദ്ദങ്ങളും പിരിമുറുക്കവും ഒഴിയാത്ത തൊഴില്‍ മേഖല, പലപ്പോഴും Thankless എന്ന് തോന്നിക്കുന്ന ചുറ്റുപാടുകള്‍. എട്ടും പത്തും കൊല്ലം നീളുന്ന പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനൊടുവില്‍ ജോലി തുടങ്ങുന്ന വൈദ്യന്മാര്‍ ഇനിയൊരു തിരിച്ചുപോക്ക് സാധ്യമല്ലാത്തവിധം അകപ്പെട്ട് പോകുന്ന തൃശങ്കു സ്വര്‍ഗ്ഗത്തിലെ പീഡകള്‍ കാരണമാണോ എന്നറിയില്ല, അവരുടെ ആയുസ്സ് പൊതുശരാശരിയിലും താഴെയാണെന്നുള്ള ഒരു പഠനവും കണ്ടിരുന്നു. അങ്ങേയറ്റത്തെ അര്‍‌പ്പണമനോഭാവവും ഇടവേളകളില്ലാത്ത തുടര്‍‌പഠനസന്നദ്ധതയും ഉള്ളവര്‍ക്ക് മാത്രമേ അപ്പോത്തിക്കിരിയുടെ ജോലി ആസ്വദിക്കാനും അതില്‍ വിജയിക്കാനും കഴിയൂ എന്നാണെന്‍റെ തോന്നല്‍. &lt;/div&gt;&lt;br /&gt;&lt;div&gt;ഇവിടെയാണ് ഫ്രാങ്ക് പാര്‍‌സണ്‍‌സ് (Frank Parsons)എന്ന വെള്ളക്കാരന്‍ വാദ്ധ്യാരേക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടത്. occupational/career guidance എന്ന സേവനമേഖലയുടെ പിതാവായാണ് ഈ സായ്‌വ് അറിയപ്പെടുന്നത്. 1854 മുതല്‍ 1908 വരെ ജീവിച്ചിരുന്ന ഈ അമേരിക്കക്കാരെന്‍റെ Choosing a Vocation എന്ന പുസ്തകമാണ് ഇന്നും കരിയര്‍ ഡവലപ്മെന്‍റിന്‍റെ ബൈബിള്‍ ആയി ഗണിക്കപ്പെടുന്നത്. അദ്ധ്യാപനം, സാമൂഹ്യസേവനം, എഞ്ചിനീയറിങ്ങ് എന്നിങ്ങനെ വിവിധ മേഖലകളിലായി തുടര്‍ന്ന ഔദ്യോഗിക ജീവിതത്തിന്‍റെ അവസാനപാദത്തിലാണ് പാര്‍സണ്‍‌സ് തന്‍റെ ജീവിതനിയോഗം തിരിച്ചറിഞ്ഞത്. കിട്ടുന്നതുകൊണ്ട് തൃപ്തിപ്പെട്ടിരുന്ന ഉദ്യോഗാര്‍ത്ഥികളെ തങ്ങളുടെ കഴിവുകളെയും ദൗര്‍ബ്ബല്യങ്ങളെയും കുറിച്ച് ബോധവാന്മാരാക്കുകയും അവര്‍ക്ക് യോജിച്ച തൊഴില്‍‌മേഖല തിരഞ്ഞെടുക്കുന്നതിന് ശാസ്ത്രീയവും നിയതവുമായ ഒരു മാര്‍ഗ്ഗരേഖ സൃഷ്ടിക്കുകയുമാണ് പിന്നീടദ്ദേഹം ചെയ്തത്. വളരെ പെട്ടന്നുതന്നെ അദ്ദേഹത്തിന്‍റെ വിശകലനരീതികള്‍ വ്യാപകമായ അം‌ഗീകാരം നേടിയെടുക്കുകയും പ്രശസ്തമായ പല സര്‍‌വ്വകലാശാലകളും career guidance തങ്ങളുടെ പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയും ചെയ്തു. ഇന്ന് കാലോചിതമായ പരിഷ്ക്കാരങ്ങളോടെ ഈ സേവനം മിക്കവാറും വികസിത രാജ്യങ്ങളില്‍ ഔദ്യോഗിക പാഠ്യപദ്ധതിയുടെ ഭാഗമായി മാറിയിട്ടുള്ളത് കൂടാതെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും career guidance &amp;amp; councelling സേവനദാതാക്കളായുണ്ട്. &lt;/div&gt;&lt;br /&gt;&lt;div&gt;നമ്മുടെ നാട്ടില്‍ ഇപ്പോഴും വലിയ നഗരങ്ങളില്‍ മാത്രം ലഭ്യമായതും ഭൂരിപക്ഷത്തിന് കിട്ടാക്കനിയുമായ ഒരു സേവനമാണ് career guidance എന്നാണ് അറിവ്. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ നഗരപ്രദേശങ്ങളില്‍ ഉള്ളതായി കേട്ടിരുന്നു. ഇത്തരം സൗകര്യങ്ങള്‍ പൊതുവിദ്യാഭാസത്തിന്‍റെ ഭാഗമാക്കുന്നതിനേക്കുറിച്ച് ഭരണതലത്തില്‍ എന്തെങ്കിലും ആലോചനപോലും നടക്കുന്നതായി കേട്ടിട്ടില്ല. ലക്ഷ്‌യ ബോധമില്ലാത്ത ആട്ടിന്‍‌പറ്റത്തേപ്പോലെ സ്കൂളുകളുടെ കവാടങ്ങള്‍ തുറന്ന് പുറത്തേക്കൊഴുകുന്ന പുതുതലമുറ നേരും നെറിയും കെട്ട വിദ്യാഭ്യാസക്കച്ചവടക്കാരുടെ വലയില്‍‌ കുടുങ്ങി ജീവിതം നരകതുല്യമാക്കുകയാണ് പലപ്പോഴും. മന്ദഗതിയിലുള്ള നമ്മുടെ വികസനപാതയില്‍ Career guidance പോലുള്ള സേവനങ്ങള്‍ പൊതുസംവിധാനങ്ങളുടെ ഭാഗമാകുന്നതിന് ഇനിയും ഒരു ദശാബ്ദമെങ്കിലും കാത്തിരിക്കേണ്ടി വന്നേക്കാം. എങ്കിലും വിഷയത്തിന്‍റെ ശാസ്ത്രീയതയേക്കുറിച്ചും അനിവാര്യതയേക്കുറിച്ചും തിരിച്ചറിവുള്ളവര്‍ കുറച്ചൊന്നദ്ധ്വാനിച്ചാല്‍ പിന്‍‌തലമുറക്കായി പലതും ചെയ്യാനാകും. എന്‍‌ട്രന്‍സ് കോച്ചിങ്ങിനായി ചെലവാക്കുന്ന തുകയുടെ ഒരു ചെറിയ ഭാഗം ഇത്തരം സേവനങ്ങള്‍ക്കായി ചിലവാക്കുന്നതും നഷ്ടമാകാനിടയില്ല. ഈ വിഷയത്തില്‍ ആധികാരികമായ മാര്‍ഗ്ഗനിര്‍‌ദ്ദേശങ്ങള്‍ നല്‍കാന്‍ പ്രാപ്തരായവര്‍ നമ്മുടെ വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടാകണം. ഇന്‍റര്‍‌നെറ്റില്‍ത്തന്നെ ഈ സേവനമേഖലയേക്കുറിച്ചുള്ള ധാരാളം വിവരങ്ങള്‍ ലഭ്യമാണ്. താരത്മ്യേന ലളിതമായി തോന്നിയ ചില വൊക്കേഷണല്‍ ടെസ്റ്റുകളുടെ സാമ്പിള്‍ ചോദ്യാവലി ഇവിടെ കൊടുക്കുന്നു. ഇത്തരം ടെസ്റ്റുകളുടെ കൂടെ ഘട്ടങ്ങളായുള്ള കൗണ്‍സലിങ്ങും ചേര്‍ന്നതാണ് വിശകലനരീതി. ഓര്‍മ്മിക്കുക ലിങ്കിലുള്ളത് നമ്മുടെ സാമൂഹ്യ സാഹചര്യങ്ങള്‍ക്കിണങ്ങുന്ന ഒരു സമ്പൂര്‍ണ്ണ പരിശോധനാ സഹായി അല്ല. ലളിതമായ ഒരുദാഹരണം മാത്രം.&lt;br /&gt;&lt;a href="http://www.classroom.antarctica.gov.au/introduction/references-and-resources/classroom-antarctica-resources/maps/vocational-test/Vocational%20guidance%20test%20part%20A.pdf"&gt;Test A&lt;/a&gt;&lt;br /&gt;&lt;a href="http://www.classroom.antarctica.gov.au/introduction/references-and-resources/classroom-antarctica-resources/maps/vocational-test/Vocational%20guidance%20test%20part%20B.pdf"&gt;Test B&lt;/a&gt;&lt;br /&gt;&lt;a href="http://www.classroom.antarctica.gov.au/introduction/references-and-resources/classroom-antarctica-resources/maps/vocational-test/How%20to%20score%20your%20answers.pdf"&gt;Scoring&lt;/a&gt;&lt;br /&gt;&lt;a href="http://www.classroom.antarctica.gov.au/introduction/references-and-resources/classroom-antarctica-resources/maps/vocational-test/Mini%20Job%20Chart.pdf"&gt;Mini Job Chart&lt;/a&gt;&lt;br /&gt;പറഞ്ഞുവന്നത് ഇങ്ങനെ ചുരുക്കാം മിഥ്യാഭിമാനത്തിന്‍റെ സായൂജ്യം തേടി ലക്ഷങ്ങള്‍ കോഴകൊടുത്ത് മക്കള്‍‌ക്കായി പട്ടങ്ങള്‍ ലേലത്തില്‍ പിടിക്കുന്ന മാതാപിതാക്കള്‍ ഒരു കാര്യം ഓര്‍മ്മിക്കേണ്ടതുണ്ട് പിന്നീടൊരു മൂന്നോ നാലോ ദശാബ്ദക്കാലം ആ ചെറുപ്പക്കാരെ കൊല്ലാതെ കൊല്ലുന്ന പീഡനയന്ത്രങ്ങളാകരുത് നിങ്ങള്‍ വില കൊടുത്ത് വാങ്ങുന്ന മുള്‍ക്കിരീടങ്ങള്‍. ഇനിയും തെളിച്ച് പറഞ്ഞാല്‍ ജോലിയൊരു പണിയാകരുത് എന്ന്.&lt;br /&gt;Career Guidanceന്‍റെ ചിരിത്രത്തേക്കുറിച്ചും Frank Parsonsന്‍റെ സം‌ഭാവനകളേക്കുറിച്ചുമുള്ള ഒരു &lt;a href="http://www.kuder.com/news/vol6_no3/Parsons.html"&gt;ചെറുലേഖനം ഇവിടെ&lt;/a&gt; കാണാം &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7831667472298564757-1581313854608813789?l=psbinoy.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://psbinoy.blogspot.com/feeds/1581313854608813789/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7831667472298564757&amp;postID=1581313854608813789' title='15 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/1581313854608813789'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/1581313854608813789'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/2010/01/blog-post_21.html' title='തൊഴിക്കുന്ന തൊഴിലുകള്‍'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><thr:total>15</thr:total></entry><entry><id>tag:blogger.com,1999:blog-7831667472298564757.post-3982198888497571268</id><published>2010-01-05T08:26:00.002+04:00</published><updated>2010-01-05T08:34:38.748+04:00</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><title type='text'>മലയാള മര്യാദകള്‍</title><content type='html'>&lt;p&gt;കേരളത്തിന്‍റെ സമ്പന്നമായ പൈതൃകത്തിന്‍റെയും തനതായ സം‌സ്ക്കാരത്തിന്‍റെയും ബ്രാന്‍ഡ് അമ്പാസഡര്‍‌മാര്‍ ആകേണ്ടവരാണ് നമ്മുടെ ഇളമുറക്കാര്‍. പക്ഷെ നിര്‍ഭാഗ്യവശാല്‍ തൊഴില്‍‌പരമായ സാഹചര്യങ്ങള്‍ ചെറുപ്രായത്തിലേ അവരെ പ്രവാസികളാക്കുന്നതുകൊണ്ട് കേരളീയസമൂഹവുമായി അടുത്തിടപഴകി നമ്മുടെ പൊതുശീലങ്ങള്‍ സ്വായത്തമാക്കാനുള്ള അവസരം അവര്‍ക്ക് നഷ്ടമാകുന്നുണ്ട്. കുളിക്കുന്നത് ആര്‍ഭാടമായും ചന്തി കഴുകുന്നത് അഹങ്കാരമായും ഗണിക്കപ്പെടുന്ന സായ്‌പ്പിന്‍റെ നാട്ടില്‍ എത്തിപ്പെടുന്ന നമ്മുടെ ചെറുപ്പക്കാരുടെ ആഭിമുഖ്യം ആ ദേശത്തെ ശീലങ്ങളോടാവുക സ്വാഭാവികം. വഴി മാറി സഞ്ചരിക്കുന്ന ഇത്തരക്കാര്‍ക്കായി മലയാളികളുടെ വ്യക്തിശുചിത്വത്തിന്‍റെ കാര്‍ക്കശ്യവും പൊതു ഇടങ്ങളിലെ തനതായ പെരുമാറ്റ മര്യാദകളും  പരിചയപ്പെടുത്തിക്കൊടുക്കാനുള്ള എളിയ ശ്രമമാണ് ഈ കുറിപ്പ്.&lt;br /&gt;&lt;/p&gt;&lt;p&gt;&lt;strong&gt;നിയമം ഒന്ന്&lt;/strong&gt;- അപാരമായ ഏകാഗ്രത ഇവിടെ പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്.  ചെയ്യുന്ന പ്രവൃത്തി നാലാള് കൂടുന്നിടത്താകുമ്പോള്‍‍ അത് വൃത്തിയായിത്തന്നെ നിര്‍‌വ്വഹിക്കണം. മൈതാനത്ത് മോതിരം തിരയുന്നവന്‍റെ ശ്രദ്ധയും പൊന്നുരുക്കുന്ന തട്ടാന്‍റെ സൂക്ഷ്മതയുമാണ് ആവശ്യം. പൊതുസ്ഥലത്ത് മൂക്കില്‍ വിരലിടുന്നതിനേക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. അതീവഗൗരവഭാവം  മൂക്കില്‍ ഖനനം നടക്കുന്ന വേളയിലുടനീളം മുഖത്ത്  നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.  സ്വന്തം കാല്‍‌പ്പാദത്തിലേക്ക് നൊക്കിക്കൊണ്ട് കണ്ണുകള്‍ പാതിയടഞ്ഞ ഒരു ഫീലിങ്സ് വരുത്തുകയാവും ഉത്തമം. മറ്റ് പല ഖനനപ്രവര്‍ത്തനങ്ങളിലും എന്നപോലെ നടുവിരലാണ് മൂക്കിലെ പര്യവേഷണത്തിനും യോജിക്കുക. കാലിയായ വിക്സ് കുപ്പിയില്‍‌നിന്നും അവശേഷിക്കുന്ന നനവ് തുടച്ചെടുക്കാന്‍ വിരല്‍ ചുഴറ്റുന്ന മട്ടില്‍‌വേണം പ്രയോഗം. കൈയ്യില്‍ തടയുന്ന ഉല്പന്നങ്ങളെ  ‍താഴെയിടാതെ ശ്രദ്ധാപൂര്‍‌വ്വം ഒന്നൊന്നായി വിരലുകള്‍ക്കൊണ്ട് തിരുമ്മിയുരുട്ടി പൂര്‍ണ്ണ ഗോളാകൃതി കൈവരുത്തണം. എന്നിട്ട് ശാന്തിക്കാരന്‍ പൂജാപുഷ്പ്പങ്ങള്‍ അര്‍പ്പിക്കുന്ന മട്ടില്‍ കൈപ്പത്തി മലര്‍ത്തിപ്പിടിച്ച് വേണം അവയെ ഞൊട്ടിക്കളയേണ്ടത്. ഇത്രയും ചെയ്തുകഴിഞ്ഞാല്‍ ചുറ്റുമൊന്ന് കണ്ണോടിച്ച് പ്രേക്ഷകരുടെ അനുമോദന പാര്‍‌വ്വൈകള്‍ ഏറ്റുവാങ്ങാവുന്നതാണ്.&lt;br /&gt;&lt;/p&gt;&lt;p&gt;&lt;strong&gt;നിയമം രണ്ട്&lt;/strong&gt;- അല്പ്പം‌കൂടി ലാഘവത്തോടെ നിര്‍‌വ്വഹിക്കാവുന്ന കര്‍മ്മമാണ് പല്ലിടകുത്തല്‍. ഈ പ്രക്രീയ നടന്നുകൊണ്ടിരിക്കുമ്പോള്‍ തലയുയര്‍ത്തി ചുറ്റുപാടും വീക്ഷിക്കുകയും ജന്തുജാലങ്ങളാല്‍ സമ്പന്നമായതും പൊതു കം‌ഫര്‍ട്ട് സ്റ്റേഷനിലെ ക്ലോസറ്റിന്‍റെ നിറമുള്ള പല്ലുകള്‍ എറിഞ്ഞ് പിടിപ്പിച്ചമട്ടില്‍ വിന്യസിക്കപ്പെട്ടതുമായ വദനത്തിന്‍റെ സൗകുമാര്യം മാലോകര്‍ക്കായി തുറന്ന് പ്രദര്‍ശിപ്പിക്കുകയും ചെയ്യാവുന്നതാണ്. കുത്തല്‍ നടന്നുകൊണ്ടിരിക്കെത്തന്നെ വായിലെ മിനി വാക്വം ക്ലീനര്‍ നിര്‍ത്താതെ പ്രവര്‍ത്തിപ്പിച്ച് തട്ടിന്‍‌പുറത്ത് എലികള്‍ കുടും‌ബയോഗം ചേരുന്ന ശബ്ദം പുറപ്പെടുവിച്ചുകൊണ്ടിരിക്കണം കുത്തിയെടുക്കുന്ന വിഭവങ്ങള്‍ അഭിരുചിക്കനുസരിച്ച്  വെജ് നോണ്‍‌വെജ് തരം‌തിരിച്ച് തുപ്പിക്കളയുകയോ നാക്കിലേക്ക് ആവാഹിച്ച് രുചിച്ച ശേഷം വിഴുങ്ങുകയോ ചെയ്യാം. തുപ്പിക്കളയുകയാണെങ്കില്‍ പരമാവധി ശബ്ദഘോഷങ്ങള്‍ സൃഷ്ടിക്കുകയും ഇതൊക്കെ നമുക്ക് എത്ര നിസ്സാരം എന്നൊരു ഭാവം മുഖത്ത് വരുത്തുകയും ചെയ്യുന്നത് ജനത്തിന്‍റെ ആരാധന വര്‍ദ്ധിക്കാന്‍ സഹായകമാകും&lt;br /&gt;&lt;/p&gt;&lt;p&gt;&lt;strong&gt;നിയമം മൂന്ന്&lt;/strong&gt;- ജിം‌നാസ്റ്റിക്സിന്‍റെ ലാസ്യഭം‌ഗി ഇഴുക്കിച്ചേര്‍ക്കാവുന്ന കലയാണ് മൂക്ക് ചീറ്റല്‍. വ്യക്തിശുചിത്വത്തിലുള്ള നമ്മുടെ അതീവജാഗ്രത പ്രകടമാക്കാനായി മൂക്ക് എന്ന നികൃഷ്ടദ്വാരത്തെ ശരീരത്തിന്‍റെ മറ്റ് പാവനഭാഗങ്ങളില്‍‌നിന്നും പരമാവധി അകലേക്ക് മാറ്റേണ്ടതുണ്ട്. അതിനായി അരക്ക് മുകളിലേക്കുള്ള ശരീരഭാഗം തറക്ക് സമാന്തരമായി കൊണ്ടുവരണം. ഒരു കാല് കൂടി പിന്നോട്ടുയര്‍ത്തി ബാലന്‍സ് ചെയ്ത് നില്‍ക്കുന്നത് പ്രേക്ഷകരുടെ മതിപ്പേറ്റാന്‍ സഹായിക്കും. പ്രഷര്‍ കുക്കറിന്‍റെ സേഫ്റ്റി‌വാല്‍‌വ് അടിച്ചുപോയ ശബ്ദത്തിലുള്ള ചീറ്റലില്‍ ഞെട്ടിത്തിരിയുന്ന മാളോര്‍ക്ക് ഒരറ്റം മൂക്കിലും ഒരറ്റം തറയിലുമായി സ്റ്റേ വയര്‍ അടിച്ചിരിക്കുന്ന മട്ടില്‍ തൂങ്ങിക്കിടക്കുന്ന കൊഴുത്ത തീര്‍ത്ഥം കണ്ട് സായൂജ്യമടയാനുള്ള ഭാഗ്യമുണ്ടാകണം.&lt;br /&gt;&lt;/p&gt;&lt;p&gt;&lt;strong&gt;നിയമം നാല്&lt;/strong&gt;- ചൊള ചെലവാക്കി വാങ്ങുന്ന പെയ്സ്റ്റുപയോഗിച്ച് ഡെയ്‌ലി പല്ല് തേക്കുന്ന ശീലമുള്ളത് നാലുപേര്‍ അറിഞ്ഞില്ലെങ്കില്‍ കോള്‍ഗേറ്റും കുമ്മായവും തമ്മിലെന്ത് വ്യത്യാസം? വീട്ടില്‍ വാഷ്‌ബേസിനുണ്ടെങ്കിലും പല്ലുതേപ്പ് പറമ്പില്‍ തന്നെ വേണം.  ഗൃഹനാഥന്‍റെ കലാചാതുരി വിളിച്ചോതിക്കൊണ്ട് നാളെത്തെ കറിക്കുള്ള ചീരയും ഇന്നത്തെ കണിക്കുള്ള  റോസാ പുഷ്പവും അടക്കമുള്ള  വൈവിധ്യമാര്‍ന്ന  കാന്‍‌വാസില്‍ വെളുത്ത ചായത്തിലുള്ള അബ്സ്ട്രാക്റ്റ് ചിത്രങ്ങള്‍ തൊടിയെ അലങ്കരിക്കണം. അതിസാരം വന്ന കാക്ക മൂക്കിന്മേലിരുന്ന് തൂറിയ മട്ടില്‍ വായി‌ല്‍‌നിന്ന് ഒലിച്ചിറങ്ങുന്ന വെളുത്ത് കൊഴുത്ത ദ്രാവകവുമൊലിപ്പിച്ച് കൈയ്യില്‍ ബ്രഷുമേന്തിയുള്ള പരാക്രമം അങ്കക്കലി പൂണ്ട ചേകവരെ അനുസ്മരിപ്പിക്കണം. മള്‍ട്ടി ടാസ്കിങ്ങും പബ്ലിക്ക് റിലേഷന്‍‌സും ഇമ്പ്രൂവ് ചെയ്യാനായി ഈ സമയം വഴിയേ പോകുന്ന പരിചയക്കാരെ തടഞ്ഞ് നിര്‍ത്തി മുനിസിപ്പാലിറ്റിയുടെ ശുചിത്വമില്ലായ്മയേക്കുറിച്ചും ആരോഗ്യവകുപ്പിന്‍റെ പിടിപ്പുകേടിനേക്കുറിച്ചും ഘോരഘോരം പ്രസം‌ഗിക്കാവുന്നതാണ്.&lt;br /&gt;&lt;/p&gt;&lt;p&gt;&lt;strong&gt;നിയമം അഞ്ച്&lt;/strong&gt;- പ്രവാചകര്‍ പൊതുവേ ലജ്ജാശീലരായതുകൊണ്ട് മാത്രം സ്വര്‍‌ഗ്ഗീയ സുഖങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ ഒന്നാണ് പൃഷ്ടം ചൊറിയല്‍. അതിന്‍റെ സുഖം ആസ്വദിച്ചറിഞ്ഞവര്‍ കൃമിമരുന്നുകള്‍ നിര്‍ത്തലാക്കാന്‍ ഹര്‍ത്താലാചരിക്കും. ഏത് സമയത്തും ഏത് വേദിയിലും  ഈ സ്വര്‍ഗ്ഗീയസുഖം ആസ്വദിക്കാനുള്ള സ്വാതന്ത്ര്യമാണ് 1947ല്‍ നമ്മള്‍ നേടിയെടുത്തത്. ഏത് കൈ കൊണ്ടാണോ ചൊറിയന്നത് അതിന് വിപരീത വശത്തുള്ള കാലിന്‍റെ ഉപ്പൂറ്റി തെല്ലൊന്നുയര്‍ത്തി  ചെറുതായൊരു ലിഫ്റ്റ് കൊടുക്കുന്നത് നന്നായിരിക്കും. ചൊറിച്ചില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കുമ്പോഴേക്കും പിടികൂടാനിടയുള്ള മയക്കം മുന്നില്‍‌ക്കണ്ട് ഒഴിവുള്ള കൈകൊണ്ട് ഇലക്ട്രിക്ക് പോസ്റ്റിലോ ബസ്  ഷെല്‍ട്ടറിന്‍റെ തൂണിലോ സപ്പോര്‍ട്ട് കൊടുക്കാന്‍ ശ്രദ്ധിക്കണം. വേട്ടയാടിപ്പിടിച്ച പോത്തിന്‍റെ തല സ്റ്റഫ് ചെയ്ത് സൂക്ഷിക്കുന്നതുപോലെ, പൂര്‍ത്തിയാക്കിയ ധീരകൃത്യത്തിന്‍റെ വിളമ്പരമായി ഉടുവസ്ത്രം പൃഷ്ടത്തിന്‍റെ വിടവില്‍‌ത്തന്നെ നിലനിര്‍ത്തുന്നത് ജനത്തിന്‍റെ ബഹുമാനം ആര്‍ജ്ജിക്കാന്‍ ഉപകരിക്കും.&lt;br /&gt;&lt;/p&gt;&lt;p&gt;വിസ്താരഭയത്താല്‍ തല്‍ക്കാലം ചുരുക്കുന്നു. പ്രധാനപ്പെട്ട പോയിന്‍റുകള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ മറ്റ് പൈതൃകസംരക്ഷകര്‍ ഇടപെട്ട് പൂര്‍ത്തിയാക്കണമെന്ന് അപേക്ഷ. ദൈവത്തിന്‍റെ സ്വന്തം നാട് ടൂറിസം വ്യവസായത്തിലേക്ക് കണ്ണുനട്ടിരിക്കുന്ന കാലഘട്ടത്തില്‍ ഇത്തരം പെരുമാട്ടച്ചട്ടങ്ങള്‍ക്ക് വന്‍ പ്രസക്തിയുണ്ട്.   &lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7831667472298564757-3982198888497571268?l=psbinoy.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://psbinoy.blogspot.com/feeds/3982198888497571268/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7831667472298564757&amp;postID=3982198888497571268' title='36 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/3982198888497571268'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/3982198888497571268'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/2010/01/blog-post.html' title='മലയാള മര്യാദകള്‍'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><thr:total>36</thr:total></entry><entry><id>tag:blogger.com,1999:blog-7831667472298564757.post-7344589246527687029</id><published>2009-12-24T15:30:00.001+04:00</published><updated>2009-12-24T15:41:13.641+04:00</updated><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><category scheme='http://www.blogger.com/atom/ns#' term='സാമൂഹികം'/><title type='text'>സുഗം വരണ വണ്‍‌വേ ട്രാഫിക്കുകള്‍</title><content type='html'>"ഹലോ കോഴി ആള്‍സയില്‍"&lt;br /&gt;"ഹലോ മത്തായിച്ചാ ഇത് രായപ്പനാ"&lt;br /&gt;"ആ എന്നാ രായപ്പാ രാവിലേതന്നെ? നീ കടം ചോദിച്ച കാശിനാണേ സമയം കളയണ്ട. കാലത്ത് തൊറന്നേപ്പിന്നെ മൂന്ന് കോഴി തെകച്ച് വിറ്റിട്ടില്ല."&lt;br /&gt;"ഹ അതല്ലന്നേ. മത്തായിച്ചന്‍ വിവരമൊന്നുമറിഞ്ഞില്ലേ, വാര്‍ത്തയൊന്നും കേട്ടില്ലേ."&lt;br /&gt;"എന്നതാടാ കാര്യം?? കോഴിപ്പനിയെങ്ങാനും പിന്നേമെറങ്ങിയോ"&lt;br /&gt;"മത്തായിച്ചാ ദേണ്ടെ നമ്മടെ  അമ്മച്ചിവിഷന്‍ ചാനലില് സ്ക്രോള്‍ ന്യൂസ് വന്നോണ്ടിരിക്കണു,  മന്ത്രി പാക്കരന്‍റെ മോനെ  പെണ്‍‌വാണിഭക്കേസില് പോലീസ് പിടിച്ചെന്ന്." &lt;br /&gt;"ങ്ഹേ! ഒള്ളതാണോടാ ഈ പറയണേ. വെറുതെ കൊതിപ്പിക്കല്ലേ"&lt;br /&gt;"ഒള്ളത് തന്നെ മത്തായിച്ചാ. പിടിക്കുമ്പം ചെക്കന് മുണ്ടുപോലും ഒണ്ടാരുന്നില്ലാത്രെ"&lt;br /&gt;"ഹൊ! എനിക്കുമേല. കടേലൊരു റേഡിയോ പോലുമില്ലാതായിപ്പോയല്ലോ കര്‍ത്താവേ. രായപ്പാ നീ മുഴുവനും പറയടാ"&lt;br /&gt;"സം‌ഭവം കണ്ടുപിടിച്ച നാട്ടാകാരീച്ചെലര് കലാപരിപാടികളൊക്കെ മൊബൈലില് പിടിച്ചിട്ടുണ്ടത്രെ.  ഞങ്ങളൊക്കെ ടി വീടെ മുമ്പീന്ന് മാറാതിരിക്കുവാ. ഒടനേ കാണിക്കുവാരിക്കും."&lt;br /&gt;"ഹെന്‍റെ രായപ്പാ ഞാനിപ്പ എന്നതാടാ ചെയ്യണേ. ഇരിക്കപ്പൊറുതി കിട്ടണില്ലല്ലോടാ." &lt;br /&gt;"വെഷമിക്കണ്ട മത്തായിച്ചാ പുതിയ വിവരം കിട്ടണമൊറക്ക്  ഞാന്‍ വിളിച്ചോണ്ടിരിക്കാം."&lt;br /&gt;"മറക്കല്ലേടാ മക്കളേ. നീ ചോദിച്ച കാശ് ഞാന്‍ വൈന്നേരത്തേക്ക് ശരിയാക്കിവെച്ചേക്കാം."&lt;br /&gt;-----------------&lt;br /&gt;"ഹലോ മത്തായിച്ചാ  പുതിയ സ്ക്രോള്‍ ന്യൂസൊണ്ട്"&lt;br /&gt;"എന്നതാടാ?!"&lt;br /&gt;"ചെക്കന്‍റെ കൂടെ പ്രായപൂര്‍ത്തിപോലും ആകാത്തതടക്കം നാലു പെണ്ണുങ്ങളുണ്ടാരുന്നുപോലും.  ഇത്തവണ പാക്കരന്‍‌മന്ത്രീടെ ചീട്ട് കീറും."&lt;br /&gt;&lt;br /&gt;"ഹമ്മോ, കേട്ടിട്ട് എനിക്ക്  സുഗം വരണെടാ രായപ്പാ,  എനിക്ക് സുഗം വരണൂ. അവനും അവളുവാരും തുണിയില്ലാണ്ട്‌ വരുമ്പം മൊബൈലിലെങ്കിലും ഒന്ന് പിടിച്ചേക്കണേ രായപ്പാ. പിന്നെ, നീ മറുത്തൊന്നും പറയല്ല്. ഇന്ന് വൈന്നേരത്തെ പൈന്‍റ് എന്‍റെ വക."&lt;br /&gt;"എല്ലാം മത്തായിച്ചന്‍റെ സന്തോഷം"&lt;br /&gt;--------------------&lt;br /&gt;"ഹലോ മത്തായിച്ചാ ഒരു ചെറിയ പെശകൊണ്ട്"&lt;br /&gt;"എന്നാ പറ്റിയെടാ?!"&lt;br /&gt;"മന്ത്രീടെ മോനല്ല മരുമോനാന്നാ പുതിയ  വെവരം"&lt;br /&gt;"ഛെ, അതെന്നാ മറ്റേടത്തെ ഏര്‍പ്പാടാ. മരുമോന്‍‌ന്ന് തന്നെയാണോടാ, അതോ മന്ത്രീടെ രോമം‌ന്ന് വല്ലോമാണോ എഴുതിയിരിക്കണേ?"&lt;br /&gt;"അല്ല മത്തായിച്ചാ മരുമോന്‍‌ന്ന് തന്നാ&lt;br /&gt;ഹാ മരുമോനെങ്കി മരുമോന്‍.  ഒള്ളതുവെച്ച് അഡ്ജസ്റ്റ് ചെയ്യാം"&lt;br /&gt;---------------------&lt;br /&gt;"ഹലോ മത്തായിച്ചാ പിന്നേം വാര്‍ത്ത മാറി. അത് മന്ത്രി പാക്കരന്‍റെയല്ല മുന്‍‌മന്ത്രി ചങ്കരന്‍റെ മരുമോനാന്ന്." &lt;br /&gt;"ഭാ! അതെന്നാ പൂ..മാനം പണിയാടാ കോപ്പന്‍ രായപ്പാ ? പിന്നെ നിന്‍റെ അമ്മാമ്മേടെ പതിനാറടിയന്തിരത്തിനാണോ വെറുതേയിരുന്ന എന്നെ പറഞ്ഞ് മോഹിപ്പിച്ചിട്ട്.."&lt;br /&gt;"ഹ മത്തായിച്ചാ അതിനിപ്പ ഞാനെന്നാ ചെയ്യാനാ. അമ്മച്ചിവിഷനീ കണ്ടതല്ലേ ഞാമ്പറഞ്ഞത്? ദേ ചെക്കനേം പെണ്ണുങ്ങളേം നാട്ടുകാര് തലോടണത് മറ്റേ ചാനലീ കാണിച്ചോണ്ടിരിക്കുവാ"&lt;br /&gt;"ഹോ! ഈ  ചാനലുകാര് ഇത്ര കണ്ണീച്ചോരയില്ലാത്തോമ്മാരായിപ്പോയല്ലോ. ഒന്നുമല്ലേലും തന്തേം തള്ളേമൊള്ള ഒരു ചെറുക്കനല്ലേ അത്. ഇവമ്മാരോട് ചോദിക്കാനും പറയാനും ആരുമില്ലേ കര്‍ത്താവേ.  റബ്ബറ് സ്ലോട്ടറ് വെട്ടണപോലല്ലേ ഇവമ്മാര് മനുഷ്യാവകാശം ലം‌ഘിച്ചിച്ചോണ്ടിരിക്കുന്നേ." &lt;br /&gt;&lt;br /&gt;"മത്തായിച്ചാ അപ്പ വൈന്നേരത്തെ  പൈന്‍റിന്‍റെ കാര്യം.."&lt;br /&gt;&lt;br /&gt;"ഭാ, പന്നക്കഴുവേറി. എന്നാ ഒലത്തിയേനാടാ നിനക്ക്  പൈന്‍റ്? ഒണ്ടാക്കിയ മനോവെഷമത്തിന് നീയൊരുഫുള്ള് എനിക്കു മേടിച്ചുതാടാ രോമം രായപ്പാ.. "&lt;br /&gt;------------------&lt;br /&gt;&lt;br /&gt;മലയാളികളുടെ പുതുവല്‍സരം കത്തിക്കല്‍ കേസുകളുടെയും പെണ്ണ് കേസുകളുടെയും ധാരാളിത്തംകൊണ്ട് ആനന്ദപ്രദവും സുഗപ്രദവുമാകട്ടെ എന്ന് ആശംസിക്കുന്നു&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7831667472298564757-7344589246527687029?l=psbinoy.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://psbinoy.blogspot.com/feeds/7344589246527687029/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7831667472298564757&amp;postID=7344589246527687029' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/7344589246527687029'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/7344589246527687029'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/2009/12/blog-post_24.html' title='സുഗം വരണ വണ്‍‌വേ ട്രാഫിക്കുകള്‍'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-7831667472298564757.post-2711868455662592421</id><published>2009-12-10T17:49:00.005+04:00</published><updated>2010-06-14T13:45:07.154+04:00</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><category scheme='http://www.blogger.com/atom/ns#' term='വിവാഹവാര്‍ഷികം'/><title type='text'>ഫിലോമിനാ മാങ്ങകള്‍ ഉണ്ടാകുന്നത്</title><content type='html'>"ഠും,ഠമാര്‍" ശബ്ദഘോഷങ്ങളോടെ മകനുമൊത്തുള്ള പതിവ് ഹോംവര്‍ക്ക് സെഷനു ശേഷം പ്രിയതമ രൗദ്രദേവതയായി മുറിക്ക് പുറത്തുചാടിയത് കുഴപ്പിക്കുന്ന ഒരു പ്രസ്താവനയുമായാണ്.&lt;br /&gt;&lt;br /&gt;"നിങ്ങടെ മകനെ മലയാളം പഠിപ്പിച്ചു പഠിപ്പിച്ച് ഞാന്‍ വല്ല മലയാളീം ആയിപ്പോകും'!&lt;br /&gt;&lt;br /&gt;നാക്ക് വഴുതിയതാണ്.'അപ്പൊ നീ ശരിക്കും ആസാമിയാ?' എന്ന് ചോദിക്കാന്‍ തുടങ്ങിയത് മുളയിലേ വിഴുങ്ങി. ഇടഞ്ഞ കൊമ്പനോട് കളിച്ചാലും ഹോം‌വര്‍ക്കിന്‍റെ മദപ്പാടില്‍ നില്‍ക്കുന്ന മഹിളയോട് കളിക്കരുതെന്നാണല്ലോ പ്രമാണം. അതുമല്ല ഇന്നലെയവള്‍ അല്‍ഫോണ്‍സ മാങ്ങക്ക് പകരം ഫിലോമിന മാങ്ങ എന്നു തെറ്റിപ്പറഞ്ഞതിന് കളിയാക്കിച്ചിരിച്ചതിന്‍റെ കലിപ്പ് ഇപ്പഴും മാറിയ ലക്ഷണമില്ല. "ഓ ഇതിലിത്ര കിണിക്കാനെന്തിരിക്കുന്നു, രണ്ടും ഒന്നു തന്നല്ലേ?" എന്നവള്‍ ചോദിച്ചതിന് "തീര്‍ച്ചയായും പ്രീയേ, അല്‍ഫോണ്‍സക്ക് ഉള്ളതൊക്കെത്തന്നല്ലോ ഫിലോമിനക്കുമുള്ളത്" എന്നു പറഞ്ഞ് കാര്യങ്ങള്‍ കോം‌പ്ലിമെന്‍റ്സാക്കിയെങ്കിലും വൈകിട്ട് അണ്ഡകടാഹം വരെ പുകയുന്ന എരിവുമായി മുന്നിലെത്തിയ എന്‍റെ പ്രീയപ്പെട്ട മത്തിക്കറിക്ക് ഒരു റിവഞ്ചിന്‍റെ മണമുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;"ഞാന്‍ പറയണതുവല്ലോം നിങ്ങള് കേക്കണുണ്ടോ?"&lt;br /&gt;".."&lt;br /&gt;(മൗനം വിദ്വാന് ഭൂഷണം, വിവാഹിതന് ഭക്ഷണവും)&lt;br /&gt;&lt;br /&gt;"അല്ലേലും വീട്ടിലെ കാര്യമൊന്നും നിങ്ങക്കറിയണ്ടല്ലോ. ഒന്നുകില്‍ ടി വി അല്ലെങ്കില്‍ പൊത്തകം. ഇടിവെട്ടിയവനെ പാമ്പ് കടിച്ച പോലെ ദേ ഇപ്പഴൊരു ബ്ലോഗും. ഈ ബ്ലോഗ് കണ്ട് പിടിച്ചവനെ ഈച്ചവടിക്കടിച്ച് കൊല്ലണം"&lt;br /&gt;&lt;br /&gt;"..."&lt;br /&gt;(ഇന്ന് നല്ല ഫോമിലാണല്ലേ?)&lt;br /&gt;"എനിക്കിപ്പ അറിയണം. നിങ്ങക്ക് ബ്ലോഗോ ഞാനോ വലുത്?&lt;br /&gt;&lt;br /&gt;"ബ്ലീയ്"&lt;br /&gt;"എന്തൂട്ട്?!"&lt;br /&gt;"നീയ്‌ന്ന് പറഞ്ഞതാ"&lt;br /&gt;"ഇപ്പം ബ്ലോഗില് എന്തൂട്ട് മഹാകാര്യം കണ്ടിട്ടാണ് അട്ടഹസിച്ചോണ്ടിരുന്നത്? എന്‍റെ മുഖം കാണുമ്പം ഈ ബ്രിങ്ങ്യാസമില്ലല്ലോ."&lt;br /&gt;&lt;br /&gt;(നിന്നേക്കണ്ട് പണ്ട് ബ്രിങ്ങ്യസിച്ചതിനാണ് ഇപ്പ അനുഭവിക്കണത്)&lt;br /&gt;"ഹ ഹ ഹതേയ്, ഹമ്മടെ വിശാലന്‍റെ പുതിയ പ്‌ഹോസ്റ്റില് ബാക്കില് പൈപ്പൊക്കെ ഫിറ്റ് ചെയ്ത് ശങ്കരേട്ടന്‍ ഹനുമാനായ ഹാര്യം വ്‌ഹായിച്ചിട്ട് ഹെന്‍റമ്മോ ച്‌ഹിരിച്ചീരിച്ച്..."&lt;br /&gt;&lt;br /&gt;"ഹ ഹ ഹനുമാനെ ഹാണണമെങ്കി നിങ്ങള് കണ്ണാടീ ന്ഹോക്കിയാപ്പോരേ"&lt;br /&gt;"കണ്ണാടീ നോക്കിയാ ഹനുമാനെ കാണണത് നിന്‍റെ അപ്പൂപ്പന്‍"&lt;br /&gt;"ദേ ന്‍റെ അപ്പൂപ്പനെ പറഞ്ഞാലുണ്ടല്ലോ!"&lt;br /&gt;"എന്നാ ഹനുമാന്‍ വേണ്ട. സുഗ്രീവന്‍? ബാലി?‍"&lt;br /&gt;"പണ്ട് എന്നെ കെട്ടാന്‍ പിന്നാലെ നടന്നകാലത്ത് ഉമ്മറത്തെ അപ്പൂപ്പന്‍റെ ഫോട്ടോ കണ്ടിട്ട് ചോദിച്ചതോര്‍മ്മയുണ്ടോ?"&lt;br /&gt;"എന്ത്?"&lt;br /&gt;"ഇതാരാ ഇരിങ്ങാലക്കുടേലെ രാജാവാണോന്ന്"&lt;br /&gt;"ഞാനങ്ങനെ ചോദിച്ചിട്ടില്ല"&lt;br /&gt;(രാജാവായേനെ, മൂന്നേ മൂന്ന് വോട്ടിന് മിസ് ആയിപ്പോയീന്നാണ് ഇവളന്ന് തട്ടിവിട്ടത്)&lt;br /&gt;"തെളിവുണ്ട്, പഴയ കത്തെടുക്കട്ടെ?"&lt;br /&gt;"അതെന്തേലും അക്ഷരത്തെറ്റാരിക്കും"&lt;br /&gt;(എല്ലാം സൂക്ഷിച്ച് വെച്ചിരിക്ക്യാ പണ്ടാറടങ്ങാനായിട്ട്)&lt;br /&gt;"എനിക്ക് മനസ്സിലാവണൊണ്ട് ഈയിടെയായി നിങ്ങക്കെന്നെ ഒരു വെലേയില്ല. അറിയാവോ, എനിക്കെത്ര നല്ലനല്ല ആലോചനകള്‍ വന്നതാരുന്നൂന്ന്.."&lt;br /&gt;"അതെയതെ പരവന്‍ ശശി, മൂലവെട്ടി ബാബു, ഇരുട്ട് ശിവന്‍.. അങ്ങനെ എത്രയെത്ര ആലോചനകള്‍.."&lt;br /&gt;"പിന്നെന്തിനാ എന്നെ കെട്ടാന്‍ പറ്റീല്ലേ കാശിക്ക് പോവൂന്ന് പറഞ്ഞത്?"&lt;br /&gt;"ഹ ഹ അത് ഞാന്‍ മാഹി പളനി കൊഡൈക്കനാല്‍ വഴി ടൂറ് പോണകാര്യം പറഞ്ഞതാ."&lt;br /&gt;"അല്ല സന്യസിക്കാമ്പോണൂന്നാ പറഞ്ഞത്"&lt;br /&gt;"അങ്ങനൊരു സം‌ഭവമേ ഉണ്ടായിട്ടില്ല. "&lt;br /&gt;"എടുക്കട്ടെ, കത്തെടുക്കട്ടെ?"&lt;br /&gt;(കൊല്ല് എന്നെയങ്ങ് കൊല്ല്)&lt;br /&gt;"കത്തെടുക്കണേന് മുമ്പ് നീയാ മിഥുനം സിനിമ ഒരു പത്ത് തവണകൂടി കാണ്. ബുദ്ധി തെളിയട്ടെ."&lt;br /&gt;"ഹും ആ പ്രീയദര്‍ശനേം കൊല്ലണം"&lt;br /&gt;അതെയതെ, കൊട്ടേഷന്‍ നമ്മടെ ലിസിക്ക് തന്നെ കൊടുക്കാം. ശ്ശടേന്ന് കാര്യം നടക്കും.&lt;br /&gt;"ഹും, ഞാനെന്‍റെ വീട്ടീ പോവും"&lt;br /&gt;" എന്നാപ്പിന്നെ ഞാനും വരാം കൂടെ"&lt;br /&gt;"എന്തിന്?"&lt;br /&gt;"ഉപ്പില്ലാതെയെന്ത് കഞ്ഞി, ടച്ചിങ്സില്ലാതെ എന്ത് സ്മാള്‍, കൊതുകില്ലാതെയെന്ത് കൊച്ചി, നീയില്ലാതെ എനിക്കെന്ത് ജീവിതം!"&lt;br /&gt;ശുഭം&lt;br /&gt;&lt;br /&gt;കുറിപ്പ്: ജീവിതത്തിന് ഫിലോമിന മാങ്ങകളുടെ മധുരം പകര്‍ന്നവള്‍ എന്‍റെ കൈപിടിച്ചിട്ട് ഈ ഡിസം‌ബര്‍ പതിനൊന്നിന് പത്ത് വര്‍ഷം തികയുന്നതിന്‍റെ അര്‍മാദത്തിന്..&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7831667472298564757-2711868455662592421?l=psbinoy.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://psbinoy.blogspot.com/feeds/2711868455662592421/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7831667472298564757&amp;postID=2711868455662592421' title='43 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/2711868455662592421'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/2711868455662592421'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/2009/12/blog-post_10.html' title='ഫിലോമിനാ മാങ്ങകള്‍ ഉണ്ടാകുന്നത്'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><thr:total>43</thr:total></entry><entry><id>tag:blogger.com,1999:blog-7831667472298564757.post-5707160055164487901</id><published>2009-12-01T13:47:00.002+04:00</published><updated>2009-12-01T14:06:34.427+04:00</updated><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><title type='text'>ഉദ്ധരിക്കല്ലേ സാഹിബേ പ്ലീസ്</title><content type='html'>അറിഞ്ഞില്ലേ? നമ്മടെ കുഞ്ഞാലിക്കുട്ടി സാഹിബ് ഞങ്ങള് ഗള്‍ഫുകാരെ ഉദ്ധരിക്കമ്പോണൂന്ന്. സര്‍ക്കാരും മുഖ്യമന്ത്രിയും ടീക്കോമിനേക്കുറിച്ച് നടത്തുന്ന പ്രസ്താവനകള്‍ തുടര്‍ന്നാല്‍ ഗള്‍ഫിലെ മലയാളികളുടെ കാര്യം പുകയാവുമെന്നാണ് സാഹിബിന്‍റെ ഭീഷണി. നിങ്ങളാരെയാ സാഹിബേ ഭീഷണിപ്പെടുത്തുന്നത്? സ്വന്തം രാജ്യത്തെയോ? അതിനാരാ നിങ്ങള്‍ക്ക് കൊട്ടേഷന്‍ തന്നത്? സ്മാര്‍ട്ട് സിറ്റിയില്‍നിന്നും ഞൊട്ടിനുണയാന്‍ ഒന്നും കിട്ടാത്തിന്‍റെ കലിപ്പാണോ സാഹിബുമാരും ഉമ്മന്‍‌മാരും കരഞ്ഞ് തീര്‍ക്കുന്നത്?&lt;br /&gt;&lt;br /&gt;മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍‌നിന്ന് വ്യത്യസ്തമായി ദുബായ് എന്ന വന്‍‌നഗരം വളര്‍ന്നു വന്നത് എണ്ണപ്പണത്തിന്‍റെ പിന്തുണയില്ലാതെയാണ്. ദീര്‍ഘവീക്ഷണത്തോടെയുള്ള കൃത്യമായ പ്ലാനിങ്ങിന്‍റെ തിളക്കമാര്‍ന്ന വിജയമാണ് നാമിന്നു കാണുന്ന ദുബായ്. കഴിഞ്ഞ നാല് ദശാബ്ദക്കാലത്തെ ദുബായിയുടെ ചരിത്രമറിയുന്ന പഴമക്കാര്‍ക്കറിയാം വളര്‍ച്ചയുടെ അനേക ഘട്ടങ്ങളില്‍ ഈ നഗരം പൊരുതി ജയിച്ച പ്രതിസന്ധികളുടെ പെരുപ്പം. വാണം പോലെ മുകളിലേക്ക് കുതിച്ച ഗ്രാഫില്‍ താത്ക്കാലികമായ ഒരു തിരിച്ചിറക്കമായേ ഇപ്പോഴത്തെ മാന്ദ്യവും കാണേണ്ടതുള്ളൂ. മറ്റേതൊരു ലോകരാജ്യത്തെയും‌പോലെ ആഗോളസാമ്പത്തിക പ്രതിസന്ധി ദുബായിലും ചലനങ്ങളുണ്ടാക്കിയതായി ഇവിടുത്തെ ഗവര്‍ണ്മെന്‍റും സ്ഥിരീകരിച്ചിട്ടുള്ളതാണ്. ഈ പ്രതിസന്ധിയൊക്കെ തരണം ചെയ്യാന്‍ ശേഷിയുള്ള ആങ്കുട്ടികള്‍ ഇവിടെയുണ്ട്. കേരളത്തില്‍‌നിന്നും ഡ്യൂപ്ലിക്കേറ്റ് അറബികളെ ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ലെന്ന് ചുരുക്കം.&lt;br /&gt;&lt;br /&gt;ഇനി ടീക്കോമിനെയും സ്മാര്‍ട്ട് സിറ്റിയേയും കുറിച്ച്. ടീക്കോം ഒരു കച്ചവട സ്ഥാപനമാണ്. സ്വാഭാവികമായും ലാഭമാണ് അവരുടെ ആത്യന്തികമായ ലക്ഷ്യം. മറ്റേതൊരു ക്ലയന്‍റിനോട് എന്നതുപോലെ കേരള സര്‍ക്കാരിനോട് ഇടപെടുമ്പോഴും കൂടുതല്‍ ലാഭം എന്ന ലക്ഷ്യം മുന്നില്‍‌ക്കണ്ടുള്ള വിലപേശലുകളാവും അവര്‍ നടത്തുക. പക്ഷെ സം‌സ്ഥാനത്തിന്‍റെ താത്പര്യം മുന്നില്‍‌ക്കണ്ട് സമ്മര്‍ദ്ദങ്ങളെ സാധ്യമായ എല്ലാ മറുതന്ത്രങ്ങളും ഉപയോഗിച്ച് ഫലപ്രദമായി പ്രതിരോധിക്കുക എന്നത് സര്‍ക്കാരിന്‍റെ ബാദ്ധ്യതയും അവകാശവുമാണ്. അത് മനസ്സിലാക്കാനുള്ള കിഡ്നി ടീക്കോമിന്‍റെ തലപ്പത്തുള്ളവര്‍ക്കും ഉണ്ടാകും എന്നുള്ളതുകൊണ്ട് സര്‍ക്കാരിന്‍റെ നട്ടെല്ല് നിവര്‍ത്തിയുള്ള നിലപാടിനോട് അവര്‍ക്ക് ബഹുമാനമാകും തോന്നിയിട്ടുണ്ടാകുക. അല്ലാതെ കേവലം ഒരു കച്ചവട കരാറിന്‍റെ പേരില്‍ ഗള്‍ഫിലുള്ള മലയാളികളെ എല്ലാവരെയും ബഞ്ചില്‍ കയറ്റിനിര്‍ത്തി ഇമ്പോസിഷന്‍ എഴുതിച്ചുകളയും എന്ന മട്ടിലുള്ള സാഹിബിന്‍റെ വിരട്ട് രാജാവിനില്ലാത്ത രാജ്യഭക്തിയായി കാണേണ്ടി വരും. അത്ര ബാലിശമായി പ്രതികരിക്കുന്നവരാണ് ഇവിടുത്തെ ഭരണാധികാരികള്‍ എന്ന് പറഞ്ഞുവെച്ച് സാഹിബാണ് യഥാര്ത്ഥത്തില്‍ ഈ രാജ്യത്തെ അവഹേളിക്കുന്നത്. അതുകൊണ്ട് ഗള്‍ഫ് മലയാളികളെ ചൊല്ലിയുള്ള ഈ മുതലക്കണ്ണീര്‍ നിര്‍ത്തി രാജ്യതാത്പര്യത്തിന് പിന്തുണ കൊടുക്കുകയാണ് സാഹിബ് ചെയ്യേണ്ടത്.&lt;br /&gt;&lt;br /&gt;കവലക്ക് ചായ കുടിക്കാന്‍ ഇറങ്ങുന്ന ലാഘവത്തോടെ മാസത്തിലൊന്ന് എന്ന കണക്കില്‍ സാഹിബുമാര്‍ ഗള്‍ഫിലെത്തുന്നത് മച്ചാന്‍റെയും മച്ചമ്പിയുടെയും പേരില്‍ ഇവിടെ തുടങ്ങിയിട്ടുള്ള കച്ചവട സെറ്റപ്പുകള്‍ ഉദ്ധരിക്കാന്‍ വേണ്ടിയാണെന്നാണ് ഇവിടങ്ങളിലെ ലുങ്കി ന്യൂസ്. അതുകൊണ്ടും മതിയായില്ലെങ്കില്‍ അടിമത്ത ബോധത്തെ ചില്ലിട്ട് പൂജിക്കുന്ന കര്‍ക്കിടകത്തിലെ അമാവാസിക്ക് തുല്യമായ സ്വന്തം ചിന്താമണ്ഡലത്തെ ചെറുതായെങ്കിലുമൊന്ന് ഉദ്ധരിക്കാന്‍ ശ്രമിച്ച് നോക്കുകയാണ് ചെയ്യേണ്ടത് സാഹിബും ഉമ്മന്‍ ചാണ്ടിയുമൊക്കെ. പ്രതീക്ഷക്ക് വകയില്ല എങ്കിലും..&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7831667472298564757-5707160055164487901?l=psbinoy.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://psbinoy.blogspot.com/feeds/5707160055164487901/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7831667472298564757&amp;postID=5707160055164487901' title='25 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/5707160055164487901'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/5707160055164487901'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/2009/12/blog-post.html' title='ഉദ്ധരിക്കല്ലേ സാഹിബേ പ്ലീസ്'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><thr:total>25</thr:total></entry><entry><id>tag:blogger.com,1999:blog-7831667472298564757.post-1823932075841928434</id><published>2009-11-25T13:26:00.004+04:00</published><updated>2009-11-25T13:55:19.924+04:00</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><title type='text'>ടെന്‍ഷം</title><content type='html'>&lt;p&gt;"ഹലോ"&lt;/p&gt;&lt;p&gt;"എന്തായടാ??!"&lt;/p&gt;&lt;p&gt;"ഒന്നുമായില്ലാന്നേ. ഞാന്‍ പലരേം വിളിച്ച് നോക്കി"&lt;/p&gt;&lt;p&gt;"ശ്ശെ, ആകെ ടെന്‍ഷനായല്ലോ" &lt;/p&gt;&lt;p&gt;"ദിലീപും നാസറും വിളിച്ചിരുന്നു"&lt;/p&gt;&lt;p&gt;"എന്നിട്ട്??!"&lt;/p&gt;&lt;p&gt;"അവരും ട്രൈ ചെയ്തോണ്ടിരിക്കുവാ. എന്തേലും വിവരം കിട്ടിയാ ഒടനെ വിളിക്കാന്‍ പറഞ്ഞു"&lt;/p&gt;&lt;p&gt;"നിന്‍റെയാ കസിന്‍ ബാങ്കില് വര്‍ക്ക് ചെയ്യണയാള് അവിടേയേതോ ബ്രാഞ്ചിലായിരുന്നില്ലേ?"&lt;/p&gt;&lt;p&gt;"അയ്യാളിപ്പ അബുദാബീലാന്ന്" &lt;/p&gt;&lt;p&gt;"ഇനീപ്പൊ അങ്ങേരടെ പഴയ കൊളീഗ്‌സാരെങ്കിലും ഉണ്ടോന്ന് നോക്കിയാലോ?"&lt;/p&gt;&lt;p&gt;"വരട്ടെ നമ്മടെ അളിയന്‍റെ വൈഫിന്‍റെ ഒരമ്മാവന്‍ ആ ഏരിയയൊക്കെ പരിചയമുള്ള ഒരാളുണ്ട്. അങ്ങേരടെ നമ്പര്‍ കിട്ടുവോന്ന് നോക്കിക്കൊണ്ടിരിക്കുവാ"&lt;/p&gt;&lt;p&gt;"അതിന് അങ്ങേരെ കിട്ടിയാ ഗുണമുണ്ടാകൂന്ന് ഒറപ്പുണ്ടോ?"&lt;/p&gt;&lt;p&gt;"പിന്നേ, പുള്ളി ഈ ഫീല്‍ഡീ പയറ്റിത്തെളിഞ്ഞ ആളാ"&lt;/p&gt;&lt;p&gt;"ശരി ഞാന്‍ വേറെ ചെലരേം‌കൂടെ ഒന്ന് വിളിച്ച് നോക്കട്ടെ"&lt;/p&gt;&lt;p&gt;"ശരി, വേഗായിക്കോട്ടെ"&lt;/p&gt;&lt;p&gt;-------&lt;/p&gt;&lt;p&gt;"ഹലോ"&lt;/p&gt;&lt;p&gt;"അതേയ്, മോള്‍ക്ക് ഷീറ്റും ബ്ലാങ്കറ്റും എടുത്തുവെക്കണോ? ചൊമേടെ മരുന്നും എടുത്തേക്കാല്ലേ?"&lt;/p&gt;&lt;p&gt;"എടീ ഇതൊക്കെ സ്വയമങ്ങ് ചെയ്താ പോരെ? ഈ ചെറിയ കാര്യത്തിന് ഓഫീസ് ടൈമില് എന്നെ വിളിച്ച് ശല്യപ്പെടുത്തണോ?"&lt;/p&gt;&lt;p&gt;"സോറി ബിസിയാരുന്നോ?"&lt;/p&gt;&lt;p&gt;"ങ്ഹാ കൊറച്ച്, പിന്നെ വിളിക്കാം"&lt;/p&gt;&lt;p&gt;--------&lt;/p&gt;&lt;p&gt;"ഹലോ"&lt;/p&gt;&lt;p&gt;"ഡാ ബിജു വിളിച്ചിരുന്നു"&lt;/p&gt;&lt;p&gt;"ഹാ എന്നിട്ട്?!"&lt;/p&gt;&lt;p&gt;"അവന്‍റെ അങ്കിളിന്‍റെ ഒരു പരിചയക്കാരന്‍ ഒരു പാലാക്കാരന്‍ അച്ചായന്‍റെ നമ്പറ് കിട്ടീട്ടൊണ്ട്. നീയൊന്ന് വിളിക്കാമ്പറഞ്ഞു."&lt;/p&gt;&lt;p&gt;"ഹാ ആളെയെനിക്ക് മനസ്സിലായി. നമ്പറ് താ"&lt;/p&gt;&lt;p&gt;---------&lt;/p&gt;&lt;p&gt;"ഹലോ"&lt;/p&gt;&lt;p&gt;"ഹലോ, സണ്ണിച്ചായനല്ലേ?"&lt;/p&gt;&lt;p&gt;"അതേ"&lt;/p&gt;&lt;p&gt;"അച്ചായാ ഞാന്‍ രമേശങ്കിളിന്‍റെ ഫ്രണ്ട് ബിനോ.."&lt;/p&gt;&lt;p&gt;"ങ്ഹാ മോനേ, എന്നാ ഒണ്ട് വിശേഷം?"&lt;/p&gt;&lt;p&gt;"അച്ചായാ രണ്ടീസം അവധിയായതോണ്ട് ഞങ്ങള് കൊറച്ച് ഫ്രണ്ട്സും ഫാമിലീം ഡിബ്ബക്ക് വരണൊണ്ട്"&lt;/p&gt;&lt;p&gt;"ഹൊഹ്ഹോ വെല്‍‌ക്കം വെല്‍‌ക്കം"&lt;/p&gt;&lt;p&gt;"താങ്ക്‌സച്ചായാ.പക്ഷെ ഈ വെള്ളിയാഴ്ച്ച പെരുന്നാളായതോണ്ട്.."&lt;/p&gt;&lt;p&gt;"ആയതോണ്ട്??"&lt;/p&gt;&lt;p&gt;"അല്ല പെരുന്നാളായിട്ട് അവിടത്തെ ബ്രാണ്ടിഷാപ്പ് തൊറക്കുവോന്ന്.."&lt;/p&gt;&lt;p&gt;"നീ ധൈര്യായിട്ട് വാടാവെ. ഇവിടെ പെരുന്നാളിന് രണ്ടു പലക കൂടുതല് തോറക്കുകാ പതിവ്."&lt;/p&gt;&lt;p&gt;"ഹോ! രക്ഷപെട്ടു. ഇനീപ്പൊ ദുബായീന്ന് കൊണ്ടരണ്ടല്ലോ."&lt;/p&gt;&lt;p&gt;ശുഭം&lt;br /&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7831667472298564757-1823932075841928434?l=psbinoy.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://psbinoy.blogspot.com/feeds/1823932075841928434/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7831667472298564757&amp;postID=1823932075841928434' title='19 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/1823932075841928434'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/1823932075841928434'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/2009/11/blog-post_25.html' title='ടെന്‍ഷം'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><thr:total>19</thr:total></entry><entry><id>tag:blogger.com,1999:blog-7831667472298564757.post-8199276258655927628</id><published>2009-11-17T09:04:00.001+04:00</published><updated>2009-11-17T09:09:58.897+04:00</updated><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><category scheme='http://www.blogger.com/atom/ns#' term='സാമൂഹികം'/><title type='text'>പരസ്യങ്ങളിലെ കീടാണുക്കള്‍</title><content type='html'>പ്രശസ്തമായ ഒരു ആന്‍റിസെപ്റ്റിക് ലോഷന്‍റെ പരസ്യമാണ് ടെലിവിഷനില്‍. ഉന്തുവണ്ടിക്കാരനില്‍നിന്ന് പച്ചക്കറിയോ മറ്റോ വാങ്ങുന്ന കുട്ടി. ബാക്കി പണം തിരികെ നീട്ടുന്ന കച്ചവടക്കാരന്‍റെ കൈയ്യിലെ നോട്ടിന്‍റെ ക്ലോസപ്പ്.  വൃത്തത്തില്‍ ഹൈലൈറ്റ് ചെയ്ത ഭാഗത്ത് വിരകളുടെ ചിത്രം. "അയാളുടെ, അയാളുടെ, അയാളുടെ കൈകളില്‍‌നിന്ന് കീടാണുക്കള്‍.." എന്ന് തുടങ്ങുന്ന ഭീഷണമായ സ്ത്രീശബ്ദം പശ്ചാത്തലത്തില്‍. അദ്ധ്വാനിച്ച് ജീവിക്കുന്ന  അര്‍ദ്ധപ്പട്ടിണിക്കാരനെ സമൂഹത്തിലെ കീടാണുവാഹകരുടെ പ്രതീകമായി തെരഞ്ഞെടുത്ത പരസ്യനിര്‍മ്മാതാവിന്‍റെ വികൃതഭാവനക്ക് ഒരു നാറുന്ന നമസ്ക്കാരം പറയാതിരിക്കാന്‍ മനസ്സ് വന്നില്ല. ഇത് അശ്രദ്ധമോ യാദൃശ്ചികമോ ആയ ഒരു തിരഞ്ഞെടുപ്പാകാന്‍ വഴിയില്ല. പരസ്യം ഉന്നം വെച്ചിരിക്കുന്ന ഇന്ത്യന്‍ മദ്ധ്യവര്‍ഗ്ഗത്തിന്‍റെ വികാരവിചാരങ്ങള്‍ക്കൊപ്പം നടന്നുകൊണ്ട് അവന്‍റെ വ്യയശീലങ്ങളോട് പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ട് ഈ സൃഷ്ടി. പലപ്പോഴും സധാരണക്കാരന്‍ ലോലമായ തന്‍റെ കുടും‌ബ ബഡ്ജറ്റിന്‍റെ പരിമിതികളെ മാന്യമായ കൊടുക്കല്‍ വാങ്ങലിലൂടെ മറികടക്കുന്നത് വഴിവാണിഭക്കാരിലൂടെയാണ്. പരസ്യത്തില്‍ കുട്ടി പണം കൊടുത്ത് വാങ്ങുന്ന ഉല്പ്പന്നത്തില്‍ കീടാണുബാധയുള്ളതായി ചിത്രീകരിച്ച് പ്രേക്ഷകന് അലോസര‍മുണ്ടാക്കുന്നില്ല. മറിച്ച് അണുവാഹകനായ കച്ചവടക്കാരന്‍റെ കൈയ്യില്‍‌നിന്നും കറന്‍സി നോട്ടിലൂടെയാണ് കീടാണുക്കള്‍ പകരുന്നത്.  അണുക്കള്‍ എങ്ങിനെയാകും ഈ മ്ലേച്ഛനില്‍ കുടിയേറിയിട്ടുണ്ടാകുക? ഉച്ചക്ക് കഴിക്കാനുള്ള റൊട്ടിയും സവോളയും പൊതിഞ്ഞ് കൊടുത്ത ഭാര്യ തൊട്ടുകൂട്ടാന്‍ ഇതുകൂടിയിരിക്കട്ടെ എന്നുപറഞ്ഞ് ഒരു കഴഞ്ച് കീടാണുക്കളേക്കൂടി സഞ്ചിയിലിട്ട് കൊടുത്തതാകാന്‍ വഴിയില്ല. പിന്നെയുള്ള സാധ്യത അദ്ദേഹത്തിന്‍റെ ഉപഭോക്താക്കള്‍ തന്നെയാണ്. ജലദോഷപ്പനിയുമായി ചികില്‍സ തേടുന്ന പട്ടിണിക്കോലങ്ങളെ രക്തവും മജ്ജയും ഊറ്റിക്കുടിച്ച് രക്താര്‍ബുദരോഗിയാക്കി മാറ്റുന്ന അന്തകഡോക്ടര്‍,  കൂട്ടമാനഭം‌ഗത്തിനിരയായി പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തുന്ന പെണ്‍കുട്ടിയെ വല്യേമാന് കൂട്ടിക്കൊടുത്ത് ഗുഡ് സര്‍‌വീസ് എന്‍ട്രി തരപ്പെടുത്തുന്ന പോലീസുകാരന്‍, സിമന്‍റിന് പകരം പാറപ്പൊടി കുഴച്ച് പാലം പണിയുന്ന കാലന്‍റെ അവതാരമായ കോണ്ട്രാക്ടര്‍, വികലാം‌ഗ പെന്‍ഷനുവേണ്ടി സര്‍ക്കാരാപ്പീസ് കയറിയിറങ്ങുന്നവന്‍റെ തള്ളയുടെ കെട്ടുതാലി അഴിച്ച് വാങ്ങുന്ന സര്‍ക്കാരുദ്യോഗസ്ഥന്‍ എന്നിങ്ങനെ തൂക്കുകയറിന് സര്‍‌വ്വഥായോഗ്യമായ കഴുത്തില്‍ വെള്ളക്കോളര്‍ അണിഞ്ഞ് ഞെളിയുന്ന സാമൂഹ്യവിരുദ്ധരുടെ സെപ്റ്റിക്ക് ടാങ്കിന് സമാനമായ മനസ്സില്‍ അടിഞ്ഞിരിക്കുന്ന കീടാണുക്കളില്‍ ഒരു പങ്കായിരിക്കണം ഈ പാവപ്പെട്ടവനെയും ആക്രമിച്ചത്. അടിസ്ഥാനവര്‍ഗ്ഗത്തെ കീടാണുവാഹകരായി, തൊട്ടുകൂടാത്തവരായി മുദ്രകുത്തുന്ന ഇത്തരം പടപ്പുകള്‍ ദര്‍ശിക്കുന്ന കുട്ടികളോട് ഒരു വാക്ക്, സഹജീവികളെ മൃഗസമാനരായി കരുതുന്ന വികൃതമനസ്സുകളിലെ കീടാണുക്കള്‍ക്കെതിരെയാണ് ആന്‍റിസെപ്റ്റിക്കുകള്‍ നിങ്ങള്‍ സ്വയം ആര്‍ജ്ജിച്ചെടുക്കേണ്ടത്.&lt;br /&gt;-----------------------------------------------------------&lt;br /&gt;ധനലബ്ധിയും രോഗശാന്തിയും സര്‍‌വ്വാഭീഷ്ടസിദ്ധിയുമൊക്കെ വാഗ്ദാനം ചെയ്തുള്ള വിശ്വാസത്തട്ടിപ്പുകളുടെ പരസ്യങ്ങള്‍ വടക്കേയിന്ത്യന്‍ ചാനലുകളിലാണ് പലപ്പോഴും കാണാറുള്ളത്. മേപ്പടി ഉഡായിപ്പുകള്‍ ഭൂമിമലയാളത്തിലും കൊണ്ടാടുന്നുണ്ടെന്ന് ഇക്കഴിഞ്ഞ ദിവസം ഒരു മലയാളം ചാനലിലെ പരസ്യം കണ്ടപ്പോഴാണ് മനസ്സിലായത്. "നസര്‍ സുരക്ഷാ കവചം" ആണ് ചരക്ക്. "കണ്ണേറ് തടുക്കും കോണകം" എന്ന് മലയാളത്തില്‍ പറയാം. മാലയില്‍ ലോക്കറ്റായി ധരിക്കാവുന്ന ഈ കോണകമണിഞ്ഞ് കണ്ണേറ് ദുരന്തങ്ങളില്‍‌നിന്ന് രക്ഷ നേടിയ ചില കോമാളിക്കഥാപാത്രങ്ങളുടെ അനുഭവസാക്ഷ്യമാണ് പരസ്യത്തിന്‍റെ പ്രധാന ഉള്ളടക്കം. കൂടാതെ ഫലസിദ്ധി ചാത്രീയമായി തെളിയിക്കപ്പെട്ടതിന്‍റെ വെളിപ്പെടുത്തലുമുണ്ട്. പ്രാകൃതം എന്ന് തിരിച്ചറിഞ്ഞ് പല പ്രാചീന ആചാരങ്ങളും വിശ്വാസങ്ങളും നവലോകം വിശാസി-അവിശ്വാസി തര്‍ക്കമില്ലാതെ തള്ളിക്കളയുമ്പോഴും  അവയില്‍ കച്ചവടസാദ്ധ്യതയുള്ള തട്ടിപ്പുകള്‍ പുതുവേഷത്തിലും ഭാവത്തിലും തിരികെയെത്തുന്ന കാഴ്ച്ചയാണെങ്ങും. ഓലമറ കാണുന്നിടത്തെല്ലാം ക്യാമറ തിരുകി സ്കൂപ്പുകള്‍ തേടിയുഴലുന്ന മാദ്ധ്യമ സുഹൃത്തുക്കള്‍ തങ്ങളുടെ സ്വന്തം ചാനലുകളുടെ ഈ പരസ്യദാതാക്കളുടെ മേല്‍‌വിലാസം തേടിപ്പോയാല്‍ ലഭിക്കാവുന്ന സ്കൂപ്പുകളേക്കുറിച്ച് ബൊധവാന്‍‌മാരല്ല എന്ന് കരുതണോ.  എന്തായാലും ഇത്തരം വിശ്വാസത്തട്ടിപ്പുകളുടെ വഴുവഴുപ്പ് സുഖാനുഭൂതിയായി തോന്നുന്നവര്‍ക്ക് അതാസ്വദിക്കാം.  മറിച്ച്, പരസ്യത്തട്ടിപ്പുകാരുടെ വികൃതഗര്‍ഭം വന്‍‌കുടലില്‍ പേറാന്‍ താത്പര്യമില്ലാത്തവര്‍ സ്വയം നിര്‍മ്മിത "ഗുദസുരക്ഷാ കവചങ്ങള്‍" അണിഞ്ഞ് പ്രതിരോധം തീര്‍ക്കുകയാണ് ഏക പോം‌വഴി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7831667472298564757-8199276258655927628?l=psbinoy.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://psbinoy.blogspot.com/feeds/8199276258655927628/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7831667472298564757&amp;postID=8199276258655927628' title='24 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/8199276258655927628'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/8199276258655927628'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/2009/11/blog-post_17.html' title='പരസ്യങ്ങളിലെ കീടാണുക്കള്‍'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><thr:total>24</thr:total></entry><entry><id>tag:blogger.com,1999:blog-7831667472298564757.post-7959486409620466007</id><published>2009-11-02T08:12:00.005+04:00</published><updated>2009-11-04T12:11:13.888+04:00</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><category scheme='http://www.blogger.com/atom/ns#' term='സാമൂഹികം'/><title type='text'>സഖാവേ നുമ്മക്ക് നന്നാകാം</title><content type='html'>എവടെ വരെയായീ സഗാവേ റിപ്പോര്‍ട്ടിങ്ങ്?&lt;br /&gt;&lt;br /&gt;"എന്തടേ സഖാവിന്‍റെ "ഖ"ക്ക് ഒരു ബലക്ഷയം?"&lt;br /&gt;&lt;br /&gt;നിങ്ങള് തെറ്റ് മുഴുക്കനും തിരുത്തി മര്യാദക്കാരാവണ വരേക്കും ഈ ബലം‌വെച്ച് അഡ്ജസ്റ്റ് ചെയ്യ് സഗാവേ&lt;br /&gt;&lt;br /&gt;"എന്നാലും മുമ്പൊന്നുമില്ലാത്ത ഒരു ബഹുമാനക്കുറവ്..!"&lt;br /&gt;&lt;br /&gt;ഇത് പണ്ടേ ഉണ്ടേരുന്ന്. പുറത്ത് കാണിക്കാന്‍ ഇപ്പളാണ് ധൈര്യം കിട്ടീത്.&lt;br /&gt;&lt;br /&gt;"ഇപ്പളെന്തടേ രാത്രീ സൂര്യനുദിച്ചോ?"&lt;br /&gt;&lt;br /&gt;ഞങ്ങടെ പോളിറ്റ്‌ബ്യൂറൊ പറഞ്ഞല്ല് നിങ്ങള് ചെയ്തോണ്ടിരുന്നത് പലതും പോക്രിത്തരാന്ന്..&lt;br /&gt;&lt;br /&gt;"പോളിറ്റ്‌ബ്യൂറൊ അങ്ങനെയാണോ പറഞ്ഞത്?"&lt;br /&gt;&lt;br /&gt;അങ്ങനെ തന്നേണ്. ചെയ്ത കാര്യങ്ങള് എണ്ണിയെണ്ണി പറയേം ചെയ്ത്."&lt;br /&gt;&lt;br /&gt;എടാ മനുഷ്യമ്മാരായാ തെറ്റ് പറ്റും. അത് തിരുത്താനുള്ള മനസ്സുണ്ടാവണതല്ലേ വല്യ കാര്യം?"&lt;br /&gt;&lt;br /&gt;തന്നെ സഗാവേ. അതുതന്നെയാണല്ലും നുമ്മക്കീ പാര്‍ട്ടിയോടുള്ള സ്നേകം. പക്ഷെ കുറേക്കാലമായിട്ട് ഈ തെറ്റുകള് ചൂണ്ടിക്കാണിച്ചവരെ നിങ്ങള് കൈകാര്യം ചെയ്ത രീതി കണ്ടാ പെറ്റതള്ള സഹിക്കൂല്ലന്നും.&lt;br /&gt;&lt;br /&gt;"എടാ അതുപിന്നെ പാര്‍ട്ടി അച്ചടക്കം, ലെനിനിസ്റ്റ് സം‌ഘടനാ തത്വങ്ങള്‍..."&lt;br /&gt;&lt;br /&gt;ഒവ്വ, അതൊക്കെ പുരക്കകത്തും പന്തലിലുമ്മൊക്കെ സ്ഥാനമുള്ള നിങ്ങള് പാര്‍ട്ടി മെമ്പറമ്മാര്‍ക്കല്ലേ ബാധകം സഗാവേ. പറമ്പിലും വേലിക്കലുമൊക്കെ കറങ്ങിത്തിരിഞ്ഞ് നിക്കണ ഞങ്ങളേപ്പോലുള്ളവരടെ കാര്യം മറന്നാലെങ്ങനെ? അല്ലാണ്ട് മെമ്പറമ്മാരടെ മാത്രം വോട്ട് കിട്ടിയാല് കെട്ടിവെച്ച കാശ് പോവില്ലേന്നും?&lt;br /&gt;&lt;br /&gt;"നീയിപ്പളെന്താണീ പറഞ്ഞ് വരണത്?"&lt;br /&gt;&lt;br /&gt;ഈ പാര്‍ട്ടിയെ സ്നേഹിച്ചും വിശ്വസിച്ചും ജീവിക്കണ ഒരുപാട് ആളോള് നിങ്ങടെ സം‌ഘടനാ സം‌വിധാനത്തിന് പുറത്തുണ്ട്. നിങ്ങള് ചെയ്യണത് ശരിയല്ലെന്ന് തോന്നിയാ അവരത് പറഞ്ഞെന്നിരിക്കും.അല്ലാണ്ട് പോളിറ്റ് ബ്യൂറോ കൂടണവരെയൊന്നും അവര് കാക്കൂല്ല. ഈ വിമര്‍‌ശനത്തിന്‍റെ പേരില് നിങ്ങള് മെക്കിട്ട് കേറിയ കാരണം ഒത്തിരിപ്പേര് പാര്‍ട്ടിയോട് പിണങ്ങി നിക്കണൊണ്ട്.&lt;br /&gt;&lt;br /&gt;"വിമര്‍‌ശനത്തിന് ഞങ്ങള് മറുപടി പറയണ്ടേടേ"&lt;br /&gt;&lt;br /&gt;അസഹിഷ്ണുതയേത് മറുപടിയേത് എന്ന് തിരിച്ചറിയാനൊള്ള പുത്തിയൊക്കെ നമ്മടെ നാട്ടുകാര്‍ക്കൊണ്ട് സഗാവേ. അതുമല്ല ഇപ്പഴത്തേക്കാലത്ത് മനുഷമ്മാരോട് മര്യാദക്ക് സംസാരിച്ചില്ലെങ്കി അവര് പോയി പണിനോക്കാമ്പറയും. സ്കൂളില് പിള്ളേരെ തല്ലിയ സാറിനെ കാര്‍ന്നോമ്മാര് തിരിച്ചുതല്ലണ കാലമാണ്. എല്ലാത്തിനും ഒരു മയം വേണം. നമ്മടെ ചെല നേതാക്കമ്മാരടെ വായീന്ന് വരണത് കേട്ടാ കേട്ടാ ആസകലം ചൊറിഞ്ഞ് വരും. കഠിനമായ ജീവിതാനുഭവങ്ങളുടെ എരിതീയില്‍ പാകപ്പെട്ട ഇരുമ്പുലക്ക ശൈലി എന്ന ഞായമൊന്നും ഇപ്പ ചെലവാകുവേല. ഒള്ളത് പറഞ്ഞാ മൊട്ടേന്ന് വരിയാത്ത ചെല SFIക്കാര് പിള്ളേരടെ വരെ പത്രസമ്മേളനം കാണുമ്പ പേടിയേണ്. എവമ്മാര് ശ്വാസം പിടിച്ച് പിടിച്ച് നുമ്മടെ വിജയന്‍‌മാഷിന് പറ്റിയപോല വല്ലോം വന്നുപോകുവോന്ന്. ഒരു സഹായം ചോദിച്ച് ചെല്ലാന്‍ നാട്ടുകാര്ക്ക് ധൈര്യം വരണ്ടേന്നും.?&lt;br /&gt;&lt;br /&gt;"വേറെ എന്തൊക്കെയാടേ നെന്‍റെ പരാതികള്?"&lt;br /&gt;&lt;br /&gt;കുറേകാലായിട്ട് പാര്‍ട്ടീം ജനോം ചന്തി‌തിരിഞ്ഞാണ് നിക്കണത്. സര്‍ക്കാരിനേക്കാളും വല്യ നെറ്റ്‌വര്‍ക്കൊള്ള പാര്‍ട്ടിയാണ് നുമ്മടേത്. പണ്ടൊക്കെ ഒരു തെരഞ്ഞെടുപ്പ് വരുമ്പം പാര്‍ട്ടീടെ കണക്കെടുപ്പുകള് കിറുകൃത്യമായിരുന്നു. ഇപ്പൊ അത് സ്ഥിരമായി തെറ്റണതെന്താന്ന് മനസ്സിലായാ? പ്രാദേശിക ഘടകങ്ങളിലെ നേതാക്കള്‍ക്ക്‌വരെ ജനത്തിന്‍റെ പള്‍സ് മനസിലാകാഞ്ഞിട്ടേണ്.&lt;br /&gt;പിന്നെ പാര്‍ട്ടിടേം നേതാക്കളടേം ചെല കൂട്ടുകെട്ടുകള് നുമ്മക്കുണ്ടാക്കിയ ക്ഷീണം ചെറുതാന്നാണാ വിചാരം. പാര്‍ട്ടി നല്ല ഫിങ്ങ്‌ഫിങ്ങെന്ന് സ്ട്രോങ്ങായി നിക്കണ നേരത്താണ് ആ പെഴച്ച ചെക്കന്‍ മുരളീധരന്‍റെ തോളത്ത് കൈയ്യിടാമ്പോയത്. കേരളത്തിലൊരു വീട്ടിന്ന് കഞ്ഞിവെള്ളം പോലും കിട്ടൂല്ലാത്തവനാണത്. നമ്മടെ ഡിഫിക്കാര് പിള്ളേര് മുരളിക്ക് വേണ്ടി വോട്ട് പിടിക്കാനെറങ്ങണ അശ്ലീലം സ്വപ്നം കണ്ട് ഞാന്‍ ഞെട്ടി നെലവളിച്ചിട്ടൊണ്ട്, അറിയാവാ.&lt;br /&gt;&lt;br /&gt;"നീയടങ്ങ്, ആ കൂട്ട് നമ്മള് വിട്ടല്ലൊ"&lt;br /&gt;&lt;br /&gt;അതുപോലെ കേരളത്തില് നുമ്മടെ പ്രധാന ശത്രു കോണ്‍ഗ്രസാണേലും അതിലും വെറുക്കപ്പെടേണ്ടവര് വര്‍ഗ്ഗീയകക്ഷികളാണെന്നാ കൊച്ചിലേമൊതല് നിങ്ങള് പറഞ്ഞ് പഠിപ്പിച്ചത്. എന്നിട്ടേണ് മദനിയേപ്പോലത്തവമ്മാരുമായി നിങ്ങള് കൂട്ടുകൂടാമ്പോയത്.&lt;br /&gt;&lt;br /&gt;"എടാ അതിന് മദനിയെ കോടതി കുറ്റവിമുക്തനാക്കീല്ലേ"&lt;br /&gt;&lt;br /&gt;ഒവ്വ. മദനി ബോംബ് കേസില്‍ പ്രതിയായതുകൊണ്ടല്ലല്ലും പാര്‍ട്ടി അങ്ങേരെ എതിര്‍ത്തിരുന്നത്. അതിനൊക്കെ മുമ്പേ തന്നെ അങ്ങേരടേ കൈയ്യിലിരിപ്പും വായിലിരിപ്പും നാടിന്‍റെ നാശത്തിനാന്ന് തിരിച്ചറിഞ്ഞതോണ്ടാണ് നുമ്മളൊരു നെലപാടെടുത്തത്. ജയിലീക്കെടക്കുമ്പം എല്ലാരും നെഞ്ചത്തടിക്കുവേം നെലവളിക്കുവേമൊക്കെ ചെയ്യും. ഒടനേ ദേ മാനസാന്തരം‌ന്ന് പറഞ്ഞ് അവരെ പിടിച്ച് കൂടേക്കെടത്താമ്പാടൊണ്ടോ. ഇതൊക്കെ മുസ്ലീം സമുദായത്തിനെടേല് സ്വാധീനം കൂട്ടാനാന്ന് പറയണതും മണ്ടത്തരേണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില് ഒരു പൊന്നുമോന്‍റേം സഹയമില്ലാതല്ലേന്നും നുമ്മള് മലപ്പുറത്ത് അടിച്ചു കേറീത്.&lt;br /&gt;അതുപോല പാര്‍ട്ടിക്ക് കാശ് വേണമെന്ന് മനസ്സിലാക്കാനൊള്ള വെവരമൊക്കെ നുമ്മക്കൊണ്ട്. പക്ഷെ ഒരുപാട് കാശ് ഒരുമിച്ച് തരണവമ്മാരുമായിട്ടൊള്ള എടവാട് നുമ്മക്ക് വേണ്ട സഗാവേ. ചെലവമ്മാരടെ കാശ് വാങ്ങി പോക്കറ്റിലിട്ടാ അവമ്മാര് വീട്ടീക്കേറിവന്ന് അമ്മേം പെങ്ങളേം ചൂണ്ടിക്കാണിക്കും. അതോണ്ട് ആ കാശിനൊള്ളത് കൊറച്ചിട്ട് നിങ്ങള് പാര്‍ട്ടി നന്നാക്കിയാ മതി. ഞങ്ങയങ്ങട് സഹിച്ച്.&lt;br /&gt;&lt;br /&gt;"പിന്നെ ഞങ്ങളെ കുറ്റം പറയല്ല്"&lt;br /&gt;&lt;br /&gt;ഓ ഏറ്റ്.&lt;br /&gt;പിന്നെ നേതാക്കളടെ കുടും‌ബാംഗങ്ങളടെ വിശേഷമൊക്കെ പോളിറ്റ്‌ബ്യൂറോ പറഞ്ഞത് കേട്ടല്ല്. ഏതെങ്കിലും നേതാക്കമ്മാര്‍ക്ക് തലതിരിഞ്ഞ മക്കളുണ്ടായിട്ടുണ്ടെങ്കി അവരെ ചൊമക്കണ്ട പണി പാര്‍ട്ടി ചെയ്യാമ്പാടില്ലാന്ന്.&lt;br /&gt;&lt;br /&gt;"എടാ നീയും യു ഡി എഫ് നെ സഹായിക്കണ മാദ്ധ്യമങ്ങള് പറേണ കേട്ടിട്ട്..."&lt;br /&gt;&lt;br /&gt;ഒന്ന് ചുമ്മാതിരി സഖാവേ. ഇരുട്ടിവെളുക്കുമ്പം പോയി വര്‍ഗ്ഗശത്രുക്കള്‍ക്ക് ചമതിച്ച് കൊടുക്കണത് നിങ്ങള് നേതാക്കളേണ്. നുമ്മയല്ല. രാഗവനും ഗൗരിയമ്മയും മൊതല് അബ്ദുള്ളക്കുട്ടി വരെയൊള്ള സകല ചതിയമ്മാരും നേതാക്കളേരുന്ന്. അവര് പോയപ്പം ഞങ്ങ ഒറ്റക്കുഞ്ഞും കൂടപ്പോയിട്ടില്ല. അതുകൊണ്ട് ആദ്യം നിങ്ങള് നേതാക്കള് നന്നാകാന്‍ നോക്ക്, എന്നിട്ട് മതി സ്വയം നന്നാകണത്.&lt;br /&gt;&lt;br /&gt;ഓ ടോ: സം‌ഗതിയൊക്കെ ശരി.ഉപതെരഞ്ഞെടുപ്പില് നുമ്മ ചെയ്യണ വോട്ട് ഇടതിനാണ്. കാരണമെന്താന്നാ. ഞങ്ങ നന്നാവാമ്പോവേണ്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7831667472298564757-7959486409620466007?l=psbinoy.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://psbinoy.blogspot.com/feeds/7959486409620466007/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7831667472298564757&amp;postID=7959486409620466007' title='25 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/7959486409620466007'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/7959486409620466007'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/2009/11/blog-post.html' title='സഖാവേ നുമ്മക്ക് നന്നാകാം'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><thr:total>25</thr:total></entry><entry><id>tag:blogger.com,1999:blog-7831667472298564757.post-6558103775855280117</id><published>2009-10-22T07:42:00.003+04:00</published><updated>2009-10-23T08:29:16.072+04:00</updated><category scheme='http://www.blogger.com/atom/ns#' term='സാമൂഹികം'/><title type='text'>Dr.ഭാട്ടിയയെ ഓര്‍മ്മിക്കുമ്പോള്‍</title><content type='html'>രാത്രി എയര്‍‌പോര്‍ട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ ബോസിനേക്കുറിച്ചായിരുന്നു ചിന്ത. കമ്പനിയുടെ ഒരു VIP അതിഥി എത്തുന്നുണ്ട്. ഡ്രൈവര്‍ ബീരാന്‍‌കുഞ്ഞി എയര്‍പോര്‍ട്ടില്‍ ഹാജരുണ്ടാകും. എങ്കിലും വരുന്നത് സായ്‌വായതുകൊണ്ട് താലപ്പൊലി ആര്‍ഭാടമായിക്കോട്ടെ എന്ന് കരുതിയാകണം "Why don't you go along to say good evening" എന്ന് ലെബനോണ്‍‌കാരന്‍ ബോസിന് വെളിപാടുണ്ടായത്. മോള്‍ക്ക് വാക്സിനേഷന് അപ്പോയിന്‍റ്മെന്‍റ് എടുത്തിരുന്നതാണ്. ഇന്നിനി വിദേശി ആക്രമണം പ്രതിരോധിച്ചശേഷം ഉണ്ണിയാര്‍ച്ചയുടെ പ്രതിരോധശേഷി പോഷിപ്പിക്കാന്‍ സമയമുണ്ടാകില്ല.&lt;br /&gt;&lt;br /&gt;വണ്ടി പാര്‍ക്കിങ്ങിലേക്ക് തിരിച്ചപ്പോള്‍‌ത്തന്നെ ബീരാന്‍റെ മിസ്സ്‌‌ഡ് കോള്‍. ഹാജര്‍ വെച്ചതാണ്. തിരികെ വിളിച്ചില്ല. സായ്‌വ് ഭൂമിയിലിറങ്ങാന്‍ ഇനിയും സമയമുണ്ട്. അറൈവല്‍ ഗേറ്റിന് മുന്‍പില്‍ ഒരു സിഗററ്റ് കത്തിച്ചു. സാമാന്യം നല്ല തിരക്ക്. സ്വീകരിക്കാന്‍ വന്നവര്‍, സ്വീകരിക്കാന്‍ ആരുമെത്താത്തവര്‍, പല തരക്കാര്‍, പല നിറക്കാര്‍.. വിമാനത്താവളത്തിന്‍റെ സുഖശീതളിമയിലെ ആര്‍‌ഭാടസുന്ദരമായ സ്വപ്നത്തിന്‍റെ അവസാന ഘട്ടമാണ് ഈ വാതില്‍. ഇതിലൂടെ തോളുരുമ്മി നടന്നിറങ്ങുന്നവരില്‍ ഒരുവന്‍ ലോകത്തിലെ ഏറ്റവും വിലപിടിച്ച ഹോട്ടല്‍ സ്യൂട്ടിലേക്ക് ലിമോസിനില്‍ യാത്രയാകുമ്പോള്‍ മറ്റവന്‍ അന്തിയുറങ്ങുന്നത് ഇരുപതും മുപ്പതും പേര്‍ക്കൊപ്പം വിയര്‍പ്പിന്‍റെയും ഗുട്ക്കയുടെയും ഗന്ധം പേറുന്ന ഒറ്റ മുറി ചാളയില്‍.&lt;br /&gt;&lt;br /&gt;പിന്നിലെന്തോ ബഹളം കേട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ ഇന്ത്യാക്കാരുടെ വലിയ ഒരു സം‌ഘം. കണ്ടിട്ട് ആന്ധ്രാക്കാരാണ്.പുതുതായി വന്ന നിര്‍മ്മാണ തൊഴിലാളികളായിരിക്കണം. അവരുടെ ഇടയില്‍ നിന്നുകൊണ്ട് കൈയ്യും കലാശവുമായി ഒരു അറബി ഉച്ചത്തിലെന്തൊക്കെയോ‍ പറയുന്നുണ്ട്. തെലുങ്കന്‍റെ മണം സഹിക്കാതെ മൂക്ക് പൊത്തിപ്പിടിച്ചാണ് കക്ഷിയുടെ പ്രസം‌ഗം. ദാരിദ്ര്യത്തിന്‍റെ മനുഷ്യഗന്ധം, വറുതിയുടെ ഭൂതകാലത്തേക്കുറിച്ച് അറബികളെ ഓര്‍മ്മിപ്പിക്കുന്നുണ്ടാകും.&lt;br /&gt;ഇതുപോലെ പണ്ടൊരിക്കല്‍ മസ്ക്കറ്റ് എയര്‍‌പോര്‍ട്ടില്‍ നില്‍ക്കുമ്പോഴാണ് കൗതുകകരമഅയ ഒരു കാഴ്ച്ച കണ്ടത്. വിശാലമായ ഡിപ്പാര്‍‌ച്ചര്‍ ലോഞ്ചിലെ തിരക്കിനിടയിലൂടെ കാട്ടുമുയലിന്‍റെ ചടുലതയോടെ ഒരു ചെറിയ മനുഷ്യന്‍ പുറത്തേക്കോടുന്നു. വെള്ളക്കൊടി കെട്ടിയ ഓട്ടോറിക്ഷപോലെ പിന്നാലെയൊരു അറബിയും. കണ്ണെത്തുന്ന ദൂരം വരെയും മുയല്‍ ബഹുദൂരം മുന്നില്‍ തന്നെ. ഇതിവിടെ ഒരു പതിവ് കാഴ്ച്ചയാണെന്ന് ഒപ്പമുണ്ടായിരുന്ന എയര്‍‌പോര്‍ട്ട് ജീവനക്കാരനായ സുഹൃത്താണ് പറഞ്ഞത്. നിര്‍ബന്ധിത പിരിച്ചുവിടലിന് വിധേയരായ ബം‌ഗ്ലാദേശി വീട്ടുജോലിക്കാരെ അവരുടെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ എയര്‍പോര്‍ട്ടിലെത്തിക്കുമ്പോള്‍ ഒപ്പമുള്ള അറബിയെ പറ്റിച്ച് ഓടി രക്ഷപെടുന്നതാണത്രെ പാവങ്ങള്‍. പട്ടിണിമരണത്തില്‍‌നിന്നും ജീവിതത്തിലേക്ക് ഉടുതുണി മാത്രം കൈമുതലാക്കിയുള്ള അന്തം‌വിട്ട ഓട്ടം!&lt;br /&gt;&lt;br /&gt;"സര്‍" എന്ന വിളി കേട്ടപ്പോഴാണ് ഓര്‍മ്മകളില്‍ നിന്നുണര്‍ന്നത്. കോട്ടും ടൈയ്യുമൊക്കെയായി പതിവില്ലാത്ത ചമയത്തില്‍ വെളുക്കെ ചിരിച്ച് ബീരാന്‍‌കുഞ്ഞി. "Dress well and be formal" എന്ന് ബോസിന്‍റെ ഓര്‍ഡര്‍ ഉള്ളതുകൊണ്ട് കല്യാണത്തിനണിഞ്ഞ കുപ്പായം പെട്ടിയില്‍നിന്ന് പൊടിതട്ടിയെടുത്തതാണത്രെ. കൊള്ളാം നന്നായിണങ്ങുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ കണ്ണൂര്‍കാരന് നാണം. സമയമായി, നോക്കിവരാമെന്നു പറഞ്ഞ് സായ്വിന്‍റെ പേരെഴുതിയ കടലാസുമായി അകത്തേക്ക് പോയ ബീരാന്‍റെ പിന്നാലെ നടന്നു. അഞ്ച് മിനിറ്റ് കഴിഞ്ഞില്ല, ഉറക്കം തൂങ്ങിയ മുഖമുള്ള ഒരു കുറിയ വെള്ളക്കാരനുമായി ബീരാന്‍ തിരികെയെത്തി. ഇറ്റലിക്കാരന്‍ ഡൊറിയാനൊ കൈ തന്ന് പരിചയപ്പെട്ടു. മുഷിഞ്ഞ് നിറം മങ്ങിയ ടീഷര്‍ട്ടും പിഞ്ഞിക്കീറാറായ കുട്ടിനിക്കറുമാണ് കക്ഷിയുടെ വേഷം. മദ്യം, വിയര്‍പ്പ്, സിഗററ്റ്, ഏതിന്‍റേതെന്ന് തിരിച്ചറിയാനാകാത്ത ദുഷിച്ച വാട. ബീരാന്‍റെ മുഖത്ത് പച്ചാളം ഭാസിയുടെ പത്താം രസം. കല്യാണക്കുപ്പായത്തിന്‍റെ രണ്ടാമൂഴം ഈ വെളുത്ത പിച്ചക്കാരന് വേണ്ടിയായല്ലോ എന്നാകും പാവം.&lt;br /&gt;--------------------------------------------------------&lt;br /&gt;Dr.ഭാട്ടിയ ഒരു മാലാഖയാണെന്ന് എനിക്ക് തോന്നാറുണ്ട്. ഗള്‍ഫിലേക്കുള്ള ആദ്യ ഊഴത്തിന് ബോം‌ബെയിലെ പ്രശസ്തമായ റിക്രൂട്ടിങ്ങ് ഏജന്‍സി വഴി തെരഞ്ഞെടുക്കപ്പെട്ട്, തുടര്‍ന്നുള്ള മെഡിക്കല്‍ ചെക്കപ്പിനായാണ് ഭാട്ടിയയുടെ ക്ലിനിക്കില്‍ എത്തിയത്. വലിയ ഒരു സ്ഥാപനം. കെട്ടിടത്തിന് പുറത്തേക്ക് വരെ നീളുന്ന ക്യൂ. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള ഗള്‍ഫ്‌കാം‌ക്ഷികള്‍. എല്ലാ കണ്ണുകളിലും പ്രതീക്ഷയുടെ തിളക്കം. കുളിച്ചിട്ട് ആഴ്ച്ചകളായ ബീഹാറികളും തെലുങ്കന്‍‌മാരും മുതല്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്‍റുകള്‍ക്കിടയില്‍ A/C കോച്ച് പോലെ കോട്ടും സ്യൂട്ടുമിട്ട പരിഷ്ക്കാരികളും ക്യൂവിലുണ്ട്. രജിസ്റ്റ്രേഷനും എക്സ്‌റേയും കഴിഞ്ഞ് Dr.ഭാട്ടിയയുടെ മുറിയിലേക്ക് ട്രെയിന്‍ നിരങ്ങി നീങ്ങുന്നു. പെട്ടന്ന് പിന്നില്‍‌നിന്നും സാമാന്യം ശക്തമായ ഒരു തൊഴി കാലില്‍ കിട്ടിയപ്പോള്‍ തിരിഞ്ഞുനോക്കിയത് ആറ് ആറര അടി പൊക്കമുള്ള ഒരു ഭീമന്‍റെ ബ്ലേസര്‍ ധരിച്ച നെഞ്ചിലേക്കാണ്. മുകളില്‍ ചുവന്ന് ചീര്‍ത്ത മുഖത്തുനിന്നും കാലില്‍ തടഞ്ഞ കൊടിച്ചിപ്പട്ടിയോട് എന്നമട്ടിലുള്ള നോട്ടം എന്‍റെ നേര്‍ക്ക്. (ഇയാളാര്, അബുദാബിയിലെ മൈസ്രേട്ടോ?!) ഒരു സോറി പ്രതീക്ഷിച്ച ഞാന്‍ കീറിയ അഭിമാനവുമായി അമരീഷ്‌പുരിയെ കണ്ട ജോണി ലിവറിനേപ്പോലെ തിരിഞ്ഞുനിന്നു. എന്‍റെ ഊഴമെത്തി ഭാട്ടിയയുടെ മുറിയിലേക്ക് കടന്നപ്പോള്‍‌തന്നെ നല്ല ലക്ഷണമൊത്ത നഗ്നമായ ഒരു ആസനമാണ് കണി. എന്‍റെ തൊട്ട് മുന്‍പിലുണ്ടായിരുന്ന ബീഹാറി പാന്‍റ്സ് വലിച്ച് കയറ്റി ഇട്ടുകൊണ്ടിരിക്കുന്നു. ബ്ലഡ് ടെസ്റ്റിനായി അടുത്ത മുറിയിലേക്കുള്ള ക്യൂവിന്‍റെ വാലറ്റം ഡോക്ടറുടെ ക്യാബിനില്‍‍ത്തന്നെയാണ്. ഒരു ഇരക്ക് മറ്റൊന്നിനോടുള്ള സഹാനുഭൂതിയാലാകണം അവരാരും തിരിഞ്ഞ് നോക്കി മാനക്കേടുണ്ടാക്കുന്നില്ല. ഡോക്ടര്‍ ഊ.. എന്ന് പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ പാന്‍റ്സൂരി ചീച്ചി മുള്ളാന്‍ നില്‍ക്കുന്ന ഉണ്ണിക്കുട്ടനേപ്പോലെ റഡിയായി നിന്നു. (പഴയ റാഗിം‌ഗ് അനുഭവങ്ങള്‍ക്ക് നന്ദി) ഡോക്ടര്‍ ഗൗരവത്തില്‍ കവലയിലെ കോവിലില്‍ മണികള്‍ കിലുക്കി പരിശോധന തുടങ്ങി.(ഭകതനാണെന്ന് തോന്നുന്നു) . തുടര്‍ന്ന് തിരിഞ്ഞുനില്‍ക്കാനുള്ള ഓര്‍ഡര്‍, അതും ഡോഗി സ്റ്റൈലില്‍. ഒന്നമ്പരന്നു, ഗള്‍ഫിലെന്താണ് ശരിക്കും എന്‍റെ പണി! (യൂ naughty അറബീസ്..!!) പിന്‍‌വാതില്‍ തുറന്നുമടച്ചുമുള്ള പരിശോധന കഴിഞ്ഞപ്പോള്‍ ഡോക്ടറെ കൈപിടിച്ച് കുലുക്കി അഭിനന്ദിക്കാന്‍ തോന്നി. സ്വന്തം മുതലായിട്ടുപോലും എനിക്കതൊന്ന് കാണാനുള്ള ഭാഗ്യമുണ്ടായിട്ടില്ലല്ലോ. പരിശോധന കഴിഞ്ഞ് അടുത്ത ക്യൂവിന്‍റെ പിന്നില്‍ പോയി കൂടിയപ്പോഴാണ് അമരീഷ്‌പുരിയെ ഓര്‍മ്മ വന്നത്. സഹജീവിയോടുള്ള സഹാനുഭൂതിയൊക്കെ മറന്ന് ആ കാഴ്ച്ചയൊന്ന് കാണാനുള്ള മോഹം ഉല്‍ക്കടിച്ചു. എനിക്കും വേണ്ടേ ചെറിയ ചില ജയങ്ങള്‍. തിരിഞ്ഞ്‌നിന്നു തന്നെ നോക്കി. നമ്മുടെ മൈസ്രേട്ട് pants down ആയി ഡോഗി സ്റ്റൈലില്‍ നിന്നുകൊണ്ട് വരിയുടക്കാന്‍ പിടിച്ച ശ്വാനനേപ്പോലെ പരമദയനീയമായി എന്നെ നോക്കുന്നു. Dr.ഭാട്ടിയ ഒരു മാലാഖ തന്നെ. വലിപ്പച്ചെറുപ്പങ്ങളെ തൃണവല്‍ക്കരിച്ച് ഗുദസൗകുമാര്യത്തിന്‍റെ അഴകളവിലുള്ള കര്‍ശനമായ നിഷ്ക്കര്‍ഷയില്‍നിന്ന് അണുവിട വ്യതിചലിക്കാത്ത കര്‍മ്മയോഗി. ഇന്നിപ്പോള്‍ പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ചിന്തിക്കുമ്പോള്‍ ഗള്‍ഫ് പ്രവാസത്തിന്‍റെ വിവിധഘട്ടങ്ങളില്‍ "സമത്വം" എന്ന സങ്കല്പ്പം അതിന്‍റെ ഏറ്റവും അസം‌സ്ക്കൃതമായ രൂപഭം‌ഗിയിലെങ്കിലും അവസാനമായി കണ്ട് പിരിഞ്ഞത് അന്ന് Dr.ഭാട്ടിയയുടെ ക്ലിനിക്കിലാണ്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7831667472298564757-6558103775855280117?l=psbinoy.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://psbinoy.blogspot.com/feeds/6558103775855280117/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7831667472298564757&amp;postID=6558103775855280117' title='18 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/6558103775855280117'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/6558103775855280117'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/2009/10/dr.html' title='Dr.ഭാട്ടിയയെ ഓര്‍മ്മിക്കുമ്പോള്‍'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><thr:total>18</thr:total></entry><entry><id>tag:blogger.com,1999:blog-7831667472298564757.post-2384723924701824161</id><published>2009-10-10T08:37:00.002+04:00</published><updated>2009-10-10T08:44:20.692+04:00</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><title type='text'>സാദാ മല്ലൂസിനോട് ഗള്‍ഫ് മല്ലൂസ്</title><content type='html'>(ഗുരുതരമായ വിലത്തകര്‍‌ച്ച നേരിട്ടുകൊണ്ടിരിക്കുന്ന ഗള്‍ഫ് മലയാളിയുടെ കമ്പോളനിലവാരം ശക്തിപ്പെടുത്തി പൂര്‍‌വ്വസ്ഥിതിയിലാക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്  ലഭ്യമായ എല്ലാ മാദ്ധ്യമങ്ങളും ഉപയോഗപ്പെടുത്താനുള്ള അതീവരഹസ്യവും അതിഫയങ്കരവുമായ ഗൂഢപദ്ധതിയുടെ ഭാഗമാണ് ഈ പോസ്റ്റ്. )&lt;br /&gt;&lt;br /&gt;      ഭൂമുഖത്തുള്ള മൊത്തം മലയാളികളെയും സാദാ മലയാളികള്‍, ഗള്‍ഫ് മലയാളികള്‍ എന്നിങ്ങനെ രണ്ടായാണ് തരം തിരിച്ചിരിക്കുന്നതെന്ന് അറിയാമല്ലോ. എങ്ങനെയും ഒരു ഗള്‍ഫ് വിസ സം‌ഘടിപ്പിച്ച് അറബിനാട്ടിലെത്തി പത്ത് ഓയില്‍‌മണീസ് സമ്പാദിക്കുക എന്നതായിരുന്നു ഓരോ മല്ലുക്കുഞ്ഞിന്‍റെയും ജന്മോദ്ദേശമെങ്കിലും അതിവിശേഷമായ ബുദ്ധിസാമര്‍‌ത്ഥ്യവും ജാതകത്തിലെ രാജയോഗവും ഒത്തുചേര്‍ന്ന ഭാഗ്യവാന്മാര്‍ക്ക് മാത്രമാണല്ലോ  സുന്ദരമനോജ്ഞമായ അറബിലോകത്ത് എത്തിപ്പെടാന്‍ കഴിഞ്ഞിരുന്നത്.  അങ്ങനെയുള്ള ഓരോ ഗള്‍ഫുകാരനെയും ഓരോ അറബിസുല്‍‌ത്താനായിക്കണ്ട് ആരാധിച്ചിരുന്ന സാദാ മല്ലൂസിന്   അടുത്തകാലത്തായി ഗള്‍ഫ് മലയാളികളോടുള്ള ബഹുമാനത്തിന്റെ സൂചിക വന്‍‌തോതില്‍ ഇടിഞ്ഞതായി ഞങ്ങളറിയുന്നു. തെണ്ടിത്തിരിഞ്ഞ് അമേരിക്കയിലും യൂറോപ്പിലും കുടിയേറി  പിന്തിരിപ്പന്‍ സാമ്രാജ്യത്വ ശക്തികള്‍ക്ക് വിടുവേല ചെയ്യുന്ന ചില കരിങ്കാലി മല്ലൂസിന്‍റെ ഡോളറും യൂറോയും കണ്ടുള്ള പൊളപ്പാണിതെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഞങ്ങള്‍ ചൊള ചൊള പോലെ അയച്ചു തന്നിരുന്ന എണ്ണപ്പണം കൊണ്ടാണ് ക്ഷാമകാലത്ത്  മൃഷ്ട്ടാന്നമടിച്ച് കഴിഞ്ഞിരുന്നതെന്ന് മറക്കരുത്. വന്നുവന്ന് ഗള്‍ഫുകാരനാണെങ്കില്‍ പെണ്ണു തരില്ല എന്നു പറയാന്‍‌മാത്രം വളറ്ന്നിരിക്കുന്നു അഹങ്കാരം. ഗള്‍ഫില്‍ ആക്രി പെറുക്കി നടന്ന മാക്രികളെ വരെ മരുമകനാക്കി അഭിമാനിക്കാന്‍ ലച്ചം ലച്ചം സ്ത്രീധനവുമായി ക്യൂ നിന്നിരുന്ന കൂട്ടരാണ്. എന്നിട്ടിപ്പഴോ!..   ലീവും തീര്‍ന്ന്  വളര്‍ന്ന് മുറ്റി  പുരനിറഞ്ഞു നില്‍‌ക്കുന്ന  ഗള്‍ഫ് ബാച്ചികളുടെ സങ്കടം കണ്ടാല്‍ പെറ്റ തള്ള സഹിക്കൂല്ല. ഞങ്ങള്‍ കൈകളില്‍ തൂക്കിപ്പിടിച്ച് വിമാനമിറക്കി കൊണ്ടുവന്ന നാഷണല്‍ പാനാസോണിക്‍ പാട്ടുപെട്ടികളിലാണ് "അബുദാബിക്കാരന്‍ പുതുമണവാളന്‍" പോലുള്ള വാഴ്ത്ത് പാട്ടുകള്‍ പാടി ഞങ്ങളെ നിങ്ങള്‍ സുഖിപ്പിച്ച് കുളിപ്പിച്ച് കിടത്തിയിരുന്നത്. എത്ര കിട്ടിയാലും ആര്‍ത്തിയടങ്ങാതെ "പാവാട വേണം മേലാട വേണം" എന്ന് ഈണത്തിലെരക്കാനും ബോണറ്റ് തുറന്നുവെച്ച ഇമ്പാലാ കാറിന്‍റെ ചന്തമുള്ള  ഈ പെട്ടി തന്നെ നിങ്ങളുപയോഗിച്ചു. എന്നിട്ടിപ്പോള്‍ ചില തുക്കട നാടന്‍ സായിപ്പന്‍‌മാരുടെ പരട്ട ജാഡ കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് വിലയില്ലാതായി. അതിനൊക്കെ സ്മരണ വേണം സ്മരണ! യൂറൊയും ഡോളറുമൊക്കെ വാങ്ങി പോക്കറ്റില്‍ തിരുകുന്നതിന് മുന്‍പ് വാസ്കൊ ഡ ഗാമ, ഈസ്റ്റ് ഇന്ത്യാ കമ്പനി, ജാലിയന്‍ വാലാ ബാഗ് എന്നൊക്കെ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. &lt;br /&gt;&lt;br /&gt;            ഇന്ത്യ മുഴുവന്‍ പിച്ചക്കാരണെന്ന് ധരിച്ചിരിക്കുന്ന ചില ഊളന്‍‍ സായിപ്പന്‍‌മാരെപ്പോലെ ഗള്‍ഫ് മലയാളികളെന്നാല്‍  ദൈന്യതയുടെ പര്യായമാണ് എന്നൊരു ധാരണ പരക്കെയുണ്ട്. എങ്കില്‍ കേട്ടോ, ഞങ്ങള്‍ എണ്ണപ്പണത്തിന്‍റെ സമ്പല്‍‌സമൃദ്ധിയില്‍ അര്‍മാദിക്കുന്നവരാണ്, ആര്‍ഭാടത്തില്‍ ആറാടുന്നവരാണ്, ഏഴും എട്ടും ആടുന്നവരാണ്, ഞങ്ങള്‍ യൂസഫലിയാണ്, ഗള്‍ഫാര്‍ മുഹമ്മദലിയാണ്, B R ഷെട്ടിയാണ്, മാടയാണ് പിന്നെ കോട പോലുമാണ്.. ഞങ്ങള്‍ പപ്പടം കാച്ചുന്നതും നെയ്യപ്പം ചുടുന്നതും എന്തിന് ടോയ്‌ലറ്റിലൊഴിക്കുന്നത് പോലും പെട്രോളാണ്. ഇതിനൊക്കെ ശേഷം ബാക്കിവരുന്ന നക്കാപ്പിച്ചയാണ് നിങ്ങള്‍ക്ക് തരുന്നത്.&lt;br /&gt;&lt;br /&gt;            ബൗദ്ധികമായി വളരെ ഉയര്‍ന്ന തലത്തിലുള്ളവരാണ് ഗള്‍ഫ് മലയാളികളെന്ന് പറയേണ്ട കാര്യമില്ലല്ലോ. ആഗോളതലത്തിലുള്ള മിക്കവാറും എല്ലാ പ്രശ്നങ്ങള്‍ക്കും ഞങ്ങള്‍ക്ക് വളരെ സുവ്യക്തമായ അഭിപ്രായവും പരിഹാരവുമുണ്ട്. എന്നു മാത്രമല്ല ഈ അറിവുകളൊക്കെ റേഡിയോ മുതല്‍ ബ്ലോഗ് വരെയുള്ള എല്ലാ മാദ്ധ്യമങ്ങളിലൂടെയും ലോകര്‍ക്കായി പങ്കുവെക്കുകയും ചെയ്യും. ഞങ്ങളുടെ ലോകപരിചയവും ബുദ്ധിവൈഭവവും വെച്ചുനോക്കുമ്പോള്‍ കേരളത്തിലെയും ഇന്ത്യയുടെ ആകെത്തന്നെയും മുഴുവന്‍ പ്രശ്നങ്ങളും മിനിറ്റ് വെച്ച് പരിഹരിക്കാവുന്നതേയുള്ളു. പക്ഷെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുമിച്ച് ലീവ് കിട്ടില്ല എന്നതാണ് ഒരേയൊരു തടസ്സം. പിന്നെ നാട്ടില്‍ ഞങ്ങളുടെ അപ്പനും അമ്മയും വകയില്‍ ചില അമ്മാവന്മാരുമൊഴിച്ചുള്ള രാഷ്ട്രീയക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കച്ചവടക്കാര്‍, പോലീസുകാര്‍,കസ്റ്റം‌സുകാര്‍  എന്നിവരെല്ലാം പരമനാറികളും മഹാ ചെറ്റകളുമാണെന്നുള്ളതില്‍ ഞങ്ങള്‍ക്ക് ഏകാഭിപ്രായമാണ്. തികച്ചും സ്വാഭാവികം, നല്ലവരായ മലയാളികളൊക്കെ ഗള്‍ഫിലായിപ്പോയില്ലേ. ആനുകാലികവിഷയങ്ങളില്‍ ഞങ്ങള്‍ നടത്തുന്ന ഇടപെടലുകള്‍ കണ്ടാലറിയാം അസാമാന്യമായ ഞങ്ങളുടെ പ്രതികരണശേഷി. ഉദാഹരണത്തിന് കഴിഞ്ഞ മാസം ഷാര്‍ജ്ജയില്‍ കറണ്ട്ചാര്‍ജ്ജ് ഒറ്റയടിക്ക് 50% വര്‍ദ്ധിപ്പിച്ച കാര്യം തന്നെയെടുക്കാം. റേഡിയോവിലാണ് വാര്‍ത്തയറിഞ്ഞത്. ഒട്ടും മടിച്ചില്ല, കാലുമടക്കി ഒറ്റയടി!. കട്ടിലിന്‍റെ കാല് രണ്ടുപീസ്, എന്‍റെ കാല് മൂന്ന് പീസ്. &lt;br /&gt;&lt;br /&gt;                ഗള്‍ഫില്‍ പ്രത്യേകിച്ച് ദുബായിലുള്ള എല്ലാ മലയാളികളും ബ്ലൊഗര്‍മാരാണ് എന്നറിയാമല്ലോ. ഇനി അങ്ങനെയല്ലാത്ത ആരെങ്കിലും ബാക്കിയുണ്ടെങ്കില്‍ അടുത്ത ബ്ലോഗ് മീറ്റോടെ അവരെയെല്ലാം ഞങ്ങള്‍ ശരിപ്പെടുത്തും(ബ്ലോഗറാക്കും). ഈ ഞാന്‍ തന്നെ പണ്ടൊരിക്കല്‍ കുറുന്തോട്ടി പറിക്കാന്‍ ദുബായിലൊരു പാര്‍ക്കില്‍ പോയതാണ്. അവിടെ മീറ്റിക്കൊണ്ടിരുന്ന ബ്ലോഗര്‍‌മാരെല്ലാം‌കൂടി എന്നേപ്പിടിച്ച് ബ്ലോഗറാക്കിവിട്ടു. എന്തിന്, അന്ന് ഞാന്‍ പോയ ടാക്സിയുടെ പാക്കിസ്ഥാനി ഡ്രൈവര്‍ പോലും ഇന്ന് ഡെയ്‌ലി ആയിരം ഹിറ്റുള്ള മലയാളം ബ്ലോഗറാണ്.  &lt;br /&gt;&lt;br /&gt;           അമേരിക്കന്‍ യൂറോപ്യന്‍ മലയാളികളോട് ഞങ്ങള്‍ക്ക് അശേഷം അസൂയയില്ല എന്ന് പറയാതറിയാമല്ലോ. സാമ്രാജ്യത്വ പിന്തിരിപ്പന്‍ കുത്തകകളുടെ കൂലിപ്പണിയുമെടുത്ത്,  നാണം‌കെട്ട് അന്യരാജ്യത്തിന്‍റെ പൗരത്വവും സ്വീകരിച്ച് ജന്മനാടിനെ മറന്ന് ജീവിക്കുന്ന മാക്രികള്‍.(ഇതില്‍ ബ്ലോഗര്‍ മാക്രിയും പെടും). അപ്പോള്‍ ദുബായിലെ അമേരിക്കന്‍ എമ്പസിക്കു മുന്‍പിലെ ക്യൂ എന്താണെന്നായിരിക്കും? അമേരിക്കയുടെ പൂര്‍‌വ്വേഷ്യന്‍ നയങ്ങളിലുള്ള പ്രതിഷേധം നേരിട്ടറിയിക്കാന്‍ രാവിലെ മുതല്‍ തിക്കിത്തിരക്കുന്നവരാണത്. അല്ലാതെ വിസക്കായി ക്യൂ നില്‍ക്കുന്നവരല്ല.  ഗള്‍ഫിലെങ്ങാനും ഞങ്ങള്‍ക്ക് പൗരത്വം തരാന്‍ തീരുമാനിച്ചാല്‍ കാണാമായിരുന്നു, സ്വീകരിക്കാന്‍ ആളില്ലാതെ ഗവര്‍‌ണ്‍‌മന്‍റ് നാണിച്ചു പോകുന്നത്. &lt;br /&gt;&lt;br /&gt;          അവസാനമായി ഒരു കാര്യം കൂടി. കഞ്ഞിയും കറിയും ഉണ്ടാക്കി ഞണ്ണാന്‍ ഇവിടെനിന്നും നിങ്ങള്‍ കൊണ്ടുപോകുന്ന ഗ്യാസുണ്ടല്ലോ, പ്രകൃതിവാതകം. ബുഹ്‌ഹാഹ.. അത് ഞങ്ങളെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന്  നിങ്ങളറിഞ്ഞാല്‍ നാണം‌കെട്ട് പട്ടിണി കിടന്ന് നിങ്ങളുടെ അവശേഷിക്കുന്ന അഹങ്കാരവും അപ്രത്യക്ഷമാകും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7831667472298564757-2384723924701824161?l=psbinoy.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://psbinoy.blogspot.com/feeds/2384723924701824161/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7831667472298564757&amp;postID=2384723924701824161' title='32 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/2384723924701824161'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/2384723924701824161'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/2009/10/blog-post_10.html' title='സാദാ മല്ലൂസിനോട് ഗള്‍ഫ് മല്ലൂസ്'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><thr:total>32</thr:total></entry><entry><id>tag:blogger.com,1999:blog-7831667472298564757.post-206247794298028001</id><published>2009-10-04T08:39:00.003+04:00</published><updated>2009-10-05T08:46:41.099+04:00</updated><category scheme='http://www.blogger.com/atom/ns#' term='സാമൂഹികം'/><title type='text'>തേക്കടി, ചില സുരക്ഷാ വിചാരങ്ങള്‍</title><content type='html'>എത്രയോ കുടും‌ബങ്ങളെ കണ്ണീരിലാഴ്ത്തി എത്രയോ ജീവിതങ്ങളെ അനാഥമാക്കി വീണ്ടുമൊരു ദുരന്തം! തേക്കടിയില്‍ സം‌സ്ഥാനത്തിന്‍റെ അതിഥികളായെത്തിയ നാല്പ്പതില്‍‌പ്പരം വിനോദസഞ്ചാരികളെ നമുക്ക് തിരികെ യാത്രയാക്കാനായില്ല. ദുരന്തത്തിന്‍റെ "ആദ്യ ദൃശ്യങ്ങള്‍" പ്രേക്ഷകരിലെത്തിക്കാനുള്ള ചാനല്‍ മത്സരം വിജയിയാരെന്നറിയാതെ പര്യവസാനിച്ചു. ചര്‍ച്ചകളും അന്വേഷണങ്ങളും തുടരുന്നു. സെക്രട്ടറിയേറ്റിലെ അലമാരകളിലേക്ക് മുതല്‍‌കൂട്ടാനായി പതിവുപോലെ സര്‍ക്കാര്‍ ലജ്ജയേതുമില്ലാതെ ജുഡീഷ്യല്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അതിനായി ചെലവഴിക്കാന്‍ പോകുന്ന അനേകലക്ഷങ്ങള്‍ പഴയകാല അന്വേഷണ റിപ്പോര്‍ട്ടുകളില്‍ ചിലതെങ്കിലും നടപ്പാക്കാന്‍ ഉപയോഗിച്ചിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു.&lt;br /&gt;&lt;br /&gt;ലൈഫ് ജാക്കറ്റിന്‍റെ അഭാവം, ഡ്രൈവറുടെ പരിചയക്കുറവ്, യാത്രക്കാരുടെ നീക്കങ്ങള്‍, ബോട്ടിന്‍റെ ഡിസൈന്‍ എന്നിങ്ങനെ വിവിധ കാരണങ്ങള്‍ അപകടത്തിനിടയാക്കിയതായി വിലയിരുത്തപ്പെടുന്നുണ്ട്. ദാ ഈ കുറിപ്പ് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ KTDCയുടെ ബോട്ടുകളില്‍ ലൈഫ് ജാക്കറ്റ് നിര്‍ബന്ധമാക്കും എന്ന് ചെറിയാന്‍ ഫിലിപ്പിന്‍റെ പ്രഖ്യാപനം. ജലഗതാഗത വകുപ്പിന്‍റെയും വനം വകുപ്പിന്‍റെയും ബോട്ടുകളില്‍ സഞ്ചരിക്കുന്നവര്‍ എങ്ങനെയും പണ്ടാറടങ്ങട്ടെ! സമഗ്രമായ ഒരു സുരക്ഷാ സം‌സ്ക്കാരത്തിന്‍റെ അനിവാര്യതയിലേക്കാണ് ഇത്തരം ദുരന്തങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ഗതാഗതം, തൊഴില്‍, ആരോഗ്യം എന്നു വേണ്ട, സമസ്ത മേഖലകള്‍ക്കും അനുബന്ധമായി മനുഷ്യജീവന്‍റെയും പരിസ്ഥിതിയുടെയും സുരക്ഷ ഉറപ്പാക്കാനുതകുന്ന ഒരു സം‌വിധാനവും അതോടനുബന്ധിച്ചുള്ള കാര്യക്ഷമമായ ബോധവല്‍ക്കരണപരിപാടികളുമാണ് ഇന്നിന്‍റെ ആവശ്യം. ഏതെങ്കിലും ഒരു മേഖലയെ അടര്‍ത്തിമാറ്റി അവിടെ മാത്രം സുരക്ഷ ഒരുക്കുക പ്രായോഗികമായ ആശയമല്ല. "സുരക്ഷ" അനായാസമായി ഓസില്‍ ഒപ്പിക്കാവുന്ന ഒരു സൗകര്യവുമല്ല. കെട്ടിടത്തിന് സിമന്‍റും കമ്പിയും പോലെ, ബസിന് ടയറും പെട്രോളും പോലെ അതാത് സാഹചര്യത്തിന് അവശ്യവും അനുയോജ്യവുമായ സുരക്ഷാസം‌വിധാനങ്ങള്‍ക്കും സുപ്രധാനമായ ഇടം ലഭിക്കേണ്ടതുണ്ട്. ഇതൊന്നും ഒരു സങ്കല്പ്പമല്ല. വികസിതരാജ്യങ്ങളില്‍ തൊഴിലെടുത്ത് ജീവിക്കുന്ന നമ്മില്‍ പലരും അനുഭവിച്ച് പരിചയിച്ചതാണത്. പക്ഷെ ഇക്കാര്യത്തില്‍ അന്ധമായ ഒരനുകരണം ഇന്ത്യ പോലെ ഒരു രാജ്യത്തില്‍ പ്രായോഗികമല്ല എന്നതും അം‌ഗീകരിക്കേണ്ടതുണ്ട്. 9/11 ആക്രമണത്തിന് ശേഷം അമേരിക്കക്കാരന്‍റെ സുരക്ഷാമുന്‍കരുതലുകള്‍ സംശയരോഗത്തോളം വളര്‍ന്നിരിക്കുന്നതായാണ് കേള്‍ക്കുന്നത്. അത്തരം നടപടികള്‍ നമ്മുടെ നാട്ടില്‍ നടപ്പാക്കാനൊരുമ്പെടുന്നത് പരാജയത്തിലേ കലാശിക്കൂ. തൊഴില്‍ ഗതാഗതം പോലുള്ള മേഖലകളില്‍ സുരക്ഷക്കായി ചെലവഴിക്കപ്പെടുന്ന വിഭവങ്ങളുടെ അളവില്‍ വികസ്വര രാജ്യങ്ങള്‍ മിതത്വം പാലിക്കാന്‍ നിര്‍ബന്ധിതരായേക്കും. പരിമിതികള്‍ വേറേയുമുണ്ട്. ഉദാഹരണത്തിന് വാഹനാപകടങ്ങള്‍ തടയുന്നതില്‍ ഏറ്റവും ഫലപ്രദമായ പങ്ക് വഹിക്കുന്ന സ്പീഡ് റഡാറുകള്‍ സ്ഥിരമായി കേരളത്തിലെ റോഡുകളില്‍ സ്ഥാപിക്കുന്നത് ഒന്നാലോചിച്ച് നോക്കൂ. ഇരുട്ടിവെളുക്കുമ്പോള്‍ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന അവസ്ഥയായിരിക്കും എന്നത് മൂന്നുതരം. അറ്റകുറ്റപ്പണി നടക്കുന്ന പാതകളിലും ട്രാഫിക് നിയന്ത്രണത്തിനും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിര്‍മ്മിത താല്‍‌ക്കാലിക ഡിവൈഡറുകളും കോണുകളും പോലും വൈകുന്നേരങ്ങളില്‍ പെറുക്കി മാറ്റി സൂക്ഷിക്കുന്നത് ട്രാഫിക്ക് പോലീസിന്‍റെ ഒരു പ്രധാന ജോലിയാണ് നാട്ടില്‍.&lt;br /&gt;&lt;br /&gt;ഇനി പൊങ്ങുമ്മൂടന് ഇതിലെന്തു കാര്യം എന്നല്ലേ. തേക്കടി തടാകത്തിന്‍റെ അങ്ങേക്കരയിലെങ്ങോ ഈ ബ്ലോഗാസുരന്‍ തവളച്ചാട്ടം നടത്തിയപ്പോഴുണ്ടായ തിരമാലകളില്‍ ആടിയുലഞ്ഞാണ് ബോട്ട് കീഴ്മേല്‍ മറിഞ്ഞത് എന്ന് ആരോപിക്കാന്‍ തീര്‍ച്ചയായും ഞാനുദ്ദേശിച്ചിട്ടില്ല. അദ്ദേഹത്തിന്‍റെതായി &lt;a href="http://pongummoodan.blogspot.com/2009/09/blog-post_30.html"&gt;ഒരു മലയാളി പരിഷയുടെ ആത്മരോദനങ്ങള്‍ &lt;/a&gt;എന്ന പേരില്‍ തേക്കടി ദുരന്തമുണ്ടായ അതേ നാളില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് തലക്കെട്ടിന് പ്രചോദനം. പഴയ ബര്‍‌ണാഡ്ഷാ വചനം, "ജനാധിപത്യത്തില്‍ സമൂഹത്തിന് അവനര്‍ഹിക്കുന്ന സുരക്ഷാസം‌വിധാനങ്ങളേ ലഭിക്കൂ" എന്ന് തിരുത്തിവായിക്കാന്‍ പ്രേരിപ്പിച്ചു ആ കുറിപ്പ്. തനിക്കും തന്‍റെ കുടും‌ബത്തിനും മാത്രം അവകാശപ്പെട്ടതും നിയന്ത്രിതമായ താപനിലയില്‍ സദാ സൂക്ഷിക്കപ്പേടേണ്ടതുമായ തന്‍റെ മനോഹര തലമണ്ടയില്‍ ഹെല്‍‌മറ്റിന്‍റെ വൈരൂപ്യം നിര്‍ബന്ധപൂര്‍‌വ്വം അടിച്ചേല്പ്പിച്ച കോടതിയോടും അതേ നിയമം നടപ്പാക്കാന്‍ റോഡിലിറങ്ങിയിരിക്കുന്ന പോലീസിനോടും കടുത്ത രോഷത്തിലാണ് പൊങ്ങൂസ്. സമൃദ്ധമായ വിവേകത്തിനും സമ്പന്നമായ സാമാന്യബുദ്ധിക്കും ഉടമയാണ് പൊങ്ങുവെന്ന് അദ്ദേഹത്തിന്‍റേ രചനകളില്‍‌നിന്ന് ബൂലോകര്‍ക്ക് അറിവുള്ളതാണ്. അദ്ദേഹത്തിന്‍റെ നൂറുകണക്കായ ഫോളോവര്‍ കുഞ്ഞാടുകളില്‍ ഒരുവനാണ് ഈയുള്ളവനും. എങ്കിലും അദ്ദേഹത്തിന്‍റെ കാഴ്ച്ചപ്പാടുകള്‍ ഒരു സൂചകമായെടുത്താല്‍ സുരക്ഷസം‌വിധാനങ്ങളേക്കുറിച്ച് നമ്മുടെ സമൂഹത്തിനുള്ള തീര്‍ത്തും അനാരോഗ്യകരമായ ഒരു മനോഭാവമാണ് തെളിഞ്ഞുവരിക. ഒരുപക്ഷെ പൊങ്ങുമ്മൂടന്‍ ഉദ്ദേശിച്ച വിഷയമല്ല അദ്ദേഹത്തിന്‍റെ ബ്ലോഗില്‍ ചര്‍ച്ച ചെയ്യപ്പെട്ടത് എന്ന് തോന്നുന്നു. സുരക്ഷയുമായി ബന്ധപ്പെട്ട ജനത്തിന്‍റെ ചെറിയ നിയമ നിഷേധങ്ങള്‍ കര്‍ശനമായി നേരിടപ്പെടുമ്പോഴും കൂടുതല്‍ ഗൗരവമുള്ള തങ്ങളുടെ ചുമതലകളില്‍നിന്നും ഒളിച്ചോടുന്ന സര്‍ക്കാര്‍ സം‌വിധാനങ്ങളൊടുള്ള പ്രതിഷേധമാകാം പൊങ്ങു പ്രകടിപ്പിച്ചത്.&lt;br /&gt;&lt;br /&gt;പറഞ്ഞുവന്നതിനെ ഇങ്ങനെ ചുരുക്കാം. ഫലപ്രദമായ ഒരു 'Safety Culture" രൂപപ്പെടുത്താന്‍ നിയമിര്‍മ്മാണമടക്കമുള്ള നടപടികള്‍ അനിവാര്യം. സുരക്ഷാ സം‌വിധാനങ്ങള്‍ ഒരു കഷായമാണ്. അതിന് പാല്‍‌പ്പായസത്തിന്‍റെ മധുരം വേണമെന്ന വാശി നമ്മള്‍ ഉപേക്ഷിക്കേണ്ടതുമുണ്ട്. NIFEകളില്‍ അടവെച്ച് വിരിയിച്ചെടുക്കുന്ന സുരക്ഷാ ആപ്പീസറമ്മാരെ കൊഞ്ചിനും കുരുമുളകിനുമൊപ്പം വിദേശത്തേക്ക് കയറ്റി അയക്കാതെ നാട്ടില്‍‌തന്നെ ഉപയോഗപ്പെടുത്തുന്ന കാര്യം ചിന്തിച്ച് തുടങ്ങുകയുമാകാം.&lt;br /&gt;&lt;br /&gt;കുറിപ്പ്:ഒരു പാണ്ടിലൊറിക്കും വിട്ടുകൊടുക്കാതെ നര്‍മ്മത്തിന്‍റെ അക്ഷയഖനിയായ തന്‍റെ സുന്ദര ശിരസ്സ് ഹെല്‍മറ്റണിഞ്ഞ് സുര്‍ക്ഷിതമാക്കാന്‍ പൊങ്ങുമ്മൂടന്‍ കമന്‍റിലൂടെ (അദ്ദേഹത്തിന്‍റെ ബ്ലോഗില്‍) സന്നദ്ധത അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ദീര്‍ഘായുസ്സ് നേരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7831667472298564757-206247794298028001?l=psbinoy.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://psbinoy.blogspot.com/feeds/206247794298028001/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7831667472298564757&amp;postID=206247794298028001' title='17 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/206247794298028001'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/206247794298028001'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/2009/10/blog-post.html' title='തേക്കടി, ചില സുരക്ഷാ വിചാരങ്ങള്‍'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><thr:total>17</thr:total></entry><entry><id>tag:blogger.com,1999:blog-7831667472298564757.post-7775576717641071433</id><published>2009-09-27T23:08:00.008+04:00</published><updated>2009-09-28T09:56:41.551+04:00</updated><category scheme='http://www.blogger.com/atom/ns#' term='സാമൂഹികം'/><title type='text'>നാര്‍ക്കോ CD ചോര്‍ന്ന വഴി?!</title><content type='html'>അടുത്തകാലത്ത് ദൃശ്യമാദ്ധ്യമങ്ങളിലൂടെ കാണാനിടയായതില്‍ ഏറ്റവും അരോചകമായ കാഴ്ച്ചയായിരുന്നു അഭയ കേസിലെ പ്രതികളുടെ നാര്‍ക്കോ പരിശോധനാ ദൃശ്യങ്ങള്‍. സംസ്ക്കാരശൂന്യവും അപക്വവുമായ മാദ്ധ്യമപ്രവര്‍ത്തനത്തിന്‍റെ മറ്റൊരു ഉദാഹരണം. എങ്കിലും പറയത്തക്ക വലിയ പ്രതിഷേധമൊന്നുമില്ലാതെ, അസ്വസ്ഥമായ ഒരു ചിരിയോടെ സാംസ്ക്കാരിക കേരളം ആ കാഴ്ച്ചകള്‍ കണ്ടിരുന്നതിന്‍റെ മുഴുവന്‍ ക്രഡിറ്റും കന്യാസ്ത്രികളുടെ പാവാടച്ചരടില്‍ തങ്ങള്‍ക്കുള്ള അന്യൂനമായ അവകാശം ഉപാധികളില്ലാതെ നിലനിര്‍ത്തിക്കിട്ടാന്‍ അരമനകളിലിരുന്ന് ചരടുവലിച്ച തിരുമേനിമാര്‍ക്ക് തന്നെ. ഒരു നിര്‍ദ്ധനകുടും‌ബത്തിന്‍റെ ദൈവനാമത്തിലുള്ള മഹാത്യാഗമായ നിരാശ്രയയായ ഒരു പാവം പെണ്‍കുട്ടിയെ, അടുക്കളയില്‍ മൂന്നുതലയുള്ള തിരുസ്വരൂപം കണ്ട് ഭയന്നോടിയ നിസ്സഹായയായ ഒരു സന്യാസിനിയെ, കോടാലിക്കടിച്ച് കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞശേഷവും രാഷ്ട്രത്തിന്‍റെ കുറ്റാന്വേഷണ നീതിന്യായ വ്യവസ്ഥയെ മസില്‍-മണി പവറിന്‍റെ ഹുങ്കില്‍ പരിഹാസ്യരാക്കി സമൂഹത്തെ ജവുളിപൊക്കിക്കാണിച്ച് പല്ലിളിച്ച പൗരോഹിത്യ ധാര്‍ഷ്ട്യത്തെ നോക്കി ഒരു വഷളന്‍ ചിരി ചിരിക്കാന്‍ ജനത്തിനു കൈവന്ന അവസരമായി അത്. അങ്ങനെ സിലുമയുടെ ഒടുക്കത്തെ ഷോയും കഴിഞ്ഞപ്പോള്‍ കണ്ണീരായി, പരാതിയായി, അന്വേഷണമായി, ചര്‍ച്ചയായി.. സി ഡി ചോര്‍ന്നതോ ചോര്‍ത്തിയതോ? !&lt;br /&gt;&lt;br /&gt;ദാസനെയും വിജയനെയും വരെ CIDകളാക്കിയ നാട്ടില്‍ കേസ് തെളിയിച്ച് പോലീസില്‍ ചേരാന്‍ ഈ ബ്ലോഗര്‍ക്കും മോഹമുണര്‍ന്നത് തെറ്റല്ലല്ലോ. ഏറിയാല്‍ ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ കോടീശ്വരനായ ഏതെങ്കിലും അറബിയുടെ ജീവന്‍ രക്ഷിച്ച്, പാരിതോഷികമായി അങ്ങേരുടെ ഒന്നോ രണ്ടോ കപ്പലുകളും സ്വന്തമാക്കി നാട്ടില്‍ സെറ്റിലാകാനുള്ള മോഹവുമായി ഗള്‍ഫിലെത്തിയിട്ട് വര്‍ഷം പത്തായി. കൊള്ളാവുന്ന ഒരറബിയെ മര്യാദക്കൊന്ന് കാണാന്‍‌പോലും പറ്റിയിട്ടില്ല ഇതുവരെ. ഇനിയിപ്പോള്‍ ലിതുപോലെ ഏതേലും കേസ് തെളിയിച്ച് പോലീസീ കേറീട്ട് വേണം ദുബായീന്ന് കൈച്ചിലാകാന്‍. അപ്പൊ പറഞ്ഞുവന്നത്, സി ഡി ചോര്‍ന്ന കേസില്‍ കള്ളന്‍ കപ്പലില്‍‌തന്നെ എന്ന് മാളോരെല്ലാം പറയണകേട്ടാണ് നുമ്മടെ &lt;a href="http://catholicismindia.blogspot.com/"&gt;ഡിക്കനച്ചന്‍റെ&lt;/a&gt; ബൂലോകകപ്പലില്‍ ഒന്നു കയറി തപ്പിനോക്കിയത്. അങ്ങനെ തുഴഞ്ഞുതുഴഞ്ഞ് കഴിഞ്ഞ ഡിസം‌ബര്‍ വരെ എത്തിയപ്പോള്‍ ലോ കെടക്കണു കള്ളന്‍ കുഞ്ഞാപ്പൂന്‍റെ കുറ്റസമ്മതത്തോളം തെളിവാര്‍ന്ന ചില മൊഴിമുത്തുകള്‍. സം‌ഗതി ദോ ദിങ്ങനെ&lt;br /&gt;&lt;br /&gt;&lt;em&gt;"..നാര്‍ക്കോ അനാലിസിസ്‌ പരിശോധനയില്‍നിന്നു ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണു മൂന്നുപേരെ അറസ്റ്റ്‌ ചെയ്തതെന്നും ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്‌. ആ അവസരത്തില്‍ നാര്‍ക്കോ അനാലിസിസ്‌ പരിശോധനാഫലം അടങ്ങിയ സി.ഡികള്‍ കോടതിയുടെ കസ്റ്റഡിയിലായിരുന്നു. &lt;span style="color:#cc0000;"&gt;പ്രതികളെ അറസ്റ്റ്‌ ചെയ്തത്‌ ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെങ്കില്‍ അവ എന്താണെന്ന്‌ അറിയാന്‍ ജനാധിപത്യഭരണക്രമത്തില്‍ പൊതുജനങ്ങള്‍ക്ക്‌ അവകാശമില്ലേ?&lt;/span&gt;നാര്‍ക്കോ ടെസ്റ്റില്‍, ട്രൂത്ത്‌ സീറം എന്നറിയപ്പെടുന്ന, മയക്കുമരുന്നു പോലുള്ള രാസവസ്തു കുത്തിവച്ച്‌ അര്‍ധബോധാവസ്ഥയില്‍ കഴിയുന്ന കുറ്റാരോപിതര്‍ &lt;span style="color:#cc0000;"&gt;ചോദ്യം ചെയ്യലില്‍ എന്തെല്ലാമാണു പറഞ്ഞതെന്നും അവരോട്‌ എന്തെല്ലാം ചോദ്യങ്ങളാണ്‌ ചോദിച്ചതെന്നും വിശദമായി അറിഞ്ഞാലേ പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ടവരെപ്പറ്റിയുള്ള പുകമറ നീങ്ങി പൊതുജനത്തിനു മുന്നില്‍ സത്യം വെളിവാകൂ...&lt;/span&gt;"&lt;/em&gt;&lt;br /&gt;&lt;br /&gt;ആഹാ! "പൊതുജനത്തിന് മുന്‍പില്‍ നാര്‍ക്കോ പരിശോധനയുടെ സത്യം വെളിവാക്കാന്‍" ദാഹിച്ചിരുന്ന ഈ കൂട്ടര്‍ തൃക്കൈനീട്ടി കോടതിയില്‍‌നിന്നും സി ഡി കൈപ്പറ്റിയ ദിനത്തിലാണ് ഇടയന്മാരുടെ ഭക്തിപ്പടം ലീക്കായത്. ദേ ഇപ്പം പുടി കിട്ടിയല്ലോ സി ഡി ചോര്‍ത്തിയതാരാണെന്ന്. ഇനിയിപ്പം മുകളില്‍ ചേര്‍ത്തിരിക്കുന്ന ഭാഗം സന്ദര്‍ഭത്തില്‍‌നിന്ന് അടര്‍ത്തിമാറ്റിയതാണോയെന്ന് സം‌ശയിക്കുന്ന വാസുമാര്‍ക്കായി ലിങ്ക് &lt;a href="http://catholicismindia.blogspot.com/2008/12/blog-post_4119.html"&gt;ദാ പിടിച്ചോ.&lt;/a&gt;&lt;br /&gt;&lt;br /&gt;പിന്നൊരു കാര്യം! ഡിക്കനച്ചന്‍റെ ബ്ലോഗില്‍ പോകുന്ന പുതുബ്ലോഗര്‍‌മാര്‍ക്കായി ഒരു Statutory Warning ഉണ്ട്. "Keep away from sharp objects"! അങ്ങേരുടെ ചില മാരക പോസ്റ്റുകള്‍ വായിച്ച് പരിസരം മറന്ന് വീണുരുണ്ട് ചിരിക്കുമ്പോള്‍ (ROTFL) പരിക്കുപറ്റാന്‍ സാധ്യതയുണ്ട്. കൊച്ചുവെളുപ്പാങ്കാലത്ത് അടുക്കളയില്‍ കഞ്ഞീം കറീം വെച്ച് കളിക്കുന്ന ശീലമില്ലാത്ത കുഞ്ഞുകന്യാസ്ത്രികള്‍ തങ്ങളുടെ മുറികളില്‍ ആവശ്യത്തിന് കുടിവെള്ളം കരുതണം എന്നോര്‍മ്മിപ്പിക്കാനായി അഭയ എന്നൊരു മനോരോഗിയുടെ ഫോട്ടോയും പതിപ്പിച്ചിട്ടുണ്ട് അങ്ങേരുടെ ബ്ലോഗില്‍.&lt;br /&gt;&lt;br /&gt;എന്‍റെ തറവാട്ടിലുമുണ്ട് അപ്പൂപ്പന്‍ വേട്ടയാടിക്കൊന്ന ഒരു മാന്‍‌പേടയുടെ തല!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7831667472298564757-7775576717641071433?l=psbinoy.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://psbinoy.blogspot.com/feeds/7775576717641071433/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7831667472298564757&amp;postID=7775576717641071433' title='21 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/7775576717641071433'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/7775576717641071433'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/2009/09/cd.html' title='നാര്‍ക്കോ CD ചോര്‍ന്ന വഴി?!'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><thr:total>21</thr:total></entry><entry><id>tag:blogger.com,1999:blog-7831667472298564757.post-1317041065414347118</id><published>2009-09-21T08:17:00.004+04:00</published><updated>2009-09-21T08:34:46.417+04:00</updated><category scheme='http://www.blogger.com/atom/ns#' term='സാമൂഹികം'/><title type='text'>ദൈവങ്ങള്‍ സയനൈഡ് നുണയുമ്പോള്‍</title><content type='html'>&lt;a href="http://3.bp.blogspot.com/_NALkg6jh5GQ/Srb_VEmOOkI/AAAAAAAAAcY/d6zZQLizGKk/s1600-h/divya.jpg"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 130px; FLOAT: left; HEIGHT: 157px; CURSOR: hand" id="BLOGGER_PHOTO_ID_5383771142044400194" border="0" alt="" src="http://3.bp.blogspot.com/_NALkg6jh5GQ/Srb_VEmOOkI/AAAAAAAAAcY/d6zZQLizGKk/s400/divya.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt; മുപ്പത്തിമുക്കോടി ദൈവങ്ങള്‍ക്കും ഒട്ടുംകുറയാത്ത അവരുടെ  ക്ഷേത്രങ്ങള്‍ക്കും ഏകാനാകാത്ത പുണ്യം അയലത്ത് അവതരിക്കുന്ന ഷക്കീലദൈവങ്ങള്‍ ചുരത്തുമെന്ന പ്രതീക്ഷയില്‍ അവരുടെ അകിടുകളുടെ മുഴുപ്പില്‍ മോക്ഷം തേടി സമയവും സമ്പത്തും ഹോമിക്കുന്ന വിഡ്ഡ്യാസുരന്മാര്‍ക്ക് ചിന്ത റിഫ്രഷ് ചെയ്യാന്‍ ഒരവസരം കൂടി. മനുഷ്യദൈവങ്ങള്‍ക്കും അടിതെറ്റുമെന്നും, അടിതെറ്റിയാല്‍ ചാകാന്‍ തോന്നുമെന്നും, ചാകണമെങ്കില്‍ സയനൈഡ് കഴിക്കണമെന്നും, സയനൈഡ് തിന്നുന്നവര്‍ ചത്ത് ചീയുമെന്നും, അതുകൊണ്ടുതന്നെ അവര്‍ ദൈവങ്ങളല്ല പച്ച മനുഷ്യരാണെന്നും തിരിച്ചറിയാന്‍ ഒരുപക്ഷെ വല്യ മൂപ്പന്‍ ദൈവം നൂലില്‍ കെട്ടി ഇറക്കിത്തന്ന ഒരവസരമെന്നും വ്യാഖ്യാനിക്കാം. &lt;div&gt;&lt;a href="http://2.bp.blogspot.com/_NALkg6jh5GQ/Srb_f6A6hnI/AAAAAAAAAcg/NdANT_FKskE/s1600-h/divya+1.jpg"&gt;&lt;img style="MARGIN: 0px 0px 10px 10px; WIDTH: 250px; FLOAT: right; HEIGHT: 166px; CURSOR: hand" id="BLOGGER_PHOTO_ID_5383771328182126194" border="0" alt="" src="http://2.bp.blogspot.com/_NALkg6jh5GQ/Srb_f6A6hnI/AAAAAAAAAcg/NdANT_FKskE/s400/divya+1.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;div&gt;&lt;br /&gt;വര്‍ഷങ്ങളോളം മനോരോഗത്തിന് ചികിത്സയിലായിരുന്നു പുതുക്കാട് മുളങ്ങ് ചീരമ്പത്ത് മോഹനന്‍റെ മകളായ ദിവ്യ എന്ന ചെറുപ്പക്കാരി. ഇതിനിടെ അച്ഛന്‍റെ സഹായിയായി അവതരിച്ച് ഭര്‍ത്താവായി പ്രമോഷന്‍ നേടിയ ജോഷി എന്ന തരികിട തന്‍റെ റെന്‍റ് എ കാര്‍ ബിസ്സിനസ് പൊളിഞ്ഞപ്പോഴാണത്രെ ദിവ്യയുടെ സം‌ഗമസ്ഥാനങ്ങളില്‍ വിഷ്ണുമായയുടെ ഒലിപ്പ് കണ്ടെത്തി മര്‍ക്കറ്റ് ചെയ്യാന്‍ തീരുമാനിച്ചത്. ദുരൂഹമായ സാഹചര്യത്തില്‍  ദിവ്യയുടെ പിതാവ് മോഹനന്‍ പൊള്ളലേറ്റ് മരണപ്പെട്ട സം‌ഭവവും ഇതിനിടെ ഉണ്ടായി.&lt;/div&gt;&lt;div&gt;&lt;a href="http://3.bp.blogspot.com/_NALkg6jh5GQ/Srb_n_FDjjI/AAAAAAAAAco/O55nJVaNLwg/s1600-h/divya+3.jpg"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 200px; FLOAT: left; HEIGHT: 150px; CURSOR: hand" id="BLOGGER_PHOTO_ID_5383771466980625970" border="0" alt="" src="http://3.bp.blogspot.com/_NALkg6jh5GQ/Srb_n_FDjjI/AAAAAAAAAco/O55nJVaNLwg/s400/divya+3.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;div&gt;ബ്രാഹ്മമുഹൂര്‍ത്തത്തില്‍ കുളിച്ച് ഈറന്‍ ഒറ്റമുണ്ട് ധരിച്ച് മോക്ഷമര്‍മ്മങ്ങള്‍ പ്രദര്‍ശിപ്പിച്ച് ദര്‍ശനം നല്‍കുന്ന കച്ചവടതന്ത്രമാണ് മാര്‍ക്കറ്റില്‍ ഹിറ്റായതത്രെ. വളര്‍ച്ചയുടെ പ്രാരം‌ഭഘട്ടങ്ങളില്‍ എല്ലാ ലുഡായിപ്പ് മനുഷ്യദൈവങ്ങളും ഭക്ത(?)രെ ആകര്‍ഷിക്കാന്‍ ഇങ്ങനെ ചില നമ്പറുകള്‍ പതിവുണ്ടെന്ന് കാണാം. സുതാര്യമായുള്ള വസ്ത്രത്തില്‍ നനഞ്ഞുകുതിര്‍ന്നുള്ള ആട്ടവും പാട്ടുമായിരുന്നു പണ്ട് നമ്മുടെ ഒ.രാജഗോപാല്‍ കാലില്‍‌വീണ് പ്രശസ്തയാക്കിയ മറ്റൊരു  അവതാരത്തിന്‍റെ മാസ്റ്റര്‍പ്പീസ്. പതിവായി ഇത്തരം "ഒലിപ്പുകള്‍" തേടി നടക്കുന്ന സിനിമാക്കാരും കള്ളപ്പണക്കാരും ചേര്‍ന്ന് ദിവ്യ ജോഷിയുടെയും അരങ്ങ് കൊഴിപ്പിച്ചു. പട്ടണത്തില്‍ തമിഴന്മാര്‍ പോലും കൊതിക്കുന്ന ഫ്ലക്സ് ബോര്‍ഡുകള്‍, സഞ്ചരിക്കാന്‍ ആഡം‌ബരകാറുകള്‍, കൊട്ടാരസദൃശ്യമായ വീട്.. അങ്ങനെ അര്‍മാദിച്ചു ജീവിച്ച് വരുന്നതിനിയില്‍ സന്തോഷ് മാധവന്‍ പിടിയിലായപ്പോഴുണ്ടായ കാറ്റിലാണ് ദിവ്യ ജോഷിയും കടപുഴകിയത്. പിന്നീട് കേസുകള്‍, വക്കാണങ്ങള്‍, അറസ്റ്റ്, ഇപ്പോള്‍ ആത്മഹത്യയും.&lt;/div&gt;&lt;div&gt;&lt;div&gt;&lt;a href="http://3.bp.blogspot.com/_NALkg6jh5GQ/Srb_uWfFhOI/AAAAAAAAAcw/iGHL2ncnrMY/s1600-h/divya+2.jpg"&gt;&lt;img style="MARGIN: 0px 0px 10px 10px; WIDTH: 200px; FLOAT: right; HEIGHT: 150px; CURSOR: hand" id="BLOGGER_PHOTO_ID_5383771576343037154" border="0" alt="" src="http://3.bp.blogspot.com/_NALkg6jh5GQ/Srb_uWfFhOI/AAAAAAAAAcw/iGHL2ncnrMY/s400/divya+2.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;ഇങ്ങനെ പാതിവഴിയില്‍ അസ്തമിക്കുന്ന അവതാരങ്ങള്‍ക്കും സായിബാബ, അമൃതാനന്ദമയി പോലുള്ള എസ്റ്റാബ്ലിഷ്ഡ് ദൈവങ്ങള്‍ക്കുമിടയിലുള്ള ദൂരം എത്രയോ ചെറുതാണെന്നുള്ള  ആശങ്കയുളവാക്കുന്ന വസ്തുത തിരിച്ചറിയപ്പെടേണ്ടതുണ്ട്.  500 കോടിയുടെ നിധി സ്വന്തമാക്കാന്‍ 95 ലക്ഷം ദൈവത്തിന് കപ്പം കൊടുക്കുന്ന മണ്ടശിരോമണികള്‍ നമ്മുടെ സമുഹത്തെ ബാധിച്ചിരിക്കുന്ന മനോരോഗത്തിന്‍റെ ഉത്തമ ഉദാഹരണങ്ങളാണ്. അത്താണി തേടുന്നവന് അഭയസ്ഥാനമായി ദൈവം എന്ന സങ്കല്പ്പം ആര്‍ക്കെങ്കിലും ആശ്വാസമാകുന്നെങ്കില്‍ നല്ലത്. പക്ഷെ പട്ടി മുള്ളാന്‍ നില്‍ക്കുന്നത് ഒറ്റക്കാലിലുള്ള തപസായി വ്യാഖ്യാനിച്ച് കപ്പവും പൂജയുമായി പിന്നാലെ കൂടുന്നതിന്‍റെ പേര്‍ ഭ്രാന്ത് എന്നല്ലാതെ മറ്റെന്താണ്!?&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;a href="http://3.bp.blogspot.com/_NALkg6jh5GQ/Srb_uWfFhOI/AAAAAAAAAcw/iGHL2ncnrMY/s1600-h/divya+2.jpg"&gt;&lt;/a&gt; &lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7831667472298564757-1317041065414347118?l=psbinoy.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://psbinoy.blogspot.com/feeds/1317041065414347118/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7831667472298564757&amp;postID=1317041065414347118' title='27 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/1317041065414347118'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/1317041065414347118'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/2009/09/blog-post_21.html' title='ദൈവങ്ങള്‍ സയനൈഡ് നുണയുമ്പോള്‍'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_NALkg6jh5GQ/Srb_VEmOOkI/AAAAAAAAAcY/d6zZQLizGKk/s72-c/divya.jpg' height='72' width='72'/><thr:total>27</thr:total></entry><entry><id>tag:blogger.com,1999:blog-7831667472298564757.post-7235877932359839381</id><published>2009-09-16T11:43:00.004+04:00</published><updated>2009-09-16T12:40:44.210+04:00</updated><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><title type='text'>എന്‍റെ മാതൃഭൂമ്യേ!!</title><content type='html'>&lt;a href="http://3.bp.blogspot.com/_NALkg6jh5GQ/SrCXaX-39yI/AAAAAAAAAcI/IOv9UNTpepU/s1600-h/math.bmp"&gt;&lt;img id="BLOGGER_PHOTO_ID_5381968034077865762" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 251px; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_NALkg6jh5GQ/SrCXaX-39yI/AAAAAAAAAcI/IOv9UNTpepU/s400/math.bmp" border="0" /&gt;&lt;/a&gt; പോള്‍‌വധവുമായി ബന്ധപ്പെട്ട് ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ &lt;span style="color:#3366ff;"&gt;"പോലീസുമായി ചിരിച്ചുല്ലസിച്ച് ഓം‌പ്രകാശും രാജേഷും"&lt;/span&gt; എന്ന തലക്കെട്ടോടെ വന്ന ഒരു വാര്‍ത്തയുടെ സ്ക്രീന്‍‌ഷോട്ടാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്. പത്രത്തിന്‍റെ സര്‍ക്കാര്‍ വിരോധം മനോരോഗത്തോളം വളര്‍ന്നതിന്‍റെ തെളിവായി വേണം ഈ വാര്‍ത്തയെ കാണാന്‍. ഇന്നത്തെ മാതൃഭൂമി ഇന്‍റര്‍നെറ്റ് എഡിഷന്‍റെ കേരള പേജില്‍ പോള്‍‌വധക്കേസുമായി ബന്ധപ്പെട്ട് മാത്രം പതിനാലോളം വാര്‍ത്തകളുണ്ട്. സാങ്കേതികമായോ സൃഷ്ടിപരമായോ ശരാശരി നിലവാരമെങ്കിലും പുലര്‍ത്തുന്ന ഒരു വാര്‍ത്തപോലും അക്കൂട്ടത്തിലില്ല എന്നു വിലയിരുത്താന്‍ പതിവായി പത്രങ്ങള്‍ വായിച്ചുള്ള അനുഭവപരിചയം മാത്രം മതിയാകും.&lt;br /&gt;മുകളില്‍ കൊടുത്തിരിക്കുന്ന വാര്‍ത്ത തന്നെ നോക്കുക.&lt;br /&gt;&lt;br /&gt;&lt;span style="color:#3333ff;"&gt;"..ഒരു ഉല്ലാസയാത്രയുടെ പ്രതീതിയായിരുന്നു ആ പോലീസ്‌ വണ്ടിയില്‍. പോലീസും ഗുണ്ടകളും ചിരിച്ചുകളിച്ച്‌ പോലീസ്‌ അകമ്പടിയോടെ ഒരു സുഖയാത്ര.."&lt;/span&gt;&lt;br /&gt;&lt;span style="color:#3333ff;"&gt;&lt;/span&gt;"ചിരിച്ചുകളിച്ച്‌" എന്നതിനുപകരം "ചീട്ടുകളിച്ച്" എന്നായിരുന്നെങ്കില്‍ പത്രത്തിന്‍റെ രോഷത്തില്‍ കഴമ്പുണ്ടായിരുന്നു. "പോലീസ് അകമ്പടിയോടെ സുഖയാത്ര"!! പോലീസിനെ എന്തായാലും ഒഴിവാക്കുക വയ്യ. സുഖയാത്ര അസുഖയാത്രയാക്കാന്‍ ഗുണ്ടകളുടെ ആസനത്തില്‍ മൂലക്കുരു സന്നിവേശിപ്പിച്ച് കൊടുക്കേണ്ടി വരും!&lt;br /&gt;&lt;span style="color:#3366ff;"&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#3366ff;"&gt;"..ചൊവ്വാഴ്‌ച കൊല്ലത്ത്‌ പോള്‍വധക്കേസ്സില്‍ തെളിവെടുപ്പിനായി കൊണ്ടുവന്ന കുപ്രസിദ്ധ ഗുണ്ടകളായ ഒാംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും കാണാന്‍ വന്‍ ജനക്കൂട്ടം രാവിലെമുതല്‍ ചവറയിലും പരിസരത്തും കാത്തുനിന്നിരുന്നു. ഇതിനിടയിലാണ്‌ സ്റ്റേഷനിലേക്ക്‌ അപ്രതീക്ഷിതമായി ഗുണ്ടാനേതാക്കളെ വഹിച്ച പോലീസ്‌ വണ്ടി എത്തിയത്‌.."&lt;/span&gt;&lt;br /&gt;&lt;span style="color:#3366ff;"&gt;&lt;/span&gt;"രാവിലെ മുതല്‍ കാത്തുനില്‍ക്കുന്ന" ജനക്കൂട്ടത്തിനിടയിലേക്ക് "അപ്രതീക്ഷിതമായി" അവതരിക്കുന്ന വിദ്യ എന്താണാവോ! ഭൂമി പിളര്‍ന്നുണ്ടായ വിടവിലൂടെ പോലീസ് വണ്ടി പൊന്തി വന്നു എന്ന് പറയാത്തത് ഭാഗ്യം.&lt;br /&gt;&lt;span style="color:#3366ff;"&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#3366ff;"&gt;"..ഒപ്രകാശിനെയും രാജേഷിനെയും പുറത്തിറക്കാതെ തെളിവെടുപ്പ്‌ നടത്തിയതിന്റെ ത്രില്ലിലായിരുന്നു പോലീസ്‌.."&lt;/span&gt;&lt;br /&gt;&lt;span style="color:#000000;"&gt;കഷ്ടം!&lt;/span&gt;&lt;br /&gt;&lt;span style="color:#3366ff;"&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#3366ff;"&gt;"..പോലീസ്‌ വണ്ടി പിന്തുടരുന്നതുകണ്ട്‌ ആംഗ്യം കാണിച്ച്‌ ഒാംപ്രകാശും രാജേഷും ആസ്വദിച്ച്‌ ചിരിക്കുന്നുണ്ടായിരുന്നു. ഒപ്പം പോലീസും പങ്കുചേരുന്നതു കണ്ടു. മുതിര്‍ന്ന പോലിസ്‌ ഓഫീസര്‍മാരുടെ സാന്നിധ്യത്തില്‍ ഇതൊക്കെ നടക്കുമ്പോള്‍ ഒരു ഉല്ലാസയാത്രയുടെ ആലസ്യം മാത്രമായിരുന്നു ഗുണ്ടകളുടെ മുഖത്ത്‌.."&lt;/span&gt;&lt;br /&gt;വാഹനത്തിലെ മദ്യപാനത്തിനിടയില്‍ ഓം‌പ്രകാശ് തന്‍റെ മൂക്കില്‍ വിരലിട്ടു കിട്ടിയത് അടുത്തിരുന്ന പോലീസുകാരന് ടച്ചിങ്സായി വായില്‍ വെച്ചുകൊടുക്കുന്നത് കാണാമായിരുന്നു എന്നെഴുതിയിരുന്നെങ്കില്‍ ഇത്രയും വമനേച്ഛ ഉണ്ടാകുമായിരുന്നില്ല.&lt;br /&gt;&lt;br /&gt;അന്ധമായ "ചിരി" വിരോധം സാധാരണ കണ്ടുവരുന്നത് അപകര്‍ഷതാബോധം മൂത്ത് ഭ്രാന്തായവര്‍ക്കാണ്. ഈ ലേഖകന്‍റെ കാര്യം അറിയില്ല. സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകളുടെ അധികരിച്ച ഡിമാന്‍റിന്‍റെ സമ്മര്‍ദ്ദത്തില്‍ ലേഖകന്മാര്‍ തങ്ങളുടെ കുട്ടികളെവരെ രചനക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് തോന്നിക്കും‌വിധമാണ് പല സൃഷ്ടികളുടെയും ഭാഷാനിലവാരം. മുതലാളിമാരുടെ വ്യക്തിവിരോധം തീര്‍ക്കാന്‍ സര്‍ക്കാര്‍ സം‌വിധാനങ്ങളെ പുലയാട്ട് നടത്തുന്നവര്‍ ഓര്‍മ്മിക്കുക ഇത് സി പി എമ്മിന്‍റെ മാത്രം സര്‍ക്കാരല്ല, സം‌സ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടെയും ഭരണസം‌വിധാനമാണ്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7831667472298564757-7235877932359839381?l=psbinoy.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://psbinoy.blogspot.com/feeds/7235877932359839381/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7831667472298564757&amp;postID=7235877932359839381' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/7235877932359839381'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/7235877932359839381'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/2009/09/blog-post_16.html' title='എന്‍റെ മാതൃഭൂമ്യേ!!'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_NALkg6jh5GQ/SrCXaX-39yI/AAAAAAAAAcI/IOv9UNTpepU/s72-c/math.bmp' height='72' width='72'/><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-7831667472298564757.post-9075379004975246751</id><published>2009-09-13T18:20:00.001+04:00</published><updated>2009-09-13T18:33:19.201+04:00</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>ഓം‌പ്രകാശളിയനും മറ്റേ മച്ചമ്പീം</title><content type='html'>മ്മടെ ഓം‌പ്രകാശിനേപ്പോലൊരു ചുള്ളനെ അളിയനായിക്കിട്ടാന്‍ കൊതിക്കാത്തവര്‍ ആരുണ്ട്. പെങ്ങള്‍ടെ കാര്യം പൊക ആയേക്കും എന്ന  ചെറിയ ഒരു റിസ്ക്കൊഴിവാക്കിയാല്‍ അളിയന്‍റെ ചെലവില്‍ നുമ്മക്കൊന്ന് അര്‍മാദിക്കം എന്ന അറ്റ്രാക്ഷന്‍ ചെറുതല്ല. അല്ലേല് എന്തിന് കൊതിക്കുന്നു, ഏതോ ഒരു ഭാഗ്യം ചെയ്ത അളിയന്‍ ഇതിനകം അളിയനെ അളിയാനാക്കിക്കഴിഞ്ഞു.  ബോളിവുഡ് ലുക്ക്, ആറരക്കട്ട ശരീരം, നാട്ടില്‍ നാലുപേരറിയണ ദിവ്യന്‍‌മാരുമായി ചങ്ങാത്തം, ടച്ചിങ്സ് ആയി സിലുമാനടികളുമായി സുഡാങ്കി.. ഹൊ! ഈ ഓം‌പ്രകാശളിയന്‍ ‍ ഒരു സമ്പവം തന്നെ. മനസാക്ഷിക്കൊരു ബൂസ്റ്റ് കിട്ടാന്‍ പണ്ടത്തെ ചില വിപ്ലവസ്മരണകളുമുണ്ട്. ഈ കേസും പുക്കാറുമൊക്കെ ഒന്നു കഴിഞ്ഞുകിട്ടിയാല്‍ അണ്ണനിനി വെച്ചടി വെച്ചടി കയറ്റമായിരിക്കും. നുമ്മടെ ബിസിനസ്സിന് അത്യാവശ്യം വേണ്ട റോ മെറ്റീരിയം മനുശ്ശമ്മാരുടെ പേടിയാണ്. അതിപ്പം ചാനലുകാരും പത്രക്കാരുമൊക്കെ കൈയ്യയച്ചു സഹായിച്ച് വേണ്ടുവോളം ഒത്തുകിട്ടീട്ടുണ്ട്. എന്തിനധികം! ചെല തലതിരിഞ്ഞ മന്ത്രിപുത്രന്മാരുടെ ചങ്ങായിയാണ് എന്ന പേര് മതിയാകും വിലപേശലില്ലാതെ കൊട്ടേഷന്‍ തേടിവരാന്‍.&lt;br /&gt;&lt;br /&gt;വെറുമൊരു പിന്തിരിപ്പന്‍ ചുവ മാത്രമുണ്ടായിരുന്ന "മന്ത്രിപുത്രന്‍" എന്ന സാദാ മലയാളപദത്തിന് "ഗബ്ബാര്‍‌സിങ്", "കാലമാടന്‍" എന്നൊക്കെ പറയും‌പോലുള്ള മാരക എഫക്ട് ഉണ്ടാക്കിയെടുത്ത മറ്റേ കരുപ്പിനെ  സമ്മതിക്കണം. സ്വന്തം പാര്‍ട്ടിക്കാരുതന്നെ തല്ലിക്കൊല്ലുന്നതിനു മുന്‍പ് കല്യാണഭാഗ്യമെങ്കിലും ഉണ്ടാകട്ടെ എന്നു കരുതിയാണെന്നുതോന്നുന്നു ചെക്കന്‍റെ നിശ്ചയച്ചടങ്ങ് കല്യാണം തന്നെയാക്കി മാറ്റിയത്. ഈ മൊതലിനെ സ്ഥിരമായി സഹിക്കുന്ന തന്ത അടുത്ത ഇലക്ഷനില്‍ സഹതാപവോട്ടിന്‍റെ മാത്രം ബലത്തില്‍ ജയിച്ചുകയറാന്‍ എല്ലാ സാധ്യതയുമുണ്ട്.&lt;br /&gt;&lt;br /&gt;അന്ന് അച്ചുമാമനെ തോല്പ്പിച്ച് ആഭ്യന്തരം പിടിച്ചുവാങ്ങി കോക്കിരി കാട്ടിയപ്പോള്‍‍ ഇമ്മാതിരി പാരയാവും എന്ന് കരുതിയില്ല. കലിപ്പ് കൂട്ടാനുംവേണ്ടി പിണറായി സഖാവ് ഈയിടെയായി പിടവിട്ട ഒരു മിസ്റ്ററി ലൈനിലാണ്. പത്രസമ്മേളനങ്ങള് നടത്തി എന്തരൊക്കെയോ പറയുന്നു. വഴിയേ പോകുന്നവന്‍റെയൊക്കെ വായില്‍ കോലിട്ടുകുത്തി സുഭിക്ഷമായി തെറിവിളി കേള്‍ക്കുന്നു, ഒരുവീതം പാര്‍ട്ടിക്കാരെയും കേള്‍പ്പിക്കുന്നു. കൈരളി തുറക്കുമ്പോള്‍ മനോരമവിഷന്‍ കാണുന്നു, ഏഷ്യനെറ്റ് വെക്കുമ്പോള്‍ കൈരളി കാണുന്നു.. ആകെ കണ്‍ഫൂസനായല്ലോ എന്ന്  അണികളും. നമ്മുടെ പാര്‍ട്ടിക്ക് ഇതിലെന്താ കാര്യം. പോള്‍ ജോര്‍ജ്ജിനെ കൊന്നത് കാരിയോ ഓം‌പ്രകാശോ കൊല്ലനോ സിനിമാനടിയോ അതുമല്ലെങ്കില്‍ ഷക്കീലയോ!? ഇവരിലാരാ നമ്മടെ പാര്‍ട്ടി!&lt;br /&gt;&lt;br /&gt;&lt;br /&gt;ഓ.ടോ. പാര്‍ട്ടിയെ ചൊറിഞ്ഞു കളിക്കരുത് എന്ന് ഇന്നലെ ഫോണ്‍ ചെയ്തപ്പോഴും അച്ഛന്‍ പറഞ്ഞതാണ്. പക്ഷേ... ഇത്തവണ കൂടി സോറിയാക്കൂ മൈ ഡാഡ് സോറിയാക്കൂ..&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7831667472298564757-9075379004975246751?l=psbinoy.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://psbinoy.blogspot.com/feeds/9075379004975246751/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7831667472298564757&amp;postID=9075379004975246751' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/9075379004975246751'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/9075379004975246751'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/2009/09/blog-post.html' title='ഓം‌പ്രകാശളിയനും മറ്റേ മച്ചമ്പീം'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-7831667472298564757.post-1704711254855623603</id><published>2009-08-31T07:37:00.003+04:00</published><updated>2009-09-02T10:03:56.651+04:00</updated><category scheme='http://www.blogger.com/atom/ns#' term='സാമൂഹികം'/><title type='text'>അമ്മാവന്‍‌സിന്‍‌ഡ്രം ഓണക്കാലത്ത്</title><content type='html'>ഓണക്കാലമായാല്‍ ഓര്‍മ്മകളുണരണം. ദൗത്യം മത്സരബുദ്ധിയോടെ ഏറ്റെടുക്കുന്നത് ആനുകാലികങ്ങളുടെ ഓണപ്പതിപ്പുകളാണ്. പണ്ടേപോലല്ല. കോമ്പറ്റീഷന്‍ കടുപ്പം. പത്ത് മുന്നൂറ് പേജ് നിറച്ചെടുക്കാനുള്ള് പാട് ചെറുതല്ല. കുറേ ചെറുകഥകളും ഒന്നോ രണ്ടോ നോവലുകള്‍ തന്നെയും പുതിയ പിള്ളേരോട് എഴുതിവാങ്ങാം. പക്ഷെ ഓര്‍മ്മക്കുറിപ്പുകള്‍ക്ക് പഴയ മോഡല്‍ സിംഹങ്ങള്‍ തന്നെ വേണം. വിശ്രമജീവിതത്തിന്‍റെ അര്‍ദ്ധമയക്കത്തില്‍‌നിന്നും തലയും ഓര്‍മ്മയും കുടഞ്ഞുണര്‍ന്ന് അയവിറക്കല്‍ തുടങ്ങും അമ്മാവന്മാര്‍. സാഹിത്യകാരന്‍‌മാര്‍ മാത്രമല്ല കളത്തിലുള്ളത്. ജീവിതസായാഹ്നമായിട്ടും സ്വന്തമായൊരു തട്ടകം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട് "സാംസ്ക്കാരിക നായകന്‍" എന്ന ഫ്രീസൈസ് കുപ്പായത്തിന്‍റെ ബലത്തില്‍ അരി മേങ്ങി കഴിയുന്ന പ്രേതങ്ങളെയും വായനക്കാര്‍ സഹിക്കണം. ഓര്‍മ്മക്കുറിപ്പുകളുടെ അടിസ്ഥാന രസന്ത്രം പുതുതലമുറയെ പുലയാട്ട് നടത്തുകയാണെന്ന് ധരിച്ച് വശായിരിക്കുന്ന അമ്മാവന്മാരേപ്പറ്റിയാണ് പറഞ്ഞുവരുന്നത്. പഴയതെല്ലാം നന്ന് പുതിയതൊക്കെ മ്ലേച്ഛം എന്ന് പറയാതെ പറഞ്ഞുവെക്കുന്ന രീതി. വരികള്‍ക്കിടയിലെങ്ങും ഞരമ്പുകളില്‍ മായാതെ ശേഷിക്കുന്ന മാടമ്പിത്തരത്തോടുള്ള ആരാധന. പടികടന്നെത്തിയിരുന്ന കാഴ്ച്ചകളുടെ വലിപ്പത്തെപ്പറ്റി, ആനയെപ്പറ്റി, തഴമ്പിനെപ്പറ്റി ഗീര്‍‌വാണങ്ങള്‍. സാംസ്ക്കാരിക അധപ്പതനത്തെക്കുറിച്ച്, അധിനിവേശത്തേക്കുറിച്ച് മൂക്ക് പിഴിച്ചിലുകള്‍. സദാചാരഭ്രംശത്തേക്കുറിച്ചുള്ള ആശങ്കകള്‍ ചവച്ച് തുപ്പുമ്പോള്‍ മതമൗലികവാദത്തോളം ചവര്‍പ്പ്. കാലത്തിന്‍റെ മാറ്റം ഉള്‍കൊള്ളുന്നതില്‍ പരാജയപ്പെട്ട ദുരന്തങ്ങളുടെ സ്വരത്തിന് ജീവനോപാധിയേക്കുറിച്ച് ഉത്ക്കണ്ഠാകുലനായ പുരോഹിതന്‍റേതിന് തുല്യമായ തരംഗദൈര്‍ഘ്യം. അധിനിവേശപ്രധിരോധത്തിന്‍റെ അവശ്യഘട്ടങ്ങളില്‍ കാക്കാ പിടിക്കാന്‍ നടന്നതിന്‍റെ ആത്മകഥാവഴികള്‍ സൗകര്യപൂര്‍‌വ്വം മറന്നുകളയാം. അമ്മാവന്മാരുടെ ക്ഷയിച്ച കുതിരശക്തിയെക്കുറിച്ചുള്ള വിഹ്വലതകള്‍ക്കും മെനാപോസിന്‍റെ വിഭ്രാന്തികള്‍ക്കും വിലയിട്ട് വില്‍ക്കുന്ന സീസണല്‍ കച്ചവടം.&lt;br /&gt;&lt;br /&gt;തൂലികയുടെ മാസ്മരിക സ്പര്‍‌ശത്താല്‍ ‍ മണ്ണിന്‍റെ ഗുണവും മണവും വായനക്കാരന്‍റെ സിരകളില്‍ മായാമുദ്രയായി പതിപ്പിച്ച പിതൃതുല്യരായ മലയാളത്തിലെ അനേകം എഴുത്തുകാര്‍ പൊറുക്കുക. പറഞ്ഞതത്രയും നിങ്ങളുടെ അടിവസ്ത്രം മോഷ്ടിക്കുന്നവരെക്കുറിച്ചാണ്.&lt;br /&gt;-----------------------------------------------------------------------------------&lt;br /&gt;"പണ്ടത്തെ ഓണ‌ല്ലേ ഓണം കുട്ടാരേ!"&lt;br /&gt;"ശര്യാമ്പ്രാ"&lt;br /&gt;"ദേ പോണ ചെക്കനേതാ?"&lt;br /&gt;"ഇവിടുത്തന്നെ മ്പ്രാ. പാര്‍ഗ്ഗവിപ്പെങ്ങടെ ഏഴാമത്തേത്."&lt;br /&gt;"ഓള്‍‌ടെ രാമന്‍ ഇപ്പളും വരവുണ്ടോ"&lt;br /&gt;"ഉവ്വ്, കഴിഞ്ഞാഴ്ചേം ചൂട്ട് കണ്ടു"&lt;br /&gt;"ഓണായിട്ട് നേരമ്പോക്കൊന്നൂല്ലല്ലോ കുട്ടാരേ"&lt;br /&gt;"ഓ"&lt;br /&gt;"നങ്ങേലീണ്ടോ വീട്ടില്"&lt;br /&gt;"ഓള് പൊറത്താമ്പ്രാ"&lt;br /&gt;"കഷ്ടായി!"&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7831667472298564757-1704711254855623603?l=psbinoy.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://psbinoy.blogspot.com/feeds/1704711254855623603/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7831667472298564757&amp;postID=1704711254855623603' title='20 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/1704711254855623603'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/1704711254855623603'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/2009/08/blog-post_31.html' title='അമ്മാവന്‍‌സിന്‍‌ഡ്രം ഓണക്കാലത്ത്'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><thr:total>20</thr:total></entry><entry><id>tag:blogger.com,1999:blog-7831667472298564757.post-6463282763216934974</id><published>2009-08-19T22:27:00.005+04:00</published><updated>2009-08-20T08:00:51.143+04:00</updated><category scheme='http://www.blogger.com/atom/ns#' term='പലവക'/><title type='text'>മത്തി വാഴ്ക, ചാള നീണാള്‍ വാഴ്ക</title><content type='html'>"അച്ഛാ മത്സ്യത്തിനൊരു പര്യായം പറഞ്ഞ് തരൂ"&lt;br /&gt;&lt;br /&gt;ചാള&lt;br /&gt;&lt;br /&gt;"ഛെ, അതല്ല, പര്യായം പര്യായം"&lt;br /&gt;&lt;br /&gt;മത്തി&lt;br /&gt;&lt;br /&gt;"ബെസ്റ്റ്.. എന്നാലും അച്ഛന്‍ തന്നെ ഭേദം. "മറ്റൊരു ചാള" എന്നാണ് അമ്മ പറഞ്ഞത്. ഇങ്ങനേണ്ടാവോ മത്തിപ്രാന്ത്!"&lt;br /&gt;&lt;br /&gt;എടാ മത്തിയേക്കുറിച്ച് നിനക്കെന്തറിയാം?&lt;br /&gt;&lt;br /&gt;"നാറുമെന്നറിയാം"&lt;br /&gt;&lt;br /&gt;മകനേ, മത്തിയെന്നത് മലയാളികളുടെ തനതായ സ്വത്വബോധത്തിന്‍റെ....&lt;br /&gt;&lt;br /&gt;"തേങ്ങാക്കൊലയാണ്"&lt;br /&gt;&lt;br /&gt;എടാ, പുസ്തകം, മുതിര്‍ന്നവര്‍, മത്തി ഇവയെ നിന്ദിക്കരുതെന്ന് പഠിച്ചിട്ടില്ലേ?&lt;br /&gt;&lt;br /&gt;"ആദ്യത്തെ രണ്ടെണ്ണം ഉണ്ട്"&lt;br /&gt;&lt;br /&gt;എന്നാ ഇനി മൂന്നാമത്തേതും ചേര്‍ത്ത് അപ്‌ഡേറ്റ് ചെയ്തോ&lt;br /&gt;&lt;br /&gt;"അച്ഛാ ദിസ് ഈസ് റ്റൂ മച്ച്. മത്തിയോടുള്ള ആക്രാന്തം വല്ലാതെ കൂടുന്നുണ്ട്"&lt;br /&gt;&lt;br /&gt;എടാ നിനക്കറിയോ മത്തികളും നുമ്മളേപ്പോലെ കമ്മ്യൂണിസ്റ്റുകാരാണ്.&lt;br /&gt;&lt;br /&gt;"വാട്ട്?"&lt;br /&gt;&lt;br /&gt;അതേഡേയ്. നെയ്മീന്‍, ആവോലി, സ്രാവ് തുടങ്ങിയ ബൂര്‍ഷ്വാ പിന്തിരിപ്പന്‍ ശക്തികളോട് നിരന്തരം പോരാടി ജനമനസ്സുകളില്‍ ഇടം നേടിയ ധീരസഖാക്കളാണ് മത്തികള്‍.&lt;br /&gt;&lt;br /&gt;"ഇനീപ്പൊ സഖാക്കള്‍ തായ്‌ലണ്ടീന്നും മലേഷ്യേന്നുമൊക്കെ വരാമ്പോണൂന്നാ കേട്ടത്"&lt;br /&gt;&lt;br /&gt;ആസിയാന്‍ കരാറായിരിക്കും ഉദ്ദേശിച്ചത്. അതിനെതിരെ ഞങ്ങള്‍ സമരം ചെയ്യും&lt;br /&gt;&lt;br /&gt;"അതെന്തേ അവിടത്തെ മത്തികള്‍ രാഘവന്‍റെ കമ്മ്യൂണിസ്റ്റാ?"&lt;br /&gt;&lt;br /&gt;"......"പോഡേ പോഡേ മെനക്കെടുത്താതെ പോഡേ&lt;br /&gt;&lt;br /&gt;"ബാക്കി കൂടി പറയ്"&lt;br /&gt;&lt;br /&gt;മത്തി സുന്ദരസുരഭിലമനോജ്ഞമായ ഒരു സമ്പവമാകുന്നു&lt;br /&gt;&lt;br /&gt;"ഓഹൊ"&lt;br /&gt;&lt;br /&gt;അതൊരു പ്രസ്ഥാനം കൂടിയാണ്&lt;br /&gt;&lt;br /&gt;"വലിച്ചുനീട്ടാതെ കാര്യം പറ"&lt;br /&gt;&lt;br /&gt;മത്തിയെ സ്നേഹവാല്‍‌സല്യങ്ങളോടെ സമീപിക്കുമ്പോഴേ നമുക്കവരുടെ മഹത്വം മനസ്സിലാകൂ&lt;br /&gt;&lt;br /&gt;"അതെങ്ങനെ"&lt;br /&gt;&lt;br /&gt;ഉദാഹരണത്തിന് ഷാര്‍ജ്ജ ഫിഷ് മാര്‍ക്കറ്റിലെ നമ്മുടെ പതിവ് സ്ഥലമായ കൊടുങ്ങല്ലൂരുകാരന്‍ കാക്കായുടെ സ്റ്റാളിലെത്തുമ്പോള്‍, "സാറെ നല്ല ബെസ്റ്റ് മത്തീണ്ട്, ഒരു മന്ന് എടുക്ക്വല്ലേ? എന്ന സ്ഥിരം അഭിവാദ്യം വരും. " അഞ്ചു കൊല്ലായിട്ട് ഈ ചീള് മത്തിയല്ലാതെ വെലയൊള്ള ഒരു മീന്‍ വാങ്ങീട്ടില്ല, ശവം" എന്നായിരിക്കും കാക്കയുടെ മനസ്സില്‍. അതു കാര്യാക്കണ്ട. ജുമേറാ ബീച്ചിലെ മദാമ്മമാരെപ്പോലെ നല്ല ചുവന്നു തുടുത്ത നെയ്‌മത്തികള്‍ നിരന്നുകിടപ്പുണ്ടാകും ടേബിളില്‍..&lt;br /&gt;&lt;br /&gt;"ഞങ്ങളെ കൂട്ടാതെ അച്ഛന്‍ ജുമേറ ബീച്ചില്‍ പോയീല്ലേ?"&lt;br /&gt;&lt;br /&gt;ഈ ചോദ്യം സന്ദര്‍‌ഭത്തിനും നിന്‍റെ പ്രായത്തിനും ചേരുന്നതല്ല&lt;br /&gt;&lt;br /&gt;"സോറി"&lt;br /&gt;&lt;br /&gt;അങ്ങനെ നമ്മള്‍ നാലോ അഞ്ചോ കിലോ മത്തിവാങ്ങി പണം കൊടുക്കുന്നു. ഇനിയാണ് പ്രധാനപ്പെട്ട കാര്യം. മദാമ്മമാരെയും ബാഗിലാക്കി പുറത്തേക്കിറങ്ങുമ്പോള്‍ ഫിഷ് ക്ലീന്‍ ചെയ്യുന്ന പാക്കിസ്ഥാനികള്‍ കൈ നീട്ടും. ജീവന്‍ പോയാലും കൊടുക്കരുത്. തരുണീമണികളുടെ തരളമേനിയെ അവന്മാര്‍ നാനാവിധമാക്കിക്കളയും. എത്രയും‌പെട്ടന്ന് കന്യകമാരെ ഡിക്കിയിലാക്കി വീടുപിടിച്ചോണം. വേണമെങ്കില്‍ ആ നെലവിളി ശബ്ദവുമിടാം.&lt;br /&gt;&lt;br /&gt;"എന്നിട്ട്?"&lt;br /&gt;&lt;br /&gt;വീട്ടിലെത്തിയാല്‍ ഒട്ടും വൈകാതെ ക്ലീനിങ് തുടങ്ങണം.&lt;br /&gt;&lt;br /&gt;"ആ പേരില്‍ രണ്ട് പെഗ്ഗും ഒഴിക്കാം"&lt;br /&gt;&lt;br /&gt;ഡേ ഡേയ് ഓവറാവല്ലേ&lt;br /&gt;&lt;br /&gt;"സോറി"&lt;br /&gt;&lt;br /&gt;ഇനി അരുമയായി എല്ലാ സുന്ദരികളുടെയും ചെതുമ്പല്‍ നീക്കിയ ശേഷം ആവേശോജ്ജ്വലമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാം.&lt;br /&gt;&lt;br /&gt;"എന്താണത്?"&lt;br /&gt;&lt;br /&gt;അതായത് നമ്മള്‍ സകല മല്‍സ്യാവതാരങ്ങളെയും മനസ്സില്‍ ധ്യാനിച്ച് ആദ്യത്തെ മത്തിയുടെ വയറ് തുറക്കുന്നു. ഠിം! അവിടെ ഇടത്തരം നത്തോലിയുടെ വലിപ്പമുള്ള രണ്ടു രസികന്‍ മുട്ടകള്‍ നമ്മളെ നോക്കി ചിരിക്കുന്നുണ്ടോ.. എങ്കില്‍ ഇന്നത്തെ മത്തിക്കച്ചവടം സക്സസ്. പന്നിമലത്ത് കളിക്കുന്ന ത്രില്ലാണ് പിന്നീടങ്ങോട്ട്. പ്രത്യക്ഷപ്പെടുന്ന ഓരോ മുട്ടയുടെയും വലിപ്പത്തിനനുസരിച്ച് ചെറുതായി തുള്ളിച്ചാടിയോ ശൂളമടിച്ചൊ സന്തോഷം പ്രകടിപ്പിക്കാം.&lt;br /&gt;&lt;br /&gt;"ഹും..!"&lt;br /&gt;&lt;br /&gt;ഇനി ഇന്‍സ്റ്റന്‍റായി വറുത്തെടുക്കാന്‍ പത്തോ പതിനഞ്ചോ മദാമ്മമാരെ തിരഞ്ഞെടുത്ത് അവര്‍ക്ക് ലൈനിടണം (അതല്ല). മത്തിയെടുത്ത് കൈവെള്ളയില്‍ വെച്ചശേഷം നല്ല മൂര്‍ച്ചയുള്ള കത്തികൊണ്ട് ചെറുതായി ഒന്നു വരയുക. നല്ല ശുദ്ധമായ ചന്ദനത്തിന്‍റെ നിറമുള്ള നെയ്യ് മുറിപ്പാടിലൂടെ പനിച്ചുവരുന്ന നയനാനന്ദകരമായ ദൃശ്യത്തിന്‍റെ ആലസ്യം മാറുന്നതുവരെ ഭിത്തയില്‍ തലചായ്ച്ച് ഊറിച്ചിരിച്ച് നില്‍ക്കണം.&lt;br /&gt;&lt;br /&gt;"..കഷ്ടം"&lt;br /&gt;&lt;br /&gt;ഇങ്ങനെ ലൈനടിച്ച മത്തികളെയെല്ലാം അരപ്പുകൊണ്ട് ഫേഷ്യല്‍ ചെയ്ത് റെഡിയാക്കി വറുത്തെടുക്കുന്ന പണി നിന്‍റെ അമ്മയെ ഏല്പ്പിച്ച് കുളിക്കാന്‍ പോകാം. വറുക്കുമ്പോല്‍ അടുക്കളയിലെ എക്സോസ്റ്റ് ഓണ്‍ ചെയ്യരുതെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കണം.&lt;br /&gt;&lt;br /&gt;"&lt;a href="mailto:*#@*$" target="_blank" rel="nofollow" ymailto="mailto:*#@*$"&gt;*#@*$&lt;/a&gt;"&lt;br /&gt;&lt;br /&gt;കുളിച്ച് കുട്ടപ്പനായി വരുമ്പോഴേക്കും വറുത്ത മത്തിയുടെ അതുല്യസുന്ദരമായ സൗരഭ്യം വീടാകെ പരന്നിട്ടുണ്ടാകും. നല്ല ശുദ്ധമായ വെളിച്ചെണ്ണയില്‍ വറുത്തെടുത്തപ്പോള്‍ മദാമ്മമാരൊക്കെ അതിസുന്ദരികളായ കാപ്പിരിപ്പെണ്ണുങ്ങളായി മേശമേലങ്ങനെ നിരന്നിരിക്കുന്നു. അവരെ പുണര്‍ന്നുറങ്ങുന്ന കുഞ്ഞുകാപ്പിരികളായി മുട്ടകളും. ഇനി വെച്ചു താമസിപ്പിക്കരുത്. ഒരു കസേരയടുപ്പിച്ച് അവര്‍ക്കു മുന്‍പിലിരിക്കണം. ...ഹൊ!....എന്നിട്ട്....&lt;br /&gt;&lt;br /&gt;"എന്നിട്ട്?"&lt;br /&gt;&lt;br /&gt;.... എന്നിട്ട്....എന്നിട്ടു പൊട്ടിപ്പൊട്ടിയങ്ങ് കരയണം മകനേ.. പൊട്ടിപ്പൊട്ടിയങ്ങ് കരയണം&lt;br /&gt;&lt;br /&gt;"പുവര്‍ മാന്‍. ആക്രാന്തം മൂത്ത് സോഫ്റ്റ്വേര്‍ കറപ്റ്റായി. കഷ്ടം!&lt;br /&gt;&lt;br /&gt;ശുഭം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7831667472298564757-6463282763216934974?l=psbinoy.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://psbinoy.blogspot.com/feeds/6463282763216934974/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7831667472298564757&amp;postID=6463282763216934974' title='32 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/6463282763216934974'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/6463282763216934974'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/2009/08/blog-post_19.html' title='മത്തി വാഴ്ക, ചാള നീണാള്‍ വാഴ്ക'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><thr:total>32</thr:total></entry><entry><id>tag:blogger.com,1999:blog-7831667472298564757.post-5730395934912536198</id><published>2009-08-03T10:26:00.002+04:00</published><updated>2009-08-03T10:35:37.326+04:00</updated><category scheme='http://www.blogger.com/atom/ns#' term='പലവക'/><title type='text'>ദുര്‍ബലന്‍ ഗര്‍‌ഭണനായപ്പോള്‍</title><content type='html'>&lt;p&gt;നാട്ടില്‍ പോയിവന്നിട്ട് ദിവസം പത്താകുന്നു. കാര്യങ്ങള്‍ ഇനിയും അതിന്‍റെ ട്രാക്കിലായിട്ടില്ല. ആകെയൊരു എരിപൊരി.  ഭാര്യയും പൊടികളും ഇനിയും എത്തിയിട്ടില്ല. നാട്ടിലെ മണ്‍സൂണ്‍ ആഘോഷത്തിമര്‍പ്പില്‍‌നിന്നും ഇവിടെ പറന്നിറങ്ങിയപ്പോള്‍ ചൂട്, പൊടിക്കാറ്റ്, വീണ്ടും വഷളായ മാന്ദ്യം.. &lt;/p&gt;&lt;p&gt;വായനയും ബ്ലൊഗിങ്ങുമൊന്നും ഉഷാറാകുന്നില്ല. പഴയൊരു ഡ്രാഫ്റ്റ് പൊടിതട്ടിയെടുത്ത് പൗഡറും നിക്കറും ഇട്ട് പോസ്റ്റി. സിസ്റ്റര്‍ ജെസ്മിയുടെ "ആമേന്‍" വായിക്കാനെടുത്തത് ഇഴഞ്ഞ് നീങ്ങുന്നു.വെക്കേഷന്‍ പ്രമാണിച്ച് ബാച്ചിലര്‍‌ഷിപ്പ് കിട്ടിയ അളിയനും കസിനും ഷാര്‍ജയില്‍ സമീപം തന്നെ താമസമുണ്ട്. വീട്ടില്‍ തനിയെ ഇരുന്ന് തല പെരുക്കുന്നത് ഒഴിവാക്കാന്‍ വൈകുന്നേരങ്ങളില്‍ നേരെ അവിടേക്ക് വെച്ചുപിടിക്കും. അല്പം പാചകം, കത്തി, വാട്ടര്‍ബറീസ് അങ്ങനെ സമയം പോക്കാം. &lt;/p&gt;&lt;p&gt;ഈയിടെയായി ടി വി തുറക്കുന്നത് ഒരു വകയാണ്. ലാവ്‌ലിന്‍.. മുരളീധരന്‍.. വമനേച്ഛ ഉണ്ടാക്കുന്നു ചര്‍ച്ചകള്‍. വേര്‍പാടുകളുടെ തുടര്‍ച്ചയായി ലോഹിതദാസ്, രാജന്‍ പി ദേവ് അവസാനം തങ്ങള്‍..   മുരളീധരനെ കോണ്‍ഗ്രസിന്‍റെ ഗര്‍ഭപാത്രത്തിലേക്കെ തിരികെ പ്രവേശിപ്പിക്കാന്‍ ചാനലുകളുടെ റിവേര്‍സ് പ്രസവവേദന കണ്ട് പ്രാന്തായി‍ റിമോട്ടെടുക്കാന്‍ ഓടിയ വഴി സോഫയില്‍ കാലിന്‍റെ ചെറുവിരലൊന്ന് കോര്‍ത്തു.  നക്ഷത്രങ്ങള്‍ കുറച്ചധികം എണ്ണി. ഉയര്‍ന്ന് പൊങ്ങിയ പ്രാണന്‍ സ്വര്‍ഗ്ഗവാതില്‍ കാണാതെ ജബ്ബാര്‍മാഷിന്‍റെയും സി.കെ.ബാബുമാഷിന്‍റെയും ബ്ലോഗുകളില്‍ കയറി സംശയനിവൃത്തി വരുത്തി, രണ്ടാം ദിവസം എല്ലുരോഗവിദഗ്ദ്ധന്‍റെ കട്ടിലില്‍ ലാന്‍റ് ചെയ്തു. എക്സ് റേ എടുത്ത് വിരലില്‍ ഫ്രാക്‌ച്ചര്‍ എന്ന് സര്‍‌ട്ടീറ്റ് കിട്ടിയപ്പോള്‍ കൃതാര്‍ത്ഥനായി. ഭയപ്പെട്ടതുപോലെ കാലുമൂടി പ്ലാസ്റ്റര്‍ ഇട്ടില്ല. ചെത്തുന്ന പനയില്‍ ഏണി കെട്ടി ഉറപ്പിക്കുന്നപോലെ അടുത്ത വിരലിനോട് ചേര്‍ത്ത് സ്ട്രാപ്പ് ചെയ്തുറപ്പിച്ചു. ആശ്വാസം! നടക്കുന്നതിന് പ്രശ്നമില്ല. ഇതുവരെയും സന്തോഷവാര്‍ത്ത നാട്ടിലറിയിച്ചിട്ടില്ല. അവര്‍ വരുമ്പോള്‍ എയര്‍‌പ്പോര്‍ട്ടില്‍ സര്‍‌പ്രൈസ് കൊടുക്കാം. പരിഭവം അടിപിടിയിലെത്തിക്കാനുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി വെച്ചിട്ടുണ്ട്.      &lt;/p&gt;&lt;p&gt;കുളിക്കുന്നത് പണ്ടേ മെനക്കേടാണ്. ഇപ്പോള്‍ ഗര്‍ഭിണിയും എന്നായി. കാലില്‍ പ്ലാസ്റ്റിക്ക് പൊതിഞ്ഞ്, പട്ടി മുള്ളാന്‍ നില്‍ക്കുന്നപോലെ ടബ്ബില്‍ കാലുയര്‍ത്തിവെച്ചാണ് കുളി. അവളുണ്ടായിരുന്നെങ്കില്‍ ഒരു സ്റ്റൂളിട്ട് ഇരുന്നുകൊടുത്താല്‍ രാജകലയില്‍ നീരാട്ട് നടന്നേനെ. അതിന്‍റെ സുഖം ഒരു മാസത്തോളം പണ്ട് അനുഭവിച്ചതാണ്.       &lt;/p&gt;&lt;p&gt;ഇന്നലെ നാട്ടിലേക്ക് വിളിച്ചപ്പോള്‍ ഇളയ സന്താനം, ഒന്നര വയസുകാരി ചെല്ലൂസിന്‍റെ പുതിയ വെള്ളി പാദസരത്തിന്‍റെ കിലുക്കം ഫോണിലൂടെ  കേള്‍പ്പിക്കാന്‍ വളരെ പണിപ്പെട്ടു അവളുടെ അമ്മ. ഒന്നും കേള്‍ക്കാനായില്ല. അല്ലെങ്കിലും ഈ യന്ത്രങ്ങള്‍ അങ്ങനെയാണ്. കളിക്കിടയില്‍ പിണങ്ങിവന്നിരിക്കുന്ന മൂത്ത മഹാന്‍റെ കൈയ്യില്‍ ഫോണ്‍ കൊടുത്തു. ഏഴ് വയസ്സുള്ള വലിയ കുട്ടികള്‍ പിണങ്ങാന്‍ പാടുണ്ടോ അപ്പുണ്ണീ.. എന്ന് ആശ്വസിപ്പിച്ചു. പിണക്കം  "അച്ഛാ" എന്നു വിളിച്ചുള്ള ഏങ്ങലടിയായി മാറിയതുകേട്ടു തൊണ്ടയിലെന്തോ തടഞ്ഞത് ഗ്യാസിന്‍റെയാകുമെന്ന്  സ്വയം ന്യായീകരിച്ചു.  രണ്ടോ മൂന്നോ കൊല്ലത്തിനുള്ളില്‍ കുടും‌ബത്തെയെങ്കിലും നാട്ടില്‍ നങ്കൂരമിടീക്കണം എന്ന് ലാഘവത്തോടെ തീരുമാനമെടുത്തിരിക്കുന്ന പുലികളാണ്. കൈയ്യില്‍ ജോര്‍ജ്ജൂട്ടി എന്തെങ്കിലും ബാക്കിവരണമെങ്കില്‍ അത് ചെയ്തേ പറ്റൂ. പക്ഷെ ഹ്രസ്വമായ വേര്‍പാടുകള്‍ പോലും ഇത്തരം തീരുമാനങ്ങളുടെ പ്രായോഗികതയെ സംശയത്തിലാക്കുന്നു.&lt;br /&gt;        &lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7831667472298564757-5730395934912536198?l=psbinoy.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://psbinoy.blogspot.com/feeds/5730395934912536198/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7831667472298564757&amp;postID=5730395934912536198' title='25 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/5730395934912536198'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/5730395934912536198'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/2009/08/blog-post.html' title='ദുര്‍ബലന്‍ ഗര്‍‌ഭണനായപ്പോള്‍'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><thr:total>25</thr:total></entry><entry><id>tag:blogger.com,1999:blog-7831667472298564757.post-9035700360739833948</id><published>2009-07-30T07:18:00.004+04:00</published><updated>2009-07-30T13:00:22.567+04:00</updated><category scheme='http://www.blogger.com/atom/ns#' term='മാദ്ധ്യമം'/><category scheme='http://www.blogger.com/atom/ns#' term='സാമൂഹികം'/><title type='text'>കൂതറ കുറ്റപത്രത്തിന് സ്നേഹപൂര്‍‌വ്വം</title><content type='html'>&lt;p&gt;ടു &lt;/p&gt;&lt;p&gt;പ്രൊഡ്യൂസര്‍ &lt;/p&gt;&lt;p&gt;‍കൂതറകുറ്റപത്രം&lt;/p&gt;&lt;p&gt;&lt;br /&gt;ദൈവത്തിന് സ്തുതി. എന്‍റെ പേര് പാലക്കാത്തറ പാപ്പച്ചന്‍, വയസ്സ് 50, സ്ഥലം കോട്ടയം. കുറച്ച് റബ്ബര്‍ കൃഷിയും ചില്ലറ കച്ചവടവും ഒക്കെയായി കര്‍ത്താവിന്‍റെ കാരുണ്യംകൊണ്ട് തരക്കേടില്ലതെ ജീവിക്കുന്നു. ഞാന്‍ തങ്കളുടെ "കൂതറകുറ്റപത്രം" എന്ന പരിപാടിയുടെ ഒരു സ്ഥിരം പ്രേക്ഷകനാണ്. ദുഷിച്ച രാഷ്ട്രീയവൃത്താന്തങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാല്‍ വാര്‍ത്തകള്‍ ഞാന്‍ കാണാറില്ലെങ്കിലും "കൂതറകുറ്റപത്രം" ഒരു തവണപോലും മുടക്കാറില്ല. കൊടുംപാതകങ്ങള്‍ ചെയ്യാന്‍ മടിയില്ലാത്ത മഹാപാപികളുടെ എണ്ണം എത്രമേല്‍ പെരുകിവരുന്നു എന്നതിന്‍റെ ഓര്‍മ്മപ്പെടുത്തലാണ് കൂതറകുറ്റപത്രത്തിന്‍റെ ഓരോ എപ്പിസോഡും. നാടിന് നഷ്ടമായ സദാചാരബോധവും ദൈവഭയവും വീണ്ടെടുത്ത് പാപമുക്തി ഏകാനുള്ള താങ്കളുടെ ശ്രമങ്ങള്‍ക്ക് എന്‍റെ അനുമോദനങ്ങള്‍ അറിയിക്കട്ടെ.&lt;br /&gt;&lt;/p&gt;&lt;p&gt;മദമിളകിയ ആന മൂന്നുപേരെ കൊന്ന സംഭവമായിരുന്നല്ലോ കഴിഞ്ഞ തിങ്കളാഴ്ചയിലെ കൂതറകുറ്റപത്രത്തിലെ പ്രധാന ഇനം. വളരെ നന്നായിരുന്നു ആ പരിപാടി. ഇത്ര വ്യക്തമായി, അടുത്തുനിന്ന് ധൈര്യത്തോടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ നിങ്ങളുടെ ക്യാമറാമാനെ എന്‍റെ അഭിനന്ദനം അറിയിക്കണം. പാപ്പാന്‍റെ തലയില്‍ ആന ചവിട്ടിയപ്പോള്‍ വെളുത്തനിറത്തില്‍ ദൂരേക്കു തെറിച്ചത് മെഡുല ഒബ്ലാംഗട്ട ആണെന്നു തോന്നുന്നു. അതിന്‍റെ ഒരു ക്ലോസപ്പ് കൂടി ഉള്‍പ്പെടുത്താമായിരുന്നു. രണ്ടാമത്തെ അളെ കാലില്‍‌തൂക്കി മരത്തിലടിച്ചപ്പോല്‍ ഉറക്കെ കരഞ്ഞത് അയാളുടെ ഭാര്യ ആണോ?. അവരുമായി ഒരു അഭിമുഖം സാഹചര്യത്തിനിണങ്ങിയേനേ എന്നു തോന്നി. ഇത്തരം പരിപാടികള്‍ കാലേകൂട്ടി അറിയിച്ചശേഷം സം‌പ്രേഷണം ചെയ്താല്‍ നന്നായിരുന്നു. ആന അപകടകാരിയായ ജീവിയാണെന്ന് അറിഞ്ഞിരിക്കേണ്ടതിലേക്കായി മക്കളേയൊക്കെ വിളിച്ചു കാണിച്ചുകൊടുക്കാമല്ലോ&lt;br /&gt;&lt;br /&gt;കഴിഞ്ഞ ഞായറാഴ്ച്ച സം‌പ്രേക്ഷണം ചെയ്ത, വയനാട്ടില്‍ ഒരു കുടും‌ബം ദുരൂഹ സാഹചര്യത്തില്‍ കൂട്ട ആത്മഹത്യ ചെയ്ത സം‌ഭവത്തേക്കുറിച്ചുള്ള പരിപാടി വളരെ നന്നായിരുന്നു. നാലുപേര്‍ ഒരേ മരത്തില്‍ തൂങ്ങി നിന്നാടുന്ന അപൂര്‍‌വ്വരം‌ഗം വീണ്ടും വീണ്ടും ക്ലോസപ്പില്‍ കാണിച്ചത് വളരെ ആകര്‍‌ഷകമായി. ഞങ്ങളുടെ കുടുംബവക ബാങ്കില്‍‌നിന്നും വായ്പ എടുത്ത ഒരാള്‍ ഇതുപോലെ കുടുംബത്തോടെ തൂങ്ങിമരിച്ചതാണ് സ്മരണയില്‍ വന്നത്. ഓര്‍ക്കമ്പോഴൊക്കെ മനസ്സ് നീറുന്ന ഒരു സംഭവം. രൂപ ഒന്നരലക്ഷമാണ് പലിശ ഇനത്തില്‍ പൊലിഞ്ഞത്. ആത്മാവിന് ഒരിക്കലും നിത്യശാന്തി കിട്ടാത്ത മഹപാപമാണ് ആത്മഹത്യ എന്ന് ഈ സഹോദരങ്ങള്‍ എന്നാണ് മനസ്സിലാക്കുക! ചോദിക്കാന്‍ മറന്നു, ആ പന്ത്രണ്ട് വയസ്സുള്ള പെണ്‍കുട്ടിയുടെ കഴുത്തിനുതാഴെ ഒരു ചെറിയ പോറല്‍ കാണുവാനിടയായി‍. ആ മാലാഖയുടെ മറ്റു ശരീരഭാഗങ്ങളൊക്കെ ദൈവകൃപയാല്‍ പരിശുദ്ധമായിരുന്നു എന്നു കരുതട്ടെ.&lt;br /&gt;&lt;br /&gt;അന്നുതന്നെ സം‌പ്രേഷണം ചെയ്ത, കൊടകര ഷാപ്പിലെ കത്തിക്കുത്ത് സംഭവം വളരെ നിലവാരം പുലര്‍ത്തി. കുത്തുകൊണ്ട് കിടക്കുന്നവന്‍റെ കുടല്‍‌മാല കീറി പുറത്തുവന്നിരിക്കുന്നത് കപ്പപ്പുഴുക്കാണെന്നു തോന്നുന്നു. ഞങ്ങള്‍ കപ്പയും പന്നിയിറച്ചിയും തിന്നുകൊണ്ടിരിക്കവേ ആണ് ഈ പരിപാടി കാണാനിടയായത് എന്നത് ദൈവത്തിന്‍റെ മറ്റൊരു അത്ഭുതപ്രവര്‍ത്തി. ഇത്തരം ക്ലോസപ്പ് ഷോട്ടുകള്‍ ഇനിയും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമല്ലോ. പണ്ട് ഞങ്ങളുടെ തോട്ടത്തില്‍ അടക്ക മോഷ്ടിക്കാന്‍ കയറിയ ഒരു പാപിയെ അപ്പന്‍ ഓടിച്ചിട്ട് കുത്തിവീഴ്ത്തിയപ്പോള്‍ വയറ്റില്‍‌നിന്നും പിണ്ണാക്ക് പുറത്തുചാടിയ രസകരമായ ഒരു സം‌ഭവം പറഞ്ഞു കേട്ടിട്ടുണ്ട്.&lt;br /&gt;&lt;/p&gt;&lt;p&gt;കഴിഞ്ഞമാസം തിങ്കളാഴ്ച്ച കാണിച്ച, 15കാരിയായ കിളുന്ത് കുഞ്ഞിനെ വീട്ടില്‍‌കയറി ബലാല്‍സംഗം ചെയ്ത അഞ്ച് പയ്യന്മാരെ അറസ്റ്റ് ചെയ്ത സംഭവം വല്ലാത്ത ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒന്നായി. ആ മാലാഖക്കുട്ടിയുടെ മുഖം അവ്യക്തമാക്കിയാണ് കാണിച്ചതെങ്കിലും മനപ്പൂര്‍‌വ്വം ചില പഴുതുകളിട്ടത് ഉപകാരമായി. ഹെന്തു ചെയ്യാം, ചെലതൊക്കെ നമുക്കു മറച്ചല്ലേ പറ്റൂ.&lt;br /&gt;&lt;br /&gt;മാനം വിറ്റു ജീവിക്കുന്ന പാപിനികളായ പെണ്ണുങ്ങളെ കൊച്ചിയില്‍ പോലീസ് റെയ്ഡ് ചെയ്ത് പിടിച്ച സംഭവം വിശദമായി അവതരിപ്പിച്ചത് അഭിനന്ദനാര്‍ഹമാണ്. അന്യപുരുഷന്‍റെ മുന്‍പില്‍ തുണി അഴിക്കാന്‍ മടിക്കാത്ത ഈ കുലടകള്‍ ക്യാമറക്കു മുന്‍പില്‍ മുഖം മറക്കുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. എങ്കിലും നിങ്ങള്‍ ബുദ്ധിപൂര്‍‌വ്വം തിരിഞ്ഞും മറിഞ്ഞുമുള്ള ആംഗിളില്‍ കാണിച്ചപ്പോള്‍ മിക്കാവാറും മുഖങ്ങള്‍ ദൃശ്യമായിരുന്നു. അതില്‍ ഇറുകിയ മഞ്ഞ ബ്ലൗസിട്ട വെളുത്ത കുട്ടിയെ നല്ല മുഖപരിചയം തോന്നുന്നുണ്ട്. ബിസിനസ് സംബന്ധമായ യാത്രകളില്‍ എവിടെയെങ്കിലും‌‌വെച്ച് കണ്ടതായിരിക്കണം. ദൈവം അവരോട് പൊറുക്കുമാറാകട്ടെ.&lt;br /&gt;&lt;br /&gt;ലോട്ടറി ടിക്കറ്റ് മോഷ്ടിച്ചു വിറ്റ കുറ്റത്തിന് വൃദ്ധന്‍ അറസ്റ്റിലായ വാര്‍ത്ത അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അവതരിപ്പിച്ചതിനു നന്ദി. മനുഷ്യന്‍ എത്രമേല്‍ അത്യാഗ്രഹികളായിരിക്കുന്നു എന്നു നോക്കൂ. ബാങ്ക് കൊള്ള ചെയ്യുന്നതിലും കള്ളനോട്ടടിക്കുന്നതിലുമൊക്കെ ഒരു ന്യായമുണ്ട്. ഇതങ്ങനെയാണോ?! അത്യാര്‍ത്തി ഒന്നുകൊണ്ടുമാത്രമല്ലേ ഇയാള്‍ ലോട്ടറി ടിക്കറ്റ്തന്നെ മോഷ്ടിച്ചിരിക്കുന്നത്. ദുരാഗ്രഹിയായ ആ കെളവന്‍റെ മുഖം പല ആം‌ഗിളില്‍ ക്ലോസപ്പില്‍ കാണിക്കാന്‍ നിങ്ങള്‍ കാണിച്ച ധൈര്യം ഏതൊരു ചാനലിനും മാതൃകയാണ്.&lt;br /&gt;&lt;br /&gt;ഈ രാഷ്ട്രീയക്കാര്‍ തമ്മിലുള്ള സംഘട്ടനങ്ങളും ലാത്തിച്ചാര്‍ജ്ജുമൊക്കെ ഉള്‍പ്പെടുത്തി നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുത്. അവന്മാര്‍ക്ക് എത്ര തല്ലുകൊള്ളുന്നതിലും എനിക്കു സന്തോഷമേയുള്ളു. പക്ഷേ രാഷ്ട്രിയവാര്‍ത്തകള്‍ കണ്ടാല്‍ പിള്ളാര് വഷളായിപ്പോകും. നാടു ഭരിക്കാന്‍ ഇങ്ങനെയൊരു കൂട്ടര്‍ വേണമെന്ന് ആര്‍ക്കാണിത്ര നിര്‍ബന്ധം. നമ്മടെ തിരുമേനിമാര്‍ ഒരു രാഷ്ട്രീയക്കാരുടേം സഹായമില്ലാതല്ലേ തിരുസഭയുടെ സ്ഥാപനങ്ങള്‍ നല്ല കിണ്ണം കിണ്ണം പോലെ ഭരിക്കുന്നത്. പണ്ടു ഞങ്ങള്‍ ചില നിര്‍ദ്ധനസഹോദരിമാരുടെ ഉന്നമനത്തിനായി അവരെ വിദേശത്തേക്കു കയറ്റി അയച്ചത് കുറച്ചു വശപ്പെശകായപ്പോള്‍ ഈ മൈ.. ക്ഷമിക്കണം രാഷ്ട്രീയക്കാരെല്ലാം‌കൂടി ഞങ്ങളെ നക്ഷത്രമെണ്ണിച്ചു കളഞ്ഞു. തെണ്ടികള്‍. &lt;/p&gt;&lt;p&gt;മറ്റു ചാനലുകളുടെ "കലിപ്പ് FIR", "തരിപ്പ് ട്രയല്‍" തുടങ്ങിയ പരിപാടികള്‍ കൂതറക്കുറ്റപത്രവുമായി മല്‍‌സരത്തിലാണെന്നറിയാം. പക്ഷേ ഈ ഏര്‍പ്പാടില്‍ നമ്മള്‍ കോട്ടയത്തുകാരോട് ജയിക്കാന്‍ ആര്‍ക്കും കഴിയില്ലായെന്നത് ഉറപ്പാണല്ലോ. താങ്കളുടെ പരിപാടിയുടെ വിജയത്തിലേക്കായി ധാരാളം വിഷയങ്ങള്‍ ദിനവും ലഭിക്കുമാറാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാര്‍ഥിച്ചുകൊണ്ട്&lt;br /&gt;പാലക്കാത്തറ പാപ്പച്ചന്‍&lt;/p&gt;&lt;p&gt;‍കോട്ടയം&lt;br /&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7831667472298564757-9035700360739833948?l=psbinoy.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://psbinoy.blogspot.com/feeds/9035700360739833948/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7831667472298564757&amp;postID=9035700360739833948' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/9035700360739833948'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/9035700360739833948'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/2009/07/blog-post.html' title='കൂതറ കുറ്റപത്രത്തിന് സ്നേഹപൂര്‍‌വ്വം'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-7831667472298564757.post-1416087058594301797</id><published>2009-06-11T09:08:00.006+04:00</published><updated>2010-06-14T13:50:42.177+04:00</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മ'/><title type='text'>ഒരു 'ഡാര്‍ലിങ്ങ്' ചതിക്കഥ</title><content type='html'>മോണ്‍സ്റ്റര്‍ പരുവത്തില്‍ രണ്ടെണ്ണം.&lt;br /&gt;മൂത്ത ചാത്തന്‍ ഏഴാം ക്ലാസ് വിദ്യാര്‍‌ത്ഥി. ഇളയവന്‍ മറ്റൊരു സ്കൂളില്‍ നാലാം ക്ലാസില്‍.&lt;br /&gt;ഇതില്‍ ര‍ണ്ടാമത്തെ ഐറ്റം ഞാന്‍ തന്നെ.&lt;br /&gt;ഏണ്‍പതുകളുടെ തുടക്കമാണ് കാലം.&lt;br /&gt;&lt;br /&gt;രണ്ടുപേരും ഒരുമിച്ചാണെങ്കില്‍ മാത്രം മാസത്തിലൊന്ന് എന്ന കണക്കില്‍ സിനിമ കണ്ട് വഷളായിക്കൊള്ളാന്‍ അച്ഛന്‍റെ അനുവാദം കിട്ടിയ വര്‍ഷം. പൊതുവേ ഇന്ത്യാ പാക്കിസ്ഥാന്‍ ബന്ധമാണ് ചാത്തന്‍‌മാര്‍ തമ്മിലെങ്കിലും ഇത്തരം common interests ഉള്ള വിഷയങ്ങളില്‍ രണ്ടുപേരും ഒറ്റക്കെട്ടാണ്.&lt;br /&gt;&lt;br /&gt;ടിക്കറ്റെടുത്ത് തീയറ്ററിനുള്ളില്‍ കയറുന്നത് പൊടിഡപ്പി പരുവത്തിലുള്ള ചാത്തന്‍‌മാരാണെങ്കിലും സിനിമ അവസാനിക്കുമ്പോഴേക്കും അതാത് സിനിമകളിലെ നായകന്‍ ചേട്ടനിലേക്ക് പരകായപ്രവേശം നടത്തിയിട്ടുണ്ടാകും. ഉദാഹരണത്തിന്, സോപ്പുപെട്ടിക്കഥ കണ്ടിറങ്ങുന്ന ചേട്ടന്‍‍, അനുജന്‍റെ തോളത്തു കൈയ്യിട്ട് സ്നേഹവായ്പോടെ ചേര്‍ത്തുപിടിച്ചാണ് വീട്ടിലേക്കു നടക്കുക. അന്നേ ദിവസം പിന്നെ "മോനേ" എന്നെ എന്നെ വിളിക്കൂ. സോപ്പുപെട്ടിയുടെ പാതി കൈയ്യിലുള്ളതുകൊണ്ട് എനിക്കും പെരുത്തു സന്തോഷം. സിനിമ ആക്ഷനാണെങ്കില്‍, എത്രവലിയ കൊള്ളസം‌ഘത്തേയും ഒറ്റക്കുനേരിട്ട് കൈത്തരിപ്പു തീര്‍ക്കാന്‍ വെമ്പുന്ന ഒരു വ്യാഘ്രസഹോദരനായി മാറും എന്‍റെ ചേട്ടന്‍.&lt;br /&gt;&lt;br /&gt;അന്നത്തെ പ്രമേയം മൂന്നോ നാലോ മൂലകളുള്ള സം‌ഭവബഹുലമായ ഒരു പ്രണയകഥ. സിനിമ തീരുമ്പോഴേക്കും ചേട്ടന്‍ ഒരു റോമിയോ/റെസ്പുട്ടിന്‍ ആയി മാറിയിരുന്ന കാര്യം ഞാന്‍ പോലും അറിഞ്ഞില്ല. എന്‍റെ പാഠ്യേതര വിഷയങ്ങളില്‍ പ്രണയം ഇനിയും ലിസ്റ്റ് ചെയ്തിരുന്നില്ലല്ലോ. അങ്ങനെ "ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍‌കിടാവേ.." എന്നൊരു പാട്ടൊക്കെ മൂളി വീട്ടിലേക്കു നടക്കുന്ന വഴി ചേട്ടന്‍ ഒറ്റ ചോദ്യമാണ്!&lt;br /&gt;&lt;br /&gt;"ഡാ, നിനക്ക് ഡാര്‍‌ലിങ് ഉണ്ടോ?"&lt;br /&gt;&lt;br /&gt;സിനിമയില്‍ "ഡാര്‍ലിങ്" എന്നൊരു സംഭവം പലതവണ കടന്നുവന്നത് എന്‍റെ റഡാര്‍ പിടിച്ചെടുത്തിരുന്നെങ്കിലും പെട്ടന്നുള്ള ചോദ്യത്തില്‍ ഞനൊന്നു പകച്ചു. ഗൂഗിളും യാഹൂവും വെച്ച് മെമ്മറിയില്‍ തപ്പിനോക്കി. സ്കൂളും വീടും അയല്പക്കവുമൊക്കെ സേര്‍ച്ച് ചെയ്ത് തൃപ്തി വരാതെ നിക്കറിന്‍റെ കീശയില്‍ തപ്പിനോക്കി നിരാശനായപ്പോള്‍ ഞാനെന്‍റെ "ഡാര്‍ലിങ് രാഹിത്യം" വെളിപ്പെടുത്തി.&lt;br /&gt;ചേട്ടന്‍ തിക്കും പൊക്കും* നോക്കിയിട്ട് പരമരഹസ്യമായി എന്നോട് പറഞ്ഞു&lt;br /&gt;&lt;br /&gt;"എന്നാല്‍ എനിക്കൊരു ഡാര്‍ലിങ്ങുണ്ട്"&lt;br /&gt;&lt;br /&gt;ഏഴ് അറകളുള്ള പെന്‍സില്‍ ബോക്സ് ആദ്യമായി കാണുന്ന അമ്പരപ്പോടെയും ആരാധനയോടെയും മിഴിച്ചുനോക്കുന്ന എന്നെ നോക്കി ചേട്ടന്‍ തുടര്‍ന്നു.&lt;br /&gt;&lt;br /&gt;"എന്‍റെ ക്ലാസില്‍ തന്നെയാണ് എന്‍റെ ഡാര്‍ലിങ്. (My darling is situated in my class എന്നു ഞാന്‍ മനസ്സില്‍ പരിഭാഷപ്പെടുത്തി). സരിതയെന്നാണ് പേര്. സംഗതി ഞങ്ങള്‍ പരമരഹസ്യമാക്കി സൂക്ഷിച്ചിരിക്കുകയാണ്. എട്ടാം ക്ലാസിലെ കൊല്ലപ്പരീക്ഷ കഴിഞ്ഞിട്ട് മതി കല്യാണമെന്നാണ് തീരുമാനം. നീയിത് ആരോടും മിണ്ടിയേക്കരുത്"&lt;br /&gt;&lt;br /&gt;വിസ്ഫോടനാത്മകമായ ഒരു രഹസ്യത്തിന്‍റെ കാവല്‍‌ക്കാരനായി ഓര്‍ക്കാപ്പുറത്ത് ചുമതലയേല്‍‌ക്കേണ്ടി വന്നതിലുള്ള പരവേശത്തില്‍ ഒന്നു പതറിയെങ്കിലും ഇങ്ങനെയൊരു ദൗത്യത്തിന് തന്നെ വിശ്വാസപൂര്‍‌വ്വം തെരഞ്ഞെടുത്ത ചേട്ടന്‍റെ നടപടിയില്‍ കൃതാര്‍‌ത്ഥനായി, തിക്കും പൊക്കും നോക്കിയിട്ട് പരമരഹസ്യമായിത്തന്നെ ഞാനും പറഞ്ഞു.&lt;br /&gt;&lt;br /&gt;"എനിക്കും ഉണ്ടാകുമ്പോള്‍ പറയാം"&lt;br /&gt;&lt;br /&gt;"എന്ത്?" എന്നു ചേട്ടന്‍&lt;br /&gt;&lt;br /&gt;"അല്ല, ഡാര്‍ലിങ്ങ് എനിക്കും ഉണ്ടാകുമ്പോള്‍ പറയാന്ന്"&lt;br /&gt;&lt;br /&gt;"ഓ" എന്ന് തലയാട്ടി ചേട്ടന്‍&lt;br /&gt;&lt;br /&gt;ഏതാണ്ട് ഒരാഴ്ച്ചക്കു ശേഷം തറവാട്‌‌വീട്ടില്‍ വിഷുവിന്‍റെ തലേന്നാണ് കഥയുടെ അടുത്ത രം‌ഗം. കത്തിയടിക്കാന്‍ ഇളമുറക്കാരെല്ലാം ഒരു മുറിയില്‍ ഒത്തുകൂടിയിരിക്കുകയാണ്. 14 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള യുവസിം‌ഹങ്ങളും സിം‌ഹിണികളും ഒരു ഡസണടുപ്പിച്ചു വരും. ഉതിര്‍ന്നു വീഴുന്ന മൊഴിമുത്തുകള്‍ വാരിയെടുക്കാന്‍ ഞങ്ങള്‍ പീക്കിരിപ്പരുവങ്ങളും ജാഗരൂഗരായുണ്ട്.വലിയ കലപില ചെറുതായൊന്ന് ശാന്തമായ സമയത്താണ് ഒരു അശിരീരി ഉയര്‍ന്നു കേട്ടത്&lt;br /&gt;&lt;br /&gt;"എനിക്കും ഉണ്ടാകുമ്പോള്‍ പറയാം"വല്യമ്മയുടെ മകള്‍ ബീനേച്ചിയാണ്&lt;br /&gt;&lt;br /&gt;എന്‍റെ അപായ സെന്‍സര്‍ ചെറുതായൊരു ബീപ്പടിച്ചു. ഇങ്ങനെയൊരു ഡയലോഗ് സിറ്റുവേഷന് ചേരുന്നില്ലല്ലോ. അതോ തനിക്ക് കണ്ടിന്യുവിറ്റി നഷ്ടപ്പെട്ടതാണോ. നാളെ എറിഞ്ഞിടേണ്ട മാങ്ങകളുടെ കണക്കിലേക്ക് ഇടക്കൊന്ന് മനസ്സ് ചാഞ്ഞിരുന്നു. ഹും.. ഇനി ശ്രദ്ധ പതറരുത്.&lt;br /&gt;&lt;br /&gt;ദാ വീണ്ടും "എനിക്കും ഉണ്ടാകുമ്പോള്‍ പറയാം"&lt;br /&gt;&lt;br /&gt;ഇക്കുറി കുഞ്ഞമ്മാവനാണ്"നീ പറയുവോടീ?" എന്ന് ചോദ്യം അടുത്തയാള്‍ക്ക് പാസ് ചെയ്യുകയും ചെയ്തിട്ടുണ്ട്.&lt;br /&gt;&lt;br /&gt;ഇത്തവണ എന്‍റെ സെന്‍സര്‍ നിര്‍ത്താതെ ബീപ്പുന്നുണ്ട്. ഈ ഡയലോഗ് താനെവിടെയോ കേട്ടിട്ടുണ്ട്.(ഇന്ത നോസ് നാന്‍ എങ്കയോ പാത്തിരുക്ക്..) എല്ലാവരും എന്നെതന്നെയാണല്ലോ നോക്കുന്നതും.&lt;br /&gt;&lt;br /&gt;മൈ ഗോഡ്! ചതി.. കൊടും ചതി!&lt;br /&gt;&lt;br /&gt;താന്‍ പരമരഹസ്യമായി ജേഷ്ടന്‍ റോമിയോയുടെ ചെവിയിലോതിയ ഡയലോഗല്ലേ തമിഴന്‍റെ ലോറിക്കടിയില്‍ പെട്ട തണ്ണിമത്തങ്ങ പോലെ കെടന്നു ചതയുന്നത്!&lt;br /&gt;&lt;br /&gt;എവിടെ ചേട്ടന്‍ കശ്മലന്‍! ഹും.. ആരുടെയോ മൂട്ടില്‍ സുരക്ഷിതമായി ഒളിഞ്ഞിരിക്കുകയാണ്. ഹൊ! ഇന്‍ഡോറായതുകൊണ്ട് കല്ലും കിട്ടാനില്ല. എന്തായാലും ഇത്രയുമായസ്ഥിതിക്ക് ചേട്ടന്‍‌കൊരങ്ങന്‍റെ ഡാര്‍ലിങ് രഹസ്യം പൊളിക്കുക തന്നെ..&lt;br /&gt;&lt;br /&gt;ഞാന്‍ വാ തുറക്കുന്നതിനു മുന്‍‌പേ അട്ടഹാസച്ചിരികള്‍ക്കിടയില്‍ സദസ്സ്യരുടെ അറിവിലേക്കായി കുഞ്ഞമ്മാവന്‍റെ കഥാസ‌ം‌ഗ്രഹം വന്നു. പക്ഷേ സ്ക്രിപ്റ്റ് പാടേ മാറിമറിഞ്ഞിരിക്കുന്നു. ജ്യേഷ്ടന്‍ ഇല്ലാത്ത ഒരു ഡാര്‍ലിങ്ങ് കഥ പടച്ചുണ്ടാക്കി എന്നെ പറഞ്ഞു കേള്‍പ്പിച്ചെന്നും, ഈ ചെറിയ പ്രായത്തില്‍ പോലും ഗജപോക്രിയായതുകൊണ്ട് ഞാന്‍ തന്‍റെ വരുംകാല പ്രണയിനിയേക്കുറിച്ചുള്ള സ്വപ്നങ്ങള്‍ വെളിപ്പെടുത്തിയെന്നും ഓക്കെയാണ് പുതിയ വേര്‍ഷന്‍.&lt;br /&gt;&lt;br /&gt;ദ്രോഹി! സിനിമയുടെ ബാധ കയറിയപ്പോള്‍ അറിയാതെ വെളിപ്പെടുത്തിപ്പോയ ഡാര്‍ലിങ്ങ് രഹസ്യം പാരയായി മാറുന്നതിനുമുന്‍‌പ് ഒരു മുഴം മുന്‍പേ എറിഞ്ഞതണ്, വഞ്ചകന്‍. ഈ പാവം തന്‍റെ നിരപരാധിത്വം സ്ഥാപിച്ചെടുക്കാന്‍ നടത്തിയ ശ്രമങ്ങളൊക്കെ നിഷ്ക്കരുണം അവഗണിക്കപ്പെട്ടു.&lt;br /&gt;&lt;br /&gt;എന്തിനേറെ പറയുന്നു.  മിക്സിക്കുള്ളില്‍‌ അബദ്ധത്തില്‍ അകപ്പെട്ട ചെരട്ടക്കഷ്ണത്തിന്‍റെ അവസ്ഥയിലാക്കിക്കളഞ്ഞു എല്ലാവരും‌കൂടിയെന്നെ.&lt;br /&gt;അതോടുകൂടി ഞാനൊരു പാഠം പഠിച്ചു സുഹൃത്തുക്കളേ. സിനിമ കണ്ട മദപ്പാടില്‍ നില്‍ക്കുന്ന ഒരു ചേട്ടന്‍‌മാരെയും നമ്പാന്‍ കൊള്ളില്ല.&lt;br /&gt;&lt;br /&gt;കിട്ടിയ പണിക്കൊരു മറുപണി കാലങ്ങള്‍ക്കുശേഷം ഞാന്‍ കൊടുത്തതുകൂടി പറഞ്ഞാലേ കഥ പൂര്‍‌ണ്ണമാകൂ&lt;br /&gt;&lt;br /&gt;ജ്യേഷ്ടന്‍ റോമിയോ ഇപ്പോള്‍ നാട്ടില്‍ സാമാന്യം തിരക്കുള്ള വക്കീലാണ്. എന്‍റെ കഴിഞ്ഞ ലീവിലാണ് സം‌ഭവം. ഞാന്‍ രാവിലെ പത്രം വായിച്ച് വരാന്തയിലിരിക്കുന്നു. ജ്യേഷ്ടനെ കാണാനായി വന്ന ഒരു കക്ഷി എന്‍റെ സമീപം വന്നിരുന്നു. നാട്ടില്‍ വേറേ കൊള്ളാവുന്ന വക്കീലന്മാര്‍ ആരുമില്ലേ ആവോ. ഞാനും വക്കീലിനെ കാണാന്‍ വെയിറ്റ് ചെയ്യുകയാണെന്നാണ് ആഗതന്‍റെ വിചാരം&lt;br /&gt;&lt;br /&gt;"വക്കീലിനെ കണ്ടില്ലേ" എന്ന് ചോദ്യം എന്നോട്&lt;br /&gt;"അകത്ത് മറ്റൊരു കക്ഷിയുണ്ട്"&lt;br /&gt;അവന്‍റെ ആധാരം എഴുതി വാങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന് ആത്മഗതം&lt;br /&gt;&lt;br /&gt;"വക്കീലിനിപ്പൊ നല്ല തെരക്കാല്ലേ"&lt;br /&gt;&lt;br /&gt;"ഓ.. തന്നെ" എന്ന് താത്പര്യമില്ലാതെ ഞാന്‍&lt;br /&gt;&lt;br /&gt;ഇത്രയുമായപ്പോള്‍ ഞാന്‍ പതുക്കെ കക്ഷിയെ കണ്ണുകാണിച്ച് അടുത്തേക്ക് വിളിച്ച് അങ്ങുമിങ്ങും നോക്കിയിട്ട് ചെവിയില്‍ പറഞ്ഞു&lt;br /&gt;&lt;br /&gt;"വക്കീല് ആള് മിടുക്കന്‍ തന്നെ. പക്ഷേ രഹസ്യമായിട്ടൊരു കാര്യം പറയാന്‍ കൊള്ളില്ല. ചതി പറ്റും"&lt;br /&gt;&lt;br /&gt;കക്ഷി എന്‍റെ മുഖത്ത് മിഴിച്ചുനോക്കി, ഞാന്‍ പറഞ്ഞത് സീരിയസ്സായിത്തന്നെ എന്നുറപ്പിച്ചു.&lt;br /&gt;&lt;br /&gt;കുറച്ചുനേരം ആലോചിച്ചിരുന്നശേഷം എന്നെയും കണ്ണുകാണിച്ച് അടുത്തേക്ക് വിളിച്ചിട്ട് അതീവ രഹസ്യമായി ചെവിയില്‍ പറഞ്ഞു&lt;br /&gt;&lt;br /&gt;"ഞാനൊരു ബീഡി വാങ്ങീട്ട് ഇപ്പൊ വരാം"&lt;br /&gt;&lt;br /&gt;ഇതും പറഞ്ഞ് വന്നതിന്‍റെ ഇരട്ടി സ്പീഡില്‍ ആളിറങ്ങി നന്നു.&lt;br /&gt;&lt;br /&gt;ഹ ഹ അന്നു ബീഡി വാങ്ങാന്‍ പോയ കക്ഷിയെ പിന്നീടാ ജില്ലയില്‍ ആരും കണ്ടിട്ടില്ല&lt;br /&gt;&lt;br /&gt;ഹും.. അനിയന്‍‌മാരോടാ കളി.&lt;br /&gt;&lt;br /&gt;പിന്‍‌കുറിപ്പ് : ചതി പറ്റിയെങ്കിലും ഞാന്‍ വാക്കു പാലിച്ചു. എനിക്കൊരു "ഡാര്‍ലിങ്ങ്" ഉണ്ടായപ്പോള്‍ ഞാന്‍ ചേട്ടനോട് പറഞ്ഞു. എന്നിട്ട് അങ്ങേരെന്താ ചെയ്തത്! അച്ഛനോട് പറഞ്ഞ് ശ്ശടേന്ന് പിടിച്ച് കെട്ടിച്ച് തന്നു.&lt;br /&gt;ചതിയന്‍!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7831667472298564757-1416087058594301797?l=psbinoy.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://psbinoy.blogspot.com/feeds/1416087058594301797/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7831667472298564757&amp;postID=1416087058594301797' title='24 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/1416087058594301797'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7831667472298564757/posts/default/1416087058594301797'/><link rel='alternate' type='text/html' href='http://psbinoy.blogspot.com/2009/06/blog-post.html' title='ഒരു &apos;ഡാര്‍ലിങ്ങ്&apos; ചതിക്കഥ'/><author><name>ബിനോയ്//HariNav</name><uri>http://www.blogger.com/profile/14432243879391836616</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/_NALkg6jh5GQ/SpqCAQMcguI/AAAAAAAAAYI/vztpyDQSOHk/S220/profile+photo.jpg'/></author><thr:total>24</thr:total></entry><entry><id>tag:blogger.com,1999:blog-7831667472298564757.post-5278016040811121668</id><published>2009-05-31T22:52:00.005+04:00</published><updated>2009-06-01T05:31:58.829+04:00</updated><title type='text'>മൃഗങ്ങള്‍‌ക്കുവേണ്ടി ഒരു മനുഷ്യസ്നേഹിയുടെ വിലാപം</title><content type='html'>മൃഗശാലകള്‍ എന്ന മൃഗങ്ങളുടെ തടവറകളുടെ പ്രസക്തി (അങ്ങനെയൊന്ന് ഉണ്ടായിരുന്നെങ്കില്‍) നഷ്ടപ്പെട്ടിരിക്കുന്നു എന്ന എളിയ അഭിപ്രായം പങ്കുവെക്കാനാണ് ഈ കുറിപ്പ്. ഈ ഉദ്യമത്തിനു പിന്നില്‍ എന്തെങ്കിലും സ്ഥാപിത താത്പര്യമോ സുഖിപ്പിക്കല്‍(പുറം ചൊറിയല്‍) ലക്ഷ്യമോ ഇല്ലെന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടേ. കാരണം ഞാനോ എന്‍റെ അടുത്ത കുടും‌ബാം‌ഗങ്ങളോ ഏതെങ്കിലും "മൃഗീയ" വിഭാഗത്തില്‍ പെടുന്നവരല്ല, എന്നു മാത്രമല്ല "പുറം ചൊറിയല്‍" എന്ന കലയില്‍ തീരെ വൈദഗ്ദ്ധ്യം ഉള്ളവരല്ല മൃഗങ്ങള്‍. എന്‍റെ ബ്ലോഗില്‍ ഇന്നെവരെ ഒരു മൃഗവും കമന്‍റിയിട്ടുമില്ല. എന്‍റെ വകയില്‍ ഒരമ്മായിയുടെ പേര്‍ മനേകാ ഗാന്ധി എന്നല്ല എന്നുകൂടി പറഞ്ഞാല്‍ ഈയുള്ളവന്‍റെ ഉദ്ദേശശുദ്ധി വായനക്കാര്‍‌ക്ക് ബോദ്ധ്യമാകും എന്നു വിശ്വസിക്കട്ടെ.&lt;br /&gt;&lt;br /&gt;&lt;br /&gt;മിണ്ടാപ്രാണികളെ ജയിലിലടച്ച് പീഢിപ്പിക്കുന്ന, മൃഗശാലകള്‍ എന്ന സം‌വിധാനത്തിന്‍ അനേക നൂറ്റാണ്ടുകളുടെ ചരിത്രമാണുള്ളത്. BC 2500 ല്‍ വരെ മൃഗശാലകള്‍ നിലനിന്നിരുന്നതായി തെളിവുകളുണ്ടെന്ന് &lt;a href="http://en.wikipedia.org/wiki/Zoo"&gt;വിക്കിയുടെ&lt;/a&gt; സാക്ഷ്യം. പുരാതന സാമ്രാജ്യങ്ങളിലെ ഭരണാധികാരികളും പ്രഭുകുടുംബങ്ങളും തങ്ങളുടെ പ്രതാപം പ്രകടിപ്പിക്കാനാണ് പ്രധാനമായും ഈ മൃഗപരിപാലനത്തില്‍ ഏര്‍പ്പെട്ടിരുന്നതെന്ന് ചരിത്രം പറയുന്നു. സാമന്തന്മാരും മറ്റു വിധേയരും ചക്രവര്‍ത്തിമാരെ സന്തോഷിപ്പിക്കാനായി (സോപ്പ്) അപൂര്‍‌വ്വയിനം മൃഗങ്ങളെയും പറവകളെയും കാഴ്ച്ചയര്‍പ്പിക്കുന്നത് ഒരു പതിവായിരുന്നു. തങ്ങളുടെ കൊട്ടാരങ്ങളോടനുബന്ധിച്ചുള്ള ഉദ്യാനങ്ങളുടെ ഭാഗമായാണ് പലപ്പോഴും ഈ പഴയകാല മൃഗശാലകള്‍ നിര്‍മ്മിക്കപ്പെട്ടിരുന്നത്. ശിക്കാറിന്‍റെ ഉള്‍‌വിളി ഉണ്ടാകുമ്പോള്‍ കൂട്ടിലിട്ടു വളര്‍ത്തിയ ഇരകളെ തുറന്നുവിട്ട്, സൗകര്യപ്രദവും സുരക്ഷിതവുമായ ആം‌ഗിളില്‍നിന്ന്‍ അമ്പെയ്തും ഷൂട്ട് ചെയ്തും ശൂരത്വം ആഘോഷിച്ചിരുന്ന ശിക്കാരി ശം‌ഭുമാര്‍ക്കും മൃഗശാലകളുടെ ചരിത്രത്തില്‍ ഇടമുണ്ട്.&lt;br /&gt;&lt;br /&gt;&lt;br /&gt;കാലം മാറിയിട്ടും കഥ മാറിയില്ല. 18, 19, 20 നൂറ്റാണ്ടുകളില്‍ ലോകമെമ്പാടും ഭരണവ്യവസ്ഥകള്‍ മാറിമറിഞ്ഞപ്പോള്‍ ഈ സ്വകാര്യ കളക്ഷന്‍സ് പലതും പൊതുസ്വത്തായി മാറുകയും പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനത്തിനായി തുറന്നുകൊടുക്കപ്പെടുകയും ചെയ്തു. ഈ കാലഘട്ടത്തിലാണ് മൃഗങ്ങളുടെ ഈ ജയിലുകള്‍ Zoological Gardens അഥവാ Zoo എന്ന ഓമനപ്പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍. (മൃഗങ്ങളുടെ perspective ല്‍ നോക്കുകയാണെങ്കില്‍ "കോരന് കഞ്ഞി കുമ്പിളില്‍ തന്നെ" എന്നും പറയാം). വീരസ്യപ്രകടനമായിരുന്നു മൃഗങ്ങളുടെ കാരാഗ്രഹവാസത്തിന് പണ്ടു കാരണമായതെങ്കില്‍ ‍ പിന്നീടത് വിനോദം, വിജ്ഞാനം, ഗവേഷണം എന്നിങ്ങനെ വിവിധ ന്യായങ്ങളായി നിവ്വചിക്കപ്പെട്ടു. ജീവികളെ കൂട്ടിലടച്ച്, പണംപിരിച്ച് ഷോ നടത്തുകയും, ടിക്കറ്റിന് പണം മുടക്കി കടലയും കൊറിച്ച് ഉള്ളില്‍ കയറുന്നവന് കൂട്ടില്‍ കിടക്കുന്ന വാനരന്‍‌മാരെ നോക്കി പല്ലിളിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയുമാണ് മൃഗസം‌രക്ഷണത്തേക്കുറിച്ച് ജനത്തെ ബോധവല്‍ക്കരിക്കാനുള്ള എളുപ്പവഴി എന്ന് ആരൊക്കെയോ നമ്മളെ പറഞ്ഞു പഠിപ്പിച്ചു. ഈ പാരതന്ത്ര്യത്തില്‍ കഴിയുന്ന ജന്തുജാലങ്ങളെ കണ്ടുവളരുന്ന കുരുന്നുകളുടെ തലയില്‍ മൃഗാവകാശങ്ങളേക്കുറിച്ച് (Animal rights) വിപരീത ധാരണകള്‍ കയറിക്കൂടിയാല്‍ അത്ഭുതപ്പെടാനില്ല. കാട്ടിലും മാനത്തും വെള്ളത്തിലും സ്വതന്ത്രരായി വിഹരിക്കേണ്ട ജീവജാലങ്ങളെ എന്തോ സൗമനസ്യം ചെയ്യുന്ന ഭാവേന, റേഷന്‍ ഭക്ഷണവും ചലനത്തിന് അതിരും നിശ്ചയിച്ച് ജയിലുകളിലടച്ചിരിക്കുന്നത് മനുഷ്യന്‍റെ സ്വാര്‍ത്ഥതയും, "എനിക്കായി നിര്‍മ്മിക്കപ്പെട്ട പ്രപഞ്ചം" എന്ന വിവരം‌കെട്ട അഹന്തയുമല്ലാതെ മറ്റെന്താണ്. പഠനവും ഗവേഷണവും വംശനാശം സംഭവിക്കാനിടയുള്ള ജീവികളുടെ സം‌രക്ഷണവുമൊക്കെ തീര്‍ച്ചയായും നല്ല ലക്ഷ്യങ്ങള്‍ തന്നെ. പക്ഷെ ഇന്നു ലോകത്ത് നിലവിലുള്ള എത്ര മൃഗശാലകള്‍ ഇത്തരം ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നുള്ളതാണ് പ്രശ്നം. മേല്പ്പറഞ്ഞ ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കച്ചവടതാത്പര്യങ്ങളില്‍‌നിന്നും മുക്തമായി തികച്ചും നിയന്ത്രിതവും പരിമിതവുമായിരിക്കേണ്ടതല്ലേ?&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;പേരിനു പറയാനെങ്കിലും പഴയകാലത്ത് ചില കാരണങ്ങളുണ്ടായിരുന്നു. ഇങ്ങനെയും ചില ജീവജാലങ്ങള്‍ നമുക്കു ചുറ്റും നിലനില്‍ക്കുന്നുണ്ട് എന്നൊരു ദൃശ്യമായ സാക്ഷ്യപ്പെടുത്തല്‍ മൃഗശാലകള്‍‌വഴി മാത്രം സാദ്ധ്യമായിരുന്ന കാലം നാം താണ്ടിക്കഴിഞ്ഞു. ഇന്ന്, ലോകത്തൊരു മൃഗശാലക്കും കാട്ടിത്തരാന്‍ പറ്റാത്തത്ര വിശദമായി ജീവജാലങ്ങളെ പരിചയപ്പെടുത്താന്‍ ദൃശ്യമാദ്ധ്യമങ്ങള്‍ നമ്മുടെ സ്വീകരണമുറികളില്‍ ക്യൂ നില്‍ക്കുന്നു. മൃഗശാലകള്‍ക്ക് പകരം വെയ്ക്കാനായി Virtual reality പോലുള്ള ശാസ്ത്രത്തിന്‍റെ മറ്റ് നൂതന സങ്കേതങ്ങളും ഉപയോഗപ്പെടുത്താവുന്നതാണ്. ഇന്ന് ലോകത്തെമ്പാടും നിലവിലുള്ള എണ്ണമറ്റ മൃഗശാലകള്‍ക്ക് പകരമായി, സാമ്പത്തികമായ അധികഭാരം ഇല്ലാതെതന്നെ, ഒന്നിനു പത്ത് എന്ന തോതില്‍ ഇത്തരം virtual theatreകള്‍ സ്ഥാപിക്കാന്‍ കഴിയും.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അതുകൊണ്ട് ഒരു തുടക്കമെന്ന നിലയില്‍ ഇരുമ്പഴികളുടെ നിയന്ത്രണങ്ങള്‍ കുറവായ സഫാരികളും മറ്റ് പരിധിരഹിത(?) മൃഗസം‌രക്ഷണകേന്ദ്രങ്ങളും ഒഴിച്ചുള്ള മൃഗശാലകള്‍ നമുക്ക് അടച്ചുപൂട്ടാം.
